എല്ലാ സ്‌കൂളുകളും, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായിട്ടുണ്ട്,'' ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഞായറാഴ്ച പറഞ്ഞു.ഇതൊരു യുദ്ധമാണ്!'' ഒരു സ്ത്രീ പറയുന്നു. ''ഞങ്ങളെ വീട്ടില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനാണ് അവര്‍ കോമിലെ ഗേള്‍സ് ഹൈസ്‌കൂളില്‍ ഇത് ചെയ്യുന്നത്. പെണ്‍കുട്ടികള്‍ വീട്ടിലിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

നവംബര്‍ മുതല്‍ ഇറാനില്‍ 650 പെണ്‍കുട്ടികള്‍ക്കെങ്കിലും വിഷബാധയേറ്റതായിട്ടുള്ള റിപ്പോര്‍ട്ട്ുകളാണ് പുറത്തു വരുന്നത്. വിഷബാധയേറ്റെങ്കിലും പെണ്‍കുട്ടികള്‍ എല്ലാവരും സൂരക്ഷിതമാണെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ നിരവധി പേര്‍ക്ക് വിവിധങ്ങളായ അസുഖങ്ങള്‍ ഉള്ളതായും റിപ്പോര്‍ട്ട് ഉണ്ട്.എങ്കിലും അപകട നില തരണം ചെയ്തിട്ടില്ലെന്നാണറിയുന്നത്. മതഭ്രാന്തിന്റെയും ശരീയത്ത് നിയമത്തിന്റെ അടിച്ചേല്‍പിക്കലുകളുടെ ഭാഗമായിട്ടാണ് കുരുന്നുകളെ കുരുതി കൊടുക്കാനുള്ള കരുതികൂട്ടിയുള്ള നീക്കം.
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഓക്കാനം, തലകറക്കം, ക്ഷീണം എന്നിവയാണ് മിക്കവരിലും കാണപ്പെടുന്നത്. നവംബര്‍ 30-ന് ഇറാനിലെ നഗരമായ കോമിലെ നൂര്‍ ടെക്നിക്കല്‍ സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ആദ്യത്തെ വിഷബാധ റിപ്പോര്‍ട്ട് ചെയ്തത്.
അതിനുശേഷം, ചുറ്റുമുള്ള പ്രവിശ്യയില്‍ പത്തിലധികം പെണ്‍കുട്ടികളുടെ സ്‌കൂളുകളിലും ഇത്തരം അണുബാധ കണ്ടെത്തി. പടിഞ്ഞാറന്‍ പ്രവിശ്യയായ ലോറെസ്താനിലെ ബോറുജെര്‍ഡ് നഗരത്തിലെ നാല് സ്‌കൂളുകളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 194 പെണ്‍കുട്ടികളെങ്കിലും വിഷ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടത്.വിഷബാധയേറ്റ പെണ്‍കുട്ടികള്‍ അസുഖം വരുന്നതിന് മുമ്പ് ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധം പോലുള്ള വസ്തു മണത്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ പൂട്ടാന്‍ വേണ്ടിയുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത് എന്ന ആരോപണവും ശക്തമാണ്.
''എല്ലാ സ്‌കൂളുകളും, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് ചിലര്‍ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമായിട്ടുണ്ട്,'' ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഞായറാഴ്ച പറഞ്ഞു.ഇതൊരു യുദ്ധമാണ്!'' ഒരു സ്ത്രീ പറയുന്നു. ''ഞങ്ങളെ വീട്ടില്‍ ഇരിക്കാന്‍ നിര്‍ബന്ധിക്കുന്നതിനാണ് അവര്‍ കോമിലെ ഗേള്‍സ് ഹൈസ്‌കൂളില്‍ ഇത് ചെയ്യുന്നത്. പെണ്‍കുട്ടികള്‍ വീട്ടിലിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.''
സംഭവത്തില്‍ ഈ മാസം ആദ്യം കോമിലെ ഗവര്‍ണറുടെ ഓഫീസിന് പുറത്ത് പ്രതിഷേധവുമായി നിവധിപ്പേര്‍ എത്തിയിരുന്നു. എങ്കിലും വിഷയത്തില്‍ ഇതുവരെയും നടപടി ഒന്നും ഉണ്ടായിട്ടില്ല.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇറാന്‍ വാര്‍ത്തകളില്‍ നിറയുകയാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപിനെ വധിക്കുമെന്ന പ്രഖ്യാപനവും, ക്രൂയിസ് മിസൈലിന്റെ പരീക്ഷണവും , ഹിജാബ് വിഷയവും വലിയ പ്രതിഷേധങ്ങളാണ് വരുത്തി വെച്ചത്. ഇപ്പോഴിതാ വിദ്യാഭ്യാസത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ വിഷം കൊടുത്തു കൊല്ലുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ഇറാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ വിശുദ്ധ നഗരമായ കോമില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിഷം നല്‍കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇറാന്‍ ആരോഗ്യ സഹമന്ത്രി യൂനസ് പനാഹി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യ തലസ്ഥാനമായ ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള കോമില്‍, നവംബര്‍ അവസാനം മുതല്‍ നൂറുകണക്കിന് വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ശ്വാസകോശ വിഷബാധ റിപ്പോര്‍ട്ട് ചെയ്‌തെന്നും നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും മന്ത്രി വെളിപ്പെടുത്തി. ബോധപൂര്‍വം ചിലര്‍ വിഷം നല്‍കിയതിനെ തുടര്‍ന്നാണ് ഇതെന്നു മന്ത്രി സ്ഥിരീകരിച്ചു.
ഫെബ്രുവരി 14ന്, വിഷബാധയെക്കുറിച്ച് അധികാരികള്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് രോഗബാധിതരായ വിദ്യാര്‍ഥിനികളുടെ രക്ഷിതാക്കള്‍ നഗരത്തിലെ ഗവര്‍ണറേറ്റിന് പുറത്തു പ്രതിഷേധിച്ചതായും ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ, വിഷബാധയുടെ കാരണം കണ്ടെത്താന്‍ ഇന്റലിജന്‍സ്, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് അലി ബഹദോരി ജഹ്‌റോമി വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജാഫര്‍ മുന്‍തസിരി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി സെപ്റ്റംബര്‍ 16ന് ആശുപത്രിയില്‍ മരിച്ചതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അടങ്ങുന്നതിന് മുന്‍പാണ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിഷം നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha























