Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അന്ന് ഒരാള്‍ക്ക് ആയിരം ഇന്ന് പതിനായിരം;ഇറാന്റെ കുബുദ്ധിയില്‍ ഇസ്രയേലിനെ പ്രതിസന്ധിയിലാക്കാന്‍ ഹമാസ്,ബന്ദികളെ വച്ച് വിലപേശുന്നു,തടവിലുള്ള ഇസ്രയേലികളെ വിടണമെങ്കില്‍ ഈ ഡിമാന്റ് അംഗീകരിക്കണം,നെതന്യാഹുവിനെ ചൊടിപ്പിച്ച് ഹമാസ്

30 NOVEMBER 2023 08:56 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

മുഴുവന്‍ ഇസ്രായേല്‍ സൈനികരെയും വിട്ടയക്കാം; പക്ഷേ... ഹമാസ് ആവശ്യപ്പെടുന്നത് ഇസ്രായേല്‍ ജയിലിലുള്ള ഹമാസ് നേതാക്കളുള്‍പ്പടെയുള്ള പതിനായിരം തടവുകാരെയാണ് . മുന്‍പ് യാഹ്യ സിന്‍വരെന്ന യുദ്ധാക്കിറുക്കനെ പുറത്തിറക്കാന്‍ ഹമാസ് കളിച്ച ആ നാറിയ കളി തന്നെയാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്

പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുമ്പോഴാണ് ഹമാസിന്റെ പ്രതികരണം ചര്‍ച്ചയാകുന്നത് . തങ്ങളുടെ തടവിലുള്ള ഇസ്രായേല്‍ സൈനികരെ എല്ലാവരെയും വിട്ടയക്കാമെന്നും എന്നാല്‍ ഉപാധിയുണ്ടെന്നും ഹമാസ് നേതൃത്വം അറിയിച്ചു.അതേസമയം ഇന്ന് ഹമാസ് വിട്ടയച്ചത് ഏഴു ബന്ധികളെയും മരിച്ചുപോയ ഏഴുപേരുടെ മൃതദേഹങ്ങളുമാണ് . 24 മണിക്കൂറിനുള്ളില്‍ 10 ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധം ആരംഭിക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിട്ടുണ്ട് . അതിനു മറുപടിയായി ഹമാസ് പറയുന്നത് 7000ത്തിലധികം വരുന്ന പലസ്തീന്‍കാര്‍ ഇസ്രായേല്‍ ജയിലിലുണ്ട്,അവരെ വിട്ടയച്ചാല്‍ മുഴുവന്‍ ബന്ദികളെയും ജീവനോടെ വിട്ടയയ്ക്കാമെന്നാണ് . 3 കുട്ടികളും 24 സ്ത്രീകളും 150 ല്‍ അധികം പുരുഷ ബന്ദികളും ഹമാസിന്റെ കൈവശമുണ്ടെന്നാണ് കരുതുന്നത് . ഇവരില്‍ എത്രപേര്‍ ജീവനോടെ ഉണ്ടെന്നുള്ളതിലും ഇസ്രായേലിനു സംശയമുണ്ട് .

ആക്രമണത്തില്‍ 60 ഇസ്രായേല്‍ ബന്ദികള്‍ കൊല്ലപ്പെട്ടുവെന്ന് മൂന്നാഴ്ച മുമ്പ് ഹമാസ് അറിയിച്ചിരുന്നു. ബന്ദികളുടെ കൂട്ടത്തില്‍ 10 മാസം പ്രായമായ കുഞ്ഞുമുണ്ടെന്ന് ഹമാസ് പറയുന്നു. ഇക്കാര്യം പ്രത്യേകം അന്വേഷിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു.
ഖത്തര്‍ മധ്യസ്ഥത പ്രകാരം ഒരു ബന്ധിക്ക് 3 പലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കണം എന്നാണു വ്യവസ്ഥ . ഹമാസിന്റെ പക്കലുള്ള സൈനികരെ ഇതുവരെ വിട്ടു നല്‍കിയിട്ടില്ല. സൈനികരെ വിട്ടു നല്‍കണമെങ്കില്‍ തങ്ങളുടെ ഡിമാന്‍ഡ് അംഗീകരിക്കണമെന്നാണ് ഹമാസ് പറയുന്നത് .

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ സന്ദര്‍ശനത്തിന് എത്തിയ ഗാസ മുന്‍ ആരോഗ്യമന്ത്രിയും ഹമാസ് നേതാവുമായ ബാസിം നയിം ആണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും ജറുസലേമില്‍ നിന്നും ഇസ്രായേല്‍ സൈന്യം പതിനായിരത്തോളം പലസ്തീന്‍കാരെ തടവിലാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന എല്ലാ പലസ്തീന്‍കാരെയും വിട്ടയച്ചാല്‍ മുഴുവന്‍ ഇസ്രായേലികളെയും മോചിപ്പിക്കാന്‍ ഹമാസ് തയ്യാറാണ് എന്നാണ് ബാസിം നയിം മാധ്യമങ്ങളോട് പറഞ്ഞത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വെടിനിര്‍ത്തല്‍ ഒരു ദിവസം കൂടി നീട്ടാന്‍ ഹമാസും ഇസ്രായേലും തയ്യാറായിട്ടുണ്ട്. ഇതോടെ ഏഴാം ദിവസത്തിലേക്കാണ് വെടിനിര്‍ത്തല്‍ കടന്നിരിക്കുന്നത്. ഇതിനകം 250 ഓളം പേര്‍ ഇരുഭാഗത്ത് നിന്നും മോചിതരായി. എന്നാല്‍ നിരവധി പലസ്തീന്‍കാരെ ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നുണ്ട്.

ആദ്യം നാല് ദിവസത്തെ വെടിനിര്‍ത്തലാണ് ഇരുപക്ഷവും അംഗീകരിച്ചത്. പിന്നീട് രണ്ട് ദിവസം കൂടി നീട്ടി. ഇപ്പോള്‍ ഒരു ദിവസം കൂടി നീട്ടിയിരിക്കുകയാണ്. സുസ്ഥിരമായ വെടിനിര്‍ത്തലിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഖത്തര്‍, ഈജിപ്ത്, അമേരിക്ക, ഇസ്രായേല്‍, ഹമാസ് എന്നീ കക്ഷികളാണ് ചര്‍ച്ചയില്‍ ഭാഗമാകുന്നത്. പിടികൂടിയവരെ വച്ച് വില പേശാനുള്ള തന്ത്രമാണ് ഹമാസിന്റേത്. ഇസ്രായേല്‍ ജയിലിലുള്ള പലസ്തീന്‍കാരുടെ മോചനമാണ് ഹമാസ് ആവശ്യപ്പെടുന്നത്.

2011ല്‍ ഇസ്രായേല്‍ സൈനികന്‍ ഗിലാദ് ഷാലിത്തിനെ ഹമാസ് വിട്ടുകൊടുത്തത് ആയിരത്തിലധികം പലസ്തീന്‍കാര്‍ക്ക് പകരമായിട്ടാണ്. അന്ന്ആ യിരം പലസ്തീന്‍ തടവുകാരെ മോചിപ്പിച്ച കൂട്ടത്തില്‍ യാഹ്യ സിന്‍വറും ഉണ്ടായിരുന്നു. ഹമാസിന്റെ ഹിറ്റലര്‍ എന്നറിയപ്പെടുന്ന യാഹ്യ സിന്‍വരെ പിടികൂടേണ്ടത് ഇസ്രയേലിന്റെ ആവശ്യമാണ് . ഹമാസ് ഇനി യുദ്ധത്തിനില്ലെന്നും വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നു എന്നും ഇസ്രായേല്‍ നേതാക്കളെ പറഞ്ഞ് വിശ്വസിപ്പി ച്ച് 18000 ചെറുപ്പക്കാരെ ഇസ്രയേലി വര്‍ക്ക് പെര്‍മിറ്റ് എടുപ്പിച്ച് ഇസ്രയേലിലേക്ക് അയച്ചത് യഹ്‌യാസിന്‍വര്‍ ആണ് ..രണ്ടു വര്‍ഷത്തെ കുറ്റമറ്റ ആസൂത്രണത്തിന് ശേഷമാണ് ഹമാസ് ഇസ്രയേലിന്റെ അതിര്‍ത്തി മുറിച്ച് കടന്ന് ഒക്ടോബര്‍ ഏഴിന് ആക്രമണം അഴിച്ചുവിട്ടത്. ഇസ്രയേലി വനിതകളെ ബലാത്സംഗം ചെയ്ത് കൊന്നും കുട്ടികളെ വെടിവെച്ചും ക്രൂരമായ അഴിഞ്ഞാട്ടം. ആയിരക്കണക്കിന് ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. ഇതിനു പ്രതികാരം ചെയ്യാതെ ഇസ്രായേല്‍ അടങ്ങില്ല . ഏതു തുരങ്കത്തില്‍ പോയൊളിച്ചാലും യഹ്യ സിന്‍വരെന്ന ഭീകരന്റെ തലവെട്ടാതെ ഇസ്രായേല്‍ വിശ്രമിക്കില്ല.

ഈ സാഹചര്യത്തില്‍ നിരവധി ഇസ്രായേല്‍ സൈനികരെ തടവിലാക്കിയ ഹമാസ് വേഗത്തില്‍ വഴങ്ങില്ല എന്ന് ഉറപ്പാണ്. 10000 ത്തോളം പലസ്തീന്‍കാര്‍ ഇസ്രായേല്‍ ജയിലിലുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. പലസ്തീനിലെ പല പ്രമുഖ നേതാക്കളും തടവിലാണ്.ഇവരെ വിട്ടുകിട്ടുന്നത്തിനൊപ്പം യാഹ്യ സിന്‍വരെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യവും ഇറാനും ഹമാസിനും ഉണ്ട് .. ഇതുവരെ ഇരുഭാഗവും വിട്ടയച്ചത് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും മാത്രമാണ്. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വെടിനിര്‍ത്തല്‍ തുടരണം എന്ന അഭിപ്രായത്തിലേക്ക് യൂറോപ്യന്‍ രാജ്യങ്ങളും എത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (7 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (7 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (9 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (10 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (11 hours ago)

Malayali Vartha Recommends