ഗാസയിൽ സ്കൂളിനു നേരെ ഇസ്രയേൽ ആക്രമണം; നിരവധി ടാങ്ക് മോർട്ടാർ ഷെല്ലുകളാണ് കെട്ടിടത്തിൽ പതിച്ചതെന്ന് ഹമാസ് ആരോഗ്യ മന്ത്രി

ഗാസയിൽ സ്കൂളിനു നേരെ ഇസ്രയേൽ ആക്രമണം. വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിനു നേരെയാണ് ആക്രമണമെന്നു ഹമാസ് ആരോഗ്യ മന്ത്രി വ്യക്തമാക്കി. വടക്കൻ ഗാസയിലെ അൽ സഫ്താവിയിലാണ് സ്കൂൾ. 20 പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധിയാളുകൾക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയുണ്ടായി .
നിരവധി ടാങ്ക് മോർട്ടാർ ഷെല്ലുകളാണ് കെട്ടിടത്തിൽ പതിച്ചതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. അതേസമയം, കരാറിൽ ഏർപ്പെട്ടിരിക്കുന്ന ഉടമ്പടി ആരംഭിക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും മണിക്കൂറുകൾ മാത്രം ശേഷിക്കെ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇസ്രായേൽ.
ഇസ്രായേൽ എയർഫോഴ്സ് പുറത്തുവിട്ട ഫൂട്ടേജിൽ ഗാസയിൽ ഹമാസിന്റെ ഉന്നത കമാൻഡർ ഒമർ അബു ജല്ലയെ സൈന്യം ഉന്മൂലനം ചെയ്യുന്നതും തുടർന്ന് ലെബനനിലെ ഹിസ്ബുള്ളയുടെ ഭീകരകേന്ദ്രത്തെ യുദ്ധവിമാനങ്ങൾ ആക്രമിക്കുന്നതും കാണാൻ കഴിയും. ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിലെ ഖാൻ യൂനിസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സീനിയർ നാവിക കമാൻഡറാണ് അബു ജല്ലയെന്ന് ഐഎഎഫ് പറഞ്ഞു.
https://www.facebook.com/Malayalivartha






















