കൊറോണാ വൈറസ് ലോകനാശം ലക്ഷ്യം അമേരിക്ക സത്യം കണ്ടെത്തി.

കോവിഡ് ഭീതിയില്‍ നിന്ന് ലോകം മുക്തമായിട്ടില്ലെങ്കിലും കോവിഡ് വൈറസ് ചൈനയില്‍ നിന്നും എങ്ങനെ പുറത്തായെന്ന കാര്യത്തിലെ അന്വേഷണം ലോകാരാഗ്യ സംഘടനയള്‍പ്പടെ നടത്തികൊണ്ടിരിക്കുകയാണ്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഒരു പുതിയ വഴിത്തിരിവാണുണ്ടായിരിക്കുന്നച്. ചൈനയിലെ ഒരു ലബോറട്ടറിയില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ പറയുന്നത്.
വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നതനുസരിച്ച്, ഊര്‍ജ്ജ വകുപ്പിന്റെ നിഗമനം പുതിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ഫലമാണ്, ഏജന്‍സിക്ക് മികച്ച ശാസ്ത്രീയ വൈദഗ്ദ്ധ്യം ഉള്ളതിനാല്‍ റിപ്പോര്‍ട്ട് പ്രാധാന്യമര്‍ഹിക്കുന്നു.
ചൈന ദുരുദ്ദേശത്തോടെ വൈറസ് പുറത്തേയ്ക്ക് വിടുകയായിരുന്നെന്നും ആരോപണമുയര്‍ത്തിയിട്ടുണ്ട്.
യുഎസ് ദേശീയ ലബോറട്ടറികളുടെ ഒരു ശൃംഖലയുടെ മേല്‍നോട്ടം വഹിക്കുന്ന വകുപ്പ് കൂടിയാണിത്, അവയില്‍ ചിലത് വിപുലമായ ജൈവ ഗവേഷണം നടത്തുന്ന ലാബുകളാണ്. അടുത്തിടെ വൈറ്റ് ഹൗസിനും കോണ്‍ഗ്രസിലെ പ്രധാന അംഗങ്ങള്‍ക്കും നല്‍കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വഴിയാണ് ഈ സുപ്രധാന വിവരം അറിയിച്ചത്.വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ഊര്‍ജ വകുപ്പിന് മുമ്പ് ഉറപ്പില്ലായിരുന്നു. എന്നിരുന്നാലും, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്റില്‍ ഹെയ്നിന്റെ ഓഫീസ് 2021ലെ ഒരു രേഖയില്‍ പകര്‍ച്ചവ്യാധിയുടെ ഉത്ഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവിധ ഭാഗങ്ങള്‍ വ്യത്യസ്തമായ നിഗമനങ്ങളില്‍ എത്തിയതെങ്ങനെയെന്ന് എടുത്തുകാണിക്കുന്നു.
അതേസമയം, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് അനുസരിച്ച്, യുഎസ് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് കുറഞ്ഞ ആത്മ വിശ്വാസത്തോടെയാണ് നിഗമനം പുറത്തുവിട്ടതെന്ന് ക്ലാസിഫൈഡ് റിപ്പോര്‍ട്ട് വായിച്ച ആളുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങളോടെ ചൈനീസ് ലാബില്‍ നിന്നാണ് കോവിഡ് വൈറസ് ചോര്‍ന്നതെന്ന എഫ്ബിഐ നിഗമനത്തോട് അടുത്ത് നില്‍ക്കുന്ന റിപ്പോര്‍ട്ടാണ് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റും പുറത്തുവിട്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ശക്തമായ ലോക്ക്ഡൗണുകളും ക്വാറന്റൈനുകളും യാത്രാ നിയന്ത്രണങ്ങളും നടപ്പിലാക്കിയെങ്കിലും, 2019 അവസാനത്തില്‍ മധ്യ ചൈനീസ് നഗരമായ വുഹാനില്‍ ആദ്യമായി കണ്ടെത്തിയ കോവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഇപ്പോഴും ചൈന നേരിടുന്നുണ്ട്. ഇത് ചൈനീസ് സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വയ്ക്കുകയും ചെയ്തിരുന്നു.
ചൈനയുടെ പരീക്ഷണങ്ങള്‍ നടക്കുന്ന ലബോറട്ടറികളുടെ നീണ്ട നിരയുള്ള നഗരം കൂടിയാണ് വുഹാന്‍ എന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. ഈ ലബോറട്ടറികളില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍, വാക്‌സിനുകള്‍ നിര്‍മ്മിക്കുന്ന വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്‌സ് എന്നിവയുടെ ക്യാമ്പസുകള്‍ ഉള്‍പ്പെടുന്നു.വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റില്‍ പൊട്ടിപ്പുറപ്പെട്ടതാണ് വൈറസിന്റെ ഉറവിടമെന്നാണ് ആദ്യം കരുതിയിരുന്നത്, എന്നാല്‍ ചില ശാസ്ത്രജ്ഞരും ചൈനീസ് പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും ഇപ്പോള്‍ ഇത് ആദ്യമായി മനുഷ്യ അണുബാധയുണ്ടായ സ്ഥലത്തിനപ്പുറം, സമൂഹ വ്യാപനത്തിന്റെ ആദ്യ ഇടമയാണ് വിലയിരുത്തുന്നത്.
ലോകാരോഗ്യ സംഘടനയുടെ അന്വേഷണങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയ ചൈന, തങ്ങളുടെ ലാബുകളില്‍ ഒന്നില്‍ നിന്ന് വൈറസ് ചോര്‍ന്നിരിക്കാമെന്ന നിഗമനത്തെ എതിര്‍ക്കുന്നുണ്ട്.എന്നാല്‍ ഇത് ചൈനയ്ക്ക് പുറത്ത് വച്ച് ഉയര്‍ന്നുവന്നതാവാമെന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ചില ശാസ്ത്രജ്ഞര്‍ വാദിക്കുന്നത്, വൈറസ് സ്വാഭാവികമായും ഒരു മൃഗത്തില്‍ നിന്ന് മനുഷ്യനിലേക്ക് പകര്‍ന്നതാവാമെന്നാണ്, മുമ്പ് അജ്ഞാതമായ രോഗകാരികള്‍ പൊട്ടിപ്പുറപ്പെട്ട അതേ രീതിയില്‍ തന്നെയാവാം കൊറോണ വൈറസും വന്നതെന്നും ചൈന സ്ഥിരീകരിക്കുന്നു.
എന്നിരുന്നാലും കോവിഡ്19 സ്ഥിരീകരിച്ച മൃഗ ഉറവിടങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം, ചൈനയുടെ വിപുലമായ വൈറസ് ഗവേഷണത്തിന്റെ കേന്ദ്രമാണ് വുഹാന്‍. ഈ സാഹചര്യത്തിലാണ് ചില ശാസ്ത്രജ്ഞരെയും യുഎസ് ഉദ്യോഗസ്ഥരെയും ലാബ് ചോര്‍ച്ചയാണ് പകര്‍ച്ചവ്യാധിയുടെ തുടക്കത്തിനുള്ള കാരണമെന്ന് വാദിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ലാബ് ചോര്‍ച്ചയെന്ന് യുഎസ് ആരോപിക്കുമ്പോഴും ചൈന അത് അംഗീകരിക്കുന്നില്ല. എന്നാല്‍ ലാബ് ചോര്‍ച്ച മനപൂര്‍വ്വമുണ്ടാക്കിയതാണോയെന്ന് അന്വേഷണത്തിലാണ് അമേരിക്ക. അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരാനായി ലോകരാജ്യങ്ങള്‍ കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha























