Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മധ്യസ്ഥ ചര്‍ച്ചകള്‍ താറുമാറായി ബന്ദികളെ കൊന്നൊടുക്കുമെന്ന് ഹമാസ്; ഹമാസുകളെ മുച്ചൂടും മുടിക്കാന്‍ കച്ചകെട്ടി ഇറങ്ങി ഇസ്രായേല്‍, ബന്ദികളില്‍ എത്ര പേര്‍ ജീവനോടെ ഉണ്ടെന്നാണ് ഇപ്പോള്‍ ഇസ്രായേലിനുള്ള ഒരു സംശയം, തെക്കന്‍ ഗസ്സയിലെ ഖാന്‍ യുനിസിലെ ചില പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു

03 DECEMBER 2023 06:28 PM IST
മലയാളി വാര്‍ത്ത

ഗസയില്‍ ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കാതെ ഇസ്രഈലുമായി ബന്ദികളുടെ കൈമാറ്റം ഉണ്ടാകില്ലെന്ന് ഹമാസ് തീര്‍ത്തുപറഞ്ഞിരിക്കുകയാണ് . .'തടവുകാരുടെ കാര്യത്തില്‍ ഇനി ചര്‍ച്ചകള്‍ ഒന്നുമില്ല. സയണിസ്റ്റ് തീവ്രവാദം പൂര്‍ണമായും അന്തിമമായും അവസാനിക്കാതെ ഇനി കൈമാറ്റങ്ങള്‍ ഉണ്ടാകില്ല എന്നതാണ് ഹമാസിന്റെ ഔദ്യോഗിക നിലപാട്,' സ്ത്രീകളെയും കുട്ടികളെയും വിദേശ പൗരന്മാരെയും മോചിപ്പിക്കുന്നതിന് ഹമാസ് നിബന്ധനകളൊന്നും വെച്ചിട്ടില്ലെന്നും അവര്‍ തങ്ങളുടെ ലക്ഷ്യമല്ലെന്നും ഹമാസ് രാഷ്ട്രീയ ബ്യൂറോയുടെ ഡെപ്യൂട്ടി മേധാവി സാലിഹ് അല്‍ അരൂരി അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ് . സൈനികരായ ബന്ദികളുടെ മോചനം സംബന്ധിച്ച് ഇസ്രായേല്‍ ആക്രമണം അവസാനിക്കാതെ ചര്‍ച്ചകളൊന്നും ഉണ്ടാകില്ലെന്നും അരൂരി പറഞ്ഞു. ബന്ദികളില്‍ എത്ര പേര്‍ ജീവനോടെ ഉണ്ടെന്നാണ് ഇപ്പോള്‍ ഇസ്രായേലിനു ഉള്ള ഒരു സംശയം ..

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ നടന്ന ഏഴ് ദിവസത്തെ വെടിനിര്‍ത്തല്‍ ഉടമ്പടി പ്രകാരം നൂറുകണക്കിന് തടവുകാരെ ഇരുപക്ഷത്ത് നിന്നുമായി മോചിപ്പിച്ചിരുന്നു. ഗസ്സയിലെ കൂട്ടക്കൊല ഇസ്രായേല്‍ അവസാനിക്കാത്ത പക്ഷം ബന്ദികളെ വിട്ടയക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് ഖത്തറിന്റെ മധ്യസ്ഥത്തില്‍ ശനിയാഴ്ച നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറിയിരുന്നു. ഗസ്സയിലെ അഭയാര്‍ഥി ക്യാമ്പുകളെയും അവശേഷിക്കുന്ന ആശുപത്രികളെയും ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ബോംബാക്രമണം പുനരാരംഭിച്ചത്. ഗസ്സയില്‍ ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ആക്രമണം തുടങ്ങിയതു മുതല്‍ ഇതുവരെ 15,207 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ ഹമാസിന്റെ ആക്രമണത്തില്‍ 1200 പേരും.

ഐന്‍ അല്‍ സുല്‍ത്താന്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ അഭയാര്‍ഥി ക്യാമ്പിന്റെ തെരുവുകളിലൂടെ നിരവധി ഇസ്രായേല്‍ സൈനിക വാഹനങ്ങള്‍ കറങ്ങിനടക്കുന്നത് കാണാം. സൈന്യം വീടുകളില്‍ നിരന്തരം റെയ്ഡ് നടത്തുകയാണ്. കഴിഞ്ഞ ദിവസം 21 വയസുള്ള ഫലസ്തീനി യുവാവ് വെടിയേറ്റു മരിച്ചു. അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഒക്ടോബര്‍ ഏഴുമുതല്‍ നിരന്തരം റെയ്ഡ് നടക്കുന്നുണ്ട്. ഇതുവരെയായി 254 ഫലസ്തീനികളാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. ഖാന്‍ യൂനുസില്‍ നിന്ന് ജനങ്ങളോട് റഫയിലേക്ക് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ശക്തമായ ബോംബാക്രമണം തുടങ്ങിയത്. അതേസമയം യുദ്ധം അവസാനിപ്പിക്കാന്‍ ഖത്തറില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയില്‍ നിന്ന് ഇസ്രായേല്‍ പിന്മാറി. ചര്‍ച്ച വഴിമുട്ടിയതിനെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശപ്രകാരം തന്റെ സംഘാംഗങ്ങളോട് നാട്ടിലേക്ക് മടങ്ങാന്‍ മൊസാദ് മേധാവി ഡേവിഡ് ബര്‍ണിയ ആവശ്യപ്പെട്ടു. ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ ഇരുകൂട്ടരും പുതിയ നിബന്ധനകള്‍ മുന്നോട്ടുവെച്ചിരുന്നു. ഇതില്‍ തീരുമാനമാകാതിരുന്നതിനാലാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിക്കേണ്ടിവന്നത്.

ബന്ദികളാക്കിയ മുഴുവന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കണമെന്ന കരാര്‍ ഹമാസ് പാലിച്ചില്ലെന്നാരോപിച്ചാണ് ഇസ്രായേല്‍ ഗസ്സയില്‍ വീണ്ടും ആക്രമണം തുടര്‍ന്നത് . അതേസമയം, മുഴുവന്‍ വനിതാ സൈനികരെയും മോചിപ്പിക്കണമെന്ന ഇസ്രായേലിന്റെ ആവശ്യം ഹമാസ് അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ വഴിമുട്ടിയതെന്നും സൂചനയുണ്ട്. വെസ്റ്റ്ബാങ്കില്‍ ഇസ്രായേലി സൈന്യത്തിന്റെ പരിശോധനയും അറസ്റ്റും തുടരുകയാണ്. ശനിയാഴ്ച ഏഴുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വെടിനിര്‍ത്തല്‍ അവസാനിച്ചതിനുശേഷം ആദ്യ സഹായ ട്രക്ക് റഫ അതിര്‍ത്തി കടന്ന് ഗാസയിലെത്തി.

അതിനിടെ തെക്കന്‍ ഗസ്സയിലെ ഖാന്‍ യുനിസിലെ ചില പ്രദേശങ്ങളില്‍ നിന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. സിവിലിയന്‍മാര്‍ കൊല്ലപ്പെടാതിരിക്കാന്‍ വേണ്ടിയാണിതെന്നാണ് ഇസ്രായേല്‍ വാദം. വെള്ളിയാഴ്ച മുതല്‍ ആയിരക്കണക്കിന് അക്കങ്ങളുള്ള ബ്ലോക്കുകളായി തിരിച്ചിരിക്കുന്ന ഗാസയുടെ ഭൂപടം കാണിക്കുന്ന ലഘുലേഖകള്‍ ഇസ്രായേല്‍ സൈന്യം അവിടവിയൊയി ഇടാന്‍ തുടങ്ങി. ഓരോ പേപ്പറിനും മാപ്പിലേക്ക് ലിങ്ക് ചെയ്യുന്ന ഒരു ക്യുആര്‍ കോഡ് ഉണ്ട്. താമസക്കാരോട് കോഡ് സ്‌കാന്‍ ചെയ്യാനും അവരുടെ പ്രദേശം തിരിച്ചറിയാനും ആവശ്യപ്പെടുന്നു. അവര്‍ അവരുടെ വീടിന്റെ മേഖലയെ ലക്ഷ്യം വച്ചാല്‍ ഇസ്രായേലി സൈന്യത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയും. ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ ഇത് കൃത്യമായി ചെയ്യാന്‍ ഫലസ്തീനികള്‍ക്ക് സാധിക്കുന്നുമില്ല. ഇസ്രായേല്‍ തകര്‍ത്തെറിഞ്ഞ വടക്കന്‍ ഗസ്സയില്‍ നിന്ന് അഭയം തേടി തെക്കന്‍ ഗസ്സയിലെത്തിയവര്‍ ഇനിയെങ്ങോട്ടു പോകുമെന്ന ചോദ്യങ്ങളും ബാക്കിയാണ്. തെക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 30 പേരാണ് മരിച്ചത്.

വടക്കന്‍ ഭാഗത്ത് ആഴ്ചകള്‍ നീണ്ട വ്യോമാക്രമണത്തിന്റെയും കരയുദ്ധത്തിന്റെയും ഫലമായി ഇസ്രയേലിന്റെ പ്രേരണയാല്‍ തെക്കോട്ട് പലായനം ചെയ്ത സാധാരണക്കാരുടെ കൂട്ടത്തിനൊപ്പം ഹമാസ് നേതാക്കള്‍ ഒളിച്ചിരിക്കുന്നതായാണ് ഇസ്രായേല്‍ വിശ്വസിക്കുന്നത് . ഇവരെ തെരഞ്ഞു പിടിക്കയാണ് ഇസ്രയേലിന്റെ ലക്ഷ്യം. വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ അവസാനിച്ചതിനാല്‍ എന്‍ക്ലേവിന്റെ തെക്ക് ഭാഗത്തേക്ക് ഇസ്രായേലിന്റെ കര ഓപ്പറേഷന്‍ തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ശനിയാഴ്ച വടക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് ഡസന്‍ കണക്കിന് ആളുകള്‍ മരിച്ചതായി പറയുന്നുണ്ട്.

തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നത് വരെ ഇസ്രായേല്‍ ഗാസയിലെ കര പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശനിയാഴ്ച പറഞ്ഞു. ബന്ദികളെ മോചിപ്പിക്കുക, ഹമാസിനെ ഉന്മൂലനം ചെയ്യുക, ഗാസയില്‍ ഭീകരതയുടെ ഭരണം തടയുക എന്നിവയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് വിജയമല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഗ്രൗണ്ട് മാനിവറിംഗ് അല്ലാതെ വിജയിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ നടക്കുന്ന COP28 കാലാവസ്ഥാ ഉച്ചകോടിക്കിടെ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് നിരവധി പ്രധാന നേതാക്കളുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍സിസിയുമായുള്ള കൂടിക്കാഴ്ചയില്‍, ഫലസ്തീനികളെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കുന്നതിനോ ഗാസ മുനമ്പിന്റെ നിലവിലെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനോ വാഷിംഗ്ടണ്‍ അനുവദിക്കില്ലെന്ന് ഹാരിസ് പറഞ്ഞു. ഗാസയിലെ ഇസ്രായേലിന്റെ 'നിയമപരമായ സൈനിക ലക്ഷ്യങ്ങളെ' യുഎസ് പിന്തുണയ്ക്കുന്നുണ്ട് , എന്നാല്‍ എന്‍ക്ലേവില്‍ സിവിലിയന്‍ ദുരിതം വളരെ കൂടുതലാണെന്നും അത് ന്യായീകരിക്കാവില്ലെന്നും അവര്‍ ശനിയാഴ്ച പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (28 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (46 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends