തെക്കൻ ഗാസയിലേക്ക് പലായനം ചെയ്ത സാധാരണക്കാരോട് വീടുകളിലേയ്ക്ക് മാടങ്ങരുതെന്ന് ഇസ്രായേൽ സൈന്യം: താത്കാലിക ഇടവേള കഴിഞ്ഞാൽ യുദ്ധം ശക്തമായി തുടരും: പോരാട്ടം കുറഞ്ഞത് രണ്ട് മാസത്തേയ്ക്ക് നീളുമെന്ന് മുന്നറിയിപ്പ്...

തെക്കൻ ഗാസയിലേക്ക് പലായനം ചെയ്ത സാധാരണക്കാരോട് താൽക്കാലികമായി വെടിനിർത്തൽ ഉണ്ടായ സാഹചര്യത്തിൽ വീട്ടിലേയ്ക്ക് മാടങ്ങരുതെന്ന് ഇസ്രായേൽ സൈന്യം. താത്കാലിക ഇടവേള കഴിഞ്ഞാൽ യുദ്ധം ശക്തമായി തുടരുമെന്നും, കുറഞ്ഞത് രണ്ട് മാസത്തേയ്ക്ക് പോരാട്ടം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഗാസയിൽ 1.7 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ആഴ്ചകൾ നീണ്ട ഇസ്രായേൽ ആക്രമണത്തിന് ശേഷം മരണസംഖ്യ 14,500 കവിഞ്ഞതായി ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. ഒക്‌ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടതായും 236 പേരെ ഗാസയിൽ ബന്ദികളാക്കിയതായും ഇസ്രായേൽ പ്രതിരോധ സേന കണക്കാക്കുന്നു. ഏഴ് ആഴ്‌ചത്തെ യുദ്ധത്തിന് ശേഷം, ഹമാസും ഇസ്രയേലും അംഗീകരിച്ച ആദ്യ ഉടമ്പടിയെ ബോംബാക്രമണം നടത്തിയ ഗാസയിലെ ഫലസ്തീനികൾ സമ്മിശ്ര വികാരത്തോടെ സ്വാഗതം ചെയ്തു.
ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 39 ഫലസ്തീൻ തടവുകാരെയും ഗാസയിലെ 13 തടവുകാരെയും വരും മണിക്കൂറുകളിൽ മോചിപ്പിക്കും. നാല് ദിവസത്തെ ഇടവേളയ്ക്ക് കരാർ പ്രകാരം സഹായ ട്രക്കുകളും ഗാസയിലേക്ക് കടന്നു. ഗാസയിൽ യുദ്ധത്തിന്റെ 49-ാം ദിനമാണ് താത്കാലിക വെടിനിർത്തലുണ്ടായത്. ഇന്ത്യൻ സമയം രാവിലെ 10.30നാണ് നാലുദിന താത്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
ഖത്തർ മധ്യസ്ഥതയിൽ നടന്ന സമാധാന നീക്കങ്ങളാണ് ലക്ഷ്യംകണ്ടത്. 50 - 150 എന്ന അനുപാതത്തിലാണ് ഹമാസും ഇസ്രായേലും ബന്ദികൈമാറ്റം നടത്തുക. സ്ത്രീകളും കുട്ടികളുമായ 13 ബന്ദികളെ ഹമാസ് ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മോചിപ്പിക്കുക. ഇവരെ റഫ അതിർത്തി കടത്തി ഇസ്രായേലിലെ ടെൽ അവീവിലെത്തിക്കും. 39 ഫലസ്തീനി തടവുകാരെ വെസ്റ്റ് ബാങ്കിലെ റാമല്ലയിലാണ് എത്തിക്കുക.
അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ റെഡ്ക്രോസിനാണ് ഇരുകൂട്ടരും ബന്ദികളെ കൈമാറുക. ഗാസയിൽ സൈനിക വാഹന നീക്കം ഇസ്രായേൽ പൂർണമായി നിർത്തും. സലാഹുദ്ദീൻ റോഡ് വഴി വടക്കു നിന്ന് തെക്കോട്ട് യാത്ര അനുവദിക്കും. റഫ അതിർത്തി വഴി പ്രതിദിനം 200 ട്രക്കുകൾ ഗാസയിലെത്തും. താത്കാലിക വെടിനിർത്തൽ നടപ്പാകുമ്പോഴും ഗാസയിൽ ഇസ്രായേലിന്‍റെ ആകാശം ബോംബാക്രമണം മൂലമുള്ള പുകയാൽ നിറഞ്ഞിരിക്കയാണ്.
https://www.facebook.com/Malayalivartha






















