Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

യുദ്ധങ്ങളും ആക്രമണങ്ങളിലും ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നവരാണ് മാധ്യമ പ്രവർത്തകർ...നിരവധി മാധ്യമപ്രവർത്തകർക്ക് സംഘർഷങ്ങൾക്കിടയിൽ ജീവൻ നഷ്ടമായിട്ടുണ്ട്.. ഗസ്സ ആക്രമണത്തിൽ മാധ്യമ പ്രവർത്തകരും സൈനിക നീക്കങ്ങളുടെ ലക്ഷ്യമായി മാറി...2023ൽ 94 മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 400 പേർ ജയിലിൽ അടക്കപ്പെടുകയും ചെയ്തു...

31 DECEMBER 2023 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ഇപ്പോഴും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധം 2023ലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ദുരന്തമായി മാറുകയാണ്. ഏകദേശം 20,000 പലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു കഴിഞ്ഞു. ഇസ്രായേൽ ഉപരോധിച്ച ഗാസ മുനമ്പിലെ 2.3 ദശലക്ഷം നിവാസികളിൽ 90 ശതമാനം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് നിലവിലെ സംഘർഷത്തിന് കാരണമായത്. ഇസ്രായേലിൻ്റെ കേൾവി കേട്ട സുരക്ഷാ, രഹസ്യാന്വേഷണ നടപടികളെയൊക്കെ തകർത്തു തരിപ്പണമാക്കി ഹമാസ് തീവ്രവാദികൾ 1,200 ഇസ്രായേലികളെ അവരുടെ വീടുകളിലും സംഗീതോത്സവ സ്ഥലത്തും മറ്റ് പൊതു സ്ഥലങ്ങളിലും വച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. യുദ്ധങ്ങളും ആക്രമണങ്ങളിലും ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നവരാണ് മാധ്യമ പ്രവർത്തകർ.

 

നിരവധി മാധ്യമപ്രവർത്തകർക്ക് സംഘർഷങ്ങൾക്കിടയിൽ ജീവൻ നഷ്ടമായിട്ടുണ്ട്. എന്നാൽ, ഇസ്രായേലിന്‍റെ ഗസ്സ ആക്രമണത്തിൽ മാധ്യമ പ്രവർത്തകരും സൈനിക നീക്കങ്ങളുടെ ലക്ഷ്യമായി മാറി. ഇസ്രായേൽ സൈന്യത്തിനോട് ഒപ്പമല്ലാതെ യുദ്ധ വാർത്തകൾ സത്യസന്ധതയോടെ പുറത്തേക്ക് എത്തിക്കുന്ന മാധ്യമ പ്രവർത്തകരെല്ലാം സൈനിക ലക്ഷ്യങ്ങളായി മാറി.മൂന്ന് പതിറ്റാണ്ടിനിടയിലെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരേക്കാൾഅധികം പേർ മൂന്ന് മാസത്തിൽ താഴെ മാത്രം കാലയളവിൽ നടന്ന ഇസ്രായേലിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇന്‍റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സിന്‍റെ (ഐ.എഫ്.ജെ) കണക്കുകൾ വ്യക്തമാക്കുന്നു. 2023ൽ 94 മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 400 പേർ ജയിലിൽ അടക്കപ്പെടുകയും ചെയ്തു. ഇതിൽ 68 പേരും ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിലാണ് മരിച്ചത്. ബഹുഭൂരിഭാഗം പേർക്കും ഇസ്രായേലിന്‍റെ ഗസ്സ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ജീവൻ നഷ്ടമായത്.

യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് മാധ്യമ പ്രവർത്തകർക്കും ജീവൻ നഷ്ടമായി. 2022ൽ യുക്രെയ്ൻ യുദ്ധത്തിനിടെ 12 പേർ അടക്കം 67 മാധ്യമ പ്രവർത്തകർക്കാണ് ജീവൻ നൽകേണ്ടി വന്നത്.മറ്റു യുദ്ധങ്ങളിൽ നിന്ന് വ്യത്യസ്തമായി മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങളെയും ഇസ്രായേൽ ലക്ഷ്യം വെച്ചതാണ് 2023ലെ ഏറ്റവും വലിയ ദുരന്തം. ഗസ്സയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്ന നാലു മാധ്യമ പ്രവർത്തകരുടെ കുടുംബാംഗങ്ങളെയാണ് ഇസ്രായേൽ സൈന്യം മിസൈൽ ആക്രമണത്തിലൂടെ ഇല്ലാതാക്കിയത്.അൽ ജസീറയുടെ ഗസ്സയിലെ ബ്യൂറോ ചീഫ് വാഇൽ അൽ ദഹ്ദൂഹിന്‍റെ ഭാര്യയും മക്കളും ചെറുമക്കളും അടക്കമുള്ളവരെയാണ് ഇസ്രായേൽ വകവരുത്തി. മറ്റൊരു സംഭവത്തിൽ അൽ ജസീറയുടെ ഗസ്സ കറസ്പോണ്ടന്‍റ് മുഅ്മിൻ അൽ ശറഫിയുടെ 22 ബന്ധുക്കളെ ഇസ്രായേൽ കൊലപ്പെടുത്തി. മാതാവും പിതാവും സഹോദരങ്ങളും അടക്കമാണ് മരിച്ചത്.

 

ഫലസ്തീൻ ടി.വി ചാനൽ കറസ്പോണ്ടന്‍റ് മുഹമ്മദ് അബൂ ഖത്താബിനെയും 11 ബന്ധുക്കളെയും ബോംബാക്രമണത്തിൽ ഇസ്രായേൽ സേന കൊലപ്പെടുത്തുകയായിരുന്നു. ഇസ്രായേലിന്‍റെ അധിനിവേശത്തെ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുന്ന മാധ്യമപ്രവർത്തകരെ മാത്രമല്ല കുടുംബാംഗങ്ങളെയും ലക്ഷ്യം വെച്ചാണ് സൈന്യം ആക്രമണം നടത്തുന്നത്.അതെ സമയം ഈജിപ്തുമായുള്ള ഗസ മുനമ്പിന്റെ അതിർത്തി നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സംഘർഷത്തിൽ ഹമാസിനെ നിർവീര്യമാക്കാനുള്ള ഇസ്രായേലിന്റെ ദൗത്യം വിപുലീകരിച്ചു -ഹമാസും സഖ്യകക്ഷികളും ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി 1200 പേരെ വധിക്കുകയും 240 ബന്ദികളാക്കുകയും ചെയ്ത ഒക്ടോബർ ഏഴു മുതലുള്ള പോരാട്ടത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വിവരിയ്ക്കവെയാണ് ഈജിപ്തുമായുള്ള ഗസമുമ്പ് അതിർത്തി തിരിച്ചുപിടിക്കുമെന്നു് നെതന്യാഹു വ്യക്തമാക്കിയത്.ഈജിപ്തുമായുള്ള ഗസയുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന ഫിലാഡൽഫി കോറിഡോർ എന്ന നിഷ് പക്ഷ മേഖല (ബഫർ സോൺ) ഇസ്രായേലിന്റെ കൈകളിലായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. “ഹമാസ് നിയന്ത്രിത മേഖലയാണിപ്പോഴിത്.

ഈ നിഷ്പക്ഷ മേഖല തങ്ങളുടെ അധീനതയിലായിരിയ്ക്കണം. മറ്റൊരു ക്രമീകരണവും ഞങ്ങൾ തേടുന്ന സൈനികവൽക്കരണമില്ലാഴ്മയെ ഉറപ്പാക്കില്ലെന്ന് വ്യക്തമാണ്",നെതന്യാഹു പറഞ്ഞു.യുദ്ധം കൂടുതൽ മാസങ്ങൾ നീണ്ടു നിൽക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആവർത്തിക്കുന്നതിനിടെയാണ് ഗസ നിയന്ത്രിത ഫിലാഡൽഫി കോറിഡോർ തിരിച്ചുപിടിക്കുമെന്ന അദ്ദേഹത്തിൻ്റെ അഭിപ്രായം. 1979-ലെ ഇസ്രായേൽ - ഈജിപ്ത് സമാധാന ഉടമ്പടി പ്രകാരം ഗസ മുനമ്പിന്റെ അതിർത്തിയായ സിനായ് വീണ്ടും ഈജിപ്ഷ്യൻ നിയന്ത്രണത്തിലായി. ഉടമ്പടിയുടെ ഭാഗമായി ഫിലാഡൽഫി റൂട്ട് എന്നറിയപ്പെടുന്ന 100 മീറ്റർ വിസ്തൃതിയുള്ള ഭൂപ്രദേശം ഗസയ്ക്കും ഈജിപ്തിനുമിടയിൽ നിഷ്പക്ഷ മേഖലയായി സ്ഥാപിക്കപ്പെട്ടു. സുരക്ഷാ മേൽനോട്ടം ഇസ്രായേലിന് അനുവദിക്കപ്പെട്ടു. എന്നാൽ 2005 ൽ ഏകപക്ഷീയമായി ഇസ്രായേൽ മേഖലയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. ഇസ്രായേൽ - ഈജിപ്ത് ഫിലാഡൽഫി കരാർ പ്രകാരം സുരക്ഷ മേൽനോട്ട ചുമതല ഈജിപ്തിനായി. ഫിലാഡൽഫിയുടെ പലസ്തീൻ അതിർത്തി പലസ്തീൻ ലിബറേഷൻ അതോററ്റിയുടെ നിയന്ത്രണത്തിലുമായി. എന്നാൽ 2007 ൽ ഗസയിൽ ഹമാസ് അധികാരത്തിലേറിയതോടെ ഫിലാഡൽഫി മേഖല ഹമാസിൻ്റെ നിയന്ത്രണത്തിലാണ്. വർഷങ്ങളായി ഹമാസ് നിയന്ത്രിത മേഖലയെ ഇസ്രായേലിന്റെ പ്രത്യേക നിയന്ത്രണത്തിന് കീഴിലാക്കുവാനുള്ള ഇസ്രായേലിന്റെ നീക്കം 2005-ൽ ഗസയിൽ നിന്നുള്ള ഇസ്രായൽ പിന്മാറ്റത്തിന്റെ വിപരീതഫലമായിരിക്കും സൃഷ്ടിക്കുക.

 

ഈ നീക്കം ഇസ്രായേലിനെതിരെയുള്ള ഹമാസ് പോരാട്ടത്തെ ഇനിയും ശക്തിപ്പെടുത്തുകയേയുള്ളൂ.ഇപ്പോഴത്തെ യുദ്ധ പരിസമാപ്തി ലക്ഷ്യംവച്ചുള്ള ഖത്തർ - ഈജിപ്ത് മധ്യസ്ഥ ശ്രമങ്ങൾക്ക് ഗുണകരവുമാകില്ല.ഹമാസിന്റെ അപ്രതീക്ഷിതമായ ഒക്ടോബർ ഏഴിലെ ആക്രമണ ശേഷം ഗസയിൽ ഇസ്രായേൽ പൂർണ്ണ തോതിലുള്ള ആക്രമണങ്ങൾ തുടരുകയാണ് തിക്തഫലമായ 2.3 ദശലക്ഷം നിവാസികൾ ഭവനരഹിരായി ക്യാമ്പുകളിലാണ്. പക്ഷേ ക്യാമ്പുകളിലഭയം പ്രാപിച്ചവരെയും ഇസ്രായേൽ സൈന്യം കൂട്ടകുരുതി ചെയ്യുന്നു. യുദ്ധത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ ഇതിനകം 21672 പലസ്തീനികളുടെ ജീവൻ കവർന്നെടുക്കപ്പെട്ടു ഗസയിലെ ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായത്തിൽ 56000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 minutes ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (14 minutes ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (22 minutes ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (31 minutes ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (1 hour ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (1 hour ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (1 hour ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (1 hour ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (2 hours ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (2 hours ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (4 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (5 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (5 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (6 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (6 hours ago)

Malayali Vartha Recommends