Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ചെങ്കടലില്‍ യുദ്ധം മുറുകുന്നു ഹൂതികള്‍ വിളഞ്ഞാടുന്നു;ഇറാന്റെ നടുവൊടിച്ച് അമേരിക്ക ആശങ്കയില്‍ ലോകം,ഹിസ്ബുള്ള കേന്ദ്രങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ അമേരിക്ക,പശ്ചിമേഷ്യയ്ക്ക് പുറത്തേക്ക് യുദ്ധം ആളിപ്പടരുന്നു,ഇസ്രയേല്‍ ഹമാസ് യുദ്ധം 82 ദിവസം പിന്നിടുമ്പോള്‍ ഗാസയ്ക്കും വെസ്റ്റ് ബാങ്കിനും പുറമെ ചെങ്കടലും യുദ്ധക്കളം

27 DECEMBER 2023 08:59 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

എട്ടുവര്‍ഷം മുമ്പ് ഹൂതികള്‍ക്കെതിരേ തുറന്ന യുദ്ധപ്രഖ്യാപനം നടത്തുമ്പോള്‍ സൗദി അന്നൊരു പ്രസ്താവന നടത്തി. പതിനഞ്ച് ദിവസത്തിനിടെ ഹൂതികളെ അക്രമം അവസാനിപ്പിച്ച് യെമന് ഒരു സ്വതന്ത്ര ഭരണകൂടത്തെ സംഭാവന ചെയ്യും. പക്ഷെ, യുദ്ധം തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. 2015ല്‍ യുദ്ധം തുടങ്ങി എട്ടു വര്‍ഷത്തിനിപ്പുറമെത്തുമ്പോഴും ഹൂതികളെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, യെമനില്‍ ബാക്കിയായത് അഭയാര്‍ഥികളുടേയും കൊല്ലപ്പെട്ടവരുടേയും തീരാക്കണക്ക്. ഒപ്പം കോളറയടക്കമുള്ള പകര്‍ച്ചവ്യാധികളുടെ ദുരിതം. ഹൂതികള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്തു. ഇതിനിടെയാണിപ്പോള്‍ ഇസ്രയേല്‍ ഹമാസ് പോരാട്ടം കനക്കുന്നതും പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹൂതികള്‍ ചെങ്കടലില്‍ ഇസ്രയേലിലേക്കുള്ള കപ്പലുകള്‍ക്കെതിരേ ആക്രമണം തുടങ്ങിയിരിക്കുന്നതും. ഇതോടെ യുദ്ധത്തിന്റെ ഗതി ഇനിയെന്താവുമെന്ന ആശങ്കയിലാണ് ലോകം.

ഇതിനിടെ യുഎസിനെ ലക്ഷ്യം വെച്ചുകൊണ്ട് ഇറാന്‍ പിന്തുണയുള്ള സായുധ സേനകള്‍ ആക്രമണത്തിനായി ഉപയോഗിക്കുന്ന പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച യു.എസ് വ്യോമാക്രമണം ഷിയാ സായുധ ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ളയും അതിന്റെ അനുബന്ധ സംഘടനകളെയും ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്‌സണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇറാനിലെ എര്‍ബില്‍ വ്യോമതാവളത്തില്‍ കതൈബ് ഹിസ്ബുള്ള നടത്തിയ ആക്രമണത്തില്‍ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിനുള്ള മറുപടിയായാണ് ഈ ആക്രമണമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ആക്രമണത്തില്‍ നിരവധി ഹിസ്ബുള്ള തീവ്രവാദികള്‍ കൊല്ലപ്പെട്ടേക്കാമെന്നും ഏതെങ്കിലും സിവിലിയന്മാരെ ആക്രമണം ബാധിച്ചതായി സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രയേല്‍ ഹമാസ് പോരാട്ടം 82 ദിവസം പിന്നിടുമ്പോഴാണ് ഗാസയ്ക്കും പലസ്തീനും വെസ്റ്റ് ബാങ്കിനുമെല്ലാം പുറമെ ചെങ്കടല്‍ കൂടി ലോകശ്രദ്ധ നേടുകയാണ്. യുദ്ധത്തില്‍ പെട്ടിരിക്കുന്ന പലസ്തീന്‍, ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രയേലിലേക്കുള്ളതും അവിടെനിന്ന് തിരിച്ചുപോവുന്നതുമായ എല്ലാ കപ്പലുകള്‍ക്കുമെതിരേയും ആക്രമണമുണ്ടാവുമെന്നാണ് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാത്രമല്ല, യുദ്ധം തീരുന്നത് വരെ ഇത്തരത്തിലുള്ള ആക്രമണം തുടരുമെന്നും അറിയിച്ചിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട വ്യാപാര കപ്പല്‍പാതയായ ചെങ്കടലില്‍ ഉണ്ടായിരിക്കുന്ന കപ്പലുകളുടെ വഴിമുടക്കല്‍ ലോകത്തെയൊന്നാകെയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. നേരത്തെ ഡിസംബര്‍ 26 ന്, യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) യെമന്റെ പടിഞ്ഞാറന്‍ തീരത്ത് ഹൊദൈദ തുറമുഖത്തിന് സമീപം 'സ്‌ഫോടനങ്ങള്‍ ഉണ്ടായി

ചെങ്കടലില്‍ ഹൂതികള്‍ ചരക്കുകപ്പലുകള്‍ക്കെതിരേ ആക്രമണം തുടങ്ങിയതോടെ ഇതിന് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആരോപിക്കുന്നത്. ഇത് ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. കപ്പലുകള്‍ക്കെതിരേ ആക്രമണം കനത്തതോടെ ഇവയെ സംരക്ഷിക്കാനായി യു.കെ, കാനഡ, ഫ്രാന്‍സ്, ബെഹ്‌റിന്‍, നോര്‍വെ, സ്‌പെയിന്‍ എന്നിവരടക്കം ഇരപതോളം രാജ്യങ്ങളുടെ പ്രതിരോധ സഖ്യത്തേയും അമേരിക്കയുടെ നേതൃത്വത്തില്‍ നിയോഗിച്ചിട്ടുണ്ട്. മാത്രമല്ല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ എത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 40 രാജ്യങ്ങളുടെ പ്രതിനിധികളുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി എല്‍.ലോയ്ഡ് ചര്‍ച്ചയും നടത്തി. ചെങ്കടലിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ ദ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയടക്കം ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കം ഉപേക്ഷിക്കുന്നതായി അറിയിച്ചു.

കൂടാതെ മറ്റ് പ്രധാന ഷിപ്പിങ് കമ്പനികളായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി, മേയേസ്‌ക്, ഹപ്പാഗ് ലോയ്ഡ് തുടങ്ങി നിരവധി കമ്പനികള്‍ തങ്ങള്‍ ചെങ്കടല്‍ യാത്ര ഒഴിവാക്കുകയാണെന്ന് അറിയിച്ചുണ്ട്. യൂറോപ്പിനേയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന പ്രധാന കപ്പല്‍പാതയില്‍ അപകടം ഏറിയതോടെ ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാമുള്ള കപ്പലുകള്‍ ഇതുവഴിയുള്ള ചരക്കുനീക്കവും നിര്‍ത്തുകയാണെന്ന് അറിയിച്ചു. ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ക്ക് നേരെയടക്കം ഹൂതികള്‍ ആക്രമം അഴിച്ചുവിടുകയാണെന്നും വരും ദിവസങ്ങളില്‍ ശക്തമായ പ്രതിരോധമുണ്ടാവുമെന്ന് വിഷയത്തില്‍ അമേരിക്കയും നിലപാടെടുത്തു കഴിഞ്ഞിരിക്കുന്നു.

യെമന്‍ ആസ്ഥാനമായുള്ള ഹൂതി വിമതര്‍ വിക്ഷേപിച്ച 12 ഡ്രോണ്‍ മിസൈലുകള്‍ തങ്ങള്‍ വെടിവെച്ചിട്ടതായി ഡിസംബര്‍ 27 ന് യുഎസ് സൈനിക സേന പ്രഖ്യാപിച്ചു. എംഎസ്‌സി യുണൈറ്റഡ് എന്ന് തങ്ങള്‍ തിരിച്ചറിഞ്ഞ ഒരു വാണിജ്യ കപ്പലിനെതിരെ ടാര്‍ഗെറ്റിംഗ് ഓപ്പറേഷന്‍ നടത്തിയതായും തെക്കന്‍ ഇസ്രായേലില്‍ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ നിരവധി ഡ്രോണുകള്‍ വിക്ഷേപിച്ചതായും ഹൂതി വിമതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ 7 ന് ഇസ്രായേല്‍ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം വിമതര്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ ഏറ്റവും കടുത്ത പോരാട്ടമാണ് ഇന്ന് നടന്നത് ഹമാസ് പോരാളികളുമായി ഇസ്രായേല്‍ യുദ്ധം ചെയ്യുന്ന ഗാസ മുനമ്പിലെ ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിനെയും ഇസ്രയേലിയുമായി ബന്ധമുള്ള കപ്പലുകളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു.

കപ്പലുകള്‍ക്കെതിരേ ആക്രണം തുടരുന്നത് വലിയ പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും ഇപ്പോള്‍ തന്നെ രാജ്യങ്ങളുടെ ചരക്കുവിതരണത്തെ ഇത് വന്‍തോതില്‍ ബാധിച്ചിട്ടുണ്ടെന്നുമാണ് അമേരിക്ക പറയുന്നത്. കാരണം അത്ര പ്രധാനപ്പെട്ടതാണ് ചെങ്കടല്‍ പാത. ചെങ്കടലും ഇന്ത്യന്‍ മഹാസമുദ്രവും തമ്മില്‍ വേര്‍തിരിക്കുന്ന യെമന്റെ അധീനതിയിലുള്ള ബാബര്‍ അല്‍ മാന്‍ഡബിന്റെ പരിസരമാണ് ഹൂതികള്‍ കപ്പലാക്രമണത്തിന് തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുടെ മാത്രം 20 ശതമാനത്തോളം ചരക്കുനീക്കം ഇത് വഴിയാണ് നടക്കുന്നത്. മൊത്തം ലോകവ്യാപാരത്തിന്റെ 12 ശതമാനത്തോളം ചരക്കും ചെങ്കടല്‍ വഴി നീങ്ങുന്നു. ഇസ്രയേല്‍ഹമാസ് യുദ്ധം ചെങ്കടലിലേക്ക് വ്യാപിച്ചതോടെ വരും നാളുകളില്‍ യുദ്ധത്തിന്റെ ഗതിതന്നെ മാറിപ്പോവാമെന്നും അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വിലയിരുത്തുന്നു. പരിഹാരം കാണാന്‍ മായാജാലമൊന്നും നടക്കില്ല. ഒരു തീവ്രവാദ സംഘടനയെ ഇല്ലാതാക്കാന്‍ ശക്തമായും ദൃഢനിശ്ചയത്തോടെയും പൊരുതുക എന്നതല്ലാതെ മറ്റ് കുറുക്കുവഴികള്‍ ഒന്നുമില്ല,' എന്നാണു ഹെര്‍സി ഹലേവി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (55 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends