ഇന്ത്യയ്ക്കിട്ട് പണിഞ്ഞ ഭീകരൻമാരെ പൂട്ടി NIA... അന്തംവിട്ട് ട്രൂഡോ... ഇത് താൻഡാ ഇന്ത്യ

ഖലിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഭാരതം. ഭീകരവാദികളെ സംരക്ഷിക്കുന്ന വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിച്ച് കാനഡക്കെതിരെയുള്ള നീക്കം ശക്തമാക്കാൻ ഇന്ത്യ. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാൻ നയതന്ത്ര നീക്കങ്ങളും സജീവമാണ്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ കാനഡയിൽ കഴിയുന്നവരടക്കം ഖാലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വേഗത്തിലാക്കി.
വിവിധ കേസുകളിൽ പ്രതികളായ കാനഡ ബന്ധമുള്ള ഖാലിസ്ഥാൻ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക പുറത്തു വിട്ടു. ഭീകരവാദ ബന്ധവും ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇവരുടെ സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ നൽകാനും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു, ഇതിന് പിന്നാലെ അടത്തു നടപടിയും സ്വീകരിച്ച് കഴിഞ്ഞു.
ഖലിസ്താൻ അനുകൂലസംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്‌വന്ത് സിങ് പന്നൂനിന്റെ പഞ്ചാബിലെ സ്വത്തുക്കൾ കണ്ടുകെട്ടിയതിനു പിന്നാലെ കൂടുതൽ ഖലിസ്താൻ ഭീകരരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടാനുള്ള നടപടികൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആരംഭിച്ചു. യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് പിന്നീട് കണ്ടെത്തിയ ഭീകരർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി 19 ഖാലിസ്ഥാൻ ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. ബ്രിട്ടൻ, യുഎസ്, കാനഡ, യുഎഇ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാനി ഭീകരരുടെ പട്ടിക എൻഐഎ തയ്യാറാക്കി.
യുഎസ് ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഭീകരനും സിഖ് ഫോർ ജസ്റ്റിസ് മേധാവിയുമായ ഗുർപത്വന്ത് സിംഗ് പന്നൂന്റെ രണ്ട് സ്വത്തുക്കളും എൻഐഎ കണ്ടുകെട്ടിയിരുന്നു. ജഗ്താർ സിംഗ് താരയുടെ നേതൃത്വത്തിലുള്ള ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ചേർന്ന് നിജ്ജാർ പ്രവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇവരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററും എൻഐഎ പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം, നിരോധിത ഖലിസ്താൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേതാവും ഖാലിസ്ഥാൻ ഭീകരനുമായ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് ഖാലിസ്താൻ അനുകൂലികളുടെ താവളങ്ങളിൽ എൻഐഎ പരിശോധന ശക്തമാക്കിയത്.
പഞ്ചാബ്, അമൃത്സർ, ചണ്ഡീഗഡ് എന്നിവടങ്ങളിലെ സ്വത്തുക്കളാണ് എൻഐഎ കണ്ടുകെട്ടിയിരിക്കുന്നത്. കാനഡയുൾപ്പടെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഭീകരവാദ-വിഘടനവാദ പ്രവർത്തനങ്ങൾക്കെതിരെയുള്ള ശക്തമായ പ്രഹരമായിരിക്കും നടപടിയെന്ന് എൻ.ഐ.എ. വ്യക്തമാക്കി.
അമൃത്സർ ജില്ലയുടെ പ്രാന്തപ്രദേശത്തുള്ള ഖാൻകോട്ടിലെ കാർഷിക ഭൂമിയും ചണ്ഡീഗഢിലെ സെക്ടർ 15 സി വീടും ഉൾപ്പെടുന്ന സ്വത്തുക്കളാണ് കോടതി ഉത്തരവോടെ എൻഐഎ പിടിച്ചെടുത്തിരിക്കുന്നത്. മൊഹാലി എൻഐഎ കോടതിയുടേതായിരുന്നു ഉത്തരവ്. പന്നുവിന് ഇനി വസ്തുവിൽ അവകാശമില്ലെന്നും ഇപ്പോൾ മുതൽ സർക്കാരിന്റെ സ്വത്തായി മാറിയെന്നും എൻഐഎ വീടിന് പുറത്ത് ബോർഡ് വെച്ചു.
2020ൽ മൊഹാലിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പന്നുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. യുഎപിഎ നാലാം ഷെഡ്യുൾ പ്രകാരം പന്നുനിനെ വ്യക്തിഗത ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പന്നുനിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് ഇറക്കണമെന്ന എൻഐഎ ആവശ്യപ്രകാരം സിബിഐ അയച്ച റിപ്പോർട്ട് കഴിഞ്ഞ വർഷം ഒക്‌ടോബറിൽ മടക്കിയിരുന്നു.
ഉത്തരവനുസരിച്ച് ഈ വീടിന്റെ നാലിലൊന്ന് ഭാഗം നേരത്തെ തന്നെ അറ്റാച്ച് ചെയ്തിരുന്നു. ഇതോടൊപ്പം അമൃത്സറിലെ ഖാൻകോട്ട് ഗ്രാമത്തിൽ പന്നുവിന്റെ കൃഷി ഭൂമിയും ഇപ്പോൾ കണ്ടുകെട്ടിയിട്ടുണ്ട്. ഖലിസ്ഥാനി ഭീകരൻ പന്നുവിന്റെ പ്രസംഗം വിദ്വേഷ കുറ്റകൃത്യമായി രജിസ്റ്റർ ചെയ്യണമെന്ന് കനേഡിയൻ ഹിന്ദുക്കൾ ട്രൂഡോ സർക്കാരിന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പന്നു നിലവിൽ അമേരിക്കയിലാണ്. ഇന്ത്യക്കെതിരെ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകൾ തുടർച്ചയായി പുറത്തുവിടുകയും കാനഡയിൽ താമസിക്കുന്ന ഹിന്ദുക്കൾ രാജ്യം വിട്ടുപോകണമെന്ന് ഇയാൾ വീഡിയോയുലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് കാനഡയിലെ ഹിന്ദുക്കൾക്കെതിരെ ഗുർപത്വന്തിന്റെ ഭീഷണി സന്ദേശം പുറത്തു വന്നത്.
https://www.facebook.com/Malayalivartha






















