Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഹമാസ് കളിച്ചത് മൊസാദിനോട് ചാരസംഘടന പണി തുടങ്ങി;ഭീകരാക്രമണം മൊസാദിനേറ്റ കളങ്കം,ചാരസംഘടന വേട്ട തുടങ്ങി ഹമാസിന് ഉറക്കമില്ലാത്ത രാത്രികള്‍,ഇസ്രയേലിനും പൗരന്മാര്‍ക്കും നല്‍കിയ കറുത്ത ദിനങ്ങള്‍ക്ക് മറുപടി നല്‍കും ഹമാസ് താങ്ങില്ല,ഹമാസിന്റെ തല തകര്‍ക്കുമെന്ന് മൊസാദിന്റെ പ്രഖ്യാപനം

08 OCTOBER 2023 07:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഹമാസ് ഭീകരര്‍ ഇസ്രയേലിന്റെ മണ്ണിലേക്ക് കടന്നുകയറി ആക്രണം നടത്തിയതിന്റെ ഞെട്ടലിലാണ് ലോകരാജ്യങ്ങള്‍. ഇതോടെ രാഷ്ട്രത്തലവന്മാര്‍ ഞെട്ടിത്തരിച്ച് നോക്കുന്നത് മൊസാദിനെയാണ്. ഇസ്രയേലില്‍ എന്നല്ല ലോകത്തിന്റെ ഏത് കോണിലായാലും ഒരു ഇല അനങ്ങിയാല്‍ അത് അറിയുന്നവരാണ് ഇസ്രയേലിന്റെ ചാരസംഘടന മൊസാദ്. ലോകത്തെ ഏറ്റവും മികച്ച ചാരന്മാരാണ് ഇസ്രായേലിന്റെ മൊസാദ് എന്നാണ് വിലയിരുത്തല്‍. അത്യാധുനിക സാങ്കേതികവിദ്യകളുമായി ഏതു രാജ്യത്ത് നിന്നും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മിടുക്കന്മാര്‍. 7,000 ത്തില്‍ അധികം റോക്കറ്റുകള്‍ ഉപയോഗിച്ച് ഹമാസ് എന്ന പാലസ്തീന്‍ തീവ്രവാദി സംഘടന ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ ഒരു സൂചനപോലും കണ്ടെത്താന്‍ മൊസാദിന് കഴിഞ്ഞില്ലേയെന്ന ചോദ്യം ഉയരുന്നു. എന്നാല്‍ മൊസാദിന്റെ മുഖത്തേറ്റ കളങ്കമാണ് ഹമാസിന്റെ ആക്രമണം. അതിന് പകരം വീട്ടാന്‍ മൊസാദ് ഇറങ്ങിക്കഴിഞ്ഞു. ഹമാസിന്റെ തല തകര്‍ക്കും എന്നാണ് പ്രഖ്യാപനം. ഇതിന് പിന്നെലയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. ഹമാസ് ഒരു ദയയും പ്രതീക്ഷിക്കേണ്ട ഭയാനകമായിരിക്കും തിരിച്ചടി. ഇസ്രയേലിനും പൗരന്മാര്‍ക്കും അവര്‍ നല്‍കിയ കറുത്ത ദിനങ്ങള്‍ക്ക് മറുപടി നല്‍കും അത് ഹമാസ് താങ്ങില്ല.

ഇറങ്ങാന്‍ പോകുന്നത് മൊസാദ് ആണ് ഹമാസിന്റെ തലതകര്‍ത്തേ അടങ്ങൂ. മൊസാദ് ഇറങ്ങിയതോടെ ഹമാസ് ഭീകരര്‍ വിറച്ച് തുടങ്ങിയിട്ടുണ്ട്. മൊസാദിന് ഇത് അഭിമാന പ്രസ്‌നം കൂടിയാണ്. കാരണം വലിയ വീഴ്ചയാണ് മൊസാദിന് സംഭവിച്ചിരിക്കുന്നത്. വളരെ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും,മൊസാദ് ഉണ്ടായിട്ടും ഹമാസിന് എങ്ങനെ ഇസ്രയേലിന്റെ മണ്ണിലേക്ക് കടന്നുകയറാന്‍ സാധിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കി. ലോകത്തെ തന്നെ ഏറ്റവും മികച്ച ഇന്റലിജന്‍സ് സംവിധാനവും രഹസ്യാന്വേഷണ വിഭാഗവും സ്വന്തമായുള്ള ഇസ്രയേലിന്, ഹമാസിന്റെ ആക്രമണ നീക്കവും നുഴഞ്ഞുകയറ്റ ശ്രമങ്ങളും മുന്‍കൂട്ടി അറിയാനും തടയാനും സാധിക്കാതെ പോയത് എന്തുകൊണ്ട് എന്നാണ് ചോദ്യം. ഹമാസിന്റെ മിന്നല്‍ ആക്രമണം ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ പരാജയമാണെന്ന് രാജ്യത്തു വിമര്‍ശനം ഉയര്‍ന്നു. അതീവ സുരക്ഷയുള്ള അതിര്‍ത്തിയിലൂടെ സായുധസംഘം ഇസ്രയേലില്‍ കടന്ന് ആക്രമണം നടത്തിയത് ജനങ്ങളെ ആശങ്കയിലാക്കി.

ഹമാസിന്റെ ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചുവെന്ന് ഇസ്രയേല്‍ സുരക്ഷാ ഏജന്‍സി ഷിന്‍ ബെറ്റ് തന്നെ പറയുന്നു. ഇസ്രയേലിനകത്തും പലസ്തീനിലും ലബനനിലും സിറിയയിലും ഉള്ള ഹമാസ് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും നീക്കങ്ങളും മൊസാദ് എക്കാലവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതാണ്. എന്നിട്ടും ഇങ്ങനെ ഒരു ആക്രമണത്തിന് അവര്‍ തയാറെടുക്കുന്ന വിവരം മൊസാദ് അറിഞ്ഞില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പലസ്തീന്‍ അതിര്‍ത്തിയില്‍ ക്യാമറകള്‍, ഗ്രൗണ്ട് മോണിറ്റര്‍, സൈനിക പട്രോളിങ് തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം ഉണ്ടായിരുന്നു. ഇത്തരം സുരക്ഷാ സംവിധാനങ്ങളെല്ലാം തകര്‍ത്താണ് ഹമാസ് സംഘം വിവിധ മാര്‍ഗങ്ങളിലൂടെ ഇസ്രയേലില്‍ പ്രവേശിച്ചത്. ആക്രമണം നേരത്തെ അറിയുന്നതില്‍ മൊസാദ് പൂര്‍ണമായും പരാജയപ്പെട്ടു.

രാഷ്ട്രീയരംഗത്ത് ഇപ്പോള്‍ ഇസ്രയേലിലുള്ള കടുത്ത വിഭാഗീയതയും ഹമാസ് മുതലാക്കിയിട്ടുണ്ട്. കോടതികളെ വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നെതന്യാഹു കൊണ്ടുവന്ന നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ സൈനികര്‍ ഉള്‍പ്പെടെ സമൂഹത്തിലെ ഒട്ടേറെ വിഭാഗങ്ങള്‍ പ്രതിഷേധത്തിലാണ്. മതപരമായ ചേരിതിരിവും സമൂഹത്തില്‍ ശക്തമാണ്. ഇസ്രയേലില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമായ സമയം തന്നെ ആക്രമണത്തിന് ഹമാസ് തിരഞ്ഞെടുക്കുകയായിരുന്നു. ഇസ്രയേലില്‍ ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ തീവ്ര വലതുപപക്ഷ സഖ്യം അധികാരമേറ്റതിനു പിന്നാലെ അധിനിവേശ വെസ്റ്റ്ബാങ്കിലും ജറുലസമിലും പലസ്തീന്‍കാര്‍ക്കു നേരെ ഇസ്രയേല്‍ കുടിയേറ്റക്കാരുടെ ആക്രമണം വര്‍ധിച്ചതും ഹമാസിനെ പ്രകോപിപ്പിച്ചു. ഈ വര്‍ഷം കഴിഞ്ഞ എട്ടു മാസവും ദിവസം തോറും മൂന്ന് അതിക്രമങ്ങള്‍ എന്ന നിലയില്‍ സംഘര്‍ഷം വളര്‍ന്നതായി യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹമാസ് കടന്നുകയറിയത് മൊസാദിന്റെ തലയില്‍ കെട്ടിവെക്കപ്പെട്ട് കഴിഞ്ഞു. മൊസാദിന്റെ പിഴവ് ലോകരാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന്റെ ഇന്റലിജന്‍സ് സംവിധാനം ചോദ്യം ചെയ്യപ്പെടുന്നു. എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് യാതൊരു സൂചനയും ഇല്ലെന്നാണ് ഇസ്രയേലിന്റെ മുന്‍ മൊസാദ് മേധാവി എഫ്രേം ഹാലവി പ്രതികരിച്ചത്. 24 മണിക്കൂറിനുള്ളില്‍ അവര്‍ വിക്ഷേപിച്ച മിസൈലുകളുടെ എണ്ണം മൂവായിരത്തിലധികം വരും. അത് ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. അവര്‍ക്ക് ഇത്രയും മിസൈലുകള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അവ ഇതുപോലെ ഫലപ്രദമാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല,' എഫ്രേം ഹാലവി പറഞ്ഞത്. ഉണ്ടായ ക്ഷീണത്തിന് തിരിച്ചടി കൊടുക്കാന്‍ ഇറങ്ങിക്കഴിഞ്ഞു മൊസാദ്. ഹമാസിനെ നാമാവശേഷമാക്കുമെന്ന് നെതന്യാഹുവിന് കൊടുത്തിരിക്കുന്ന ഉറപ്പെന്നാണ് വിവരങ്ങള്‍. ഇസ്രയേലിനെ ഇനി ആക്രമിക്കാന്‍ ഹമാസിന് കരുത്തുണ്ടാകില്ല തല തന്നെ തകര്‍ക്കും. ഹമാസ് ഭീകരരുടെ താവളങ്ങള്‍ തേടിപ്പിടിച്ച് ആക്രമിക്കും. പിഴവ് ഉണ്ടായത് സമ്മതിക്കുമ്പോഴും തിരിച്ചടി ഭയാനകമായിരിക്കുമെന്ന് മൊസാദ് അന്ത്യശാസനം നല്‍കുന്നു. ഒന്നുറപ്പിക്കാം ഹമാസ് ഭീകരര്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (14 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (26 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends