ഹമാസ് അനുകൂല ഗ്രൂപ്പുകൾക്ക് ധനസഹായം.... ഇസ്രയേലിനെ തകർക്കാൻ കോടികൾ ഒഴുകുന്നു...ജൂത ശതകോടീശ്വരൻ...സോറോസിനെതിരെ ആഞ്ഞടിച്ച് ഇസ്രയേൽ അംബാസിഡർ....

ജോർജ്ജ് സോറോസ് ഒരു പക്ഷെ ലോകത്തിലെ പല രാജ്യങ്ങളിലെയും ഭരണാധികാരികൾക്ക് ഈ പേര് ഒരു പേടി സ്വപ്നമാണ്. ഇന്ത്യൻ പാർലിമെന്റിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നടത്തിയ തന്റെ ചരിത്രപരമായ പ്രസംഗത്തിൽ ജോർജ് സോറോസിനെ “ലോക സാമ്പത്തിക യുദ്ധകുറ്റവാളി” എന്ന് കൃത്യമായി വിശേഷിപ്പിച്ചത് ഏറെ മാധ്യമ ശ്രദ്ധ തന്നെ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ പേര് ഉയർന്നു വരനുള്ള പ്രധാന കാരണം ഇസ്രായേൽ ഹമാസ് യുദ്ധമാണ്. 1930-ൽ ഹംഗറിയിലെ സമ്പന്നമായ ഒരു യഹൂദകുടുംബത്തിലാണ് സോറോസ് ജനിച്ചത്. സോറോസിന്റെ കുടുംബം തങ്ങളുടെ യഹൂദവ്യക്തിത്വം മറച്ചുപിടിക്കാൻ അവരുടെ പേര് “ഷ്വാർട്സ്” എന്നതിൽ നിന്ന് “സോറോസ്” എന്ന് മാറ്റി പ്രചരിപ്പിക്കുകയായിരുന്നു. രണ്ടാം ലോക യുദ്ധാനന്തരം ഹംഗറിയെ കമ്മ്യൂണിസ്റ്റുകൾ പിടിച്ചെടുത്തപ്പോൾ, സോറോസ് ലണ്ടനിലേക്ക് പോയി.
അവിടെ അയാൾ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടി. പിന്നീട് സമ്പദ് വ്യവസ്ഥകളിലെ ഊടുവഴികൾ ഉപോയോഗിച്ചു നിരവധി നിക്ഷേപങ്ങളും ഊഹക്കച്ചവടവും നടത്തി.ഇപ്പോൾ ഹമാസ് അനുകൂല ഗ്രൂപ്പുകൾക്ക് ധനസഹായം നൽകിയതിനെതിരെ ജൂത ശതകോടീശ്വരനും ലിബറൽ വിഷയങ്ങളുടെ ബാങ്ക്‌റോളറുമായ ജോർജ്ജ് സോറോസിനെതിരെ യു.എന്നിലെ ഇസ്രഈൽ അംബാസിഡർ ഗിലാഡ് എർദാൻ. ചില ഫണ്ടിങ് ഗ്രൂപ്പുകൾ ഇസ്രഈലിന്റെ നാശത്തിനായി പ്രവർത്തിക്കുന്നുവെന്ന് ഗിലാഡ് എർദാൻ പറഞ്ഞു.ജൂത ശതകോടീശ്വരന്റെ പെരുമാറ്റം ലജ്ജാകരമാണെന്നും പക്ഷേ അതിൽ അതിശയിക്കാനില്ലെന്നും ഇസ്രഈൽ പ്രതിനിധി പറഞ്ഞു. ഹമാസ് നടത്തിയ പ്രത്യാക്രമണത്തെ പരസ്യമായി പ്രോത്സാഹിപ്പിച്ച സംഘടനകൾക്ക് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻസ് 15 മില്യൺ ഡോളർ സംഭാവന നൽകിയെന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് ഗിലാഡ് എർദാൻ ആരോപണം ഉയർത്തിയത്.ഇസ്രഈലിനെ വർഷങ്ങളായി ഒറ്റപ്പെടുത്താൻ ആഗ്രഹിക്കുന്ന ബി.ഡി.എസിനെ പിന്തുണക്കുന്ന സംഘടനകൾക്ക് സോറോസ് പിന്തുണ നൽകുകയും പണം കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് എർദാൻ പറഞ്ഞു.
ഈ ഗ്രൂപ്പുകൾ സമാധാനത്തെക്കുറിച്ചും ഇസ്രഈൽ-ഫലസ്തീൻ വിഷയത്തിൽ എങ്ങനെയാണ് പരിഹാരം കാണേണ്ടതെന്നതിനെ കുറിച്ചും ചിന്തിച്ചിട്ടില്ലായെന്നും അദ്ദേഹം വിമർശിച്ചു.ഹംഗേറിയൻ-അമേരിക്കൻ ശതകോടീശ്വരന്മാർ ഇസ്രഈലിന് വിരുദ്ധമായും ഫലസ്തീൻ അനുകൂല ഗ്രൂപ്പുകളെ പിന്തുണച്ചുകൊണ്ടുമാണ് പ്രവർത്തിക്കുന്നതെന്നും പ്രതിനിധി പറഞ്ഞു. ബഹിഷ്‌കരണം, വിഭജനം, ഉപരോധം (ബി.ഡി.എസ്), ധനസഹായം എന്നിങ്ങനെയുള്ള കാര്യങ്ങൾ അതിലുൾപ്പെടുന്നുണ്ടെന്ന് എർദാൻ ചൂണ്ടിക്കാട്ടി.അതേസമയം 2016 മുതലുള്ള ഹമാസിന്റെ പ്രത്യാക്രമണത്തെ പ്രോത്സാഹിപ്പിക്കുകയും ഫലസ്തീൻ അനുകൂല പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്ത ഗ്രൂപ്പുകൾക്ക് ഫൗണ്ടേഷൻ 15 മില്യണിലധികം ഡോളർ നൽകിയിട്ടുണ്ടെന്ന് ഡെയ്ലി ടാബ്ലോയിഡ് കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ട്.
ഹമാസിന്റെ പ്രത്യാക്രമണത്തെ ന്യായീകരിക്കുന്ന റൈറ്റ്‌സ് അഡ്വക്കസി ഗ്രൂപ്പായ ടൈഡ്‌സ് സെന്ററിന് സോറോസിന്റെ നെറ്റ്വർക്ക് 13.7 മില്യൺ ഡോളർ സംഭാവന നൽകിയതായി റിപ്പോർട്ട് പറയുന്നു.അതേസമയം യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഭീകരതയേയും കൊലപാതകത്തേയും ന്യായീകരിച്ചുവെന്നാരോപിച്ച് എർദാൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹമാസ് ആക്രമണങ്ങൾ ശൂന്യതയിൽ സംഭവിച്ചതല്ലെന്നും 56 വർഷങ്ങളായി ഇസ്രഈലിന്റെ ശ്വാസംമുട്ടിക്കുന്ന അധിനിവേശത്തിന് വിധേയരാണ് ഫലസ്തീനെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.ഇതിനിടെ തന്റെ തലതിരിഞ്ഞ ആശയങ്ങളുമായി രാഷ്‌ട്രീയത്തിൽ ഇടപെടാൻ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ എന്നൊരു സംഘടനാ സോറോസ് സ്ഥാപിച്ചു.മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളിലേക്കായി പിന്നീട് സോറോസിന്റെ കണ്ണ്.ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന് തോന്നിയതുപോലെ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഇടപെടാനുള്ള സ്വാതന്ത്ര്യത്തിനു നരേന്ദ്ര മോദി സർക്കാർ കൂച്ചു വിലങ്ങിട്ടതാണ് സോറോസിന്റെ ഇപ്പോഴത്തെ അരിശത്തിനു കാരണം. ഓരോരോ രാജ്യങ്ങളിൽ കടന്നു ചെന്ന് അവിടുത്തെ സാമൂഹികവിരുദ്ധ – ദേശ വിരുദ്ധ ശക്തികളെ സഹായിക്കുക എന്നതാണ് സോറോസിന്റെ NGO യുടെ സ്ഥിരം പണി .ഇതിന്ത്യയിൽ നടക്കില്ല എന്ന് നരേന്ദ്ര മോദി തീർത്തു പറഞ്ഞു .കയ്യും കണക്കുമില്ലാതെ ഇന്ത്യയിലേക്ക് പണം ഒഴുക്കാനുള്ള സോറോസിന്റെ എല്ലാ നീക്കങ്ങളെയും സർക്കാർ പൂട്ടി.
https://www.facebook.com/Malayalivartha






















