ഇസ്രയേല്‍ സൈനികരെ ഗാസയിൽ വച്ച് ഹമാസിന്റെ അല്‍-ഖസ്സാം ബ്രിഗേഡുകള്‍ വധിച്ചു.... എന്ന തലക്കെട്ടോടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചാരത്തിലുണ്ട്....ചിത്രം വൈറൽ...

ഇസ്രയേല്‍ സൈനികരെ ഗാസയിലെ അല്‍-ദരജ് മേഖലയില്‍ വച്ച് ഹമാസിന്റെ അല്‍-ഖസ്സാം ബ്രിഗേഡുകള്‍ വധിച്ചു എന്ന തലക്കെട്ടോടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചാരത്തിലുണ്ട്. പന്ത്രണ്ടോളം സൈനികരെ ഒരു കെട്ടിടത്തില്‍ കുടുക്കിയെന്നും ഇതില്‍ ചിലരെ വധിക്കുകയും മറ്റുചിലരെ പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നും അവകാശപ്പെട്ടാണ് ഈ ഫോട്ടോ പ്രചരിപ്പിക്കുന്നത്."ഫലസ്തീന്‍ ചിരിക്കാതെ ലോകം അവസാനിക്കുകയില്ല അല്‍-ഖസ്സാം ബ്രിഗേഡുകള്‍: 12 സൈനികര്‍ അടങ്ങുന്ന ഒരു ഇസ്രായേല്‍ സേനയെ ഗാസ സിറ്റിയുടെ വടക്കുകിഴക്ക് അല്‍-ദരജ് പരിസരത്തുള്ള ഒരു കെട്ടിടത്തിനുള്ളില്‍ കുടുക്കി അതിലെ അംഗങ്ങളെ വധിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു" എന്നെഴുതിയ പോസ്റ്റും ഉണ്ടായിരുന്നു. എന്നാല്‍, പ്രചാരത്തിലുള്ള ചിത്രം അല്‍-ദരജ് മേഖലയില്‍ വച്ച് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിന്റേത് അല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ച 2023 ഒക്ടോബര്‍ മാസത്തില്‍ ഇസ്രയേലിലെ കഫര്‍ അസ്സ എന്ന ഗ്രാമം ഹമാസ് അക്രമിച്ചപ്പോഴുള്ളതാണ്.ഗാസയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വടക്കന്‍ ഗാസയിലെ ദരജ് മേഖലയിലുണ്ടായ വയോമാക്രമണത്തില്‍ രണ്ട് സ്‌കൂളുകളിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് 50ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും പ്രചാരത്തിലുള്ള ചിത്രത്തിന് ഇപ്പോഴത്തെ സംഭവങ്ങളുമാ.യി ബന്ധമുണ്ടോ എന്നറിയാന്‍ ചിത്രങ്ങൾ പരിശോധിച്ചു.സമാനമായ ചിത്രം ഉപയോഗിച്ചിട്ടുള്ള നിരവധി ന്യൂസ് റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. കഫര്‍ അസ്സ ഗ്രാമത്തില്‍ ഹമാസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഗ്രാമവാസികളുടെ മൃതദേഹം ശേഖരിക്കുന്ന ഇസ്രയേല്‍ സൈനികര്‍ എന്ന തലക്കെട്ടോടെ ബാങ്കോക് പോസ്റ്റ് ഈ ചിത്രം നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 14ന് പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇത് ഒക്ടോബര്‍ 7ന് നടന്ന സംഭവം എന്നാണ്.
ഹമാസ് ആക്രമണം ഉണ്ടാകുന്നതിന് മുമ്പ് കഫര്‍ അസ്സ ഗ്രാമത്തില്‍ 750തോളം ആളുകളാണ് താമസിച്ചിരുന്നത്. നിരവധി ആളുകള്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു, 150തോളം ആളുകളെ തടവിലാക്കി കൊണ്ടുപോയി.ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ചരിത്രത്തില്‍ സുപ്രധാനമായ സംഭവമാണ് 2023 ഒക്ടോബര്‍ 7ന് നടന്ന കഫര്‍ അസ്സ ആക്രമണം. ഈ സംഭവത്തിന് ശേഷം ആദ്യം ഗ്രാമത്തിലേക്ക് പോകാന്‍ അനുവാദം കിട്ടിയവരില്‍ ഒരാളായ ദി ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോഗ്രാഫര്‍ സെര്‍ജി പെനമറേവ് പകര്‍ത്തിയ ചിത്രം ഗാസ സംഘര്‍ഷങ്ങളുടെ ഭാഗമായി നിരവധി വാര്‍ത്തകളിലും ലേഖനങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്.ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അല്‍-ഖസ്സാം ബ്രിഗേഡുകള്‍ ഇസ്രയേല്‍ സൈന്യത്തെ അല്‍ ദരജ് മേഖലയിലെ കെട്ടിടത്തിനുള്ളില്‍ കുടുക്കി കൊലപ്പെടുത്തി എന്ന തലക്കെട്ടില്‍ പ്രചരിക്കുന്ന ചിത്രം 2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേലിലെ കഫര്‍ അസ്സ ഗ്രാമം അക്രമിച്ച് അവിടുത്തെ താമസക്കാരെ കൊലപ്പെടുത്തിയ സംഭവത്തിന്റേതാണെന്ന് വ്യക്തം.
https://www.facebook.com/Malayalivartha























