പേരു മാറ്റുന്നതിൽ ഉപരിയായി രാജ്യാന്തര തലത്തിൽ സ്വാധീനം വർധിപ്പിക്കാനും സാമ്പത്തിക നേട്ടം കൈവരിക്കാനുമുള്ള ചർച്ചയാണ് ഇന്ത്യ നടത്തേണ്ടത്; വിദേശ നിക്ഷേപം കൂട്ടാനായി കൂടുതൽ ഉദാരമായ വ്യാപാരനയം ഇന്ത്യ സ്വീകരിക്കണം; ഇന്ത്യയെ ഉപദേശിച്ച് ചൈന

ഇന്ത്യയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ വളരെ വലിയ രീതിയിൽ പുരോഗമിക്കുകയാണ്. ജി20 ഉച്ചകോടിയോടനുബന്ധിച്ച് രാഷ്ട്രപതിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയിരുന്നു.
ഇതായിരുന്നു ഇന്ത്യയുടെ പേര് മാറ്റുന്നു എന്ന ചർച്ചകളിലേക്ക് നയിച്ചത്. എന്നാൽ ഈ വിഷയത്തിൽ ചൈന ഒരു നിർണായക പരാമർശം നടത്തിയിരിക്കുകയാണ്. പേരു മാറ്റുന്നതിൽ ഉപരിയായി രാജ്യാന്തര തലത്തിൽ സ്വാധീനം വർധിപ്പിക്കാനും സാമ്പത്തിക നേട്ടം കൈവരിക്കാനുമുള്ള ചർച്ചയാണ് ഇന്ത്യ നടത്തേണ്ടതെന്ന് ചൈന വ്യക്തമാക്കിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
സമ്പദ്‌വ്യവസ്ഥയിൽ സമഗ്രമായ മാറ്റം കൊണ്ടുവന്നാൽ മാത്രമേ ഇന്ത്യയ്ക്ക് മികച്ച നേട്ടം കൈവരിക്കാനാകൂ. വിദേശ നിക്ഷേപം കൂട്ടാനായി കൂടുതൽ ഉദാരമായ വ്യാപാരനയം ഇന്ത്യ സ്വീകരിക്കണം . വിദേശ നിക്ഷേപകർക്ക് കൂടുതൽ മെച്ചപ്പെട്ട തരത്തിൽ പ്രവർത്തിക്കാനുള്ള സൗകര്യം നല്‍കണമെന്നും ചൈന വ്യക്തമാക്കി .
അതേസമയം ഇന്ന് ജി 20 ഉച്ചകോടിയിൽ വീണ്ടും ഭാരതിനെ കൊണ്ട് വന്നിരിക്കുകയാണ് പ്രധാനമന്ത്രി . ജി 20 ഉച്ചകോടിയില്‍ രാജ്യത്തിന്റെ പേര് 'ഭാരത്' എന്ന് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍പിലെ ബോര്‍ഡിലാണ് ഭാരത് എന്നെഴുതിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















