ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ഹമാസ് സംഘം....തുപ്പിയും ചവിട്ടിയും ഹമാസ് സംഘം പരേഡ് നടത്തിയ ആ മൃതദേഹം ജർമ്മൻ പൗരയുടേത്... ഷാനീ ലൂക്ക് എന്ന യുവതിയെ അമ്മ തിരിച്ചറിഞ്ഞത് ദേഹത്തെ ടാാറ്റു കണ്ട്...നെഞ്ച് പൊട്ടി ഒരമ്മ...

ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒരു മൃതദേഹവുമായി ഹമാസ് സംഘം തെരുവിൽ വാഹനത്തിൽ പരേഡ് നടത്തുന്ന ദൃശ്യങ്ങൾ ഇന്നലെ മുതൽ സമൂഹ്യ മാധ്യമങ്ങളിലെല്ലാം വ്യാപകമായി പ്രചരിച്ചിരുന്നു. തുപ്പിയും ചവിട്ടിയും ഹമാസ് സംഘം പരേഡ് നടത്തിയ ആ മൃതദേഹം ജർമ്മൻ പൗരയുടേതാണെന്ന വാർത്തയും പിന്നാലെയെത്തി. സാമൂഹ്യ മാധ്യമങ്ങളിൽ ആ ഭീകരദൃശ്യം കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. ഷാനീ ലൂക്ക് എന്ന യുവതിയെ അമ്മ തിരിച്ചറിഞ്ഞത് ദേഹത്തെ ടാാറ്റു കണ്ടായിരുന്നു.ടാറ്റു കലാകാരി ആയിരകുന്നു ഷാനി ലൂക്ക്. തന്റെ മകളാണ് കൊല്ലപ്പെട്ടതെന്നും ടാറ്റു കണ്ടാണ് തിരിച്ചറിഞ്ഞതെന്നും അവർ കണ്ണീരോടെ പറഞ്ഞു. ഫലസ്തീൻ ഇസ്രയേൽ അതിർത്തിക്ക് സമീപം നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനാണ് ഷാനി ലൂക് എത്തിയത്. എന്നാൽ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഷാനിയടക്കം നിരവധി പേർ കൊല്ലപ്പെടുകയാണ് ഉണ്ടായത്.
തുടർന്നാണ് ചിലരുടെ മൃതദേഹവുമായി നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഷാനി അടക്കം നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.അതിൽ ചിലരുടെ മൃതദേഹങ്ങളുമായി ഹമാസ് പരേഡ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചത്. അർധനഗ്‌നമായ ഷാനിയുടെ മൃതദേഹത്തിൽ ഹമാസ് തീവ്രവാദികൾ ചവിട്ടുകയും തുപ്പുന്നതും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഹമാസിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായത്. ഒരു യുവതിയുടെ മൃതദേഹവുമായി ഹമാസ് സംഘം നടത്തിയ പരേഡിനിടെ,അതു സ്വന്തം മകളാണെന്നു തിരിച്ചറിഞ്ഞ് ഹൃദയം തകർന്ന ഒരു അമ്മയാണ് ലോകത്തിന്റെയാകെ നൊമ്പരക്കാഴ്ചയായത്.ർധനഗ്‌നമായ യുവതിയുടെ മൃതദേഹത്തിൽ ഹമാസിന്റെ ആളുകൾ ചവിട്ടുന്നതും തുപ്പുന്നതും ദൃശ്യങ്ങളിലുണ്ട്.
മൃതദേഹം ഇസ്രയേൽ സൈന്യത്തിലെ വനിതയുടേതാണെന്ന് അവകാശപ്പെട്ടായിരുന്നു മൃതദേഹത്തോടും ഹമാസ് സംഘത്തിന്റെ ക്രൂരത. അതിനിടെ, മകളുടെ മൃതദേഹമെങ്കിലും തിരികെ നൽകണമെന്ന് അപേക്ഷിച്ച് റിക്കാർഡ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചു.'ഇന്നു രാവിലെ എന്റെ മകൾ ഷാനി ലൂക്കിനെ തെക്കൻ ഇസ്രയേലിൽനിന്ന് ഹമാസ് സംഘം തട്ടിക്കൊണ്ടുപോയി. ഫലസ്തീനികൾക്കൊപ്പം അവൾ കാറിൽ അബോധാവസ്ഥയിൽ കിടക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. അവളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഞങ്ങളെ അറിയിക്കണം.' മൊബൈൽ ഫോണിൽ ഷാനിയുടെ ചിത്രം കാണിച്ച് റിക്കാർഡ പറഞ്ഞു. ഒരു ഹമാസ് പിക്ക് അപ് ട്രക്കിന്റെ പുറകിൽ അപഹാസ്യമായ രീതിയിൽ ഒരു വനിതയുടെ അർദ്ധനഗ്‌നമായ മൃതദേഹം പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു നഗരവീഥികളിലൂടെ തീവ്രവാദികൾ പരേഡ് നറ്റത്തിയത്. തീർത്തും അപ്രതീക്ഷിതമായി ഇസ്രയേലിനെ ആക്രമിച്ച ഹമാസ് തീവ്രവാദികൾ അവകാശപ്പെട്ടത് അതൊരു ഇസ്രയേൽ വനിത സൈനിക ഉദ്യോഗസ്ഥയുടെ ശരീരമാണെന്നായിരുന്നു. എന്നാൽ അത് ഒരു ജർമ്മൻ ടാറ്റു കലാകാരിയുടെ മൃതദേഹമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.
ഇസ്രയേൽ- ഫലസ്തീൻ കുടിപ്പകയിലോ, മദ്ധ്യപൂർവ്വദേശത്തെ രാഷ്ട്രീയത്തിലോ ഒരു പങ്കുമില്ലാത്ത ഷാനി ലൂക്ക് എന്ന 30 കാരി ഒരു സംഗീതോത്സവത്തിൽ പങ്കെടുക്കാനായി ഇസ്രയേലിൽ എത്തിയതായിരുന്നു. അവിടെവച്ചാണ് അവരെ പിടികൂടി തീവ്രവാദികൾ കൊല ചെയ്തത്. തികച്ചും പ്രതീക്ഷിക്കാത്ത സമയത്ത് നടത്തിയ ആക്രമണത്തിൽ 480 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 3200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ഒരു കാൽ, തികച്ചും ആഭാസകരമായ രീതിയിൽ ഉയർത്തിവച്ചായിരുന്നു ഈ 30 കാരിയുടെ അർദ്ധനഗ്‌ന മൃതദേഹം ട്രക്കിൽ പ്രദർശിപ്പിച്ചത്. അതിനു ചുറ്റും ഇരിക്കുന്ന തീവ്രവാദികളും നിരത്തിൽ നിരന്ന അവരുടെ അനുയായികളും ആർപ്പ് വിളികളോടെയായിരുന്നു ആ മൃതദേഹം കൊണ്ടു പോയത്. അവരിൽ ചിലർ ആ മൃതദേഹത്തിൽ തുപ്പുന്നും ഉണ്ടായിരുന്നു എന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
https://www.facebook.com/Malayalivartha























