ബഹിരാകാശത്ത് നിന്നും കൊഴുക്കട്ടയ്‌ക്ക് സമാന ആകൃതിയിലുള്ള ഒരു വസ്തു....ശനിയുടെ ഉള്ളിലുള്ള ഉപഗ്രഹമായ പാൻ...നാസയുടെ കാസിനി ബഹിരാകാശ പേടകമാണ് ചിത്രം പകർത്തിയത്....ശനിയുടെ വലയങ്ങൾക്ക് ചുറ്റുമാണ് പാൻ ഭ്രമണം ചെയ്യുന്നത്...

ബഹിരാകാശത്ത് നിന്നും കൊഴുക്കട്ടയ്‌ക്ക് സമാന ആകൃതിയിലുള്ള ഒരു വസ്തുവിന്റെ ചിത്രം പങ്കുവെച്ച് നാസ. ഇത് ശനിയുടെ ഉള്ളിലുള്ള ഉപഗ്രഹമായ പാൻ ആണ്. നാസയുടെ കാസിനി ബഹിരാകാശ പേടകമാണ് ചിത്രം പകർത്തിയത്. ഏകദേശം 15300 മൈൽ അഥവാ 24,600 കിലോമീറ്റർ അകലെ നിന്നാണ് ചിത്രം പകർത്തിയതെന്ന് നാസ വെളിപ്പെടുത്തി.ശനിയുടെ വലയങ്ങൾക്ക് ചുറ്റുമാണ് പാൻ ഭ്രമണം ചെയ്യുന്നത്. 83,000 മൈൽ അതായത് 1,34,00 കിലോമീറ്റർ ഉയരത്തിലാണ് ഭ്രമണപഥം നടത്തുന്നത്. ഓരോ 13.8 മണിക്കൂറിലും ഉപഗ്രഹം ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നു. കാസിനി ബഹിരാകാശ പേടകത്തിൽ നിന്നുമള്ള രണ്ട് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.രണ്ട് വ്യത്യസ്ത രീതിയിലാണ് കാസിനി ചിത്രമെടുത്തിരിക്കുന്നത്. ഇടതു വശത്തായുള്ള ചിത്രം ചന്ദ്രന്റെ മുകൾ ഭാഗത്ത് നിന്നും എടുത്തതാണ്.
വലതു വശത്തായി കാണപ്പെടുന്ന ചിത്രം ഇതിന് താഴെയുള്ള ഭാഗത്ത് നിന്നും എടുത്തതാണ്.ഈ ചിത്രങ്ങൾ ആണിപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസവും നാസയുടെ മറ്റൊരു റിപ്പോർട്ട് പുറത്തു വന്നതും ഏറെ ചർച്ചയായിരുന്നു. 159 വര്‍ഷങ്ങള്‍ക്കുശേഷം, 2182-ല്‍ ഭൂമിയെ ഇടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹത്തെ തടുക്കാനുള്ള പരിശ്രമങ്ങളിലാണ് തങ്ങളെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. 2182 സെപ്റ്റംബര്‍ 24 നാണ് ഇത് ഭൂമിയെ ലക്ഷ്യമിട്ട് എത്തുക. ബെന്നു (Bennu) എന്നു പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 2700-ല്‍ ഒന്നു മാത്രം ആണെന്ന് നാസ അറിയിച്ചിട്ടുണ്ട്.എന്നാൽ അപകട സാധ്യത പൂര്‍ണമായും ഇല്ലാതാക്കാനാണ് നാസയുടെ ശ്രം. ഇതിന്റെ ഭാഗമായി ഏഴ് വര്‍ഷം മുമ്പ് ബെന്നുവിലേക്ക് നാസ ഉപഗ്രഹം അയച്ചിരുന്നു. ദുരന്തം ഒഴിവാക്കുന്നതിന് സഹായിക്കുന്ന വിവരങ്ങള്‍ ശേഖരിക്കാമെന്ന പ്രതീക്ഷയിലാണ് നാസ ബെന്നുവിലേക്ക് ബഹിരാകാശ പേടകം വിക്ഷേപിച്ചത്.
1999-ലാണ് ബെന്നുവിനെ കണ്ടെത്തിയതെന്ന് നാസ അറിയിച്ചു. ഓരോ ആറ് വര്‍ഷം കൂടുമ്പോഴും അത് ഭൂമിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ വലുപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് 22 ആറ്റോമിക് ബോംബുകളുടെ പ്രഹരശേഷിയാണ് ഉള്ളത്. 2020-ല്‍ നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമായ ഒസിരിസ് -റെക്‌സ് ബെന്നുവിന്റെ ഉപരിതലത്തില്‍ പോയി പാറയ്ക്ക് സമാനമായ വസ്തു ശേഖരിച്ചു. ഈ സാംപിള്‍ ശേഖരിച്ച സ്ഥലം നൈറ്റിംങ് ഗേല്‍ എന്നാണ് അറിയപ്പെടുന്നത്.ബെന്നുവിന് 4.5 ബില്ല്യണ്‍ വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നുവെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു. നേരത്തെ ഇത് 1999 ആര്‍ക്യു36 എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 2013-ല്‍ ഛിന്നഗ്രഹത്തിന്റെ പേര് ബെന്നുവെന്ന് പുനഃനാമകരണം ചെയ്യുകയായിരുന്നു.
ബെന്നു ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ തങ്ങള്‍ ഏഴു വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് നാസ അറിയിച്ചു. ഇതിന്റെ അവസാനവട്ട ശ്രമത്തിലാണ് തങ്ങളുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഒടുവിൽ ആ നിധി പെട്ടി ഭൂമിയിൽ എത്തി. കോടിക്കണക്കിന് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന നിധി പെട്ടി പൊട്ടിച്ചപ്പോൾ നാസയും ഞെട്ടി. ഏകദേശം 250 കിലോഗ്രാമോളം ഭാരമുണ്ടായിരുന്ന ഒസിരിസ്-റെക്‌സ് കാനിസ്റ്ററാണ് ശാസ്ത്രജ്ഞർ തുറന്നത്. പൊടിയും അവശിഷ്ടങ്ങളും നിറഞ്ഞ നിലയിലായിരുന്നു പെട്ടിയെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.പെട്ടിയുടെ മൂടി തുറന്നപ്പോൾ ശാസ്ത്രജ്ഞർക്ക് ശ്വാസ തടസം അനുഭവപ്പെട്ടു. ഇരുണ്ട പൊടിയും മണൽ വലിപ്പത്തിലുള്ള കണങ്ങളുമായിരുന്നു പെട്ടിയ്‌ക്കുള്ളിലെന്ന് നാസ അറിയിച്ചു. ടെക്‌സാസിലെ ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിലായിരുന്നു കോടിക്കണക്കിന് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന നിധി പെട്ടി തുറന്നത്. വായു കടക്കാത്ത അറയിലാണ് പേടകത്തിന്റെ അടുപ്പ് തുറന്നത്. സാമ്പിളിന്റെ ഭൂരിഭാഗവും വിശകലനം ചെയ്ത് വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ശാസ്ത്രജ്ഞർ. സങ്കീർണമായ വേർപ്പെടുത്തലുകൾക്ക് ഒടുവിലാകും ഇതെന്നും നാസ അറിയിച്ചു. ഒക്ടോബർ 11-നോടെ നിർണായക വിവരങ്ങൾ പുറത്തുവിടുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















