Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ചെങ്കടലിലെ വാണിജ്യ ഗതാഗതം സംരക്ഷിക്കുന്നതിനായി 20 ലധികം രാജ്യങ്ങൾ; നാവിക സംരക്ഷണ സേനയിൽ അണിചേരാൻ വിസമ്മതിച്ച് സഖ്യരാഷ്ട്രങ്ങൾ;സേനയിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കില്ലെന്ന് സ്‌പെയിനും ആസ്‌ട്രേലിയയും!!!

22 DECEMBER 2023 06:29 PM IST
മലയാളി വാര്‍ത്ത

More Stories...

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

യെമനിലെ ഹൂതി പ്രസ്ഥാനത്തിന്റെ ആക്രമണങ്ങളിൽ നിന്ന് ചെങ്കടലിലെ വാണിജ്യ ഗതാഗതം സംരക്ഷിക്കുന്നതിനുള്ള യുഎസ് നേതൃത്വത്തിലുള്ള പുതിയ സഖ്യത്തിൽ പങ്കെടുക്കാൻ 20 ലധികം രാജ്യങ്ങൾ സമ്മതിച്ചതായി അറിയിച്ച് പെന്റഗൺ അറിയിച്ചിരുന്നു . എന്നാലിപ്പോൾ ഹൂതികൾക്കെതിരെ യുഎസ് പ്രഖ്യാപിച്ച നാവിക സംരക്ഷണ സേനയിൽ അണിചേരാൻ വിസമ്മതിച്ചിരിക്കുകയാണ്  സഖ്യരാഷ്ട്രങ്ങളായ സ്‌പെയിനും ആസ്‌ട്രേലിയയും.


ചെങ്കടലിലെ ഓപറേഷനിൽ പങ്കെടുക്കുന്നതിനായി മിസൈൽവേധ ശേഷിയുള്ള കപ്പലുകൾ അയക്കാൻ അമേരിക്ക സഖ്യ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ആസ്‌ട്രേലിയ ആറ് നാവിക സൈനികരെ അയക്കാമെന്നു മാത്രമാണ് അറിയിച്ചത്. ബ്രിട്ടൻ, ബഹ്റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, നോർവേ, സെയ്ഷെൽസ്, സ്പെയിൻ എന്നീ രാജ്യങ്ങളാണ് സഖ്യാംഗങ്ങൾ. ഇവയിൽ ചില രാജ്യങ്ങളുടെ സേനകൾ തെക്കൻ ചെങ്കടലിലും ഏദൻ കടലിടുക്കിലും റോന്തുചുറ്റും. മറ്റുള്ളവ രഹസ്യാന്വേഷണവിവരങ്ങൾ കൈമാറും എന്നായിരുന്നു തീരുമാനം . പക്ഷെ ഹൂതികളെ തടയാനെത്തിയാൽ ചെങ്കടൽ നിങ്ങളുടെ ശവപ്പറമ്പാക്കി മാറ്റുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ രാഷ്ട്രങ്ങൾ പിന്മാറുകയായിരുന്നു.


സേനയിലേക്ക് യുദ്ധക്കപ്പലുകള്‍ അയയ്ക്കില്ലെന്ന് സ്‌പെയിനും ആസ്‌ട്രേലിയയും യുഎസിനെ അറിയിച്ചു. യുദ്ധക്കപ്പല്‍ അയയ്ക്കില്ലെന്നും സംയുക്ത സമുദ്രതീര ഓഫീസ് (സിഎംഎഫ്) സ്ഥിതി ചെയ്യുന്ന ബഹ്‌റൈനിലേക്ക് ഉദ്യോഗസ്ഥരെ വിട്ടുനല്‍കാമെന്നും നെതര്‍ലാന്‍ഡ്സും നോര്‍വേയും നിലപാടെടുത്തു.  ചെങ്കടലിലെ ഓപറേഷനിൽ പങ്കെടുക്കുന്നതിനായി മിസൈൽവേധ ശേഷിയുള്ള കപ്പലുകൾ അയക്കാൻ അമേരിക്ക സഖ്യ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടെങ്കിലും ആസ്‌ട്രേലിയ ആറ് നാവിക സൈനികരെ അയക്കാമെന്നു മാത്രമാണ് അറിയിച്ചത്.

ആവശ്യം വരികയാണെങ്കിൽ അഞ്ചോ പത്തോ സൈനികരെ കൂടി അയക്കാമെന്നും ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസ് പറഞ്ഞു. ഹൂതികളെ നേരിടാൻ കപ്പലുകളോ വിമാനങ്ങളോ അയക്കുന്നില്ലെന്നും ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുകിഴക്കൻ മേഖലയിലും ദക്ഷിണ ചൈനാ സമുദ്രത്തിലും കിഴക്കൻ ചൈനാ സമുദ്രത്തിലും പസഫിക് സമുദ്രത്തിലുമാണ് തങ്ങളുടെ കപ്പലുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

നെതർലാൻഡ്‌സ് രണ്ടും നോര്‍വേ പത്തും നാവിക ഉദ്യോഗസ്ഥരെയാണ് അയയ്ക്കുക. സഖ്യത്തില്‍ ചേരാന്‍ യുഎസ് ക്ഷണിച്ച ഈജിപ്തും സൗദിയും വിട്ടുനിൽക്കുകയാണ്. ചെങ്കടൽ തീരമുള്ള രാഷ്ട്രങ്ങളാണ് രണ്ടും.
ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് സുരക്ഷയൊരുക്കാനായി ഓപറേഷൻ പ്രോസ്പറിറ്റി ഗാർഡിയൻ എന്ന പേരിലാണ് യുഎസ് സേനയെ പ്രഖ്യാപിച്ചിരുന്നത്. മധ്യേഷ്യൻ സന്ദർശനത്തിനിടെ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റേതായിരുന്നു പ്രഖ്യാപനം.

ബ്രിട്ടൻ, ബഹ്‌റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, നെതർലാൻഡ്‌സ്, നോർവേ, സീഷിൽസ്, സ്‌പെയിൻ എന്നീ രാഷ്ട്രങ്ങളോടാണ് സേനയുടെ ഭാഗമാകാൻ യുഎസ് അഭ്യർത്ഥിച്ചിരുന്നത്. 'ബഹുരാഷ്ട്ര സുരക്ഷാ സംരംഭം' എന്നാണ് സേനയെ ലോയ്ഡ് വിശേഷിപ്പിച്ചിരുന്നത്.

ഗസ്സയിലെ വംശഹത്യ നിർത്തുന്നതു വരെ ചെങ്കടൽ വഴി പോകുന്ന ഇസ്രായേൽ ബന്ധമുള്ള വാണിജ്യക്കപ്പലുകൾ ആക്രമിക്കും എന്നാണ് ഹൂതികൾ പ്രഖ്യാപിച്ചിട്ടുള്ളത്. 'ഗസ്സ മുനമ്പിലെ നെഞ്ചുറപ്പുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കെതിരെ നടത്തുന്ന ഇസ്രായേൽ അതിക്രമം അവസാനിപ്പിക്കുന്നതു വരെ ചെങ്കടലിലൂടെയുള്ള ഇസ്രായേലി കപ്പലുകൾ തടയും' - എന്നായിരുന്നു ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരിയുടെ പ്രഖ്യാപനം.

ഇസ്രായേലിലേക്ക് സഞ്ചരിക്കുകയായിരുന്ന കപ്പലുകൾക്കു നേരെ യമനിലെ ഹൂത്തികൾ അയച്ച നിരവധി മിസൈലുകളെ അമേരിക്കൻ യുദ്ധക്കപ്പലുകൾ നിർവീര്യമാക്കിയിരുന്നു. ഓരോ മിസൈൽ നിർവീര്യമാക്കുന്നതിനും 2,000 ഡോളർ മുതൽ 20,000 വരെ ചെലവുണ്ടെന്നാണ് കണക്ക്.

ഹൂത്തികളുടെ ആക്രമണത്തിൽ നിന്ന് കപ്പലുകളെ ചെറുക്കാനെന്ന പേരിൽ യു.എസ് യുദ്ധക്കപ്പലുകൾ ചെങ്കടലിലും ഏദൻ കടലിടുക്കിലും എത്തിയിട്ടുണ്ട്. ഇസ്രായേൽ കപ്പലുകൾക്കു നേരെ ഹൂത്തികൾ തൊടുത്ത 15 മിസൈലുകൾ ശനിയാഴ്ച അമേരിക്കൻ കപ്പലായ യു.എസ്.എസ് കാർനി നിർവീര്യമാക്കിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്.എം.എസ് ഡയമണ്ടും മേഖലയിലുണ്ട്

യുഎസ് സംരക്ഷണ സേന പ്രഖ്യാപിച്ചതിന് പിന്നാലെ ചെങ്കടൽ നിങ്ങളുടെ ശവപ്പറമ്പാകുമെന്നും ഹൂതികൾ മുന്നറിയിപ്പു നൽകിയിരുന്നു. 'നിങ്ങളുടെ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും മുക്കാനുള്ള ശേഷി ഞങ്ങൾക്കുണ്ട്. ചെങ്കടൽ നിങ്ങളുടെ ശവപ്പറമ്പാകും' - എന്നാണ് ഹൂതി നേതാവ് പറഞ്ഞിരുന്നത്.

 

ഈ പ്രഖ്യാപനത്തെ ആശങ്കയോടെയാണ് യുഎസ് സഖ്യരാഷ്ട്രങ്ങൾ നോക്കിക്കാണുന്നത്. ഹൂതികൾ ആഭ്യന്തരമായി വികസിപ്പിച്ച മിസൈൽ അടക്കമുള്ള ആയുധങ്ങൾക്ക് പ്രഹരശേഷിയും കൃത്യതയുമുണ്ടെന്ന് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. മധ്യദൂര ബാലിസ്റ്റിക് മിസൈൽ അടക്കം ഹൂതികളുടെ ആയുധപ്പുരയിൽ സജ്ജമാണ്. ഇതുകൂടാതെ ചെങ്കടലിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും ഹൂതികൾ അവകാശപ്പെടുന്നു. ഇക്കാരണങ്ങൾ കൊണ്ടു തന്നെ ചെങ്കടലിലെ കളി കൈവിട്ടതാകുമെന്ന് യുഎസ് സഖ്യരാഷ്ട്രങ്ങൾ കരുതുന്നു.

ഹൂതി ഭീഷണിയുടെ പശ്ചാത്തലത്തിൽ ആഗോള ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള യാത്ര താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സുപ്രധാനമായ പടിഞ്ഞാറൻ തീരം ഉൾപ്പെടെ യെമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം, ഒക്ടോബർ മുതൽ ചെങ്കടലിലൂടെ പോകുന്ന ഇസ്രയേലുമായി ബന്ധമുള്ള വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നുണ്ട്. ഹമാസിനുള്ള ഐക്യദാർഢ്യമെന്ന നിലയ്ക്കായിരുന്നു ഹൂതികളുടെ ഈ നീക്കം.

 

അതിന്റെ ഭാഗമായി ഇസ്രയേൽ തുറമുഖങ്ങളിൽനിന്ന് പോകുന്നതും വരുന്നതുമായ എല്ലാ കപ്പലുകളും ആക്രമിക്കുമെന്നും ഹൂതി വിഭാഗം ഇക്കഴിഞ്ഞ ഡിസംബർ ഒൻപതിന് ഭീഷണി മുഴക്കിയിരുന്നു. അതിനുപിന്നാലെ ഡിസംബർ 15ന്, ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കാരിയറായ എംഎസ്‌സിയുടെ 'എംഎസ്‌സി പാലാറ്റിയം III'ന് നേരെയും ഹൂതി വിഭാഗം ആക്രമണം നടത്തി. ഇത് കാര്യങ്ങളെ കൂടുതൽ വഷളാക്കി.
തങ്ങള്‍ ഹമാസിനെ പിന്തുണക്കുന്നുവെന്നും ഇസ്രയേലിലേക്ക് സഞ്ചരിക്കുന്ന കപ്പലുകളെ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ലക്ഷ്യം വെക്കുമെന്നും വിമതര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്

വ്യാഴാഴ്ച രാവിലെ വരെ 158 ചരക്കു കപ്പലുകൾ സൂയസ് കനാൽ വഴി ഉപേക്ഷിച്ച് ആഫ്രിക്കൻ മുനമ്പിലൂടെ (കേപ് ഓപ് ഗുഡ് ഹോപ്) യാത്ര റീറൂട്ട്   ചെയ്തു. ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് ഇതുവഴി ഏകദേശം ആറായിരം നോട്ടിക്കൽ മൈൽ അധികദൂരമുണ്ട്. ചരക്കുകൾ എത്തിച്ചേരാൻ മൂന്ന്-നാല് ആഴ്ച അധികമെടുക്കുകയും ചെയ്യും. ചരക്കുകടത്ത് കൂലിയിലെ വർധന ചരക്കുകളുടെ വിലയിലും പ്രതിഫലിക്കും. യൂറോപ്പ് രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നീങ്ങുകയും ചെയ്യും.

ആഗോള വ്യാപാരത്തിന്റെ ഏകദേശം 12 ശതമാനം നടക്കുന്നത് ചെങ്കടൽ മേഖലയിലെ സൂയസ് കനൽ വഴിയാണ്. അതുകൊണ്ടുതന്നെ ഈ മേഖല നേരിടുന്ന ഏതൊരു ഭീഷണിയും ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ചെങ്കടൽ വഴിയുള്ള വ്യാപാര പാത ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെയുള്ള ഏകവഴി ആഫ്രിക്ക ചുറ്റി വരിക എന്നത് മാത്രമാണ്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ വാണിജ്യ കപ്പലുകൾക്ക് ആയിരക്കണക്കിന് മൈലുകൾ കൂടുതൽ യാത്ര ചെയ്യേണ്ടതായി വരും.

 

ഇത് ചരക്ക് വിതരണത്തിൽ കാലതാമസമുണ്ടാക്കുകയും ഇന്ധനച്ചെലവ് വർധിപ്പിക്കുകയും ചെയ്യും. എണ്ണയും ഡീസൽ ഇന്ധനവും പോലെയുള്ള യൂറോപ്പിന്റെ ഊർജ വിതരണത്തിന്റെ വലിയൊരു ഭാഗം ഈ ജലപാതയിലൂടെയാണ് വരുന്നത്. അതിന് തടസം നേരിടുന്നതോടെ യൂറോപ്പിൽ വിലക്കയറ്റത്തിനും ഊർജ പ്രതിസന്ധിക്കും വഴി വെച്ചേക്കാം

പെട്രോളിയവും അനുബന്ധ ഉത്പന്നങ്ങളുമാണ് മധ്യേഷ്യയിൽനിന്ന് യൂറോപ്പിലേക്കുള്ള പ്രധാന കയറ്റുമതി. യുഎസിന് മറ്റു വ്യാപാര ജലപാതകളുണ്ട് എങ്കിലും യൂറോപ്പിന് സൂയസ് വഴിയുള്ള ഈ ജലപാത തന്ത്രപ്രധാനപ്പെട്ടതാണ്. പെട്രോളിയവും അനുബന്ധ ഉത്പന്നങ്ങളുമാണ് മധ്യേഷ്യയിൽനിന്ന് യൂറോപ്പിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇന്ധന അപഗ്രഥന കമ്പനി വോർടെക്സയുടെ കണക്കു പ്രകാരം 2023ലെ ആദ്യ പതിനൊന്ന് മാസത്തിൽ ദിനംപ്രതി 7.80 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ, ഇന്ധന ഷിപ്മെന്റുകളാണ് ബാബൽ മന്ദബ് വഴി കടന്നുപോയിട്ടുള്ളത്. 2022ൽ ഇത് 6.60 മില്യൺ ബാരൽ മാത്രമായിരുന്നു. കടൽ വഴിയുള്ള എണ്ണ ഷിപ്മെന്റിന്റെ 12 ശതമാനവും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ എട്ടു ശതമാനവും ഇതുവഴിയാണ് കടന്നു പോകുന്നത്. പ്രതിവർഷം 17,000 കപ്പലുകൾ ഇതുവഴി യാത്ര ചെയ്യുന്നു എന്നാണ് കണക്ക്.

ലോക ഷിപ്പിംഗ് ട്രാഫിക്കിന്റെ ഏകദേശം 12% കനാലിലൂടെയാണ്  കടന്നുപോകുന്നത് , 2023-ൽ ആഗോള എൽഎൻജി ചരക്കുകളുടെ 4-8% അതിലൂടെ കടന്നുപോയി. ഒക്ടോബറില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതോടെയാണ് ഹൂതികൾ  ബാബ് അല്‍ മന്ദാബ് കടലിടുക്കിലൂടെ ചരക്ക് കടത്തുന്ന വിദേശ കപ്പലുകള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണവും റോക്കറ്റ് ആക്രമണവും നടത്താൻ  തുടങ്ങിയത്

ഈ ആക്രമണത്തെ ഭയന്ന് ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികള്‍ ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കം ഒഴിവാക്കിയിരിക്കുകയാണ്. മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി പോലുള്ള വലിയ കമ്പനികളാണ് ഈ വഴിയുള്ള ഗതാഗതം ഉപേക്ഷിച്ചത്. പകരം ആഫ്രിക്കയുടെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ചുറ്റിയുള്ള ദൈര്‍ഘ്യമേറിയ യാത്രയാണ് കപ്പലുകള്‍ ഇപ്പോള്‍ നടത്തുന്നത്. പത്ത് ദിവസം അധികമാണ് ഓരോ യാത്രയ്ക്കും ഇപ്പോള്‍ എടുക്കുന്നത്. യാത്ര ചെലവും ഗണ്യമായി കൂടിയിരിക്കുകയാണ്.
 
നേരത്തെ തന്നെ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളായ മെര്‍സെക്, ഹപാക് ലോയ്ഡ്, ഇറ്റലിയുടെ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി, ഫ്രാന്‍സിന്റെ സിഎംഎ, ജിസിഎം എന്നീ കമ്പനികള്‍ തുടങ്ങിയവ താല്‍ക്കാലികമായി ഷിപ്പിങ് നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരുന്നു.

ചെങ്കടലില്‍ നിന്ന് കപ്പലുകള്‍ വഴിതിരിച്ച് വിടുന്നത് വിതരണ ശൃംഖലയെ സാരമായി ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (49 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (58 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (5 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends