വിമാനത്തിനുള്ളിൽ ദമ്പതികളുടെ മുട്ടൻ ഇടി; ഇക്കണോമി സീറ്റിൽ യാത്ര ചെയ്യണം എന്നാവശ്യപെട്ട ഭാര്യയോട് കയർത്ത് ഭർത്താവ്:- റൺവേയിലേയ്ക്ക് പണം വലിച്ചെറിഞ്ഞ് യുവതി:- പിന്നാലെ സംഭവിച്ചത്....

ദമ്പതികൾ തമ്മിലുള്ള വഴക്കിനെത്തുടർന്ന് പറന്നുയർന്ന വിമാനം തിരിച്ചിറക്കി. ലണ്ടനിൽ നിന്ന് ബാങ്കോക്കിലേക്കുള്ള ഇവിഎ എയർ വിമാനത്തിലാണ് സംഭവം. ദമ്പതികൾ തമ്മിലുണ്ടായ വഴക്ക് രൂക്ഷമായതിനെത്തുടർന്ന് വിമാനം വിയന്നയിലേക്ക് തിരിച്ച് വിടുകയായിരുന്നു. ഇക്കണോമി സീറ്റിൽ യാത്ര ചെയ്യണം എന്നാവശ്യപ്പെട്ടാണ് യാത്രക്കാരി പ്രശ്നം ഉണ്ടാക്കാൻ ആരംഭിച്ചത്.
എന്നാൽ ഇതിനു പണം നൽകണമെന്ന് കൂടെയുണ്ടായിരുന്ന ഭർത്താവ് ആവശ്യപ്പെട്ടപ്പോൾ അതിന് വിസമ്മതിക്കുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ യാത്രക്കാരും എയർലൈൻ ഉദ്യോഗസ്ഥരും അമ്പരന്നു. ഒടുവിൽ വിയന്നയിൽ എത്തിയപ്പോൾ യുവതി തന്റെ ഭർത്താവിന് നേരെ പണം എറിഞ്ഞു. റൺവേയിൽ വീണ 6,000 ഡോളർ, അതായത് ഏകദേശം 5 ലക്ഷം രൂപ വിമാനത്താവളത്തിലെ ജോലിക്കാർ പെറുക്കിയെടുത്തു.
കാബിൻ ഗാലിയോട് ചേർന്നുള്ള സ്ഥലത്തെത്തി യാത്രക്കാരൻ ഇ-സിഗരറ്റ് വലിച്ചതായും വിമാനത്തിലെ ക്രൂ ആരോപിച്ചു. പ്രശ്നം പരിഹരിക്കാൻ തങ്ങൾ ഇടപെട്ടെന്നും, എന്നാൽ അപമാനവും ശാരീരിക പീഡനവും വരെ നേരിട്ടെന്നും ക്രൂ അംഗങ്ങൾ പറഞ്ഞു.
ഒടുവിൽ വിമാനത്തിലെ എട്ടോളം യാത്രക്കാരും ഇവരെ നിയന്ത്രിക്കാനെത്തി. സ്ഥിതിഗതികൾ വഷളായതോടെ, ഏകദേശം അഞ്ച് മണിക്കൂറിന് ശേഷം വിമാനം വിയന്നയിൽ ലാൻഡ് ചെയ്യുകയായിരുന്നു. “സ്ത്രീയും പുരുഷനും, മദ്യപിച്ചിരുന്നു. അവർ പണത്തെച്ചൊല്ലി ആദ്യം മുതൽ തർക്കിച്ചു, കൊണ്ടിരിക്കുകയായിരുന്നു.
ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ പരിഗണിച്ച് വിമാനം വഴിതിരിച്ചുവിടുകയാണെന്ന് ക്യാപ്റ്റൻ അറിയിക്കുകയായിരുന്നു”, വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പ്രതികരിച്ചു.
വിയന്നയിലെത്തിയതിനു ശേഷവും ദമ്പതികൾ തമ്മിലുള്ള തർക്കം അവസാനിച്ചില്ല. പണം സൂക്ഷിച്ചിരുന്ന ബാഗ് എടുക്കാൻ ഭർത്താവ് ശ്രമിച്ചപ്പോൾ യുവതി അതിലുണ്ടായിരുന്ന പണം റൺവേയിലേക്ക് എറിയുകയായിരുന്നു.
റൺവേയിൽ ചിതറിക്കിടന്ന നോട്ടുകൾ എയർപോർട്ട് ജീവനക്കാരാണ് പെറുക്കിയെടുത്തത്. ഒടുവിൽ പോലീസ് ഇടപെട്ടാണ് പ്രശ്നം സൃഷ്ടിച്ച യാത്രക്കാരെ റൺവേയിൽ നിന്ന് ഒരു വാനിലേക്ക് മാറ്റിയത്. സംഭവസമയത്ത്, വിയന്നയിൽ എത്തിച്ച യാത്രക്കാർക്ക് പതിനൊന്ന് മണിക്കൂറുകളോളം ഹോട്ടലിൽ തുടരേണ്ടി വന്നു. പ്രശ്നം സൃഷ്‌ടിച്ച ഇവർക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ പോലീസ് ഇതുവരെ അറിയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha






















