പുടിനെ കൊല്ലുന്നത് അടുത്ത വിശ്വസ്തൻ! സെലൻസ്കി റഷ്യയെ വിറപ്പിച്ചതിങ്ങനെ... നടുക്കുന്ന വെളിപ്പെടുത്തൽ!

2022 ഫെബ്രുവരി 24-നാണ് റഷ്യന്‍ സൈന്യം യുക്രൈനില്‍ കടന്നുകയറിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ ഒരു ദിവസം അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളില്‍ ഒരാളാല്‍ ഒരു കൊല്ലപ്പെടുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അവകാശപ്പെട്ടു.
ന്യൂസ് വീക്കിലെ 'ഇയർ' എന്ന യുക്രേനിയന്‍ ഡോക്യുമെന്ററിയുടെ ഭാഗമാണ് ഈ അഭിപ്രായങ്ങള്‍. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ ഒരു വര്‍ഷം തികയുന്നതിനോട് അനുബന്ധിച്ചാണ് വെള്ളിയാഴ്ച ഡോക്യുമെന്ററി പുറത്തിറക്കിയത്. റഷ്യൻ പ്രസിഡന്റ് സ്ഥാനത്ത് പുട്ടിൻ ദുർബലനാകുന്ന സമയം വരുമെന്നും.
ആ സമയത്ത് അടുപ്പക്കാരിൽ ആരെങ്കിലും പുട്ടിനെ കൊലപ്പെടുത്തുമെന്നുമാണ് സെലൻസ്കി ഡോക്യുമെന്ററിയിൽ മുന്നറിയിപ്പ് നൽകി. 'റഷ്യയില്‍ പുടിന്റെ ഭരണത്തിന്റെ ദുര്‍ബലത അനുഭവപ്പെടുന്ന ഒരു നിമിഷം തീര്‍ച്ചയായും ഉണ്ടാകും,''അപ്പോള്‍ വേട്ടക്കാര്‍ ഒരു വേട്ടക്കാരനെ വിഴുങ്ങും. ഒരു കൊലയാളിയെ കൊല്ലാനുള്ള കാരണം അവര്‍ കണ്ടെത്തും.
അപ്പോള്‍ അന്നവര്‍ സെലന്‍സ്‌കിയുടെ വാക്കുകള്‍ ഓര്‍ക്കും... കൊലയാളിയെ കൊല്ലാന്‍ അവര്‍ തന്നെ കാരണം കണ്ടെത്തും. ഇത് സംഭവിക്കുമോ? തീര്‍ച്ചയായും, എപ്പോള്‍? എനിക്കറിയില്ല,' യുക്രേനിയന്‍ പ്രസിഡന്റ് പറഞ്ഞതായി ന്യൂസ് വീക്ക് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയിലെ പുടിന്റെ അടുത്ത വൃത്തങ്ങള്‍ക്കിടയിലെ സമ്മര്‍ദ്ദങ്ങളെക്കുറിച്ച് റഷ്യയില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷമാണ് സെലെന്‍സ്‌കി ഈ അഭിപ്രായങ്ങള്‍ നടത്തിയത്. പുട്ടിനെതിരെ അദ്ദേഹത്തിന്റെ അനുചര വൃത്തത്തിനുള്ളിൽ അതൃപ്തി വളരുന്നതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ്, അടുത്ത ആൾക്കാരിലൊരാൾ അദ്ദേഹത്തെ വധിക്കുമെന്ന സെലൻസ്കിയുടെ മുന്നറിയിപ്പ്.
യുദ്ധമുന്നണിയിലുള്ള റഷ്യന്‍ സൈനികര്‍ പരാതി ഉന്നയിക്കുന്നതിന്റെയും കരയുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ വാർത്ത. യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യൻ സൈനികർ പരാതിപ്പെടുകയും പൊട്ടിക്കരയുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു, പുട്ടിനെതിരെ അടുത്ത വൃത്തങ്ങളിൽ അതൃപ്തി വ്യാപകമാണെന്ന് ‘ദ് വാഷിങ്ടൻ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടെ, ക്രീമിയയുടെ നിയന്ത്രണം യുക്രൈന്‍ വീണ്ടെടുക്കുന്നതോടെ യുദ്ധം അവസാനിക്കുമെന്നും സെലന്‍സ്‌കി അവകാശപ്പെട്ടിട്ടുണ്ട്. അത് ഞങ്ങളുടെ ഭൂമിയാണ്. ഞങ്ങളുടെ ജനങ്ങളും ചരിത്രവുമാണ് അവിടെയുള്ളത്. യുക്രൈന്റെ എല്ലാ കോണിലും യുക്രൈന്‍ പതാക പാറിപ്പറക്കുമെന്നും സെലന്‍സ്‌കി അവകാശപ്പെട്ടു. പരാമര്‍ശങ്ങളില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുക്രൈയ്‌നിലെ യുദ്ധം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാണ് മുന്നോട്ട് പോകുന്നത്. ഇത് മധ്യേഷ്യയിലെ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളുടെ മേലുള്ള റഷ്യയുടെ പിടി ദുര്‍ബലമാക്കുകയും ഒരു മധ്യസ്ഥനായി തുര്‍ക്കി രംഗത്തെത്തുകയും ചെയ്തു. ‘യുദ്ധത്തിന്റെ അവസാനം റഷ്യയും യൂറോപ്പും ദുര്‍ബലമാകും. എന്നാല്‍ ഈ സാഹചര്യത്തില്‍ യുഎസും ചൈനയും ആയിരിക്കും വിജയികളെന്ന് ഫ്രാന്‍സ് ആസ്ഥാനമായുള്ള തിങ്ക്-ടാങ്കിന്റെ തലവന്‍ പിയറി റോസക്‌സ് പറയുന്നത്.
ഭക്ഷണം, പാര്‍പ്പിടം, ഊർജം എന്നിവയുടെ വില ഉയരാന്‍ യുദ്ധം കാരണമായി. കൊവിഡ് മൂലമുണ്ടായ ആഗോള പ്രതിസന്ധി നിലനിൽക്കെയാണ് യുദ്ധവും പ്രതിസന്ധി സൃഷ്ടിച്ചത്. അവശ്യ വസ്തുക്കളുടെ വില വർദ്ധിക്കാൻ ഇത് കാരണമായി. പല രാജ്യങ്ങളിലും, ഈ പ്രതിഷേധം വലിയ ദേശീയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും, രാഷ്ട്രീയ മാറ്റത്തിനും വരെ കാരണമായി.
https://www.facebook.com/Malayalivartha























