Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ പാക് ചാരസംഘടനായ ഐഎസ്ഐ; നജ്ജാറിനെ കൊല്ലാൻ നജ്ജാറിന്റെ കൂട്ടാളികൾക്ക് മാത്രമേ കഴിയൂ എന്ന വിശദമായ അന്വേഷണ റിപ്പോർട്ട് ഇന്ത്യ കാനഡയ്ക്കും ഇന്റലിജിൻസ് ഏജൻസിക്കും കൈമാറി ..

28 SEPTEMBER 2023 06:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...


നജ്ജാറിനെ വെടിവെച്ചത് ഇന്ത്യ അല്ല എന്നും കൊലചെയ്തത് ഇന്ത്യ ആണെന്ന് കാനഡ തെറ്റിദ്ധരിച്ചത് ആണെന്നും ഉള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത് .കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ പാക് ചാരസംഘടനായ ഐഎസ്ഐ ആണെന്ന് തീരുമാനമായി .. ഖാലിസ്ഥാന്‍ ഭീകരന്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ അധികാരികള്‍ക്ക് പങ്കുണ്ടെന്ന് കാനഡ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഈ ആരോപണം നിരസിച്ചു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. നജ്ജാറിനെ കൊന്നത് ഇന്ത്യ അല്ലെന്ന അന്വേഷണ റിപ്പോർട്ട് ഇന്ത്യ കാനഡയ്ക്കും
ഇന്റലിജിൻസ് ഏജൻസിക്കും കൈമാറി ..

ഈ റിപ്പോർട്ട് പ്രകാരം നജ്ജാറിനെ കൊല്ലാൻ നജ്ജാറിന്റെ കൂട്ടാളികൾക്ക് മാത്രമേ കഴിയൂ എന്നാണു വിശദമാക്കിയിരിക്കുന്നത് . മാത്രമല്ല നജ്ജാറിന്റെ ജീവന് ഭീഷണി ഉണ്ടെന്നു അമേരിക്കയുടെയും കാനഡയുടെയും രഹസ്യാന്വേഷണ വിഭാഗത്തിന് കൃത്യമായി അറിയാമായിരുന്നു . ഇത് നജ്ജാറിന്റെ മകൻ തന്നെ പറഞ്ഞിട്ടുമുണ്ട് ഇന്ത്യ അന്വേഷണം നടത്തി കണ്ടെത്തിയത് ഇങ്ങനെയാണ് .

കാനഡയിലെ ഐഎസ്‌ഐയുടെ വിശ്വസ്ത പ്രവര്‍ത്തകരാണ് രാഹത് റാവുവും താരീഖ് കിയാനിയും. പാക് ചാരസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ഇന്ത്യയില്‍ നിന്ന് വരുന്ന പിടികിട്ടാപ്പുള്ളികളായ തീവ്രവാദികളെയും മറ്റും ഇവര്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. അതുകൊണ്ട് തന്നെ നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ റാവുവും കിയാനിയും ഉള്‍പ്പെട്ടിരിക്കാം എന്നാണ് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അജ്ഞാതരെക്കാള്‍ നിജ്ജാറിനോട് അടുത്ത് ഇടപെഴകുന്നയാളുകള്‍ക്ക് മാത്രമേ ഈ കൊലപാതകം നടത്താനാകൂ. സുരക്ഷാകാര്യത്തില്‍ നിജ്ജാര്‍ വളരെയധികം ശ്രദ്ധാലുവായിരുന്നുവെന്നും വൃത്തങ്ങള്‍ പറഞ്ഞു.

നിജ്ജാറിനെ അവസാനിപ്പിക്കാനുള്ള ചുമതല ISI നൽകിയത് നിജ്ജാറിനൊപ്പമുള്ള ഐഎസ്‌ഐയിലെ മേജര്‍ ജനറല്‍മാര്‍ മുതല്‍ ഹവല്‍ദാര്‍മാര്‍ വരെ ഉള്ള ആർക്കെങ്കിലും ആകാം എന്നാണ് നിഗമനം

നിജ്ജാറിന്റെ സ്വാധീനം കാലക്രമേണ വര്‍ധിച്ച് വരികയായിരുന്നു. കാനഡയിലെ പ്രാദേശിക ജനങ്ങള്‍ക്കിടയിലും ഇദ്ദേഹത്തിന്റെ സ്വാധീനം വര്‍ധിച്ചിരുന്നു. റാവു, കിയാനി, വിഘടനവാദി നേതാവായ ഗുര്‍ചരണ്‍ പൂനൂന്‍ എന്നിവരടങ്ങിയ സംഘമായിരിക്കാം നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മയക്ക് മരുന്ന് വ്യാപാര നിയന്ത്രണം തങ്ങള്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാകുമിതെന്നും വൃത്തങ്ങള്‍ പറഞ്ഞു .മാത്രമല്ല ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കുക എന്നതും പാകിസ്ഥാന്റെ ലക്ഷ്യമാണ്
നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെ ഇയാള്‍ക്ക് പകരക്കാരനെ ഐഎസ്ഐ തേടുന്നതായും കാനഡയിലെ ഖലിസ്ഥാൻ അനുകൂല ഭീകരരെ ഒന്നിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കാനഡയിലെത്തിയ ഭീകരസംഘാംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഐഎസ്ഐ. ഹര്‍ദീപ് സിങ് നിജ്ജറില്‍ സമ്മര്‍ദ്ദംചെലുത്തിയിരുന്നു. എന്നാല്‍, നിജ്ജര്‍ പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തത് പഴയ ഖലിസ്ഥാൻ ഭീകരരുടെ വാക്കുകളായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു......

കഴിഞ്ഞ ജൂണ്‍ 18-നായിരുന്നു ഖലിസ്ഥാൻ ഭീകരനായ ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഭാരത ഏജന്റുകളാണെന്ന് വിശ്വസനീയമായ വിവരം കിട്ടിയെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു.......ഇനി ഇപ്പോൾ നജ്ജാർ വധത്തിനു പിന്നിൽ ഇന്ത്യ അല്ലെന്നു തെളിയുന്നതോടെ ട്രൂഡോയ്ക്കുള്ള ജന പിന്തുണ നഷ്ടപ്പെടും .

ഇതേസമയം ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണ ഭീഷണി മുഴക്കി ഖാലിസ്ഥാനി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ തലവന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു. ഒക്ടോബര്‍ 6ന് അഹമ്മദാബാദില്‍ നടക്കുന്ന ഐസിസി ലോകകപ്പ് മത്സരത്തിനിടെ ആക്രമണം നടത്തുമെന്നാണ് ഭീഷണി. നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദി പ്രധാനമന്ത്രി മോദിയാണെന്നും കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും പന്നു പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. ഡല്‍ഹി ഖാലിസ്ഥാന്‍ ആകുമെന്നും പന്നു പറയുന്നു. ലോകകപ്പ് ഇന്ത്യയിൽ നടത്താൻ സമ്മതിക്കില്ല എന്നാണു പന്നുവിന്റെ വിരട്ടൽ . അതേമയം ലോകകപ്പിന്റെ സുരക്ഷാ നൂറു ശതമാനം ഉറപ്പാക്കുമെന്നും ഒരുതരത്തിലുള്ള പ്രതിസന്ധിയും ഉണ്ടാകില്ലെന്നും നിത്യ ഉറപ്പ് നൽകി

ഏറ്റവുമൊടുവില്‍ പുറത്തുവന്ന വീഡിയോയില്‍ ഡല്‍ഹിയിലെ ഐഎസ്ബിടി ഏരിയയ്ക്ക് സമീപമുള്ള ചുവരുകളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയിട്ടുണ്ടെന്ന് പന്നു അവകാശപ്പെട്ടു. ഈ ഖാലിസ്ഥാനി അനുകൂല, ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റിന് സമീപമാണെന്നും ഇയാള്‍ പറയുന്നുണ്ട്. അതേസമയം സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയെ നോര്‍ത്ത് ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിലാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുള്ളതെന്നും അവര്‍ വ്യക്തമാക്കി.

പന്നു അടുത്തിടെ കനേഡിയന്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയും അവരോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പന്നുവിനെതിരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഗൗരവം വ്യക്തമാക്കുന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പഞ്ചാബിലെ ഖാന്‍കോട്ട് നിവാസിയാണ് ഗുര്‍പത്വന്ത് സിംഗ് പന്നു. 1947 ലെ വിഭജന സമയത്ത് അദ്ദേഹത്തിന്റെ കുടുംബം പാകിസ്ഥാനില്‍ നിന്ന് അമൃത്സറിലെ ഖാന്‍കോട്ട് ഗ്രാമത്തിലേക്ക് കുടിയേറി. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നാണ് പന്നു നിയമം പഠിച്ചത്. ഇതിന് ശേഷം വിദേശത്തേക്ക് പോയി. അന്നുമുതല്‍ കാനഡയിലും അമേരിക്കയിലുമാണ് താമസം.

വിദേശത്ത് താമസിച്ച് ഖാലിസ്ഥാനി പ്രസ്ഥാനം നടത്തുകയാണ്. ഇതില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ സഹായം ഇയാള്‍ക്ക് ലഭിക്കുന്നു. ഇടയ്ക്ക് സിഖ് ഫോര്‍ ജസ്റ്റിസ് ഓര്‍ഗനൈസേഷന്‍ (എസ്എഫ്‌ജെ) രൂപീകരിച്ചു. പന്നു തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ വിഘടനവാദം സംസാരിക്കുകയും ഇന്ത്യയ്ക്കെതിരെ വിഷം ചീറ്റുകയും ചെയ്യുന്നു.

 ഇതിനിടെ 2019ല്‍ സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയെ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു. ഭേകരതയോട് ഒരു വിട്ടുവീഴ്ചയ്യ്ക്കും തയ്യാറില്ലെന്നു ഉറപ്പിച്ചു ആവർത്തിച്ച ഇന്ത്യ പഞ്ചാബ് ഉൾപ്പടെ ഭീകര സാന്നിധ്യമുള്ള ആറ്‌ സംസ്ഥാനങ്ങളിൽ നിന്ന്ഖാ ലിസ്ഥാൻ ഭീകരവാദികളെ തുരത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. സ്വത്തു കണ്ടു കെട്ടുന്നതുൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് NIA . ഇന്ത്യയുടെ സുരക്ഷയ്ക്ക് മേൽ കരിനിഴൽ വീഴാനുള്ള ഒരു സാഹചര്യവും വെച്ച് പൊറുപ്പിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യൻ സർക്കാർ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (1 hour ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (1 hour ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (1 hour ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (1 hour ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (1 hour ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (1 hour ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (1 hour ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (2 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (3 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (3 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (4 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (4 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (4 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (4 hours ago)

Malayali Vartha Recommends