ലോകത്തെ 195 രാജ്യങ്ങളിൽ 194-ലും സ്ഥിരസാന്നിധ്യമായി മലയാളികൾ....കേരളീയരില്ലാത്ത ഏകരാജ്യം ഉത്തരകൊറിയ മാത്രമാണെന്നാണ്, നോർക്കയുടെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും കൗതുകക്കണക്ക്....

ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്‍ ഭരിക്കുന്ന ഏകാധിപത്യ രാഷ്ട്രത്തിന് അസാധാരണമായ നിയമങ്ങളും നിയമാവലികളുമുണ്ട്.ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്‌ട്രോങ്ങിനെ ‘സ്‌ട്രോങ്’ ചായകൊടുത്ത് വരവേറ്റ മലയാളി ട്രോൾകഥാപാത്രം മാത്രമാണെങ്കിലും കാര്യങ്ങൾ അതിനോടടുത്തു തന്നെയെന്ന് കണക്കുകൾ. ലോകത്തെ 195 രാജ്യങ്ങളിൽ 194-ലും സ്ഥിരസാന്നിധ്യമായി മലയാളികൾ. കേരളീയരില്ലാത്ത ഏകരാജ്യം ഉത്തരകൊറിയ മാത്രമാണെന്നാണ് നോർക്കയുടെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും കൗതുകക്കണക്ക്.കേരളീയരെ മരുഭൂമികൾമുതൽ ധ്രുവപ്രദേശങ്ങളിലെ തണുപ്പിൽവരെ കാണാമെന്നാണ് കണക്ക്. യു.എൻ. പട്ടികയിൽ അനൗദ്യോഗിക രാജ്യമായ വത്തിക്കാനിൽ 177 മലയാളികളുണ്ട്. ഇപ്പോൾ സംഘർഷഭൂമിയായ പലസ്തീനിലുമുണ്ട്. പാകിസ്താനിലുമുണ്ട് മലയാളിയുടെ വേരുകൾ.
കർശന നിയമങ്ങളുള്ള ഉത്തരകൊറിയയിൽ മലയാളികളെ സ്ഥിരതാമസക്കാരായി കാണാനാകില്ല എന്നാണ് ഔദ്യോഗികപട്ടിക. സന്ദർശകരായി എത്തുന്നുണ്ട്. കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് ആഭിമുഖ്യമുള്ള കേരളത്തിലെ ചില സംഘടനാ പ്രവർത്തകരും ഉത്തരകൊറിയയിൽ അതിഥികളായെത്തിയിട്ടുണ്ട്.രാജ്യം ഏറ്റവും അടച്ച രാജ്യമായി കണക്കാക്കപ്പെടുന്നു, ഭയാനകമായ നിയമങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ അതിശയിക്കാനില്ല. ഭരണകൂടം പൗരന്മാരിൽ നിന്ന് മൗലികാവകാശങ്ങൾ എടുത്തുകളയുകയുംവിചിത്രമായ ഏകാധിപത്യ നിയമങ്ങൾ അവരുടെമേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒക്കെ തന്നെയാണ് വിചിത്രമായ നിയമങ്ങൾ ഉള്ള നാട്ടിൽ സത്യം പറഞ്ഞാൽ മലയാളികൾക്കെന്നല്ല ആർക്കും തന്നെ ഒരു ദിവസത്തിൽ കൂടുതൽ ജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അവിടുത്തെ ചില നിയമങ്ങളെ കുറിച്ച് പറയാം.. വിദേശ സിനിമകളും പാട്ടുകളും അനുവദനീയമല്ല. . അന്താരാഷ്ട്ര കോളുകൾ ചെയ്യുന്നത് കുറ്റകരമാണ്..
നേതാവിനോടുള്ള അവിശ്വസ്തത വധശിക്ഷയെ അർത്ഥമാക്കാം .. മൂന്ന് തലമുറ ശിക്ഷ. . സർക്കാർ അംഗീകൃത മുടിവെട്ടൽ മാത്രം. . ദേശീയ തലസ്ഥാനത്ത് താമസിക്കാൻ അനുമതി ആവശ്യമാണ്. 8. വിദ്യാർത്ഥികൾ സ്വന്തം മേശകൾക്കും കസേരകൾക്കും പണം നൽകണം. ഉത്തര കൊറിയയിൽ ബൈബിൾ നിരോധിച്ചിരിക്കുന്നു. . ഐഫോണുകളോ ലാപ്‌ടോപ്പുകളോ ഇല്ല. . രാജ്യം വിടാൻ അനുവദിക്കില്ല.വിനോദസഞ്ചാരികൾക്ക് കർശനമായ നിയമങ്ങൾ.സൈനിക സേവനം നിർബന്ധമാണ്.എല്ലാ രാത്രിയിലും പവർ കട്ട്.അഞ്ചു വർഷം കൂടുമ്പോൾ തെരെഞ്ഞെടുപ്പ് നടക്കും, പക്ഷേ ആകെ ഒരു സ്ഥാനാർത്ഥിയെ മത്സരിക്കാൻ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഉത്തരകൊറിയയില്‍ തെരഞ്ഞെടുപ്പ് നടക്കാറില്ല. ഒരു ഏകാധിപത്യ രാജ്യം കൂടിയാണ് ഉത്തരകൊറിയ എന്ന് പറയാം.കഴിഞ്ഞ 60 വർഷത്തിൽ 23000 ഉത്തരകൊറിയക്കാർ ദക്ഷിണകൊറിയയിലേക്ക് താമസം മാറ്റി,
എന്നാൽ തിരിച്ച് ദക്ഷിണ കൊറിയയിൽ നിന്ന് ഉത്തരകൊറിയയിലേക്ക് വന്നത് 2 പേർ മാത്രമാണ്.ബൈബിൾ കൈവശം വെക്കുക, ദക്ഷിണ കൊറിയൻ സിനിമകൾ കാണുക, നീലച്ചിത്രങ്ങൾ കാണുക എന്നിവയെല്ലാം വധശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്. പട്ടാള ഉദ്യോഗസ്ഥർക്കും , ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും മാത്രമേ സ്വന്തമായി കാർ വാങ്ങാൻ അനുമതിയുള്ളൂവെന്നതും ഉത്തരകൊറിയയുടെ പ്രത്യേകതയാണ്.അനഗ്നെ പോകുന്നു അവിടുത്തെ നിയമങ്ങൾ , പിന്നെ എങ്ങനെ അവിടെ പോയി താമസിക്കും . അതുകൊണ്ട് മലയാളികൾ ആ പരിസരത്തേക്ക് പോലും പോകാറില്ല. ലോകത്തെ ചെലവേറിയ വിനോദസഞ്ചാര ദ്വീപായ ടർക്ക്‌സ് ആൻഡ് കൈക്കോസിലെ പ്രധാന ഹോട്ടലിലെ മാനേജർ തിരുവനന്തപുരം സ്വദേശിയായ ശ്രീജിത്താണ്.ഒടുവിൽനടന്ന കുടിയേറ്റ സർവേപ്രകാരം 35 ലക്ഷം കേരളീയരാണ് പ്രവാസികളായിട്ടുള്ളത്. എന്നാൽ, ഈ കണക്കിനെക്കാൾ കൂടുതലുണ്ടാകും യഥാർഥചിത്രമെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡിവലപ്‌മെന്റ് അധികൃതർ പറയുന്നു.
https://www.facebook.com/Malayalivartha























