Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അമേരിക്കയുമായി കൊമ്പുകോർത്ത് ചിപ്പുകൾ വാരിക്കൂട്ടി സൗദിയും യു എ ഇ യും..ഇനി വരാൻ പോകുന്നത് ചിപ്പ് യുദ്ധം

19 AUGUST 2023 06:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

കളിപ്പാട്ടം മുതല്‍ ബഹിരാകാശ പേടകം വരെ സെമി കണ്ടക്ടര്‍ ചിപ്പുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നു. ചിപ്പ് നിര്‍മാണത്തിലും സാങ്കേതിക വിദ്യയിലും ആധിപത്യം സ്ഥാപിച്ചാല്‍ ലോകം തന്നെ ഭരിക്കാം എന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെയാണ് അമേരിക്കയും ചൈനയും ചിപ്പിന്റെ പേരില്‍ ഏറ്റുമുട്ടുന്നത്.ഇപ്പോഴിതാ ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയുള്ള എന്‍വിഡിയ ചിപ്പുകള്‍ (Nvidia chips) സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഗണ്യമായ അളവിലാണ് വാങ്ങിച്ചുകൂട്ടുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സോഫ്റ്റ്‍വെയറുകള്‍ വികസിപ്പിക്കുന്നതിന് ഈ ചിപ്പുകള്‍ ഏറെ നിര്‍ണായകമാണ്. എഐ രംഗത്ത് നിര്‍ണായക ശക്തികളാകാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും.

തങ്ങളുടെ സമ്ബദ് വ്യവസ്ഥ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എഐ രംഗത്ത് മുന്നേറുന്നതിനുള്ള ആഗ്രഹം സൗദി അറേബ്യയും യുഎഇയും നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ടെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്‍വിഡിയയുടെ 3000-ല്‍ പരം എച്ച്‌100 ചിപ്പുകള്‍ സൗദി അറേബ്യ ഇതിനോടകം തന്നെ വാങ്ങിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ ചിപ്പുകളില്‍ ഒരെണ്ണത്തിന് 40,000 ഡോളറിന് (ഏകദേശം 33.23 ലക്ഷം രൂപ) മുകളില്‍ വിലയുണ്ട്. ജനറേറ്റീവ് എഐയ്ക്ക് വേണ്ടി രൂപകല്‍പന ചെയ്ത ലോകത്തിലെ ആദ്യത്തെ ചിപ്പ് ആണിതെന്ന് നിവിഡിയയുടെ സിഇഒ ജെന്‍സന്‍ ഹുവാങ് പറഞ്ഞു. കിങ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി നടത്തിയ ഗവേഷണത്തിലൂടെയാണ് ഈ ചിപ്പ് വികസിപ്പിച്ചത്.

യുഎഇയും ഗണ്യമായ അളവില്‍ എന്‍വിഡിയ ചിപ്പുകള്‍ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, ഫാല്‍ക്കണ്‍ എന്ന പേരില്‍ ഈ ഒരു സ്വതന്ത്ര സോഫ്റ്റ് വെയറും ഇവര്‍ സ്വന്തമായി വികസിപ്പിച്ചുണ്ട്. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അബുദാബിയിലെ ടെക്‌നോളജി ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. മറ്റ് ലോകരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും എഐ രംഗത്ത് വലിയതോതിലുള്ള നിക്ഷേപമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ അവര്‍ക്കുള്ള ഗണ്യമായ വിഭവങ്ങളും ഈ രംഗത്തുള്ള മികച്ച പ്രതിഭകളെ ആകര്‍ഷിക്കാനുള്ള കഴിവും ഈ ശ്രമങ്ങള്‍ക്ക് സഹായകമായിട്ടുണ്ട്.

യുഎഇയും സൗദി അറേബ്യയും എന്‍വിഡിയ ചിപ്പുകള്‍ വാങ്ങിക്കൂട്ടുമ്ബോള്‍ ലോകമെമ്ബാടുമുള്ള പ്രമുഖ ടെക് കമ്ബനികളും വളരെ കുറഞ്ഞ അളവില്‍ ലഭ്യമായ എഐ ഡെവലപ്‌മെന്റ് ചിപ്പുകള്‍ വാങ്ങി സുരക്ഷിതമാകാനുള്ള തയ്യാറെടുപ്പിലാണ്. ചൈനയുടെ ടെക് ഭീമന്‍ന്മാരായ ടെന്‍സെന്റും ആലിബാബയും എന്‍വിഡിയയുടെ ഉയര്‍ന്ന ശേഷിയുള്ള ചിപ്പുകള്‍ വാങ്ങാന്‍ ശ്രമിച്ചിരുന്നു. യുഎസ് നിര്‍മിത സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചൈനയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അവരുടെ ശ്രമങ്ങളെ തകര്‍ത്തു കളഞ്ഞു.

അതിസങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കപ്പെടുന്ന ചിപ്പുകളും അത്തരം സാങ്കേതിക വിദ്യയും ചൈനയ്ക്ക് കൈമാറാന്‍ പാടില്ലെന്ന് അമേരിക്ക തീരുമാനിച്ചതോടെയാണ് ‘ചിപ്പ് യുദ്ധ’ത്തിന് കളമൊരുങ്ങിയത്. കാരണം സാധാരണ ചിപ്പുകളുടെ നിര്‍മ്മാണത്തില്‍ പ്രാവീണ്യമുണ്ടെങ്കിലും മേല്‍പ്പറഞ്ഞതരം ചിപ്പുകളുടെ നിര്‍മാണ വൈദഗ്ധ്യം ചൈന ഇനിയും ആര്‍ജിച്ചിട്ടില്ല. അത്തരം സാങ്കേതികവിദ്യ കൂടി കൈവശപ്പെടുത്തുകയാണെങ്കില്‍ ചൈനയ്ക്ക് എല്ലാ മേഖലകളിലും അമേരിക്കയെ പിന്നിലാക്കി ഒരുപടി കൂടി മുന്നേറാന്‍ സാധിക്കും. അതു വ്യക്തമായി അറിയാവുന്നതുകൊണ്ടുകൂടിയാണ് അമേരിക്ക ചിപ്പുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. മൈക്രോണ്‍ എന്ന അമേരിക്കന്‍ കമ്പനി 100 ബില്യന്‍ ഡോളറാണ് ചിപ്പ് ഗവേഷണത്തിനായി മാത്രം നീക്കിവയ്ക്കാന്‍ ഒരുങ്ങുന്നത്.

2023-ല്‍ ലോകമെമ്ബാടുമായി 5.5 ലക്ഷം പുതിയ എച്ച്‌100 ചിപ്പുകള്‍ കയറ്റി അയക്കുമെന്ന് എന്‍വിഡിയ ചിപ്പുകളുടെ നിര്‍മാതാക്കളായ സെമികണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്ബനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഫിനാന്‍ഷ്യല്‍ ടൈംസ് പത്രം റിപ്പോര്‍ട്ടു ചെയ്തു. തായ്‌വാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതാണ് ഈ സ്ഥാപനം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക് കമ്ബനികള്‍ക്കായിരിക്കും ഈ ചിപ്പുകളില്‍ ഭൂരിഭാഗവും കയറ്റി അയക്കുക.

അമേരിക്കന്‍ കമ്പനികള്‍ 90 ശതമാനം ചിപ്പുകളും തായ്‌വാനില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. ഏഷ്യയിലെ ചിപ്പ് നിര്‍മാണ കേന്ദ്രമാണ് തായ്‌വാന്‍. റഷ്യ-ഉക്രൈനെ ആക്രമിച്ചതുപോലെ ചൈനയും തായ്‌വാനെ കീഴടക്കുവാനുള്ള ശ്രമങ്ങള്‍ ആലോചിക്കുന്നുണ്ട്. പക്ഷേ, ചൈന ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് തായ്‌വാനെ സംരക്ഷിക്കുന്നത് ചിപ്പ് നിര്‍മാണത്തിലെ കുത്തകയാണ്.

ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്റ്‌സിനുവേണ്ടി ആദ്യമായി ഒരു മന്ത്രാലയം സ്ഥാപിച്ചത് യുഎഇ ആണ്. 2017-ല്‍ ആയിരുന്നു ഇത്. സാങ്കേതികവിദ്യയിലും എഐ മേഖലകളിലും ആഗോളതലത്തില്‍ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കുന്നതിന് യുഎഇ ഇപ്പോള്‍ ജനറേറ്റീവ് എഐ ഗൈഡ് കൂടി പുറത്തിറക്കിയിട്ടുണ്ട്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടുകൂടിയുമാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.
 
ഇതുവരെയുള്ള ചിപ്പ് യുദ്ധത്തില്‍ യുഎസ് തന്നെയാണ് ഒന്നാമതായി മുന്നേറുന്നത്. ആദ്യ വര്‍ഷത്തില്‍ തന്നെ സെമികണ്ടക്ടറുകള്‍, ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ 166 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്ന് യുഎസ് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സെമികണ്ടക്ടര്‍ നിര്‍മാത്തിലും ഗവേഷണത്തിലും വികസനത്തിലും വലിയ തുക ഇന്‍സെന്റീവ്‌സായും നീക്കി വെച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (13 minutes ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (26 minutes ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (7 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (7 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (8 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (8 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (8 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (8 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (8 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

Malayali Vartha Recommends