നെതന്യാഹുവിനെ കൊലയാളിയെന്ന് വിളിച്ച് തുര്‍ക്കി പ്രസിഡന്റ്;ഹമാസിന് വേണ്ടി എര്‍ദൊഗാന്റെ രോദനം,ഇസ്രയേല്‍ ഭീകര രാഷ്ട്രമെന്ന് ആക്ഷേപിച്ചിരുന്നു എര്‍ദൊഗാന്‍,ഭീകരരെ സഹായിക്കുന്ന തുര്‍ക്കിയുടെമേല്‍ മൊസാദിന്റെ കണ്ണ്,എര്‍ദൊഗാന്‍ ഇരന്നുവാങ്ങാന്‍ ചെന്നുകേറി കൊടുക്കുകയാണ്

ഗാസയിലെ കശാപ്പുകാരന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയെ കൊലയാളിയെന്ന് പൊതുമധ്യത്തില്‍ വിളിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. യുദ്ധക്കലിയില്‍ നില്‍ക്കുന്ന ബെഞ്ചമിന്‍ നെതന്യാഹു തുര്‍ക്കിയുടെ സര്‍വ്വനാശം കുറിക്കുമോയെന്ന് ഭയപ്പെട്ട് ലോകരാജ്യങ്ങള്‍. ഹമാസിന് സര്‍വ്വനാശം വരുത്തിയതോടെ നെതന്യാഹവിനോട് രോഷത്തിലാണ് എര്‍ദൊഗാന്‍. ഇസ്രയേല്‍ ഭീകര രാഷ്ടമെന്ന് അടുത്തിടെ തുര്‍ക്കി പ്രസിഡന്റ് പറഞ്ഞത്. ഹമാസിന് ഒളിഞ്ഞും തെളിഞ്ഞും സഹായം നല്‍കുന്ന തുര്‍ക്കി ഇപ്പോള്‍ നെതന്യാഹുവിനെ കൊലയാളിയെന്ന് വിളിച്ചിരിക്കുന്നത്. സ്വന്തം കുഴി തോണ്ടുകയാണ് എര്‍ദൊഗാനെന്ന് ഇസ്രയേല്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.
നെതന്യാഹുവിനെ 'ഗാസയിലെ കശാപ്പുകാരാണെന്നായിരുന്നു' തുര്‍ക്കി പ്രസിഡന്റ് വിമര്‍ശിച്ചത്. ഗാസയില്‍ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൂരതകളിലൊന്ന് ചെയ്ത നെതന്യാഹു, കശാപ്പുകാരന്‍ എന്ന് ചരിത്രത്തില്‍ ഇതിനകം തന്നെ തന്റെ പേര് എഴുതിക്കഴിഞ്ഞു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗാസയില്‍ ഹമാസിന് നേരെ ഇസ്രയേല്‍ നടത്തുന്ന യുദ്ധമാണ് തുര്‍ക്കിയെ ചൊടിപ്പിക്കുന്നത്. ഗാസയില്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യുകയും അന്താരാഷ്ട്ര നിയമം ലംഘിക്കുകയും ചെയ്യുന്ന ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രമാണെന്ന് എര്‍ദോഗന്‍ പറഞ്ഞിരുന്നു. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രായേല്‍ നേതാക്കളെ യുദ്ധക്കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യണം ഹമാസ് ഒരു തീവ്രവാദ സംഘടനയല്ലെന്നും മുന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും എര്‍ദൊഗാന്‍ വാദിച്ചിരുന്നു. ബ്രിട്ടനും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ചില അറബ് രാജ്യങ്ങളും തുര്‍ക്കിയില്‍ നിന്ന് വ്യത്യസ്തമായി ഹമാസിനെ ഒരു ഭീകരസംഘടനയായി കണക്കാക്കുന്നു. എന്നാല്‍ ഹമാസ് പോരാളികളാണ്. ഗാസയില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണ്...എര്‍ദോഗന്‍ ഇസ്രായേലിനെക്കുറിച്ച് പറഞ്ഞു. 'ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രമാണെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നു. അധിനിവേശ നയങ്ങള്‍ക്ക് മുന്നില്‍ ഹമാസ് അംഗങ്ങള്‍ അവരുടെ ഭൂമിയും ബഹുമാനവും ജീവിതവും സംരക്ഷിക്കുന്ന ചെറുത്തുനില്‍പ്പ് പോരാളികളാണെന്ന സത്യം പറയാന്‍ ഞങ്ങള്‍ ഒരിക്കലും മടിക്കില്ലെന്നും ഹമാസിനെ പിന്തുണച്ച് എര്‍ദൊഗാന്‍ പറഞ്ഞത്.
ഇപ്പോള്‍ എര്‍ദൊഗാന്‍ വീണ്ടും ഇസ്രയേലിനെ വെല്ലുവിളിച്ചിരിക്കുകയാണ്. ഇറാനെ പോലെ തുര്‍ക്കിക്കും ഹമാസിനെ ആവശ്യമാണ്. ഇറാന്‍ പരസ്യമായ് തന്നെ ഹമാസിനെ പിന്തുണയ്ക്കാറുണ്ട്. എന്നാല്‍ തുര്‍ക്കി പലപ്പോഴും ഒളിഞ്ഞ് പതുങ്ങിയുമാണ് ഹമാസിനെ പിന്തുണച്ചിട്ടുള്ളത്. എന്നാല്‍ ഇത്തവണ ഇസ്രയേല്‍ യുദ്ധം കടുപ്പിച്ചപ്പോഴാണ് ഹമാസിന് പരസ്യ പിന്തുണയുമായ് എര്‍ദൊഗാന്‍ രംഗത്ത് വന്നത്. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആദ്യ ആക്രമണത്തെ തുടര്‍ന്ന് അന്നേദിവസം തന്നെ ഹമാസിന്റെ പ്രതിനിധികളോട് രാജ്യം വിട്ടുപോവണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിനെ ഭയപ്പെട്ടായിരുന്നു ഈ നടപടി. ഹമാസിന്റെ ലക്ഷ്യം സാധാരണക്കാരാണോ അതോ ഇസ്രയേല്‍ അധിനിവേശത്തെ എതിര്‍ക്കുകയാണോ എന്ന കാര്യത്തില്‍ പിഴവുണ്ടായിയെന്നും അത് അങ്കാറയില്‍ ആശങ്കയുണ്ടാക്കിയെന്നും തുര്‍ക്കി പറഞ്ഞത്. ഹമാസിന്റെ നേതാക്കളായ ഖാലിദ് മെഷാലും സലേഹ് അല്‍അറൂറിയും തുര്‍ക്കിയില്‍ ഇടക്ക് സന്ദര്‍ശനം നടത്താറുണ്ട്. തുര്‍ക്കിയിലെ ഹമാസ് നേതാക്കളുടെ സാന്നിധ്യം തുര്‍ക്കിക്ക് മേല്‍ ഇസ്രയേലിന് രോക്ഷത്തിന് കാരണമായി. ഹമാസ് ഉദ്യോഗസ്ഥര്‍ തുര്‍ക്കിയില്‍ നിന്ന് രാജ്യം വിട്ടോയെന്ന് പരിശോധിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇസ്രയേല്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇങ്ങനെ തുര്‍ക്കിയുടെമേല്‍ മൊസാദിന്റെ കണ്ണുണ്ട് അപ്പോഴാണ് നെതന്യാഹുവിനെ ചൊടിപ്പിച്ച് എര്‍ദൊഗാന്റെ പ്രസ്താവനകള്‍.
ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസ മുനമ്പില്‍ ശാശ്വതമായ ഉടമ്പടി സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുര്‍ക്കിയെ ശക്തമാക്കുമെന്ന് എര്‍ദുഗാന്‍ പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിര്‍ത്തല്‍ ശാശ്വതമാക്കുന്നതിനും ഞങ്ങള്‍ ഞങ്ങളുടെ ബന്ധങ്ങള്‍ ത്വരിതപ്പെടുത്തും,' പലസ്തീന്‍ ജനതയുമായുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ ദിനത്തോടനുബന്ധിച്ച് എക്‌സില്‍ എര്‍ദോഗന്‍ പറഞ്ഞു. ഭാവിയില്‍ ഞങ്ങളുടെ സംരംഭങ്ങള്‍ ബഹുമുഖമായ രീതിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു. തുര്‍ക്കി സര്‍ക്കാര്‍ ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം അയക്കുന്നത് തുടരുകയാണ്, ഇതുവരെ 12 ദുരിതാശ്വാസ വിമാനങ്ങളും ഒരു കപ്പലും ഈജിപ്തിലേക്ക് അയച്ചിട്ടുണ്ട്, എര്‍ദോഗന്‍ പറഞ്ഞു. 1,500 ടണ്‍ മാനുഷിക സഹായവുമായി രണ്ടാമത്തെ കപ്പല്‍ ബുധനാഴ്ച നേരത്തെ പുറപ്പെട്ടു. പരിക്കേറ്റവരെ, പ്രത്യേകിച്ച് കാന്‍സര്‍ രോഗികളെയും കുട്ടികളെയും തുര്‍ക്കിയില്‍ എത്തിച്ച് ഞങ്ങള്‍ ചികിത്സിക്കുന്നു. ഗാസയില്‍ ഞങ്ങള്‍ സ്ഥാപിക്കുന്ന ഫീല്‍ഡ് ഹോസ്പിറ്റലുകളുടെ ലൊക്കേഷനുകള്‍ക്കായുള്ള പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ചികിത്സയ്ക്കായി ഗാസയില്‍ നിന്ന് 23 രോഗികളേയും അവരുടെ 21 കൂട്ടാളികളേയും കൊണ്ടുവന്നു. അങ്കാറയിലെ എടൈംസ്ഗട്ട് വിമാനത്താവളത്തില്‍ അവരെ സ്വാഗതം ചെയ്ത തുര്‍ക്കി ആരോഗ്യ മന്ത്രി ഫഹ്‌റെറ്റിന്‍ കോക്ക പറഞ്ഞു, തുര്‍ക്കിയെ ഇതുവരെ ഗാസയില്‍ നിന്ന് 114 രോഗികളും 86 കൂട്ടാളികളും ഉള്‍പ്പെടെ ആകെ 200 പേരെ സ്വീകരിച്ചിട്ടുണ്ട്.
ഇതിനിടെ ഗാസയില്‍ വെടിനിര്‍ത്തല്‍ ഒരു ദിവസം കൂടി നീട്ടാന്‍ തീരുമാനം. വെടിനിര്‍ത്തല്‍ സമയപരിധി നീട്ടുന്നത് സംബന്ധിച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഏഴാം ദിവസം വെടിനിര്‍ത്തല്‍ തുടരാന്‍ തീരുമാനമായതായി ഹമാസും വ്യക്തമാക്കി. ഗസയില്‍ ആറുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയപരിധി പ്രാദേശിക സമയം 7 മണിക്കാണ് അവസാനിച്ചത്. ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ തുടരുന്നത് സംബന്ധിച്ച് നടന്ന മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി വെടിനിര്‍ത്തല്‍ തുടരും', സൈന്യം അറിയിച്ചു. എന്നാല്‍ സൈന്യം സമയപരിധി വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ചയായിരുന്നു നാല് ദിവസത്തെ വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചത്. തുടര്‍ന്ന് ഇസ്രായേലിന്റേയും ഹമാസിന്റേയും ഉഭയകക്ഷിസമ്മതത്തോടെ തീരുമാനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകായിരുന്നു. കൂടുതല്‍ ബന്ദികളെ വിട്ടയക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു തീരുമാനം. വെടി നിര്‍ത്തല്‍ നീട്ടായി ഖത്തറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. സി ഐ എ ഡയറക്ടര്‍ വില്യം ബേണ്‍സുമായും ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ക്കായി മൊസാദ് ചാര ഏജന്‍സി മേധാവി ഡേവിഡ് ബാര്‍ണിയ കഴിഞ്ഞ ദിവസം ദോഹയില്‍ എത്തിയിരുന്നു. ജി7 രാജ്യങ്ങളുടെ വിദേശമന്ത്രിമാരും സംയുക്തപ്രസ്താവനയിലൂടെ വെടിനിര്‍ത്തല്‍ നീട്ടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് ദിവസം കൂടി വെടിനിര്‍ത്തല്‍ തുടരാന്‍ സന്നദ്ധമാണെന്ന നിലപാടാണ് കഴിഞ്ഞ ദിവസം ഹമാസ് ഖത്തറിനെ അറിയിച്ചത്.
https://www.facebook.com/Malayalivartha






















