1.5 നൂറ്റാണ്ടിനിടയിൽ ഉണ്ടായ മഹാദുരന്തം! നൂറു കണക്കിനാളുകൾ ചൈനയിൽ മരിച്ച് വീഴുന്നു

ഇപ്പോൾ വെള്ളപ്പൊക്കത്തെ തുടർന്ന് കടുത്ത ആശങ്കയിലാണ് ചൈന. റെക്കോർഡ് മഴയാണ് ചൈനയിൽ പെയ്തത്. കനത്ത മഴയിൽ രണ്ട് മരണം ചൈനയിൽ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തെ തുടർന്ന് കനത്ത നാശനഷ്ടമാണ് രാജ്യത്തുടനീളം സംഭവിച്ചിരിക്കുന്നത്. വടക്കൻ ചൈനീസ് നഗരമായ സിയാന് സമീപമാണ് കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിക്കുകയും 16 പേരെ കാണാതാകുകയും ചെയ്തത്.
മണ്ണിടിച്ചിലിൽ ഗ്രാമത്തിലെ രണ്ട് വീടുകൾ ഒലിച്ചു പോയെന്നും റോഡുകൾ, പാലങ്ങൾ, വൈദ്യുതി വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ തടസപ്പെട്ടു എന്നുമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 140 വർഷത്തിനിടെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായ ഡോക്‌സുരിയാണ് ചൈനയിൽ വെള്ളം പൊങ്ങാൻ കാരണമായത്.
വടക്കുകിഴക്കൻ ചൈനയിൽ പെയ്ത മഴയിൽ നിരവധിപ്പേർക്ക് ജീവൻ നഷ്ടമായി. കാണാതായവർക്കായുളള തിരച്ചിൽ തുടരുന്നതായും രക്ഷാസേന അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിലും ചൈനയിൽ വലിയ തോതിലുളള മഴയെ തുടർന്ന് കനത്ത വെളളപ്പൊക്കം നേരിട്ടിരുന്നു. ചൈനയുടെ പല ഭാഗങ്ങളിലും മഴക്കെടുതിയിൽ 78 മരണമാണ് റിപ്പോർട്ട് ചെയ്തത്.
മണ്ണിടിച്ചിലിൽ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തലസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വടക്കൻ ചൈനയിലെ മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് നിരവധി പേർ മരണപ്പെട്ടിരുന്നു.
സിയാൻ നഗരത്തിന് തെക്ക് ഭാഗത്തുളള ഇടുങ്ങിയ മലയിടുക്കിൽ സ്ഥിതി ചെയ്യുന്ന വെയ്സിപ്പിംഗ് ഗ്രാമത്തിലാണ് കനത്ത മണ്ണിടിച്ചിൽ ഉണ്ടായത്. വരും ദിവസങ്ങളിൽ കനത്ത കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ട് എന്നാണ് നഗരത്തിലെ എമർജൻസി മാനേജ്‌മെന്റ് അധികാരികൾ മുന്നറിയിപ്പ് നൽകുന്നത്.
ഹെയ്ലോങ് ജിയാങ്ങിൽ പാലം തകർന്ന് കാർ അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്ത് പോകുന്നതിനിടെ പാലം തകർന്നുണ്ടായ വലിയ ഗർത്തത്തിലേക്ക് കാർ പതിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ മറ്റ് വാഹനങ്ങളെല്ലാം പിന്നോട്ട് എടുത്തു. അപകടത്തിൽപ്പെട്ടവരെ യാത്രക്കാർ രക്ഷപ്പെടുത്തി.
വാഹനം പകുതി മുങ്ങിയ നിലയിലായിരുന്നു. വാഹനത്തിൽ നിന്ന് ഒരാൾ കയറിൽപ്പിടിച്ച് മുകളിലേക്ക് വരുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ വാഹനത്തിനു മുൻപ് മറ്റൊരു വാഹനം കൂടി ഗർത്തത്തിൽ വീണുകിടക്കുന്നുണ്ടായിരുന്നു എന്നുള്ളത് വീഡിയോയിൽ വ്യക്തമാണ്.
ബീജിംഗിന് ചുറ്റുമുള്ള ഹെബെയ് പ്രവിശ്യയിൽ ഏകദേശം 8,50,000 ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇവിടെ നിന്നും 26 പേരെ കാണാതായിട്ടുണ്ട്. നിരവധി റോഡുകളും കെട്ടിടങ്ങളും തകർന്നു. ബുധനാഴ്ച വരെ നഗരത്തിൽ 744.8 മില്ലിമീറ്റർ മഴയാണ് പെയ്തത്.
https://www.facebook.com/Malayalivartha





















