Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരുണയാണു സുവിശേഷത്തിന്റെ അന്തസത്തയെന്ന് മാര്‍പാപ്പ

09 DECEMBER 2015 08:32 PM IST
മലയാളി വാര്‍ത്ത.

More Stories...

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം... ഒരാൾക്ക് പരുക്ക്

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി

ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

കരുണയാണു സുവിശേഷത്തിന്റെ അന്തസത്തയെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. ഇന്നലെ പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവത്തിരുനാളില്‍ കരുണയുടെ ജൂബിലി വര്‍ഷ ഉദ്ഘാടനത്തോടനുബന്ധിച്ചു സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. എല്ലാവരും ദൈവത്തില്‍നിന്ന് കരുണ സ്വീകരിക്കുകയും ചുറ്റുമുള്ളവര്‍ക്കു കരുണ നല്‍കുകയും വേണം. കരുണയില്ലാത്ത വ്യക്തിയെ ക്രിസ്ത്യാനി എന്നു വിളിക്കാന്‍ സാധിക്കില്ല. ദൈവകൃപയുടെ ദാനമാണ് അസാധാരണ ജൂബിലിവര്‍ഷം.

ദൈവം തന്നെയായ കരുണയുടെ വിശുദ്ധ വാതിലാണു തുറക്കപ്പെടുന്നത്. ദൈവത്തിന്റെ സ്‌നേഹത്തിന്റെ വലിപ്പമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ക്ഷമിക്കുന്നതാണ് ദൈവ സ്‌നേഹം. മാര്‍പാപ്പ പറഞ്ഞു. ഡിസംബര്‍ എട്ട് രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ സമാപിച്ചതിന്റെ 50ാം വാര്‍ഷികമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സഭയും സമകാലീന മനുഷ്യരും തമ്മിലുള്ള കണ്ടുമുട്ടലിന് ആക്കം കൂട്ടി. പരിശുദ്ധാത്മാവ് സഭയെ മിഷനറിയാത്ര നടത്താനായി നിര്‍ബന്ധിക്കുന്നു. ഓരോ വ്യക്തിയുടെയും അടുക്കല്‍ സുവിശേഷത്തിന്റെ സന്തോഷം,ക്ഷമയുടെ സന്തോഷം, കരുണ എന്നിവ എത്തിക്കാനായി സഭ വിളിക്കപ്പെട്ടിരിക്കുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എടുത്തുകാണിച്ച നല്ല സമരിയാക്കാരന്റെ കരുണ സഭയും ഓരോ വ്യക്തിയും സ്വാംശീകരിക്കണമെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ പറഞ്ഞു. ഇന്നലെ പ്രാദേശിക സമയം രാവിലെ 9.30 ന് വിശുദ്ധ കുര്‍ബാന ആരംഭിച്ചു. അതിനു മുമ്പ് ഒമ്പതിന് ജപമാലയുണ്ടായിരുന്നു. മെത്രാന്‍മാരും, വൈദികരും ഒരു ലക്ഷത്തോളം തീര്‍ഥാടകരും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 11ന് സെന്റ് പീറ്റേഴ് ചത്വരത്തില്‍ തയാറാക്കിയ താത്കാലിക അള്‍ത്താരയില്‍ നിന്നു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മോണ്ടളത്തില്‍ വിശുദ്ധ വര്‍ഷത്തില്‍ മാത്രം തുറക്കുന്ന വിശുദ്ധ വാതിലിന്റെ മുന്നില്‍ മാര്‍പാപ്പയെത്തി. അവിടെ കാത്തുനിന്ന എമരിറ്റസ് പാപ്പാ ബനഡിക്ട് പതിനാറാമനെ അദ്ദേഹം ആലിംഗനം ചെയ്തു സ്വീകരിച്ചു. തുടര്‍ന്നു മൂന്നു പടികള്‍ കയറി വിശുദ്ധ വാതില്‍ തള്ളിത്തുറന്നു.

തുറന്ന വിശുദ്ധ വാതില്‍ക്കല്‍ അദ്ദേഹം ദീര്‍ഘനേരം മൗനമായി പ്രാര്‍ഥിച്ചു. തുടര്‍ന്നു ബനഡിക്ട് പതിനാറാമന്‍ വിശുദ്ധ വാതില്‍ കടന്നു. പിന്നീട് സഹകാര്‍മികരായ കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും ശുശ്രൂഷികളും സമര്‍പ്പിതരുടെയും അല്മായരുടെയും പ്രതിനിധികളും വിശുദ്ധ വാതിലിലൂടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രവേശിച്ചു. പത്രോസിന്റെ കബറിടത്തിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന അള്‍ത്താരയിലെ ക്രൂശിതരൂപത്തിന്റെ മുമ്പില്‍ മാര്‍പാപ്പ പ്രാര്‍ഥിച്ചു. പിന്നീട് സമാപനപ്രാര്‍ഥന ചൊല്ലി ആശീര്‍വാദം നല്‍കി. ഉച്ചയ്ക്ക് 12ന് ത്രികാല പ്രാര്‍ഥനയ്ക്കായി എത്തിയ മാര്‍പാപ്പ വത്തിക്കാന്‍ കൊട്ടാരത്തിന്റെ ജനാലയ്ക്കരികിലെത്തി വചനസന്ദേശം നല്‍കി.

പാപരഹിതയായി ജനിക്കാനും ജീവിക്കാനും മറിയത്തിന് ലഭിച്ച ആനുകൂല്യം അനന്യമാണ്. ദൈവത്തിന്റെ നിത്യകരുണയില്‍ ഈശോ മിശിഹായുടെ കുരിശുമരണത്താല്‍ ആദ്യം രക്ഷിക്കപ്പെട്ടതു മറിയമാണ്. സഹനങ്ങളില്‍ മറിയം സഹോദരിയാണെങ്കിലും തിന്മയില്‍ നമ്മുടെ സഹോദരിയല്ല. ദൈവത്തിന്റെ കരുണ സാധ്യമാക്കിയ നവസൃഷ്ടിയുടെ പ്രഭാതദീപ്തിയും നവമാനവവംശത്തിന്റെ അമ്മയുമാണവള്‍. മറിയത്തെപ്പോലെ ദൈവത്തെ സമ്ബൂര്‍ണമായി സ്വീകരിക്കാനും കരുണയുടെ ശില്പികളാകുവാനും സാധിക്കണം. ദൈവത്തിന്റെ കരുണപോലെ മാധുര്യമുള്ള മറ്റൊന്നുമില്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

വൈകുന്നേരം നാലിനു ഫ്രാന്‍സീസ് മാര്‍പാപ്പ റോമിലെ സ്പാനീഷ് ചത്വരത്തില്‍ സ്ഥാപിച്ചിരിക്കുന്ന അമലോത്ഭവമറിയത്തിന്റെ തിരുസ്വരൂപത്തിങ്കല്‍ എത്തി റോസാ പൂക്കള്‍ സമര്‍പ്പിച്ചു. തുടര്‍ന്നു മറിയത്തിന്റെ നാമത്തിലുള്ള മരിയ മജോരെ ബസിലിക്കയില്‍ എത്തി റോമന്‍ ജനതയുടെ രക്ഷക എന്നു വിളിക്കപ്പെടുന്ന മറിയത്തിന്റെ ഐക്കണിനു മുമ്ബില്‍ പ്രാര്‍ഥിച്ചു. ഇന്നലെ ഫ്രാന്‍സിലെ ലൂര്‍ദ് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലും കരുണയുടെ വിശുദ്ധ വാതില്‍ തുറന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (47 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (56 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (1 hour ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (1 hour ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (1 hour ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (1 hour ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (3 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (4 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (6 hours ago)

Malayali Vartha Recommends