ഗാസയിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന താത്കാലിക വെടിനിർത്തൽ ഇന്ന് മുതൽ... പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ...വൈകിട്ടോടെ 13 പേരെ മോചിപ്പിക്കും...

ഗാസയിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന താത്കാലിക വെടിനിർത്തൽ ഇന്ന് മുതൽ. പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ അറിയിച്ചു. വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ബന്ദികളാക്കപ്പെട്ടവരെ വിട്ടയയ്‌ക്കൽ ആരംഭിക്കും. വൈകിട്ടോടെ 13 പേരെ മോചിപ്പിക്കും. ബന്ദികളുടെ പട്ടികയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മൂലമാണ് വെടിനിർത്തൽ ഇന്നലെ നടപ്പിലാക്കാതിരുന്നതെന്ന് ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു. ബന്ദികളാക്കപ്പെട്ടവരിൽ സ്ത്രീകളേയും കുട്ടികളേയുമാണ് ആദ്യ ഘട്ടത്തിൽ മോചിപ്പിക്കുക. ഇസ്രായേലിലെ ജയിലുകളിൽ തടവിലുള്ള പാലസ്തീൻകാരിൽ ചിലരേയും വിട്ടയയ്‌ക്കുമെന്നാണ് വിവരം. നാല് ദിവസം കൊണ്ട് 50ഓളം തടവുകാരെയാണ് മോചിപ്പിക്കുന്നത്. എവിടെ എത്തിച്ചാണ് ബന്ദികളെ കൈമാറുന്നത് എന്ന കാര്യം അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഒന്നരമാസത്തോളമായി നീണ്ടു നിൽക്കുന്ന യുദ്ധത്തിനാണ് ഇതോടെ താത്കാലിക വിരാമമാകുന്നത്. ആദ്യ ഘട്ടത്തിൽ വിട്ടയയ്‌ക്കുന്ന സ്ത്രീകളും കുട്ടികളും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നാണ് വിവരം. നാല് ദിവസത്തിന് ശേഷം കൂടുതൽ ബന്ദികളെ വിട്ടയയ്‌ക്കുകയാണെങ്കിൽ വെടിനിർത്തൽ നീട്ടുമെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.സ്ത്രീകളും കുട്ടികളുമായി 13 പേരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.ഖത്തറിന്റെ മധ്യസ്ഥത്തില്‍ അഞ്ചാഴ്ചനീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഗാസയില്‍ നാലുദിവസം വെടിനിര്‍ത്താമെന്ന് ഇസ്രയേലും ഹമാസും ബുധനാഴ്ച സമ്മതിച്ചത്. ഗാസയില്‍ ബന്ദികളാക്കിയിരിക്കുന്ന 240 പേരില്‍ 50 സ്ത്രീകളെയും കുട്ടികളെയും ഈ ദിവസങ്ങളില്‍ ഹമാസ് മോചിപ്പിക്കും.
പകരം 150 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടുകൊടുക്കും. ഗാസയിലേക്ക് ജീവകാരുണ്യ സഹായമെത്തിക്കാനും അനുവദിക്കും.ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ ആദ്യ സുപ്രധാന നയതന്ത്രവിജയമാണ് ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ കരാര്‍. സാഹചര്യമനുസരിച്ച് വെടിനിര്‍ത്തല്‍ ദിനങ്ങളുടെ എണ്ണം കൂടാമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. കൂടുതല്‍ ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെങ്കില്‍ മോചിപ്പിക്കുന്ന ഓരോ പത്തുപേര്‍ക്കും ആനുപാതികമായി വെടിനിര്‍ത്തല്‍ ഓരോദിവസം നീട്ടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.ഈ നാല് ദിവസങ്ങളിൽ സൈനിക നടപടി ഉണ്ടാകില്ലെന്നാണ് ഹമാസിന്റെയും ഇസ്രായേൽ സൈന്യത്തിന്റെയും നിലപാട്. ഇതുകൂടാതെ മാനുഷിക വൈദ്യസഹായങ്ങളുമായി പ്രതിദിനം 200 ട്രക്കുകൾക്ക് ഗാസ മുനമ്പിലേക്ക് പോകാനാകും. എല്ലാ ദിവസവും ഇന്ധനവുമായി നാല് ട്രക്കുകളും ഗാസയിലേക്ക് പോകും.ഓരോ പത്ത് ബന്ദികളെ മോചിപ്പിക്കുമ്പോഴും ഒരു ദിവസം കൂടി വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന് നെതന്യാഹു പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടം ആസൂത്രണം ചെയ്തതുപോലെ നടന്നാല്‍ ഏകദേശം 20 ബന്ദികളെ കൂടി ഹമാസ് മോചിപ്പിക്കുകയും വെടിനിര്‍ത്തല്‍ നീട്ടുകയും ചെയ്യും.ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിന് മുന്നില്‍ വെച്ച പുതിയ നിബന്ധന പ്രതീക്ഷ നല്‍കുന്നതാണ്.ഒക്ടോബര്‍ 7 നാണ് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചത്.ഈ ആക്രമണങ്ങളില്‍ 1400 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലില്‍ നിന്ന് 240 പേരെ ഹമാസ് ബന്ദികളാക്കിയിരുന്നു.ഇവരെ ഗാസയിലാണ് താമസിപ്പിച്ചിരിക്കുന്നത്.ഹമാസ് ഇതുവരെ 4 ബന്ദികളെ മോചിപ്പിച്ചു.ഒരു ഇസ്രായേലി സൈനികനെ ഐഡിഎഫ് രക്ഷപ്പെടുത്തി.അതേസമയം ബന്ദികളാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങള്‍ അല്‍ ഷിഫ ആശുപത്രിക്ക് സമീപം കണ്ടെടുത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു.ബന്ദി കൈമാറ്റം നിരീക്ഷിക്കാന്‍ ദോഹയില്‍ ഒരു ഓപ്പറേഷന്‍ സെന്റര്‍ സ്ഥാപിച്ചേക്കും.ഗാസയിലെ ബന്ദികളെ ഹമാസ് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറും.ഇതിന് ശേഷം ഇവരെ ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് കൈമാറും.മോചിതരായ പലസ്തീന്‍ ബന്ദികളില്‍ ഭൂരിഭാഗവും ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ തുടരും. ചിലര്‍ ഗാസയിലേക്കും പോകും.
https://www.facebook.com/Malayalivartha






















