ബെഞ്ചമിന്‍ നെതന്യാഹുവിനെ ചിന്നിച്ചിതറിച്ചു;ഇറാന്‍ സേന പുറത്തുവിട്ട വീഡിയോയില്‍ കലിയിളകി ഇസ്രയേല്‍,മൊസാദ് ആസ്ഥാനത്ത് കയറി നെതന്യാഹുവിനെ തീര്‍ക്കുമെന്ന വെല്ലുവിളി,റാസിയുടെ കൊലയില്‍ കലിയിളകി ഇറാന്‍ ഭരണകൂടം,ടെഹ്‌റാന്‍ അതിരുകടക്കുന്നു അവിടെ കയറി അടിക്കുമെന്ന് ഐഡിഎഫ്

ബെഞ്ചമിന്‍ നെതന്യാഹുവിനെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ട് ഇറാന്‍. മൊസാദ് അാസ്ഥാനത്ത് ചാരന്മാരുമായ് ചര്‍ച്ച നടത്തുന്ന ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്‍ സേന ഈ സമയം മൊസാദ് ആസ്ഥാനം ഹാക്ക് ചെയ്യുന്നു. ടേബിളിന് താഴെ ടൈം ബോംബ് പിന്നാലെ പൊട്ടിത്തെറി. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഇറാന്‍ സേനയുടെ നെതന്യാഹു വധം. ഇസ്രയേലിനെ ചൊടിപ്പിച്ചിരിക്കുകയാണ് ഈ വീഡിയോ. ഇറാന്‍ സൈനിക തലവന്‍ റാസിയെ കൊലപ്പെടുത്തിയതോടെ നെതന്യാഹുവിനെ തീര്‍ത്തുകെട്ടാനുള്ള പകയും കൊണ്ട് നടക്കുകയാണ് ഇറാന്‍. ഇതിന്റെ ബാക്കിപത്രമാണ് ഇറാന്‍ സേനയുടെ ഈ വീഡിയോ. ടെഹ്‌റാനില്‍ കയറി അടിക്കുമെന്ന് അമേരിക്കയും മറുപടി കൊടുത്തു.
ഇറാന്‍ അടക്കമുള്ള തീവ്ര ഇസ്ലാമിസ്റ്റുകളുടെ കില്ലര്‍ ലിസ്റ്റിലുള്ള നമ്പര്‍ വണ്‍ പേരുകളില്‍ ഒന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പലതണ നെതന്യാഹുവിനെ വധിക്കാനുള്ള പദ്ധതികള്‍ ഇവര്‍ തയ്യാറാക്കിയെങ്കിലും ഒന്നും വര്‍ക്കൗട്ടായിട്ടില്ല. പക്ഷേ ഇപ്പോള്‍ സ്വന്തം ജനതക്കും, സൈന്യത്തിനും ആവേശം പകരനായി നെതന്യാഹുവിനെ കൊല്ലുന്ന വീഡിയോ പുറത്തുവിട്ടിരിക്കയാണ് ഇറാന്‍ സൈന്യം. തങ്ങളുടെ സൈനിക ഉപദേഷ്ടാവിനെ സിറിയയില്‍ വെച്ച് ഇസ്രയേല്‍ കൊലപ്പെടുത്തിയെന്ന ആരോപണത്തിന് പിന്നാലെയാണിത്.
മെഹര്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട വീഡിയോയില്‍ മൊസാദ് ആസ്ഥാനത്ത് സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം മേശക്ക് സമീപം ഇരിക്കുന്ന നെതന്യാഹുവിനെ കാണം. ഇറാന്റെ ചാര പ്രവര്‍ത്തനങ്ങള്‍ സംപ്രേഷണം ചെയ്യുന്ന ടി വി സ്‌ക്രീന്‍ വീക്ഷിക്കുന്നതിനിടയില്‍ ഇറാന്‍ സേന സ്‌ക്രീന്‍ ഹാക്ക് ചെയ്യുന്നു. ഈ സമയം നെതന്യാഹുവിന്റെ മേശക്ക് താഴയുള്ള ടൈം ബോംബ് കൗണ്ട് ഡൗണ്‍ കാണിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഹമാന്റെ സുഹൃത്തുക്കളില്‍ നിന്ന് നിങ്ങളെ സ്വയം രക്ഷിക്കൂ എന്ന് ഹീബ്രുവിലും പാര്‍സിയും അറബിയിലും സ്‌ക്രീനില്‍ എഴുതി കാണിക്കുന്നു. ബൈബിളില്‍ പരാമര്‍ശിക്കുന്ന ജൂതസമൂഹത്തെ എതിര്‍ക്കയും അവരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത പേര്‍ഷ്യന്‍ അക്കമെനിയുടെ സാമ്രാജ്യത്തിലുള്ളയാളാണ് ഹമാന്‍.
ഇറാന്‍ സേനയായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിന്റെ സൈനിക ഉപദേഷ്ടാവ്, സയ്യിദ് റാസി മൗസവി, നയതന്ത്ര ആക്രമണത്തിനായി, സിറിയയില്‍ എത്തിയപ്പോള്‍, ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മൗസവിയുടെ കൊലക്ക് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഇറാന്റെ ആരോപണം. സൈനിക ഉപദേഷ്ടാവിന്റെ കൊലപാതകത്തില്‍ ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രയേലി വ്യോമാക്രമണമാണ് മൗസവിയുടെ മരണത്തിന് കാരണമെന്ന് ഐആര്‍ജിസി ആരോപിച്ചു. എന്നാല്‍ ഈ അവകാശവാദത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഐഡിഎഫ് വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി ഇങ്ങനെ പറയുന്നു 'വിദേശ റിപ്പോര്‍ട്ടുകളെക്കുറിച്ചോ മിഡില്‍ ഈസ്റ്റിലെ മറ്റുള്ളവയെക്കുറിച്ചോ ഞാന്‍ പ്രതികരിക്കില്ല.''
മൗസവിയുടെ മരണത്തെ തുടര്‍ന്ന് ഇറാന്‍ ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'കൊള്ളപ്പലിശക്കാരും ക്രൂരവുമായ സയണിസ്റ്റ് ഭരണകൂടത്തിന് ഈ കുറ്റകൃത്യത്തിന് പ്രതിലം നല്‍കും'' എന്ന് ഐആര്‍ജിസി പ്രസ്താവിച്ചു. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, 'തീര്‍ച്ചയായും ഇസ്രയേല്‍ വില നല്‍കുമെന്ന്'' ആവര്‍ത്തിച്ചു. മൗസവിയുടെ മരണം 'സയണിസ്റ്റ് ഭരണകൂടത്തിന്റെ നിരാശയുടെയും മേഖലയിലെ ബലഹീനതയുടെയും അടയാളമായി'' അദ്ദേഹം ചിത്രീകരിക്കുന്നു.
പക്ഷേ ഇസ്രയേല്‍ എന്ന യഹൂദ രാഷ്ട്രത്തെ മതപരമായ വെറിവെച്ച് തുടക്കം മുതലേ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രമാണ് ഇറാന്‍ എന്നതാണ് വസ്തുത. ഇപ്പോള്‍ ചെങ്കടലില്‍ ഭീതി വിതക്കുന്ന ഹൂതികള്‍ക്ക് ആളും അര്‍ത്ഥവും കൊടുക്കുന്നത്, ഷിയാ രാഷ്ട്രമായ ഇറാന്‍ ആണെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. ഇതിന്റെ ഒക്കെ ഭാഗമായാണ് ഇറാന്റെ ആണവ പദ്ധതികളുടെ മാസ്റ്റര്‍ ബ്രയിന്‍ എന്ന് അറിയപ്പെടുന്ന ഖാസിം സുലൈമാനിയെ മൊസാദ് ആസൂത്രിതമായി കൊലപ്പെടുത്തിയതും. അങ്ങനെ തുടങ്ങിയ വൈരം ഇപ്പോഴും നിലനില്‍ക്കയാണ്. എന്നാല്‍ നെതന്യാഹുവിനെ തൊടാന്‍ കഴിയാത്തതിന്റെ ഈര്‍ഷ്യ, വീഡിയോ ഉണ്ടാക്കി ഇറാന്‍ തീര്‍ക്കയാണെന്നാണ് ഇസ്രയേലിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. രാജ്യത്തെ മതമൗലികവാദികള്‍ക്കും, സൈനികര്‍ക്കും കരുത്ത് പകരാനുള്ള സൈക്കാളോജിക്കല്‍ വാര്‍ ആണ് ഇത്തരം വീഡിയോകളിലൂടെ നടക്കുന്നത് എന്നും സാമൂഹിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇറാന്‍ മാത്രമല്ല തുര്‍ക്കിയും ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ കൊമ്പുകോര്‍ത്ത് നില്‍ക്കുകയാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അഡോള്‍ഫ് ഹിറ്റ്‌ലറും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍. 'നിങ്ങളും ഹിറ്റ്‌ലറും തമ്മില്‍ എന്താണ് വ്യത്യാസം? ഈ നടപടികളെല്ലാം ഹിറ്റ്‌ലറെ അനുസ്മരിപ്പിക്കുന്നതാണ്. ഹിറ്റ്‌ലര്‍ ചെയ്യുന്നതില്‍ കുറഞ്ഞതെന്തെങ്കിലും നെതന്യാഹു ചെയ്തിട്ടുണ്ടോ? ഇല്ല,' എര്‍ദോഗനെ ഉദ്ധരിച്ചുകൊണ്ട് അന്തോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായ യു.എന്‍ രക്ഷാ സമിതിയും പ്രസ് ഓര്‍ഗനൈസേഷനും യൂറോപ്യന്‍ യൂണിയനും ഗസയുടെ കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും എര്‍ദോഗന്‍ പറഞ്ഞു.
ഇത് ആദ്യമായല്ല എര്‍ദോഗന്‍ ഇസ്രഈലിനെ നാസി ജര്‍മനിയുമായി താരതമ്യം ചെയ്യുന്നത്. 2014ല്‍ ഗസയിലെ ഇസ്രഈല്‍ യുദ്ധത്തെ തുടര്‍ന്ന്, 'ഇസ്രഈല്‍ ഹിറ്റ്‌ലറുടെ ആത്മാവിനെ നിലനിര്‍ത്തുകയാണ്' എന്ന് എര്‍ദോഗന്‍ കുറ്റപ്പെടുത്തിയിരുന്നു. ഒക്ടോബറില്‍ എര്‍ദോഗന്‍ ഇസ്രഈലിനെതിരെ യുദ്ധക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് തുര്‍ക്കിയില്‍ നിന്ന് ഇസ്രഈല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചിരുന്നു. പിന്നീട് തുര്‍ക്കിയും ഇസ്രഈലില്‍ നിന്ന് അംബാസിഡറെ തിരികെ വിളിച്ചു. അതേസമയം എര്‍ദോഗന്റെ വിമര്‍ശനത്തിന് മറുപടിയുമായി നെതന്യാഹുവും രംഗത്ത് വന്നു. കുര്‍ദ് വംശജരെ കൊന്നൊടുക്കുന്ന, ഭരണകൂടത്തെ എതിര്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരെ ജയിലിലടക്കുന്നതിന് ലോക റെക്കോഡുള്ള എര്‍ദോഗന് ധാര്‍മിക പ്രസംഗം നടത്താന്‍ യാതൊരു അര്‍ഹതയുമില്ലെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ലോകത്തെ ഏറ്റവും ക്രൂരമായ തീവ്രവാദ സംഘടനയായ ഹമാസിനെതിരെ പോരാടുന്ന ഐ.ഡി.എഫാണ് ലോകത്തെ ഏറ്റവും ധാര്‍മികതയുള്ള സേനയെന്നും നെതന്യാഹു പറഞ്ഞു.
https://www.facebook.com/Malayalivartha























