തടവിലാക്കിയവരെ വിട്ടയയ്‌ക്കുന്നതിന് മുൻപായി ഹമാസ് ഭീകരർ അവർക്ക് മയക്കുമരുന്ന് നൽകി... മയക്കുമരുന്ന് ഉള്ളിൽ ചെന്നതിന്റെ ഫലമായി അവർ വളരെ സന്തോഷത്തോടെയും ശാന്തസ്വഭാവത്തിലും ആയിരുന്നു...ഗുരുതര ആരോപണവുമായി ഇസ്രായേൽ...

തടവിലാക്കിയവരെ വിട്ടയയ്‌ക്കുന്നതിന് മുൻപായി ഹമാസ് ഭീകരർ അവർക്ക് മയക്കുമരുന്ന് നൽകിയെന്ന ആരോപണവുമായി ഇസ്രായേൽ. ഇത്തരത്തിൽ മയക്കുമരുന്ന് ഉള്ളിൽ ചെന്നതിന്റെ ഫലമായി അവർ വളരെ സന്തോഷത്തോടെയും ശാന്തസ്വഭാവത്തിലും ആയിരുന്നുവെന്നും ഇസ്രായേൽ ആരോഗ്യ മന്ത്രാലയത്തിലെ ജനറൽ മെഡിസിൻ മേധാവി ഹാഗർ മിസ്രാഹി പറഞ്ഞു,ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ നിന്ന് ഹമാസ് ഭീകരർ 240ഓളം പേരെയാണ് ഭീകരർ തട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ മാസം അവസാനം നടന്ന വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ ഇവരിൽ 105 പേരെ വിട്ടയച്ചിരുന്നു. ഇവരെ മോചിപ്പിക്കുന്നതിന് തൊട്ടുമുൻപായി ക്ലോനെക്‌സ് പോലെയുള്ള മയക്കമരുന്ന് നൽകിയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.”
റെഡ് ക്രോസിന് കൈമാറുന്നതിന് തൊട്ടുമുൻപായി ഹമാസ് ഭീകരർ ക്ലോനെക്സ് ഗുളികകൾ നൽകി. അതുകൊണ്ട് തന്നെ അവർ നിശബ്ദരും എന്നാൽ ശാന്തസ്വഭാവത്തിലുമായിരുന്നു. വിട്ടയയ്‌ക്കുന്നതിന് തൊട്ടുമുൻപായി ഇവർക്ക് ഭക്ഷണം നൽകിയിരുന്നു. ഇതിനുള്ളിലാണ് ഗുളികകൾ കലർത്തിയിരുന്നതെന്നും” മിസ്രാഹി പറഞ്ഞു. അതേസമയം രക്തപരിശോധനയുടെ അടിസ്ഥാനത്തിലാണോ സാക്ഷികളുടെ വിവരണത്തിന്റെ അടിസ്ഥാനത്തിലാണോ വെളിപ്പെടുത്തൽ എന്നത് മിസ്രാഹി വ്യക്തമാക്കിയിട്ടില്ല. എത്ര ആളുകളിൽ മയക്കുമരുന്ന് സാന്നിദ്ധ്യം കണ്ടെത്തി എന്ന കാര്യവും അദ്ദേഹം പറഞ്ഞിട്ടില്ല.ഗസ്സ മുനമ്പിൽ ഹമാസ് പ്രവർത്തനം കേന്ദ്രീകരിച്ച തുരങ്കങ്ങൾ ജലംനിറച്ച് തകർക്കാൻ പദ്ധതിയൊരുക്കി ഇസ്രായേൽ. യു.എസ് ബുദ്ധിയുപദേശിച്ചാണ് ഇസ്രായേൽ സേന പുതിയ നീക്കം നടത്തുന്നതെന്ന് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ആദ്യ നടപടിയെന്നോണം വടക്കൻ ഗസ്സയിൽ ശാത്വി അഭയാർഥി ക്യാമ്പിനു സമീപം അഞ്ചു കൂറ്റൻ പമ്പുകൾ കഴിഞ്ഞ മാസം സ്ഥാപിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ക്യുബിക് മീറ്റർ ജലം പമ്പുചെയ്യാൻ ഇവക്കാകുമെന്നാണ് കണക്കുകൂട്ടൽ. നൂറിലേറെ ഇസ്രായേൽ ബന്ദികളടക്കം ഹമാസ് തുരങ്കങ്ങളിലായതിനാൽ അവരുടെ മോചനത്തിനുമുമ്പ് ഇത് നടപ്പാക്കുമോയെന്ന് വ്യക്തമല്ല. സുരക്ഷിതകേന്ദ്രങ്ങളിലും തുരങ്കങ്ങളിലുമാണ് ബന്ദികളെ ഒളിപ്പിച്ചതെന്നാണ് നേരത്തേ ഹമാസ് വ്യക്തമാക്കിയിരുന്നത്.ആയിരക്കണക്കിന് സിവിലിയന്മാരുടെ ജീവനെടുക്കുമ്പോഴും ഹമാസ് നേതൃത്വത്തെയോ സൈനികരെയോ കാര്യമായി പിടികൂടാനും നശിപ്പിക്കാനുമാകാതെ ഉഴറുന്ന ഇസ്രായേലിനു മുന്നിലെ ഏറ്റവും വലിയ കടമ്പയാണ് തുരങ്കങ്ങൾ. ഇവ പ്രവർത്തനരഹിതമാക്കുകയാണ് അടിയന്തരമായി നടപ്പാക്കേണ്ടതെന്ന് യു.എസ് വൃത്തങ്ങൾ ഇസ്രായേൽ സൈന്യത്തിന് നിർദേശം നൽകിയിരുന്നു.
എന്നാൽ, ബന്ദിമോചനത്തിൽ നടപടിയെടുക്കാതെ കനത്ത ആക്രമണത്തിന് തിടുക്കംകാട്ടുന്ന നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബന്ദികളുടെ ജീവൻകൂടി അപകടത്തിലാക്കുന്ന നടപടിക്ക് ഇസ്രായേൽ സർക്കാർ മുതിരുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.ബന്ദി മോചനത്തിന് അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കടുത്ത പ്രക്ഷോഭവുമായി ഇറങ്ങുമെന്ന് നേരത്തേ അവരുടെ കുടുംബങ്ങൾ വ്യക്തമാക്കിയിരുന്നു.തെക്കൻ ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഖാൻ യൂനിസിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ നൂറുകണക്കിന് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ആകെ മരണസംഖ്യ 16,248 ആയി ഉയർന്നു. ഉന്നത ഓഫീസർമാർ ഉൾപ്പെടെ ഇന്നലെ മാത്രം 7 പേർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
അടിയന്തര വെടിനിർത്തൽ വേണമെന്ന് ദോഹയിൽ ചേർന്ന ജി.സിസി നേതാക്കളുടെ ഉച്ചകോടി ആവശ്യപ്പെട്ടു.പതിനായിരങ്ങൾ പലായനംചെയ്യുന്ന റിപ്പോർട്ടുകൾക്കിടയിലും ഖാൻ യൂനുസ് ഉൾപ്പെടെ തെക്കൻ ഗസ്സയിൽ ആക്രമണം ശക്തമാക്കുകയാണ് ഇസ്രായേൽ സൈന്യം. ജബാലിയ, ശുജാഇയ, ഖാൻ യൂനുസ് എന്നിവിടങ്ങളിൽ ഹമാസുമായി നേർക്കുനേരെയുള്ള യുദ്ധമാണ് നടക്കുന്നതെന്ന് സൈനിക വക്താവ് അറിയിച്ചു.
https://www.facebook.com/Malayalivartha






















