യുക്രൈന്‍ യുദ്ധം അമേരിക്കയുടെയും യുറോപ്പിന്റെയും ഭീകരപ്രവര്‍ത്തനമെന്ന് റഷ്യ: ലോകം ഞെട്ടലില്‍

വിദേശ കാര്യമന്ത്രിമാര്‍ ജി20 യുടെ ഭാഗമായി നടത്തിയ സമ്മേളനത്തിലും യുക്രൈന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കുന്ന വിഷയം തീരുമാനമായില്ല. റഷ്യയോടൊപ്പം ചൈനയും നെടുംതൂണായി നിന്നു കൊണ്ട് യുദ്ധം തുടരാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അതേസമയം
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി റഷ്യ യുക്രൈന്‍ വിഷയം ചര്‍ച്ച നടത്തി. യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യയോടെ ആവശ്യപ്പെട്ടെന്ന് ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് അമേരിക്ക സന്നദ്ധമാണെന്നും എന്നാല്‍ സമാധാനത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന ജി20 വിദേശകാര്യ മന്ത്രിതല യോഗത്തിനിടെയാണ് ചര്‍ച്ച നടന്നത്. വിദേശകാര്യ മന്ത്രിമാരുടെ യോഗം നടക്കുന്നതിന് മുന്‍പ് തന്നെ റഷ്യ യുഎസിനും യൂറോപ്യന്‍ യൂണിയനും എതിരെ പ്രസ്താവന പുറത്തിറക്കി. യുഎസിന്റെയും യൂറോപ്പിന്റെയും ഭീകരപ്രവര്‍ത്തനമാണ് യുക്രെയ്‌നിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പ്രസ്താവനയില്‍ റഷ്യ കുറ്റപ്പെടുത്തിയിരുന്നു
യുക്രെയ്ന്‍ അധിനിവേശത്തെ ശക്തമായി അപലപിച്ചെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയ്ക്കു വേണമെങ്കില്‍ നാളെത്തന്നെ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാം. റഷ്യയുടെ യുക്രെയ്ന്‍ യുദ്ധത്തില്‍ എല്ലാ രാജ്യങ്ങളും അനുഭവിക്കുന്നുണ്ട്. റഷ്യ അവരുടെ തീരുമാനം പുനഃപ്പരിശോധിച്ച് യുക്രെയ്‌നുമായി നയതന്ത്ര ചര്‍ച്ചയില്‍ ഏര്‍പ്പെടുമെന്നാണ് കരുതുന്നതെന്നും ബ്ലിങ്കന്‍ അഭിപ്രായപ്പെട്ടു.
റഷ്യയില്‍ അനധികൃതമായി പിടിച്ചുവച്ചിരിക്കുന്ന അമേരിക്കന്‍ തടവുകാരനെ വിട്ടയക്കണമെന്നും സെര്‍ജിയോട് ആവശ്യപ്പെട്ടതായും ബ്ലിങ്കന്‍ അറിയിച്ചു.അതേസമയം, പാശ്ചാത്യരാണ് യുദ്ധത്തിന് കാരണക്കാരെന്ന് സെര്‍ജി ലാവ്‌റോവ് കുറ്റപ്പെടുത്തി. യുക്രെയ്ന്‍ അധിനിവേശം പാശ്ചാത്യ സൃഷ്ടിയാണ്. യുക്രെയ്‌ന് പാശ്ചാത്യര്‍ ആയുധങ്ങള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ആയുധങ്ങളും പണവും നല്കി
യുക്രെയ്ന്‍ വിഷയത്തില്‍ സമവായമില്ലാതെ ജി20 വിദേശകാര്യമന്ത്രിമാരുടെ യോഗം സമാപിച്ചത്. യുക്രെയിനിലെ റഷ്യന്‍ ആക്രമണത്തെ അപലപിക്കുന്ന യോഗത്തിന്റെ പ്രമേയത്തിലെ ഭാഗത്തില്‍ യോജിപ്പുണ്ടായില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.
യുക്രെയ്ന്‍ ആക്രമണത്തിലെ ആശങ്കയും രാജ്യാന്തര നിയമങ്ങള്‍ പാലിക്കണമെന്നതുമായ ബന്ധപ്പെട്ട വിഷയത്തിലാണ് വിയോജിപ്പ രേഖപ്പെടുത്തിയിട്ടുള്ളത്..
റഷ്യയും ചൈനയുമാണ് എതിരഭിപ്രായം രേഖപ്പെടുത്തിയതെന്ന് അനൗദ്യോഗിക വിവരം. എതിരഭിപ്രായമുണ്ടെന്ന കാര്യം പ്രമേയത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അംഗ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി അഭിപ്രായം രേഖപ്പെടുത്തി. യോഗത്തില്‍ യുഎസും റഷ്യയും തമ്മില്‍ യുക്രെയ്ന്‍ വിഷയത്തില്‍ പരസ്പരം ആരോപണങ്ങളുന്നയിക്കുകയും ചെയ്തു.
ജി20 ഉച്ചകോടിയില്‍ റഷ്യ യുക്രെയ്ന്‍ യുദ്ധം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ. 'യുക്രെയ്‌നില്‍ റഷ്യയുടെ യുദ്ധം' എന്ന രീതിയില്‍ വിഷയം അവതരിപ്പിക്കാനായി റഷ്യയുടെയും ചൈനയുടെയും അനുമതി നേടിയിരുന്നു. യുദ്ധം രണ്ടാമത്തെ വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ നീക്കം നടത്തിയത്. ജി20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് തലവന്‍മാരുടെയും യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 'യുദ്ധം' എന്ന വാക്ക് ഉപയോഗിക്കാന്‍ റഷ്യയും ചൈനയും അനുവദിച്ചില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ യോഗത്തിന് ശേഷം പറഞ്ഞിരുന്നു.
എന്നാല്‍ റഷ്യയുടെ തലസ്ഥാനമായ മോസ്‌കോ നഗത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ യുക്രൈന്‍ ഡ്രോണുകള്‍ വട്ടമിട്ട് പറന്നത് റഷ്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ഒപ്പം ഉക്രൈന്റെ സൈനീക ലക്ഷ്യം പൂര്‍ണ്ണമായി അറിയാതെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിന് വന്‍ നാശനഷ്ടം വരുത്തി വെച്ചിരിക്കുന്നത് ഡ്രോണുകളാണ്. തുര്‍ക്കി, ജര്‍മ്മനി, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച ഡ്രോണുകളാണ് റഷ്യന്‍ സൈന്യത്തെ തകര്‍ക്കുന്നതിനിടയാക്കിയത്.
ഒരു ലക്ഷത്തിലധികം റഷ്യന്‍ സൈന്യത്തെ കൊന്നൊടുക്കിയതും ആയിരത്തിലധികം ടാങ്കുകള്‍ തകര്‍ത്തതും ആക്രണകാരികളായ ഡ്രോണുകളാണ്. ഇത്തരം ഡ്രോണുകള്‍ ഉക്രൈന്‍ തങ്ങളുടെ ആസ്ഥാനം കണക്കാക്കി വിട്ടതിനെ റഷ്യ ഭയക്കുകയും അമേരിക്കയോട് വിഷയം അവതരിപ്പിക്കുകയും. എന്നാല്‍ ചൈന വിഷയത്തെ ശക്തമായി അപഗ്രഥിയ്ക്കുകയും ചെയ്തു. ഉക്രൈനിലേയ്ക്ക് ടാങ്കുകളുമായി യുദ്ധത്തിന് പോയ റഷ്യയ്ക്ക് അവിടെ ജയിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ,റഷ്യയുടെ ആസ്ഥാനത്തേയ്ക്ക് ഉക്രൈന്‍ എത്തുകയും ചെയ്തിരിക്കുന്നു. ഇതിനിടയിലാണ് പുടിന്‍ അദ്ദേഹത്തിന്റെ അനുയായിയുടെ കൈകൊണ്ട് മരിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞതും. യുദ്ധത്തിന്റെ ഭാഗമായി വലിയ മാറ്റങ്ങളുണ്ടായിട്ടും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ ശത്രുത കടുപ്പിച്ചു കൊണ്ടിരിക്കുകയാണ്.
അതേസമയം യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌ക് മേഖലയിലെ ബാഖ്മുട് പട്ടണം പിടിക്കാന്‍ റഷ്യ ആക്രമണം ശക്തമാക്കി. വ്യോമസേനയുടെ സഹായത്തോടെ റഷ്യന്‍ സേനയും വാഗ്‌നര്‍ ഗ്രൂപ്പ് പോരാളികളും ഒരുമിച്ച് ശക്തമായ മുന്നേറ്റം നടത്തുകയാണ്. യുക്രെയ്ന്‍ സേന കടുത്ത ചെറുത്തുനില്‍പ് തുടരുന്നു. യുക്രെയ്ന്‍ സേനയുടെ ആയുധശേഖര കേന്ദ്രം തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. എന്നാല്‍ ബാഖ്മൂട് പട്ടണത്തില്‍ തങ്ങള്‍ വിയര്‍ക്കുകയാണെന്ന് റഷ്യയും സമ്മതിക്കുന്നുണ്ട്.
റഷ്യയെ വിമര്‍ശിച്ച് അമേരിക്ക ചൈനയ്ക്കും യുക്രൈന്‍ വിഷയത്തില്‍ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് അമേരിക്ക മ്യൂണ്ക് സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കൂടാതെ റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്കു കടുത്ത ഭാഷയില്‍ മുന്നറിയിപ്പും നല്‍കി. പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്ന് റഷ്യ തിരിച്ചടിച്ചത് അമേരിക്കയ്ക്കും തിരിച്ചടിയായി.
മ്യൂണിക്കില്‍ കഴിഞ്ഞയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യന്‍ അധിനിവേശത്തിനു പിന്തുണ നല്‍കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുനല്‍കിയത്.
എന്നാല്‍ ചൈന കൈകെട്ടി നോക്കി നില്‍ക്കുകയോ എരിതീയില്‍ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു. യുദ്ധം യൂറോപ്യന്‍ വിഷയമായി മാത്രം കണക്കാക്കാനാവില്ലെന്നതാണു ചൈനയുടെ നിലപാട്.
https://www.facebook.com/Malayalivartha























