അടുത്ത 48 മണിക്കൂറിൽ പാകിസ്താനിൽ വൻ ഭൂകമ്പം ഉണ്ടായേക്കാമെന്ന പ്രവചനവുമായി ശാസ്ത്രജ്ഞൻ.... ഡച്ചുകാരനായ ഫ്രാങ്ക് ഹൂഗർബീറ്റ്‌സാണ് പ്രവചനം നടത്തിയിരിക്കുന്നത്... സോളാർ സിസ്റ്റം ജോമെട്രിക്കൽ സർവെയുടെ റിപ്പോർട്ട് പരാമർശിച്ചുകൊണ്ടാണ് ഫ്രാങ്കിന്റെ പ്രവചനം....

അടുത്ത 48 മണിക്കൂറിൽ പാകിസ്താനിൽ വൻ ഭൂകമ്പം ഉണ്ടായേക്കാമെന്ന
പ്രവചനവുമായി ശാസ്ത്രജ്ഞൻ. ഡച്ചുകാരനായ ഫ്രാങ്ക് ഹൂഗർബീറ്റ്‌സാണ് പ്രവചനം നടത്തിയിരിക്കുന്നത്. സോളാർ സിസ്റ്റം ജോമെട്രിക്കൽ സർവെയുടെ റിപ്പോർട്ട് പരാമർശിച്ചുകൊണ്ടാണ് ഫ്രാങ്കിന്റെ പ്രവചനം.
ബലോചിസ്ഥാനുമായി ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ വ്യതിയാനം
രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ഭൂകമ്പ സൂചനകളാണെന്നും ഫ്രാങ്ക് പ്രവചിക്കുന്നു. ചമാരൻ വിള്ളലിലാണ് ഇത്തരത്തിൽ വ്യതിയാനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂകമ്പത്തിന് മുമ്പ് മൊറോക്കോയിൽ രൂപപ്പെട്ടതിന് സമാനമായ വ്യത്യാനങ്ങളാണ് രൂപപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് സ്ഥിരീകരിക്കാൻ സാദ്ധ്യമല്ലെന്നും അതിനാൽ ഭൂകമ്പം ഉണ്ടാകുമെന്ന് ഉറപ്പുപറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താനിലെ ശാസ്ത്രജ്ഞർ ഫ്രാങ്കിന്റെ പ്രവചനത്തെ തള്ളി രംഗത്തുവന്നിട്ടുണ്ട്. ഡച്ച് ശാസ്ത്രജ്ഞന്റെ പ്രവചനങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കറാച്ചിയിലെ നാഷണൽ സുനാമി സെന്റർ ഡയറക്ടർ അമിർ ഹൈദർ പറഞ്ഞു. ഒരിക്കലും ഒരു ഭൂകമ്പത്തിന്റെയും സ്ഥാനമോ സമയമോ പ്രവചിക്കാൻ സാധിക്കില്ല. പാകിസ്താനിലൂടെ കടന്നുപോകുന്ന രണ്ട് പ്രധാന ടെക്ടോണിക് പ്ലേറ്റുകളിലും അസ്വാഭാവികതകൾ പ്രകടമല്ലെന്നും ഹൈദർ പറഞ്ഞു.
തുർക്കിയിലും സിറിയയിലുമായി മുമ്പ് നടന്ന ഭൂകമ്പം കൃത്യമായി പ്രവചിച്ച ശാസ്ത്രജ്ഞനാണ് ഫ്രാങ്ക്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ പ്രവചനം ആശങ്ക പരത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















