യഥാർഥ നിയന്ത്രണ രേഖ പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ല..ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ഉഭയകക്ഷി ചർച്ച നടത്തി.,,, യഥാർഥ നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾക്ക് ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. സമാധാനം കാത്തുസൂക്ഷിക്കുന്നതടക്കമുള്ളവ ചർച്ചയായെന്ന് വിദേശകാര്യമന്ത്രി...

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പുതുതായി ചുമതലയേറ്റ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയാണ് ഇപ്പോൾ നടന്നത്
ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ചൈനീസ് വിദേശകാര്യ മന്ത്രി ന്യൂഡൽഹിയിൽ എത്തിയത്.
2020 മുതൽ കിഴക്കന്‍ ലഡാക്കില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളുടെയും 2022 ഡിസംബറില്‍ തവാങ്ങില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെയും സാഹചര്യത്തില്‍ ഈ കൂടിക്കാഴ്ച വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നിരന്തരം ആശയവിനിമയത്തില്‍ എര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. 2020ലും 2021ലും ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മീറ്റിംഗുകളിലും 2022 ല്‍ ജി 20 ബാലി വിദേശകാര്യ മന്ത്രിമാരുടെ മീറ്റിംഗിലും ക്വിന്‍ ഗാങ്ങിന്റെ മുന്‍ഗാമിയായ വാങ് യിയുമായി ജയശങ്കര്‍ മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു.
.
ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന രണ്ടാമത്തെ മന്ത്രിതല യോഗമാണിത്. റഷ്യ-.യുക്രെയ്ൻ പ്രതിസന്ധി, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളും ചർച്ചയായിറഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്, ജർമ്മനിയുടെ അന്നലീന ബെയർബോക്ക്, ഫ്രാൻസിന്റെ കാതറിൻ കൊളോന, അർജന്റീന വിദേശകാര്യ മന്ത്രി സാന്റിയാഗോ കഫീറോ,
ഓസ്ട്രേലിയയുടെ പെന്നി വോങ്, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, ഇന്തോനേഷ്യയുടെ റെറ്റ്നോ മർസൂഡി, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ്,. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ, യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ ഉന്നത പ്രതിനിധി ജോസെപ് ബോറെൽ ഫോണ്ടെലെസ്, ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ താജൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു . ഇതിന് പുറമേ ജി20 ഇതര അംഗങ്ങൾ ഉൾപ്പെടെ 40 രാജ്യങ്ങളുടെ പ്രതിനിധികളും ബഹുമുഖ സംഘടനകളും പങ്കെടുത്തു .
ന്യൂഡൽഹിയിൽ നടന്ന പ്രത്യേക പ്രീ-ഇവന്റ് ബ്രീഫിംഗിൽ, രാഷ്‌ട്രപതി ഭവൻ കൾച്ചറൽ സെന്ററിൽ നടക്കുന്ന എഫ്എംഎം മീറ്റിംഗിന്റെ വിശദാംശങ്ങൾ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പങ്കുവെച്ചു. ജി20 ആതിഥേയത്വം വഹിക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സെഷനുകളായാകും യോഗം നടക്കുക. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറാണ് അദ്ധ്യക്ഷത വഹിച്ചത്
സമൃദ്ധിയും, സുസ്ഥിരവുമായ സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനുള്ള എല്ലാ വികസന പദ്ധതികളിലും മുൻഗണന നൽകുന്ന നിരവധി സുപ്രധാന വിഷയങ്ങളിൽ അന്താരാഷ്ട്ര സഹകരണവും ബഹുമുഖ പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന ജി20 യോഗങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് യോഗത്തിൽ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു
https://www.facebook.com/Malayalivartha























