ഹമാസിന്റെ താന്തോന്നിത്തരം കുട്ടികളെ ചാവേറാക്കുന്ന; 'രക്ഷിക്കണേ'എന്ന നിലവിളി കേട്ടെത്തിയാൽ പൊട്ടിത്തെറിക്കും;

എന്നാൽ യുദ്ധമുഖത്ത് ഇസ്രയേല്‍ സൈന്യവുമായി പോരടിക്കുന്ന ഹമാസ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നു . നിറതോക്കുമായി നിൽക്കുന്ന ഇസ്രായേൽ സൈന്യത്തിന് നടുവിലേക്ക് പതാകയേന്തിയ കുട്ടികളെ പറഞ്ഞയക്കുന്ന തന്ത്രവും ഹമാസ് പയറ്റി . കൂടാതെ കുട്ടികളെ ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്തുന്നതിനും മറ്റും ഉപയോഗിക്കുന്നുണ്ടെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഗാസയിൽ സ്‌ഫോടകവസ്തുക്കൾ നിറയ്ക്കാൻ കുട്ടികളെ ഉപയോഗിച്ചിരുന്നതായി സൈനിക ഉദ്യോഗസ്ഥരും വെളിപ്പെടുത്തി. ഹമാസിന്റെ കുട്ടികളുടെ യൂണിഫോമുകൾ, ആയുധങ്ങൾ, യുദ്ധോപകരണങ്ങൾ എന്നിവ ഒന്നിലധികം ഭൂഗർഭ തുരങ്കങ്ങളിൽ കണ്ടെത്തി. ഹമാസിന്റെ പ്രസ്താവനകളും ഫലസ്തീനിയൻ പാഠപുസ്തകങ്ങളും ഫലസ്തീനിയൻ മാധ്യമങ്ങളും ഇസ്രയേലിക്കെതിരെയുള്ള അക്രമങ്ങൾക്കായി ഫലസ്തീനിലെ കുട്ടികളെ പഠിപ്പിക്കുന്നതാണ് . ഇസ്രയേലിനെതിരായുള്ള ശത്രുത വളർത്തുന്ന രീതിയിലാണ് അവർ കുട്ടികളെ പരിശീലിപ്പിക്കുന്നത് . അത്‌കൊണ്ട് തന്നെ ഭയമില്ലാതെ യുദ്ധരംഗത്തേയ്ക്ക് ഇറങ്ങാൻ കുട്ടികൾ സന്നദ്ധരാകുന്നതുംഗാസയിൽ കാണുന്നുണ്ട്
അടുത്തിടെ ഇസ്രയേല്‍ സൈന്യത്തിന്റെ പിടിയിലായ ഹമാസിന്റെ സെയ്തുൻ ബറ്റാലിയൻ കമാൻഡര്‍ മുസ്തഫ അല്‍ഖൈറാണ് ഇസ്രയേല്‍ സൈന്യത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വന്തം ജീവൻ അപകടത്തിലാകാതിരിക്കാനാണ് കുട്ടികളെ ഏറെ അപകടം നിറഞ്ഞ ഇത്തരം പണികള്‍ക്ക് നിയോഗിക്കുന്നതെന്നും മുസ്തഫ അല്‍ഖൈര്‍ വെളിപ്പെടുത്തി.ഇതിനായി കുട്ടികളെ പ്രത്യേകമായി റിക്രൂട്ട് ചെയ്യുന്നുമുണ്ട്. ഈ മാസം എട്ടിനാണ് മുസ്തഫയെ ഇസ്രയേല്‍ സൈന്യം പിടികൂടുന്നത്.
സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനും കുട്ടികളെ ഉപയോഗിച്ചിരുന്നു.പരിശോധന കര്‍ശനമായതിനാല്‍ മുതിര്‍ന്നവര്‍ സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോവുക തീര്‍ത്തും അസാദ്ധ്യമായിരുന്നു. അതിനാലാണ് കുട്ടികളെ ഉപയോഗിച്ചിരുന്നത്. പച്ചക്കറികള്‍ നിറച്ച പ്ളാസ്റ്റിക് ബക്കറ്റുകളില്‍ ഒളിപ്പിച്ചാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്തുന്നത്. ഏതെങ്കിലും ഒരു പ്രത്യേക വീട്ടിലോ, സ്ഥലത്തോ ഇത്തരം ബക്കറ്റുകള്‍ ഏല്‍പ്പിക്കാനാവും കുട്ടികളോട് ആവശ്യപ്പെടുക. കുട്ടികളെ വിശദമായി പരിശോധിക്കാത്തതിനാല്‍ ഇത്തരം കടത്ത് ഒട്ടുമുക്കാലും വിജയത്തിലെത്തുകയും ചെയ്യും.
ഇസ്രയേല്‍ സൈന്യത്തിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് അറിയാനും ഹമാസ് കുട്ടികളെ ഉപയോഗപ്പെടുത്തിയിരുന്നു. സൈന്യത്തിന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍ പ്രത്യേക അടയാളം കാണിക്കാനോ കൊടി വീശി കാണിക്കാനോ ആവും ആവശ്യപ്പെടുക. ഇസ്രയേല്‍ സൈന്യത്തെ ചതിയില്‍പ്പെടുത്താനും കുട്ടികളെ ഉപയോഗിച്ചിരുന്നു എന്നും മുസ്തഫ വെളിപ്പെടുത്തി. രക്ഷിക്കണേ എന്ന് അലറിവിളിച്ചോടുന്ന കുട്ടികളുടെ പുറകേ കാര്യമറിയാതെ എത്തുന്ന സൈനികരാണ് അപകടത്തില്‍പ്പെടുന്നത്. ഇങ്ങനെ എത്തുന്ന ഇസ്രയേല്‍ സൈനികര്‍ പിന്നെ ജീവനോടെ പുറംലോകം കാണില്ലെന്ന് ഉറപ്പാണ്. ഇസ്രയേല്‍ സൈനികരെ കെണിയില്‍പ്പെടുത്താനായി കളിപ്പാട്ട ബോംബുകളുമായി കുട്ടികളെ നിയോഗിക്കാറുണ്ട്.
അപകടകരമായ പ്രവൃത്തികള്‍ക്ക് കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഒരിക്കലും അവരെ തങ്ങളുടെ പോരാളികളായി അംഗീകരിക്കില്ല. 18 വയസ് തികയുന്നതുവരെ ഒരു കുട്ടിയെയും ഹമാസിന്റെ ഔദ്യോഗിക പോരാളിയായി കണക്കാക്കാനാവില്ലെന്ന് മുസ്തഫ പറഞ്ഞു. അതിനാല്‍ത്തന്നെ ഹമാസ് പോരാളികള്‍ക്ക് കിട്ടുന്ന ഒരു ആനുകൂല്യവും പരിഗണനയും കുട്ടികള്‍ക്ക് ലഭിക്കില്ല.
https://www.facebook.com/Malayalivartha























