Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഇസ്രായേൽ ഗാസ പോരാട്ടം യുദ്ധത്തിലേക്ക് .. ഇസ്രയേലിന് നേരെ ഹമാസിന്റെ റോക്കറ്റാക്രമണം;ഇസ്രായേലിലെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

07 OCTOBER 2023 06:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഇസ്രായേൽ ഗാസ പോരാട്ടം യുദ്ധത്തിലേക്ക് .. ഇസ്രയേലിന് നേരെ ഹമാസിന്റെ റോക്കറ്റാക്രമണം. നിരവധി പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സൈനികരെ ബന്ദികളാക്കിയെന്നും സൂചനയുണ്ട്. ഇസ്രയേലി പൗരന്മാരെ വധിച്ചതിന്റെയും ബന്ദികളാക്കിയതിന്റെയും ക്രൂര ദൃശ്യങ്ങൾ ഹമാസ് ഭീകരർ പുറത്തു വിടുന്നുണ്ട് ..

ഇസ്രായേലി വനിത പട്ടാളക്കാരിയെ കൊന്ന ശേഷം നഗ്നയാക്കി വാഹനത്തില്‍ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കുന്ന പലസ്തീന്‍ തീവ്രവാദികളുടെ വീഡിയോ വൈറല്‍ ആകുന്നു . ഭയമുണര്‍ത്തുന്ന ഈ വീഡിയോയില്‍ തോക്ക് ധാരികളായ പലസ്തീന്‍ പട്ടാളക്കാരെ കാണാം....... കൊന്നൊടുക്കിയ ഇസ്രയേൽ സൈനികരുടെ മൃതദേഹങ്ങൾ തെരുവിലൂടെ വലിച്ചിഴച്ച് കലാപകാരികൾ ആഘോഷം നടത്തുന്നതിൻ്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഗാസയിലെ ഹമാസ് തീവ്രവാദികളുടേതാണ് ഈ ക്രൂരത. നേരത്തെ ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ പ്രദേശത്ത് റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പക്ഷെ വീഡിയോ സമൂഹമാധ്യമമായ എക്സില്‍ വൈറലാണ്.   തെക്കന്‍ ഇസ്രയേലില്‍ റോക്കറ്റാക്രമണം വിജയകരമായി നടത്താന്‍ കഴിഞ്ഞതിന്റെ ആഹ്ളാദം പങ്കിടുന്ന പലസ്തീന്‍ തീവ്രവാദികളുടെ നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെടുന്നുണ്ട്. അതില്‍ ഒന്നാണ് ഇസ്രയേലി സൈന്യത്തിലെ വനിത കൊന്ന ശേഷം നഗ്നയാക്കി ജീപ്പില്‍ കൊണ്ടുനടന്ന് പ്രദര്‍ശിപ്പിക്കുന്ന ഈ ക്രൂരത......

 



ഹമാസ് സൈന്യം 20 മിനിറ്റിൽ 5000 റോക്കറ്റുകൾ വരെയാണ് തൊടുത്തുവിടുന്നത്. ഗാസയില്‍നിന്ന്  കരയിലൂടെയും കടലിലൂടെയും ദക്ഷിണ ഇസ്രയേലിലേക്ക് തോക്കുധാരികളായ ഹമാസ് വിഭാഗം  നുഴഞ്ഞുകയറുകയായിരുന്നു. മോട്ടോ‍ർ ബൈക്കുകളിലും എസ്.യു.വികളിലും പാരാഗ്ലൈഡറുകളിലുമായി അതിർത്തികടന്ന് എത്തിയാണ് ആക്രമണം അഴിച്ചുവിട്ടത് .

അതോടൊപ്പം റോക്കറ്റുകളും വര്‍ഷിച്ചു.  ആക്രമണങ്ങളിൽ നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. റോക്കറ്റാക്രമണത്തിന്റെ നടുക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മറുപടിയായി ഇസ്രയേൽ സൈന്യവും ആക്രമണം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.. ഗാസാ മുനമ്പിലൂടെ തെക്കൻ ഇസ്രയേലിലേക്കാണ് ഹമാസ് സൈന്യം കടന്നുകയറുന്നതെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട്


  ഗാസയിൽ നിന്നുള്ള ഹമാസ് തീവ്രവാദികളുടെ ആക്രമണത്തെത്തുടർന്ന് ഇസ്രായേലിൽ യുദ്ധാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നു  ഇസ്രായേലിലെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി.ഇസ്രായേലിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും അഭ്യർത്ഥിക്കുന്നു. ദയവായി ജാഗ്രത പാലിക്കുക, അനാവശ്യ സഞ്ചാരം ഒഴിവാക്കുക, സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരുക," -എംബസി പ്രസ്താവനയിലൂടെ പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും എംബസി അധികൃതർ പൗരന്മാരോട് അഭ്യർത്ഥിച്ചു.

പാലസ്തീൻ ഭീകരരായ ഹമാസ് രാജ്യത്ത് നുഴഞ്ഞു കയറി ആക്രമണം നടത്തിയതോടെയാണ്  യുദ്ധ പ്രഖ്യാപനവുമായി ഇസ്രായേൽ മുന്നോട്ട് പോകുന്നത് . ഗാസ മുനമ്പിൽ നിന്നും ഇസ്രായേൽ ലക്ഷ്യമാക്കി ഹമാസിന്റെ തുടർച്ചയായ റോക്കറ്റാക്രമണം ഉണ്ടായതോടെയാണ് യുദ്ധപ്രഖ്യാപനം. ഗാസ മുനമ്പിലെ ഹമാസ് ഗ്രൂപ്പിനെതിരെ ‘ഓപ്പറേഷൻ അയൺ സ്വോർഡ്’ എന്ന പേരിലാണ് ഇസ്രായേൽ യുദ്ധം ആരംഭിച്ചിരിക്കുന്നത്.

ഉപരോധം ശക്തമാക്കിയതിനെതിരെ അലയടിച്ച പ്രതിഷേധം ആണ്  യുദ്ധത്തിലേക്ക് നീങ്ങിയത് . ഇസ്രായേലിനെ ഞെട്ടിച്ച് നിമിഷങ്ങള്‍ക്കികം   ആയിരത്തോളം റോക്കറ്റുകള്‍ ചീറിപാഞ്ഞെത്തുകയായിരുന്നു . ഇതോടെ യുദ്ധ കാഹളം മുഴക്കി ഇസ്രായേല്‍ നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങി. ചില റോക്കറ്റുകള്‍ കെട്ടിടങ്ങളില്‍ പതിച്ചു. അടിയന്തര യോഗം വിളിച്ച ഇസ്രായേല്‍ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചു.

 ഗസയില്‍ നിന്നുള്ള തൊഴിലാളികളെ ഇസ്രായേല്‍ സൈന്യം അതിര്‍ത്തിയില്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം. വലിയ പ്രതിഷേധം പിന്നീട് അക്രമാസക്തമായി. ഇതിനെതിരെ ഇസ്രായേല്‍ സൈന്യം ബലം പ്രയോഗിച്ചതോടെ സാഹചര്യം മാറി. ഇന്ന് രാവിലെ മുതല്‍ ഗസയില്‍ നിന്ന് വലിയ ആക്രമണമാണ് ഇസ്രായേലിനെതിരെ നടക്കുന്നതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
 
ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹമാസിന്റെ ആക്രമണം. 20 മിനിറ്റിനുള്ളിൽ ഏതാണ്ട് 5000ത്തോളം റോക്കറ്റുകൾ ഇസ്രായേലിലേയ്ക്ക് തൊടുത്തതായാണ് ഹമാസിന്റെ അവകാശവാദം.എന്നാൽ 2200ഓളം റോക്കറ്റുകൾ ഇസ്രായേലിന് നേരെ തൊടുത്തുവെന്നാണ് ഇസ്രായേൽ സ്ഥിരീകരിക്കുന്നത്. ആക്രമണത്തില്‍ പ്രായമായ ഒരു സ്ത്രീ കൊല്ലപ്പെടുകയും പതിനഞ്ചോളം പേര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രയേലിനെതിരെ പുതിയ സൈനിക നടപടി ആരംഭിച്ചതായി ഹമാസ് നേതാവ് മുഹമ്മദ് ഡീഫ് പരസ്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി.  'അല്‍ അഖ്‌സ സ്റ്റോം' എന്ന് പേരിട്ടിരിക്കുന്ന ഈ ഓപ്പറേഷന്‍ വഴി ശത്രു താവളങ്ങളും ശത്രുക്കളുടെ വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളേയുമാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മുഹമ്മദ് ഡീഫ് റിക്കോര്‍ഡ് ചെയ്ത ശബ്ദസന്ദേശത്തിലൂടെ അറിയിച്ചു. ഒന്നിലധികം ഇസ്രായേൽ വധശ്രമങ്ങളെ അതിജീവിച്ച വ്യക്തിയാണ് ഡീഫ്. ഇദ്ദേഹം പൊതുവേ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല.

റോക്കറ്റാക്രമണത്തിന് പിന്നാലെ യുദ്ധ കാഹളം മുഴക്കി ഇസ്രായേൽ നഗരങ്ങളിൽ സൈറൺ മുഴങ്ങി. അടിയന്തര യോഗം വിളിച്ച ഇസ്രായേൽ ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചിക്കുകയായിരുന്നു. സ്റ്റേറ്റ് ഓഫ് വാർ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേൽ വ്യോമാക്രമണവും മിന്നൽവേഗത്തിൽ ആരംഭിച്ചു.

 15 വര്‍ഷത്തിലധികമായി ഇസ്രായേല്‍ ഉപരോധത്തിലാണ് പലസ്തീന്‍ പ്രദേശമായ ഗസ. ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗസയിലേക്ക് അവശ്യവസ്തുക്കളും മരുന്നുകളും എത്തുന്നില്ല. ഇവിടെയുള്ളവര്‍ ജോലി ആവശ്യാര്‍ഥം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനെ സെപ്തംബറില്‍ ഇസ്രായേല്‍ സൈന്യം തടഞ്ഞു. ഇതോടെ രൂപപ്പെട്ട യുദ്ധ സാഹചര്യം തണുപ്പിക്കാന്‍ ഖത്തര്‍ ഇടപെട്ടിരുന്നു.

ഇസ്രായേൽ, ഹമാസുമായും ഗാസ ആസ്ഥാനമായുള്ള മറ്റ് ചെറിയ തീവ്രവാദ ഗ്രൂപ്പുകളുമായും നിരവധി തവണ പോരാട്ടങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. സംഘർഷത്തിൻ്റെ ഭാഗമായി ഗാസയിൽ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഗാസയ്ക്കകത്തും പുറത്തും ജനങ്ങളുടെ സഞ്ചാരവും അവശ്യസാധനങ്ങളുടെ വിതരണവും നിയന്ത്രിക്കുന്ന ഈ ഉപരോധം പ്രദേശത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു. അതേസമയം തീവ്രവാദ ഗ്രൂപ്പുകൾ ആയുധ ശേഖരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താതിരിക്കാനാണ് പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ഇസ്രായേലിൻ്റെ വാദം. ഈ വർഷം ഇസ്രായേൽ നടത്തിയ സെെനിക നീക്കങ്ങളിൽ വെസ്റ്റ്ബാങ്കിൽ  200 ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.  ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം 4 പലസ്തന്‍കാരെ കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെയാണ്‌ ആക്രമണം തുടങ്ങിയത്.  

ഹമാസ് ആക്രമണത്തെ തുടർന്ന് സൈന്യത്തോട് സജ്ജമാകാന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.   ഗാസയോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലുള്ളവർ ആരും പുറത്തിറങ്ങരുതെന്ന് ഇസ്രായേൽ സൈന്യം നിർദേശിച്ചിട്ടുണ്ട്. ഗാസയിലെ ജനങ്ങൾ തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ബോംബ് ഷെൽട്ടറുകളിൽ കയറണം എന്നും ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു.

രാജ്യത്ത് ഭരണകൂടം യുദ്ധാവസ്ഥ പ്രഖ്യാപിച്ചു. 2021ലെ 10 ദിവസത്തെ യുദ്ധത്തിനുശേഷം ഇത്രയും രൂക്ഷമായ ആക്രമണം ആദ്യമാണ്. ഇത് യുദ്ധമാണെന്നും അതില്‍ വിജയിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി പ്രതികരിച്ചു

ഇസ്രായേല്‍ വളരെ വിഷമകരമായ നിമിഷമാണ് അഭിമുഖീകരിക്കുന്നതെന്ന് പ്രസിഡന്റ് ഐസക് ഹെര്‍സോഗ് പറഞ്ഞു. ഞങ്ങളെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു. മേഖല യുദ്ധത്തിലേക്ക് നീങ്ങുന്നതോടെ ഇസ്രായേലുമായുള്ള ഐക്യചര്‍ച്ചകള്‍ സൗദി അറേബ്യ നിര്‍ത്തിവച്ചേക്കും എന്നാണു സൂചന .

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends