തീവ്ര യുദ്ധം നടക്കുന്നതിനിടെ നിരവധി ഇസ്രായേലി വനിതകളെ ക്രൂരമായി പീഡിപ്പിച്ച് ഹമാസ്:- ഭയാനകമായ റിപ്പോർട്ടുകൾ പുറത്ത്...

ഇസ്രായേൽ സൈനികരും ഹമാസും തമ്മിൽ തീവ്ര യുദ്ധം നടക്കുന്നതിനിടെ നിരവധി ഇസ്രായേലി വനിതകളെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് നിരവധി റിപ്പോർട്ടുകൾ ഇസ്രായേൽ സൈന്യം പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ഹമാസ് നടത്തിയ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ ഭയാനകമായ മറ്റ് ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നു. ന്യൂയോർക്ക് ടൈംസ് നടത്തിയ രണ്ട് മാസത്തെ അന്വേഷണ റിപ്പോർട്ടാണ് പുറത്ത് വന്നത്.
ഇരകളിൽ ഒരാളായ, മധ്യ ഇസ്രായേലിൽ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മയായ ഗാൽ അബ്ദുഷ്, റേവിൽ നിന്നാണ് കാണാതായത്. പിന്നീട് വീട്ടമ്മയെ മറ്റൊരു സുഹൃത്ത് തിരയുന്ന വിഡിയോയിൽ ഗാൽ അബ്ദുഷ് ഭാഗികമായി വസ്ത്രം ധരിച്ച്, മുഖം തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ റോഡിൽ കിടക്കുന്നതായി കാണുന്നുണ്ട്. ഗാൽ അബ്ദുഷ് ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് തെളുവുകളുടെ അടിസ്ഥാനത്തിൽ ഇസ്രായേൽ പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.
അവളുടെ ദാരുണമായ കഥ ആക്രമണസമയത്ത് ഇസ്രായേലി സ്ത്രീകൾക്ക് നേരിടേണ്ടി വന്ന ഭീകരതയുടെ പ്രതീകമായി മാറുകയും ചെയ്തു. ഇസ്രായേൽ സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കുകയോ, വികൃതമാക്കുകയോ ചെയ്തതായി ഏഴ് സ്ഥലങ്ങളിൽ നിന്ന് റിപ്പോർട്ടുകൾ കിട്ടി.
ന്യൂയോർക്ക് ടൈംസ് അഭിമുഖം നടത്തിയ 150 പേരിൽ സാക്ഷികൾ, മെഡിക്കൽ ഉദ്യോഗസ്ഥർ, സൈനികർ എന്നിവരും ഉൾപ്പെടുന്നു. ഗാൽ അബ്ദുഷിന്റേതിന് സമാനമായി 30-ലധികം സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി സന്നദ്ധപ്രവർത്തകരും സൈനികരും റിപ്പോർട്ട് ചെയ്തു. ഒരു സ്ത്രീയുടെ തുടയിലും അരക്കെട്ടിലും ആണി തറച്ചിരിക്കുന്നതുൾപ്പെടെയുള്ള ചിത്രങ്ങളും പുറത്ത് വന്നു.
ഒക്‌ടോബർ 7 ലെ അരാജകത്വമുള്ള സംഭവങ്ങളിലെ വെല്ലുവിളികൾ അംഗീകരിച്ച ഇസ്രായേൽ പോലീസ്, സ്ത്രീകളുടെ ശരീരത്തിൽ നിന്ന് ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിൽ തങ്ങൾ ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha























