പലനാളുകളായി കേൾക്കുന്ന കിം ജോംങ് ഉൻ എന്ന പേര് വീണ്ടും മാധ്യമങ്ങളിൽ നിറയുകയാണ്. സ്വേച്ചാതിപത്യത്തിന്റെ അങ്ങേയറ്റമാണ് ഉത്തര കൊറിയയിൽ കിം ജോങ് ഉന്നിന്റെ കീഴിലുള്ള ഭരണം.

പലനാളുകളായി കേൾക്കുന്ന കിം ജോംങ് ഉൻ എന്ന പേര് വീണ്ടും മാധ്യമങ്ങളിൽ നിറയുകയാണ്. സ്വേച്ചാതിപത്യത്തിന്റെ അങ്ങേയറ്റമാണ് ഉത്തര കൊറിയയിൽ കിം ജോങ് ഉന്നിന്റെ കീഴിലുള്ള ഭരണം. കുട്ടികള്‍ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരിസുകളോ കണ്ടാല്‍ മാതാപിതാക്കളെ തടവിലിടുമെന്ന നിയമവുമായി രഗത്തെത്തിയിരിക്കുകയാണ് ഉത്തര കൊറിയ. ചില വിദേശ മാധ്യമങ്ങളാണ് ഇകാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുതിയ ചട്ടം അനുസരിച്ച്, വിദേശ സിനിമകളോ വിദേശ ടിവി പരിപാടികളോ കാണുമ്പോൾ പിടിക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളെ ആറ് മാസത്തേക്ക് ലേബർ ക്യാമ്പുകളിലേക്കു വിടും കുട്ടികൾക്ക് അഞ്ച് വർഷം തടവും ലഭിക്കും. നേരത്തെയും ഇതിനെതിരെ ശക്തമായ നിയമം നിലവിലുണ്ടെങ്കിലും,ഇത്ര കടുപ്പം ഉള്ളതായിരുന്നില്ല എന്നു മാത്രം. കുട്ടികൾ വിദേശത്തുനിന്നുള്ള സിനിമകളോ മറ്റോ കണ്ടാല്‍ രക്ഷിതാക്കൾക്ക് ഗുരുതരമായ മുന്നറിയിപ്പ് നൽകുക എന്നതായിരുന്നു ഉത്തര കൊറിയയിലെ പഴയ നിയമം. ഇതാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.
ഹോളിവുഡ് സിനിമകളും മറ്റും കാണുന്നത് പാശ്ചാത്യ സംസ്‌കാരത്തിന് അടിമപ്പെടുന്നതിന് തുല്യമാണെന്നും അതിനാല്‍ അത് ചെയ്യുന്ന കുട്ടികളുള്ള മാതാപിതാക്കളോട് ഒരു ദയയും കാണിക്കേണ്ടതില്ലെന്നാണ് കിം ജോങ് ഉന്‍ നേതൃത്വം നല്‍കുന്ന ഉത്തര കൊറിയന്‍ ഭരണകൂടത്തിന്‍റെ തീരുമാനം. സോഷ്യലിസ്റ്റ് ആശയങ്ങള്‍ കുട്ടികളെ "ശരിയായി" പഠിപ്പിക്കാനാണ് മാതാപിതാക്കള്‍ തയ്യാറാകേണ്ടത് എന്നാണ് കിം ഭരണകൂടം പറയുന്നത്.
ഇതിൽ എവിടെയാണ് സോഷ്യലിസം എന്ന് ചോദിച്ചാൽ ഉത്തരമില്ല താനും. ഒരോ ഉത്തര കൊറിയന്‍ പൌരനും സര്‍ക്കാര്‍ സംവിധാനത്തില്‍ വിളിച്ചു ചേർക്കുന്ന ആഴ്ചയിൽ ഒരിക്കലുള്ള അയല്‍വക്ക യൂണിറ്റ് മീറ്റിംഗുകളിൽ പങ്കെടുക്കണം. ഇത്തരത്തില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത ഒരു പേര് വെളിപ്പെടുത്താത്ത ഉത്തരകൊറിയന്‍ പൌരൻ റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞതാണ് ഇക്കാര്യം. .
ഈ യോഗങ്ങളില്‍ പുതിയ നിയമ പ്രകാരം മാതാപിതാക്കൾക്ക് കടുത്ത ശിക്ഷ നൽകുമെന്ന് മുന്നറിയിപ്പ് നൽകിയെന്നാണ് റിപ്പോര്‍ട്ട്."കുട്ടികളുടെ വിദ്യാഭ്യാസം വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടതെന്നും യോഗത്തിന് എത്തിയ സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ തിരുത്തിയില്ലെങ്കില്‍, അവർ മുതലാളിത്തത്തിന്‍റെ സ്തുതി പാഠകര്‍ ആകുകയും സോഷ്യലിസ്റ്റ് വിരുദ്ധരാകുകയും ചെയ്യുമെന്നും സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞതായി റിപ്പോർട്ടുകലിൽ പറയുന്നു.
അതേ സമയം ഉത്തരകൊറിയയിലേക്ക് ഹോളിവുഡ് ചിത്രങ്ങളും മറ്റും എത്തിച്ചാലുള്ള ശിക്ഷയും ഭീകരമാണ്. വധശിക്ഷയിലൂടെ പോലും ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ് ഇത് എന്നാണ് പുതിയ നിയമം പറയുന്നത്. എന്നാൽ കഴിഞ്ഞ വർഷം, ദക്ഷിണ കൊറിയൻ, അമേരിക്കൻ സിനിമകൾ കണ്ടതിന് രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു എന്ന ഞെട്ടിക്കുന്ന വാർത്തകളും പുറത്തുവന്നിരുന്നു.
. നഗരത്തിലെ എയർഫീൽഡിൽ നാട്ടുകാർക്ക് മുന്നിൽ വെച്ചാണ് രണ്ട് കൗമാരക്കാരെ വധിച്ചത്. ഇത് പോലെ തന്നെ കെ-ഡ്രാമ എന്ന് അറിയിപ്പെടുന്ന ദക്ഷിണകൊറിയന്‍ സിനിമകളും സീരിസുകളും കാണുന്നതും വിതരണം ചെയ്യുന്നതും ഉത്തര കൊറിയയിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.സോഷ്യലിസം പറഞ്ഞുകൊണ്ട് സ്വേച്ഛാതിപത്യം നടപ്പിലാക്കുന്ന ഒരു രാജ്യത്തിന്റെ കടുത്ത നിയമഹ്ങളിൽ പെട്ടുഴലുന്ന ഒരു ജനതയോട് സഹതാപംമാത്രമേ ഉല്ളൂ.
https://www.facebook.com/Malayalivartha























