ഹമാസിന്റെ എല്ലാശേഷിയും ഇല്ലാതാക്കാന്‍ ഇസ്രയേല്‍ സൈന്യം....യുദ്ധം അതിന്റെ അതി ഭീകരമായ അവസ്ഥയിലേക്ക്.... രാവിലെ വാതിലിനു മുന്നിൽ ആയുധധാരികളായ അക്രമികളെയും വഴി നീളെ രക്തത്തിൽ കുളിച്ച മൃതദേഹങ്ങളും....അക്രമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്...

ഹമാസിന്റെ എല്ലാശേഷിയും ഇല്ലാതാക്കാന്‍ ഇസ്രയേല്‍ സൈന്യം അടിയന്തരമായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
പ്രഖ്യാപിച്ചിരിക്കുകയാണ്. യുദ്ധം അതിന്റെ അതി ഭീകരമായ അവസ്ഥയിലേക്കാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ശനിയാഴ്ച രാവിലെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ ദാരുണ ദൃശ്യങ്ങൾ വിവരിച്ച് ദൃക്സാക്ഷിയായ ഇസ്രയേലി വനിത. രാവിലെ വാതിലിനു മുന്നിൽ ആയുധധാരികളായ അക്രമികളെയും വഴി നീളെ രക്തത്തിൽ കുളിച്ച മൃതദേഹങ്ങളും കണ്ടതായി ഏറ്റുമുട്ടലിനു ദൃക്സാക്ഷിയായ വനിത വിവരിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു പാർട്ടിയിൽ പങ്കെടുക്കുകയായിരുന്ന ആളുകൾക്കു നേരെയും ആക്രമണമുണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ മാത്രം ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഇവരിൽ ചിലരെ ഹമാസിന്റെ ആളുകൾ ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്.
ശനിയാഴ്ച രാവിലെ മുതൽ ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതിനു പിന്നാലെയാണ്, അക്രമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.പുറത്തേക്കു നോക്കിയപ്പോൾ അക്രമികളുടെയും ഇസ്രയേലി പൗരന്മാരുടെയും മൃതദേഹങ്ങളാണ് കണ്ടെത്ത് സ്തെറോദ് സ്വദേശിയായ യുവതി പറഞ്ഞു. ‘ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ അക്രമികളും പൗരന്മാരുമടക്കം നിരവധി പേരുടെ മൃതദേഹങ്ങളാണു കണ്ടത്. സ്തെറോദിൽ വഴിനീളെ മൃതദേഹങ്ങളായിരുന്നു.’ – സ്തെറോദ് സ്വദേശിനിയായ ഷലോമി പറഞ്ഞു.ശനിയാഴ്ച പുലര്‍ച്ചെ റെയിമിനടുത്ത് നടന്ന ഡാന്‍സ് പാര്‍ട്ടിയില്‍ പങ്കെടുത്തവരാണ് ഹമാസിന്റെ ആക്രമണത്തിന് ഇരയായത്. ‘നൂറിലേറെപ്പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. റോക്കറ്റിന്‍റെ സൈറണ്‍ മുഴങ്ങിയതും പാട്ട് നിര്‍ത്തി.
പെട്ടെന്ന് ആയുധധാരികളെത്തി വെടിയുതിർത്തു. എവിടെ നിന്നാണ് ഇവരെത്തിയതെന്നു വ്യക്തമല്ല.’ – ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട യുവതി വെളിപ്പെടുത്തി.വെടിയൊച്ച മുഴങ്ങിയതിനു പിന്നാലെ മരിച്ചതുപോലെ കിടന്നതുകൊണ്ടു മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ എസ്തര്‍ പറയുന്നു. ‘എന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഭീകരര്‍ കൊലപ്പെടുത്തി. മരിച്ചെന്നു തോന്നിയതോടെ അവർ എന്നെ എടുത്ത് കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു. രക്ഷാപ്രവർത്തകർ എത്തുന്നതുവരെ മരിച്ചതു പോലെ കിടന്നു. എനിക്ക് എന്റെ കാലുകൾ അനക്കാൻ കഴിഞ്ഞില്ല.’ – എസ്തര്‍ പറഞ്ഞു.‘നിരവധി തവണ വെടിവയ്പിന്റെ ശബ്ദം ഞങ്ങൾ കേട്ടു. കുടുംബാംഗങ്ങളോടു പോലും സംസാരിക്കാനായില്ല. എന്റെ പിതാവിനെ തട്ടിക്കൊണ്ടുപോയതായി അറിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ആരും എന്നോട് പറഞ്ഞില്ല. എന്റെ അമ്മ ജീവനോടെയുണ്ടോ എന്നുപോലും അറിയില്ല.’ – ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട യുവതി വെളിപ്പെടുത്തി.
ഇസ്രയേലിൽ ഇന്നലെ രാവിലെ ഹമാസ് പോരാളികൾ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇരു ഭാഗത്തുമായി 2500ൽ അധികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഗാസയെ ഉന്നമിട്ടുള്ള ആക്രമണം കടുപ്പിക്കുന്നതിനു മുന്നോടിയായി, പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ജനങ്ങൾക്കു മുന്നറിയിപ്പു നൽകി. ഒട്ടേറെ ഇസ്രയേൽ പൗരന്മാരെയും സൈനികരെയും പലസ്തീൻ സായുധപ്രസ്ഥാനമായ ഹമാസ് ബന്ദികളാക്കി.ഗാസയില്‍ താമസിക്കുന്നവരോട് പുറത്തുപോകാന്‍ പറഞ്ഞ ഇസ്രായേല്‍, തങ്ങളുടെ എല്ലാശേഷിയും ഉപയോഗിച്ച് അവിടെ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി. കുഞ്ഞുങ്ങളേയും അമ്മമാരെയും അവരുടെ വീട്ടില്‍, കിടക്കകളില്‍ വധിക്കുന്ന ശത്രുക്കളാണ് ഇവര്‍. മുതിര്‍ന്നവരേയും കുട്ടികളേയും യുവാക്കളേയും ഒരുപോലെ തട്ടിക്കൊണ്ടുപോകുന്നു. പൗരന്മാരേയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കി അവധിദിനത്തില്‍ അവര്‍ ആനന്ദിക്കുകയാണ്. മുമ്പ് ഒരിക്കലും ഇല്ലാത്തവിധത്തിലുള്ള സംഭവമാണ് ഇസ്രയേലില്‍ അരങ്ങേറിയത്, അതിനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















