കാബൂളിൽ നടത്തിയ ഭീകരവാദ വിരുദ്ധ റെയ്ഡിനിടെ രണ്ട് ഐസിസ് കമാൻഡർമാരെ തങ്ങളുടെ സുരക്ഷാ സേന വധിച്ചെന്ന്, അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം.... ഐസിസിലെ ഇന്റലിജൻസ് തലവനെന്ന് കരുതുന്ന ഖൊറാസൻ പ്രവിശ്യയിലെ മുൻ യുദ്ധ മന്ത്രി ഖാറി ഫത്തേഹ് ആണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ....കാബൂളിൽ റഷ്യ, പാകിസ്ഥാൻ, ചൈന രാജ്യങ്ങളുടെ നയതന്ത്രജ്ഞർക്കെതിരെയുള്ളത് അടക്കം നിരവധി ആക്രമണങ്ങളുടെ പിന്നിൽ ഇയാളുണ്ടെന്ന് താലിബാൻ പറയുന്നു....

കാബൂളിൽ നടത്തിയ ഭീകരവാദ വിരുദ്ധ റെയ്ഡിനിടെ രണ്ട് ഐസിസ് കമാൻഡർമാരെ തങ്ങളുടെ സുരക്ഷാ സേന വധിച്ചെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. ഐസിസിലെ ഇന്റലിജൻസ് തലവനെന്ന് കരുതുന്ന ഖൊറാസൻ പ്രവിശ്യയിലെ മുൻ യുദ്ധ മന്ത്രി ഖാറി ഫത്തേഹ് ആണ് കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ.കാബൂളിൽ റഷ്യ, പാകിസ്ഥാൻ, ചൈന രാജ്യങ്ങളുടെ നയതന്ത്രജ്ഞർക്കെതിരെയുള്ളത് അടക്കം നിരവധി ആക്രമണങ്ങളുടെ പിന്നിൽ ഇയാളുണ്ടെന്ന് താലിബാൻ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ ആദ്യ അമീർ എന്നറിയപ്പെടുന്ന ഇജാസ് അഹ്‌മ്മദ് അഹാൻഗർ ആണ് കൊല്ലപ്പെട്ട മറ്റൊരാൾ. അബു ഉസ്മാൻ അൽ-കാശ്മീരി എന്നും പേരുള്ള ഇയാളെ ജനുവരിയിൽ ഇന്ത്യൻ സർക്കാർ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.ശ്രീനഗറിൽ ജനിച്ച ഇയാൾ ജമ്മു-കാശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ട് ദശാബ്ദമായി പിടികിട്ടാപ്പുള്ളിയായി തുടരുകയായിരുന്നു.
ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെയും 24 വിശ്വാസികളുടെയും ജീവനെടുത്ത 2020 മാർച്ചിലെ കാബൂൾ ഗുരുദ്വാര കർത്ത്-ഇ പർവാൻ സ്ഫോടനത്തിന്റെ മാസ്റ്റർമൈൻഡ് ആണ് ഇയാൾ. അൽ ക്വ ഇദ അടക്കമുള്ള മറ്റ് ആഗോള ഭീകര ഗ്രൂപ്പുകളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് കരുതുന്നു.ഇസ്ലാമിക് സ്റ്റേറ്റ് അംഗമായ കൊടുംഭീകരനെ വധിച്ചതായി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. കാബൂളിലെ ഐ എസിന്റെ ഇന്റലിജൻസ് ആൻഡ് ഓപ്പറേഷൻസ് മേധാവി ഖാരി ഫത്തേയെ താലിബാൻ സൈന്യംവധിച്ചതായി അഫ്ഗാൻ സർക്കാർ വക്താവായ സബിനുള്ള മുജാഹിദാണ് അറിയിച്ചത്. കാബൂളിൽ നയതന്ത്ര പ്രതിനിധികളെ അടക്കം ആക്രമിക്കാൻ ഇയാൾ പദ്ധതി തയ്യാറാക്കി വരികയായിരുന്നു. അടുത്തിടെ കാബൂളിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ ഖാരി ഫത്തേ ആയിരുന്നു എന്നും താലിബാൻ വക്താവ് പറഞ്ഞു. ഇജാസ് അഹമദ് അഹനഗർ എന്ന മറ്റൊരു ഭീകരനെയും ഈ മാസമാദ്യം വധിച്ചതായി ഈ വാർത്താക്കുറിപ്പിൽ അഫ്ഗാനിസ്ഥാൻ ഭരണകൂടം പറയുന്നു.
ഇയാൾ ഇസ്ലാമി സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യ എമിർ ആയിരുന്നു. ശ്രീനഗറിൽ ജനിച്ച ഇയാൾക്ക് ഉസ്മാൻ അൽ കശ്മീരി എന്നും പേരുണ്ട്. രണ്ട് പതിറ്റാണ്ടായി ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും തിരയുന്ന ഈ ഭീകരൻ, ഇന്ത്യ തിരയുന്ന കൊടുംഭീകരരിൽ ഒരാളായിരുന്നു. കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാളെ ഇന്ത്യ തിരഞ്ഞിരുന്നത്.കാബൂളിൽ 2020 മാർച്ച് മാസം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട മുഖ്യ സൂത്രധാരൻ അഹനഗറായിരുന്നെന്ന് അഫ്ഗാനിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇയാൾക്ക് അൽ ഖ്വൈദ അടക്കം ഭീകര സംഘടനകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇവർ വാർത്താക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ദക്ഷിണേഷ്യൻ രാജ്യമായ അഫ്ഗാനിസ്ഥാനിൽ 3000ത്തിലധികം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഒളിവിൽ കഴിയുന്നുണ്ടെന്ന് അമേരിക്ക റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെയാണ് താലിബാന്റെ ഈ വാദം.
നിരവധി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇപ്പോൾ തടവിലാക്കപ്പെട്ടതായും സബിനുള്ള മുജാഹിദ് പറഞ്ഞിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത താലിബാൻ ഭരണകൂടത്തെ അന്താരാഷ്ട്ര സമൂഹം ഇനിയും അംഗീകരിച്ചിട്ടില്ല. കൊല്ലപ്പെട്ട ഭീകരരിലൊരാളെന്ന് താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.കാബൂളിൽ, റഷ്യൻ, പാകിസ്ഥാൻ, ചൈനീസ് നയതന്ത്ര ദൗത്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഉൾപ്പെടെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ഐഎസ്കെപിയുടെ പ്രധാന തന്ത്രജ്ഞനായിരുന്നു ഖാരി ഫത്തേഹ്. പ്രസ്താവനയിൽ, ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ (ഐഎസ്എച്ച്പി) ആദ്യ അമീറായ ഇജാസ് അഹമ്മദ് അഹാംഗറിനെ രണ്ട് അനുബന്ധ സംഘടനകളോടൊപ്പം കൊലപ്പെടുത്തിയതായും മുജാഹിദ് സ്ഥിരീകരിച്ചു.അടുത്തിടെ കാബൂളിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ ഖാരി ഫത്തേ ആയിരുന്നു എന്നും താലിബാൻ വക്താവ് പറഞ്ഞു. ഇജാസ് അഹമദ് അഹനഗർ എന്ന മറ്റൊരു ഭീകരനെയും ഈ മാസമാദ്യം വധിച്ചതായി ഈ വാർത്താക്കുറിപ്പിൽ അഫ്ഗാനിസ്ഥാൻ ഭരണകൂടം പറയുന്നു.
https://www.facebook.com/Malayalivartha























