ശബരിമല ദർശനത്തിന് എത്തിയ ട്രാൻസ്ജെൻഡറെ പൊലീസ് മടക്കി അയച്ചു...പതിനെട്ടാം പടി കയറുന്നതിനു മുൻപുള്ള നടപ്പന്തലിൽ പൊലീസ് നടത്തിയ പതിവ് പരിശോധനയിലാണ്...സംഭവം നടന്നത്...

വ്രതം നോറ്റ് അയ്യപ്പനെ കാണാൻ സ്വാമിമാർ എത്തി കൊണ്ട് ഇരിക്കുകയാണ്. ഇരുമുടി കെട്ടെടുത്ത് ഭക്തി സാന്ദ്രമായി ഇനി അയ്യപ്പൻ കാണാൻ മല കേറാനുള്ള തിരക്കിലാണ് നമ്മുടെ സ്വാമിമാർ. മണ്ഡല സീസൺ കഴിയുന്നത് വരെ ഇനി തിരക്കാവും. അതിനിടയിൽ ശബരി മലയിൽ നിന്നുള്ള വാർത്തകൾക്ക് ഏറെ പ്രാധാന്യം ഏറുകയാണ്. ഇപ്പോഴിതാ ശബരിമലയിൽ നിന്നുള്ള റിപ്പോർട്ടാണ് ഏറെ ചർച്ചയാകുന്നത്. ഇന്ത്യ ടുഡേയിലാണ് ഈ റിപ്പോർട്ട് വന്നിരിക്കുന്നത്. ശബരിമല ദർശനത്തിന് (Sabarimala Visit) എത്തിയ ട്രാൻസ്ജെൻഡറെ ( Transgender) പൊലീസ് മടക്കി അയച്ചു. ട്രാൻസ്ജെൻഡർക്ക് സ്ത്രീ ലക്ഷണം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മടക്കി അയച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം സന്നിധാനം നടപ്പന്തലിൽ വച്ചാണ് സംഭവം. ചെന്നൈയിൽ നിന്നും ദർശനത്തിനെത്തിയ സതീഷ് കുമാറിനെയാണ് (25) (Satheesh Kumar- 25) പൊലീസ് തടഞ്ഞത്. തുടർന്ന് പരിശോധനയ്ക്കായി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു.
അതിനു പിന്നാലെ ദർശനം നടത്താൻ സമ്മതിക്കാതെ മടക്കി അയക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പതിനെട്ടാം പടി കയറുന്നതിനു മുൻപുള്ള നടപ്പന്തലിൽ പൊലീസ് നടത്തിയ പതിവ് പരിശോധനയിലാണ് സതീഷ് കുമാറിനെ ശ്രദ്ധിക്കുകയും തുടർന്ന് നടപടിയെടുക്കുകയും ചെയ്തത്. അതേസമയം സതീഷ് കുമാറിനൊപ്പം എത്തിയവർ ദർശനം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിൽനിരവധി പ്രശ്നങ്ങൾ മുൻപ് നടന്നിരുന്നതിനാൽ ഇക്കാര്യത്തിൽ പൊലീസ് പ്രത്യേക ശ്രദ്ധ പുലർത്തുകയാണ്. നിലവിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമല ദർശനം നടത്താറില്ല. ഇക്കാര്യത്തിൽ സ്ഥായിയായ തീരുമാനം ഉണ്ടാകുന്നതുവരെ ഈ രീതി തന്നെ തുടർന്നാൽ മതിയെന്നാണ് നിലവിൽ ദേവസ്വം ബോർഡും സർക്കാരും തീരുമാനിച്ചിരിക്കുന്നതും.ശബരിമ മലയിലെ സ്ത്രീ പ്രവേശനം വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സർക്കാരിനും അത് കനത്ത തിരിച്ചടി ആയിരുന്നു. ഇപ്പോഴിതിന്റെ അതിന്റെ ബാക്കി പല കാര്യങ്ങളിലും പ്രതിഫലിക്കാറുണ്ട്. ഏതായാലും ഇപ്പോൾ ഉണ്ടായ വിഷയത്തിൽ നിലവിൽ പരാതികൾ ഒന്നും തന്നെ വന്നിട്ടില്ല. അതുകൊണ്ട് കൂടുതൽ നടപടികൾ ഉണ്ടായിട്ടില്ല എന്നാണ് റിപോർട്ടുകൾ. അതെ സമയം ഇതിനിടെ പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള യാത്രയിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പാമ്പു കടിയേറ്റ സംഭവത്തിൽ അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ. ഭക്തർ സഞ്ചരിക്കുന്ന ഈ വഴിയിൽ കൂടുതൽ പാമ്പ് പിടുത്തക്കാരെ നിയോഗിക്കാനാണ് ദേവസ്വം വകുപ്പു മന്ത്രി കെ രാധാകൃഷ്ണൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനുമായി കെ രാധാകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ പ്രസ്തുത പ്രശ്നം സംബന്ധിച്ച് ചർച്ച നടക്കുകയും തുടർന്ന് കൂടുതൽ പാമ്പ് പിടുത്തക്കാരെ നിയോഗിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പാമ്പു കടിയേറ്റ സാഹചര്യത്തിലാണ് ഈ നടപടി. വനാശ്രിത നിയമനത്തിൽ നിന്നുള്ള ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും തീർത്ഥാടകരുടെ സഹായത്തിനായി വിന്യാസിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ശബരിമല മണ്ഡലകാല തീർത്ഥാടന കാലത്തിൻ്റെ സുഗമമായ നടത്തിപ്പിനായി നിർദ്ദേശങ്ങൾ സമർപ്പിച്ച് പൊലീസ്. നിലവിലെ സാഹചര്യത്തിൽ ശബരിമലയിൽ ജാഗ്രത കടുപ്പിക്കണമെന്നും അടിയന്തര ഒഴിപ്പിക്കൽ ആവശ്യമായി വന്നാൽ അതിനായിഹെലിപ്പാഡ് സൗകര്യം നിർമ്മിക്കണമെന്നും പൊലീസ് ശുപാർശ ചെയ്തു. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ അക്രമങ്ങളുടെയും തീവ്രവാദ ഭീഷണികളുടെയും അടിസ്ഥാനത്തിലാണ് പൊലീസിൻ്റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് സുരക്ഷ വിലയിരുത്തൽ നടത്തി പൊലീസ് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ശബരിമലയിൽ അടിയന്തരസാഹചര്യം മുന്നിൽ കണ്ടുകൊണ്ട് മാതൃകാ പ്രവർത്തന ചട്ടമുണ്ടാക്കണമെന്നും ശുപാർശയിൽ പറയുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകളും മാവോയിസ്റ്റ് പ്രവർത്തകരും അയ്യപ്പന്മാർ എന്ന വ്യാജേന ശബരിമലയിൽ കടന്നു കയറാൻ സാധ്യതയുണ്ടെന്നും അതിനായി പരിശോധന ആവശ്യമാണെന്നും പൊലീസ് പറയുന്നു
https://www.facebook.com/Malayalivartha






















