ഹമാസ് വ്യോമാക്രമണ വിഭാഗം മേധാവി അസെം അബു റക്കാബയെ വധിച്ച് ഇസ്രായേൽ; ഗാസയിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേലി പ്രതിരോധ സേന...

ശക്തമായ വ്യോമാക്രമണം നടത്തുന്നതിനിടെ ഹമാസ് വ്യോമാക്രമണ വിഭാഗം മേധാവി അസെം അബു റക്കാബയെ വധിച്ച് ഇസ്രായേൽ. ഒക്ടോബർ 7 ന് നടത്തിയ ആക്രമണത്തിന്റെ കമാൻഡൻഡ് ആയിരുന്നു അസെം അബുവെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. ഹമാസിന്റെ ഡ്രോൺ, പാരാഗ്ലൈഡ്, ആളില്ലാ ആക്രമണ വിമാനങ്ങൾ എന്നിവയുടെ ചുമതലയുള്ള നേതാവാണ് അബു റക്കാബ. ഇസ്രായേലിൽ നടത്തിയ ആക്രമണത്തിലെ ഗൂഢാലോചനയിലും പദ്ധതി നടപ്പിലാക്കുന്നതിനും പ്രധാന പങ്കുള്ള നേതാവാണ് ഇയാൾ.
ഇസ്രായേൽ സൈന്യത്തിന് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തിലും ഈ ഭീകര നേതാവിന് പങ്കുണ്ടെന്ന് ഐഡിഎഫ് എക്‌സിൽ കുറിച്ചു. ഇസ്രായേൽ ഗാസയിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രായേലി പ്രതിരോധ സേന അറിയിച്ചു. യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ ഇന്റർനെറ്റ് ബന്ധം ഇസ്രായേൽ വിച്ഛേദിച്ചിരുന്നു.
വ്യോമാക്രമണവും ശക്തമാക്കി. പാലസ്തീനിൽ ടെലകോം സേവനം നൽകുന്ന പാൽകോം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തന്നെ വടക്കൻ ഗാസയിലുള്ള ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് മാറാൻ ഇസ്രായേൽ സൈന്യം നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം അതിർത്തി കടന്ന് ഇസ്രേയേൽ സേന ഹമാസ് റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനുകൾ തകർത്തത്.
യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അറബ് രാഷ്‌ട്രങ്ങളുടെ നേതൃത്വത്തിൽ ഐക്യരാഷ്‌ട്രസഭയിൽ പ്രമേയം അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. മൂന്ന് ഭീകര താവളങ്ങളിലേക്കും കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയിരുന്നു.
അപകടത്തിൽ പരിക്കേറ്റവരിലേക്ക് ആംബുലൻസുകൾക്ക് എത്താൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ടെഡ്രോസ് പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ രോഗികളെ ഒഴിപ്പിക്കാനോ സുരക്ഷിതമായ അഭയം കണ്ടെത്താനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കനത്ത ബോംബ് ആക്രമണമാണ് ഇസ്രായേൽ ഗാസയ്ക്ക്മേൽ പ്രയോഗിക്കുന്നത്. ഹമാസ് കേന്ദ്രങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യം കരമാർഗം ഗാസയിൽ പ്രവേശിച്ചതെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇസ്രായേൽ കരയുദ്ധം ആരംഭിച്ചതായി ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. ഏതുവിധേനയും ഇസ്രായേൽ സേനയെ ചെറുക്കുമെന്നാണ് ഹമാസിന്റെ പ്രഖ്യാപനം. യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ ഇന്റർനെറ്റ് ബന്ധം ഇസ്രായേൽ വിച്ഛേദിച്ചിരുന്നു.
വ്യോമാക്രമണവും ശക്തമാക്കി. പാലസ്തീനിൽ ടെലകോം സേവനം നൽകുന്ന പാൽകോം ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് തന്നെ വടക്കൻ ഗാസയിലുള്ള ജനങ്ങളോട് തെക്കൻ മേഖലയിലേക്ക് മാറാൻ ഇസ്രായേൽ സൈന്യം നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം അതിർത്തി കടന്ന് ഇസ്രേയേൽ സേന ഹമാസ് റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനുകൾ തകർത്തത്.
ഗാസയില്‍ മൂന്നാഴ്ച പിന്നിടുന്ന ഇസ്രയേല്‍ ആക്രമണങ്ങള്‍ അതിന്റെ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. കരയാക്രമണം ഏതുഘട്ടം വരെ പോകുമെന്നുള്ളത് വളരെ ആശങ്കകള്‍ക്ക് വഴി വയ്ക്കുന്നുണ്ട്. കരയിലൂടെയുള്ള അധിനിവേശം ആരംഭിച്ചതോടെ ഇസ്രയേല്‍ സൈന്യം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി ഹമാസിന്റെ വിപുലമായ തുരങ്ക ശൃംഖലയാണ്. ഈ തുരങ്ക ശൃംഖലകളിലാണ് ഹമാസ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുരങ്കങ്ങളെ നേരിടാന്‍ ഇസ്രയേല്‍ സ്പോഞ്ച് ബോംബുകള്‍ പ്രയോഗിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തെത്തുടര്‍ന്ന് ഒരു തരം പത പുറത്തുവരുകയും അവ തുരങ്കളിൽനിന്ന് പുറത്തേക്കുള്ള പാത അടയ്ക്കുന്ന വിധത്തിൽ ദൃഡമാകുകയും ചെയ്യും. ഇതുകൊണ്ടാണ് ഇവയെ സ്പോഞ്ച് ബോംബുകൾ എന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള രാസ ഗ്രാനേഡുകൾ ഇസ്രയേൽ പരീക്ഷിച്ചേക്കുമെന്ന് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഹമാസ് സംഘാംഗങ്ങള്‍ക്ക് പുറത്തുവരാന്‍ കഴിയുന്ന എല്ലാ പ്രവേശന കവാടങ്ങളും പൂട്ടുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha

























