ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ സൈനികരിൽ നിന്ന് രഹസ്യങ്ങൾ ചൂണ്ടാൻ ഹീബ്രു സംസാരിക്കുന്ന സ്ത്രീകളെ നിയോഗിച്ച് ഇറാൻ...

ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ ഹമാസിനെ പിന്തുണയ്ക്കുന്നതിനായി, സൈബർ ചാരവൃത്തി തന്ത്രമിറക്കി ഇറാൻ. ഇസ്രായേൽ സൈനികരിൽ നിന്ന് രഹസ്യങ്ങൾ ചൂണ്ടാൻ ഹീബ്രു സംസാരിക്കുന്ന സ്ത്രീകളെ നിയോഗിച്ചതായി കണ്ടെത്തൽ. വടക്കൻ നഗരമായ മഷാദിൽ ഹീബ്രു ഭാഷയറിയാവുന്ന ഒരു കൂട്ടം ഇറാൻ സ്ത്രീകളെ ഈ ജോലിക്കായി നിയോഗിച്ചിട്ടുണ്ടെന്നാണ് ലണ്ടൻ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ ഇറാൻ ഇൻ്റർനാഷണൽ തങ്ങളുടെ റിപ്പോർട്ടിൽ അവകാശപ്പെട്ടിരിക്കുന്നത്. ഈ സ്ത്രീകളുടെ പേരുകളും, വിശദാംശങ്ങളും വ്യാജമാണെങ്കിലും, അവർ ഇസ്രായേൽ സൈനികർക്ക് അയച്ച നഗ്ന ചിത്രങ്ങളും, വിഡിയോകളും യാഥാർത്ഥ്യം തന്നെയായിരുന്നു.
സൈനികരെ പ്രലോഭിപ്പിക്കുന്നതിനായി, അയക്കപ്പെട്ട ചില ചിത്രങ്ങളിലും വീഡിയോകളിലും ഇറാനിയൻ സ്ത്രീകൾ തൊപ്പികൾ ധരിച്ച് കനത്ത മേക്കപ്പ് ധരിച്ചതായാണ് കാണപ്പെട്ടത്. ചില ചിത്രങ്ങളിൽ സ്ത്രീകൾ നാമ മാത്രമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അതേസമയം അയച്ചുകൊടുത്ത ചിത്രങ്ങളിൽ ചിലതിൽ ഇറാനിയൻ സ്ത്രീകൾ പൂർണ്ണ നഗ്നരമായി കാണപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഹണിട്രാപ്പ് ചെയ്യാൻ ശ്രമിച്ചുവെന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.
ഇറാനിയൻ വനിതകൾക്ക് പരിശീലനം നൽകിയത് ഇറാനിലെ റവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് ആണെന്നാണ് റിപ്പോർട്ടുകൾ. ഇവർക്ക് ഹീബ്രു ഭാഷയിൽ മികച്ച പരിശീലനം നൽകിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി ഇസ്രായേൽ സൈനികരുമായി എങ്ങനെ ബന്ധപ്പെടണമെന്നും അവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കേണ്ടത് എങ്ങനെയാണെന്നും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ഇസ്രായേലി സൈനികരെ വലിയിലാക്കാൻ വേണ്ടി അശ്ലീല, വീഡിയോകളും ചിത്രങ്ങളുമാണ് ഉപയോഗിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 22 വ്യത്യസ്ത പ്രൊഫൈലുകളിൽ നിന്നാണ് ഇസ്രായേൽ സെെനികരെ സ്വധീനിക്കാൻ ശ്രമം നടന്നത്. ഇതിൽ രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. രണ്ട് സ്ത്രീകളും മഷാദ് നഗരത്തിൽ നിന്നുള്ളവരാണെന്നും അവരുടെ പേര് സമീറ ബാഗ്ബാനി തർഷിജി, ഹനിയ ഗഫാരിയൻ എന്നിങ്ങനെയാണെന്നും സൂചനകൾ പുറത്തു വരുന്നുണ്ട്.
ഹണിട്രാപ്പിലൂടെ സ്ത്രീകൾക്ക് നിരവധി വിവരങ്ങൾ ഇസ്രായേൽ സെെനികരുടെ പക്കൽ നിന്ന് ലഭിച്ചുവെന്നും അവ ഹമാസിന് കൈമാറിയതായും ഈ വാർത്ത പുറത്തുകൊണ്ടുവന്ന വാർത്താ ഏജൻസി വ്യക്തമാക്കുന്നു. ഇതിൽ നിന്നും ഇസ്രായേൽ സൈനികരിൽ നിന്ന് വിവരങ്ങൾ ചോർത്താൻ ഹമാസ് തീവ്രവാദികൾ ഹണിട്രാപ്പ് ഉപയോഗിക്കുന്നുണ്ടെന്നുള്ള സൂചനകളാണ് ലഭിക്കുന്നതെന്നും വാർത്ത ഏജൻസി വ്യക്തമാക്കുന്നു. ഇത് ആദ്യമായല്ല ഇത്തരമൊരു ഹണിട്രാപ്പ് പുറത്തുവരുന്നതെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഹണിട്രാപ്പിലൂടെ ഹമാസ് തങ്ങളുടെ സൈനികരിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നതായി കഴിഞ്ഞ മാസം ഇസ്രായേൽ പ്രതിരോധ സേന സൂചിപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഇസ്രായേൽ പ്രതിരോധ സേന നശിപ്പിക്കുകയും ചെയ്തിരുന്നു. ഹണിട്രാപ്പിന് നേതൃത്വം നൽകുന്നത് ഇറാനാണെന്നും സൈനികരെ വശീകരിക്കാൻ സ്ത്രീകളുടെ വോയ്‌സ് റെക്കോർഡിംഗുകളും വീഡിയോ കോളുകളും ഉപയോഗിക്കുന്നുണ്ടെന്നും ഐഡിഎഫ് പറഞ്ഞിരുന്നു. ഈ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്യാൻ സോഷ്യൽ മീഡിയ സൈറ്റുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഫേക്ക് അക്കൗണ്ടുകൾ വഴി, സൈനികരുമായി ബന്ധപ്പെടുകയും ഹമാസിന് വേണ്ടി വിവരങ്ങൾ ശേഖരിക്കുന്നതിനായി കത്തിടപാടുകൾ, വോയ്‌സ് റെക്കോർഡിംഗുകൾ, വീഡിയോ കോളുകൾ എന്നിവയിലൂടെ, നിരന്തരമായി ബന്ധപ്പെട്ടിരുന്നു. ആയിരത്തോളം സൈനികർ ഇരകളായിട്ടുണ്ടെന്നാണ് കണക്ക്. ഇവരുടെ വിശ്വാസ്യത പിടിച്ച് പറ്റാൻ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകളുടെ, ബന്ധുക്കളും സുഹൃത്തുക്കളും എന്ന വ്യാജേന കൂടുതൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചിരുന്നു. സൈനികർ ഗാസയിൽ പ്രവേശിക്കുന്നത് എപ്പോഴാണെന്നതടക്കം ഇവർ സൈനികരിൽ നിന്ന് മനസിലാക്കിരുന്നു.
https://www.facebook.com/Malayalivartha























