ഖലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെക്കുറിച്ചുള്ള കാനഡയുടെ അന്വേഷണം മുന്നോട്ടുപോകണമെന്നും ഘാതകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും യു.എസ്

ഖലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തെക്കുറിച്ചുള്ള കാനഡയുടെ അന്വേഷണം മുന്നോട്ടുപോകണമെന്നും ഘാതകരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും യു.എസ്. പറഞ്ഞു. അന്വേഷണത്തില്‍ സഹകരിക്കാന്‍ പരസ്യമായും രഹസ്യമായും ഇന്ത്യാസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചെന്നും യു.എസ്. വിദേശകാര്യവക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കി. എന്നാല്‍ ആരോപണം. അസംബന്ധമെന്നുപറഞ്ഞ് ഇന്ത്യയിത് തള്ളിക്കളഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇത് ഇന്ത്യയ്ക്കെതിരെ നടക്കുന്ന അനേകം അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണോ ഈ ആരോപണവുമെന്നും സംശയിക്കുന്നു. നിജ്ജറിനെതിരെ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരുദ്വാരയ്ക്ക് സമീപം നടന്നതായി പറയപ്പെടുന്ന ഗുണ്ടാ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുഎസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് പുറത്തു വിട്ടു.
ഗുരുദ്വാരയിലെ സെക്യൂരിറ്റി ക്യാമറയില്‍ പകര്‍ന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. രണ്ടു വാഹനങ്ങളും ആറ് പുരുഷന്മാരും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു ലഭ്യമായ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചും സാക്ഷിമൊഴികള്‍ അടിസ്ഥാനമാക്കിയും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെയാണ് ട്രൂഡോയുടെ ആരോപണം സംശയത്തിന്റെ നിഴലില്‍ ആകുന്നതു.
2022 ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറി എന്ന പ്രദേശത്തെ ഒരു ഗുരുദ്വാരയ്ക്ക് അടുത്തുവെച്ചാണ് നിജ്ജറിനെതിരെ ആക്രമണമുണ്ടായത്. മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നതിനേക്കാള്‍ ആസൂത്രിതമായ കൊലപാതകമായിരുന്നു ഇതെന്നും വെടിവെച്ചവര്‍ എല്ലാം സിഖുകാരായിരുന്നു എന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.പഞ്ചാബിലും കാനഡയിലും നടന്ന പല ഗ്യാങ് അക്രമത്തിന്റെ അതേ ശൈലിയിലുള്ള ആക്രമണമായിരുന്നു നിജ്ജറിനെതിരെയും നടന്നത്. ദൃശ്യങ്ങള്‍ വിവരിച്ചുള്ള റിപ്പോര്‍ട്ട് ഇങ്ങനെ:
ഗുരുദ്വാരയുടെ പാര്‍ക്കിങ് സ്ഥലത്തുനിന്ന് ചാര നിറത്തിലുള്ള ട്രക്കില്‍ നിജ്ജാര്‍ പുറത്തേക്കു പോകുകയായിരുന്നു. ഈ സമയത്ത് തന്നെയാണ് ഒരു വെളുത്ത കാര്‍ അവിടേയ്ക്ക് എത്തുന്നത്. നിജ്ജാറിന്റെ ട്രക്കിനു സമാന്തരമായാണു കാര്‍ മുന്നോട്ടു നീങ്ങിയത്. ട്രക്കിന്റെ വേഗത കൂട്ടുന്നതിനൊപ്പം തന്നെ കാറും കുതിച്ചു. കാര്‍ സഞ്ചരിച്ച അതേ പാതയിലേക്കു ട്രക്കിനു കയറേണ്ടി വന്ന നിമിഷം, കാര്‍ വേഗത കൂട്ടി നിജ്ജാറിന്റെ വാഹനത്തിനു തടസ്സമായി നിര്‍ത്തി. തുടര്‍ന്ന് കാറില്‍നിന്ന് രണ്ടു പേര്‍ ചാടിയിറങ്ങുകയും ട്രക്കിന്റെ ഡ്രൈവര്‍ സീറ്റിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. വെടിയുതിര്‍ത്തശേഷം തോക്കുധാരികള്‍ പുറത്തേക്ക് ഓടി'- വിഡിയോ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയുതിര്‍ത്തവര്‍ മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു. ആ കാറില്‍ മറ്റ് മൂന്ന് പേരുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ ഗുരുദ്വാര കമ്മിറ്റി അംഗം മാല്‍കിത് സിങ്ങ് പറയുന്നു.കൊലപാതകിയെ കണ്ടില്ലെങ്കിലും സിഖുകാരുടെ ഛായയാണെന്ന് മാല്‍കിത് സിങ്ങ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊലപാതകികള്‍ ഓടി രക്ഷപ്പെട്ട വഴിയില്‍ ഉള്ള എല്ലാ കടകളിലെയും വീടുകളിലെയും വ്യക്തികളെ വാഷിംഗ് ടണ്‍ പോസ്റ്റ് ജേണലിസ്റ്റുകള്‍ ഇന്റര്‍ വ്യൂ ചെയ്തിരുന്നു. ഹര്‍ദ്ദീപ് സിങ്ങ് നിജ്ജറിന്റെ ഈ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയിലെ പൊലീസുദ്യോഗസ്ഥര്‍ ഈ പ്രദേശത്തുള്ള ആരെയും ചോദ്യം ചെയ്തില്ല. വാഷിംഗ് ടണ്‍ പോസ്റ്റ് പറയുന്നു
മറ്റൊരു ദൃക്‌സാക്ഷികളിലൊരാളായ ഭുപീന്ദര്‍ജിത്ത് സിങ്ങിന്റെ പ്രതികരണവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നിജ്ജാറിന്റെ ട്രക്കിനു സമീപത്തേക്ക് ഓടിയെത്തിയ ആദ്യത്തെയാളും ഭുപീന്ദറായിരുന്നു. ഭുപീന്ദര്‍ ഡ്രൈവറുടെ ഭാഗത്തെ ഡോര്‍ തുറന്ന് നിജ്ജാറിനെ കുലുക്കി വിളിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു. രക്തവും തകര്‍ന്ന ചില്ലുകളുമായിരുന്നു എങ്ങും. തറയില്‍ ബുള്ളറ്റുകള്‍ വാരി വിതറിയ നിലയിലായിരുന്നു.എന്നും പറഞ്ഞു.
കൊലയാളികള്‍ 50 ബുള്ളറ്റുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചിരുന്നുവെന്നും അതില്‍ 34 എണ്ണം നിജ്ജാറിന്റെ ശരീരത്തില്‍ തുളഞ്ഞു കയറിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്നാണ് സിഖ് സമുദായംഗങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്.
ഇതിനിടെ ഏതാനും രാജ്യങ്ങള്‍ അജന്‍ഡ നിശ്ചയിച്ചശേഷം മറ്റു രാജ്യങ്ങള്‍ അതു പിന്തുടരുന്ന കാലം കഴിഞ്ഞെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഐക്യരാഷ്ട്ര സംഘടന പൊതുസഭയില്‍ പറഞ്ഞു. ഭീകരവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനുമെതിരായ പ്രതികരിക്കുമ്പോള്‍ രാഷ്ട്രീയസൗകര്യം നോക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ടു കാനഡയ്ക്കു ലഭിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്ന് ആ രാജ്യത്തെ അറിയിച്ചതായി ജയശങ്കര്‍ വിദേശകാര്യ കൗണ്‍സില്‍ സമ്മേളനത്തില്‍ പറഞ്ഞു. കാനഡ ആരോപിക്കുന്ന കാര്യം ഇന്ത്യയുടെ നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha






















