Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

യുദ്ധങ്ങളും ആക്രമണങ്ങളിലും ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നവരാണ് മാധ്യമ പ്രവർത്തകർ...നിരവധി മാധ്യമപ്രവർത്തകർക്ക് സംഘർഷങ്ങൾക്കിടയിൽ ജീവൻ നഷ്ടമായിട്ടുണ്ട്.. ഗസ്സ ആക്രമണത്തിൽ മാധ്യമ പ്രവർത്തകരും സൈനിക നീക്കങ്ങളുടെ ലക്ഷ്യമായി മാറി...2023ൽ 94 മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 400 പേർ ജയിലിൽ അടക്കപ്പെടുകയും ചെയ്തു...

31 DECEMBER 2023 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ഇപ്പോഴും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ-ഹമാസ് യുദ്ധം 2023ലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ദുരന്തമായി മാറുകയാണ്. ഏകദേശം 20,000 പലസ്തീനികളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു കഴിഞ്ഞു. ഇസ്രായേൽ ഉപരോധിച്ച ഗാസ മുനമ്പിലെ 2.3 ദശലക്ഷം നിവാസികളിൽ 90 ശതമാനം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് നിലവിലെ സംഘർഷത്തിന് കാരണമായത്. ഇസ്രായേലിൻ്റെ കേൾവി കേട്ട സുരക്ഷാ, രഹസ്യാന്വേഷണ നടപടികളെയൊക്കെ തകർത്തു തരിപ്പണമാക്കി ഹമാസ് തീവ്രവാദികൾ 1,200 ഇസ്രായേലികളെ അവരുടെ വീടുകളിലും സംഗീതോത്സവ സ്ഥലത്തും മറ്റ് പൊതു സ്ഥലങ്ങളിലും വച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. യുദ്ധങ്ങളും ആക്രമണങ്ങളിലും ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നവരാണ് മാധ്യമ പ്രവർത്തകർ.

 

നിരവധി മാധ്യമപ്രവർത്തകർക്ക് സംഘർഷങ്ങൾക്കിടയിൽ ജീവൻ നഷ്ടമായിട്ടുണ്ട്. എന്നാൽ, ഇസ്രായേലിന്‍റെ ഗസ്സ ആക്രമണത്തിൽ മാധ്യമ പ്രവർത്തകരും സൈനിക നീക്കങ്ങളുടെ ലക്ഷ്യമായി മാറി. ഇസ്രായേൽ സൈന്യത്തിനോട് ഒപ്പമല്ലാതെ യുദ്ധ വാർത്തകൾ സത്യസന്ധതയോടെ പുറത്തേക്ക് എത്തിക്കുന്ന മാധ്യമ പ്രവർത്തകരെല്ലാം സൈനിക ലക്ഷ്യങ്ങളായി മാറി.മൂന്ന് പതിറ്റാണ്ടിനിടയിലെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരേക്കാൾഅധികം പേർ മൂന്ന് മാസത്തിൽ താഴെ മാത്രം കാലയളവിൽ നടന്ന ഇസ്രായേലിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇന്‍റർനാഷനൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സിന്‍റെ (ഐ.എഫ്.ജെ) കണക്കുകൾ വ്യക്തമാക്കുന്നു. 2023ൽ 94 മാധ്യമപ്രവർത്തകർ കൊല്ലപ്പെടുകയും 400 പേർ ജയിലിൽ അടക്കപ്പെടുകയും ചെയ്തു. ഇതിൽ 68 പേരും ഇസ്രായേൽ- ഫലസ്തീൻ സംഘർഷത്തിലാണ് മരിച്ചത്. ബഹുഭൂരിഭാഗം പേർക്കും ഇസ്രായേലിന്‍റെ ഗസ്സ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ജീവൻ നഷ്ടമായത്.

യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് മാധ്യമ പ്രവർത്തകർക്കും ജീവൻ നഷ്ടമായി. 2022ൽ യുക്രെയ്ൻ യുദ്ധത്തിനിടെ 12 പേർ അടക്കം 67 മാധ്യമ പ്രവർത്തകർക്കാണ് ജീവൻ നൽകേണ്ടി വന്നത്.മറ്റു യുദ്ധങ്ങളിൽ നിന്ന് വ്യത്യസ്തമായി മാധ്യമപ്രവർത്തകരുടെ കുടുംബാംഗങ്ങളെയും ഇസ്രായേൽ ലക്ഷ്യം വെച്ചതാണ് 2023ലെ ഏറ്റവും വലിയ ദുരന്തം. ഗസ്സയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്ന നാലു മാധ്യമ പ്രവർത്തകരുടെ കുടുംബാംഗങ്ങളെയാണ് ഇസ്രായേൽ സൈന്യം മിസൈൽ ആക്രമണത്തിലൂടെ ഇല്ലാതാക്കിയത്.അൽ ജസീറയുടെ ഗസ്സയിലെ ബ്യൂറോ ചീഫ് വാഇൽ അൽ ദഹ്ദൂഹിന്‍റെ ഭാര്യയും മക്കളും ചെറുമക്കളും അടക്കമുള്ളവരെയാണ് ഇസ്രായേൽ വകവരുത്തി. മറ്റൊരു സംഭവത്തിൽ അൽ ജസീറയുടെ ഗസ്സ കറസ്പോണ്ടന്‍റ് മുഅ്മിൻ അൽ ശറഫിയുടെ 22 ബന്ധുക്കളെ ഇസ്രായേൽ കൊലപ്പെടുത്തി. മാതാവും പിതാവും സഹോദരങ്ങളും അടക്കമാണ് മരിച്ചത്.

 

ഫലസ്തീൻ ടി.വി ചാനൽ കറസ്പോണ്ടന്‍റ് മുഹമ്മദ് അബൂ ഖത്താബിനെയും 11 ബന്ധുക്കളെയും ബോംബാക്രമണത്തിൽ ഇസ്രായേൽ സേന കൊലപ്പെടുത്തുകയായിരുന്നു. ഇസ്രായേലിന്‍റെ അധിനിവേശത്തെ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുന്ന മാധ്യമപ്രവർത്തകരെ മാത്രമല്ല കുടുംബാംഗങ്ങളെയും ലക്ഷ്യം വെച്ചാണ് സൈന്യം ആക്രമണം നടത്തുന്നത്.അതെ സമയം ഈജിപ്തുമായുള്ള ഗസ മുനമ്പിന്റെ അതിർത്തി നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു സംഘർഷത്തിൽ ഹമാസിനെ നിർവീര്യമാക്കാനുള്ള ഇസ്രായേലിന്റെ ദൗത്യം വിപുലീകരിച്ചു -ഹമാസും സഖ്യകക്ഷികളും ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി 1200 പേരെ വധിക്കുകയും 240 ബന്ദികളാക്കുകയും ചെയ്ത ഒക്ടോബർ ഏഴു മുതലുള്ള പോരാട്ടത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് വിവരിയ്ക്കവെയാണ് ഈജിപ്തുമായുള്ള ഗസമുമ്പ് അതിർത്തി തിരിച്ചുപിടിക്കുമെന്നു് നെതന്യാഹു വ്യക്തമാക്കിയത്.ഈജിപ്തുമായുള്ള ഗസയുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന ഫിലാഡൽഫി കോറിഡോർ എന്ന നിഷ് പക്ഷ മേഖല (ബഫർ സോൺ) ഇസ്രായേലിന്റെ കൈകളിലായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. “ഹമാസ് നിയന്ത്രിത മേഖലയാണിപ്പോഴിത്.

ഈ നിഷ്പക്ഷ മേഖല തങ്ങളുടെ അധീനതയിലായിരിയ്ക്കണം. മറ്റൊരു ക്രമീകരണവും ഞങ്ങൾ തേടുന്ന സൈനികവൽക്കരണമില്ലാഴ്മയെ ഉറപ്പാക്കില്ലെന്ന് വ്യക്തമാണ്",നെതന്യാഹു പറഞ്ഞു.യുദ്ധം കൂടുതൽ മാസങ്ങൾ നീണ്ടു നിൽക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആവർത്തിക്കുന്നതിനിടെയാണ് ഗസ നിയന്ത്രിത ഫിലാഡൽഫി കോറിഡോർ തിരിച്ചുപിടിക്കുമെന്ന അദ്ദേഹത്തിൻ്റെ അഭിപ്രായം. 1979-ലെ ഇസ്രായേൽ - ഈജിപ്ത് സമാധാന ഉടമ്പടി പ്രകാരം ഗസ മുനമ്പിന്റെ അതിർത്തിയായ സിനായ് വീണ്ടും ഈജിപ്ഷ്യൻ നിയന്ത്രണത്തിലായി. ഉടമ്പടിയുടെ ഭാഗമായി ഫിലാഡൽഫി റൂട്ട് എന്നറിയപ്പെടുന്ന 100 മീറ്റർ വിസ്തൃതിയുള്ള ഭൂപ്രദേശം ഗസയ്ക്കും ഈജിപ്തിനുമിടയിൽ നിഷ്പക്ഷ മേഖലയായി സ്ഥാപിക്കപ്പെട്ടു. സുരക്ഷാ മേൽനോട്ടം ഇസ്രായേലിന് അനുവദിക്കപ്പെട്ടു. എന്നാൽ 2005 ൽ ഏകപക്ഷീയമായി ഇസ്രായേൽ മേഖലയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. ഇസ്രായേൽ - ഈജിപ്ത് ഫിലാഡൽഫി കരാർ പ്രകാരം സുരക്ഷ മേൽനോട്ട ചുമതല ഈജിപ്തിനായി. ഫിലാഡൽഫിയുടെ പലസ്തീൻ അതിർത്തി പലസ്തീൻ ലിബറേഷൻ അതോററ്റിയുടെ നിയന്ത്രണത്തിലുമായി. എന്നാൽ 2007 ൽ ഗസയിൽ ഹമാസ് അധികാരത്തിലേറിയതോടെ ഫിലാഡൽഫി മേഖല ഹമാസിൻ്റെ നിയന്ത്രണത്തിലാണ്. വർഷങ്ങളായി ഹമാസ് നിയന്ത്രിത മേഖലയെ ഇസ്രായേലിന്റെ പ്രത്യേക നിയന്ത്രണത്തിന് കീഴിലാക്കുവാനുള്ള ഇസ്രായേലിന്റെ നീക്കം 2005-ൽ ഗസയിൽ നിന്നുള്ള ഇസ്രായൽ പിന്മാറ്റത്തിന്റെ വിപരീതഫലമായിരിക്കും സൃഷ്ടിക്കുക.

 

ഈ നീക്കം ഇസ്രായേലിനെതിരെയുള്ള ഹമാസ് പോരാട്ടത്തെ ഇനിയും ശക്തിപ്പെടുത്തുകയേയുള്ളൂ.ഇപ്പോഴത്തെ യുദ്ധ പരിസമാപ്തി ലക്ഷ്യംവച്ചുള്ള ഖത്തർ - ഈജിപ്ത് മധ്യസ്ഥ ശ്രമങ്ങൾക്ക് ഗുണകരവുമാകില്ല.ഹമാസിന്റെ അപ്രതീക്ഷിതമായ ഒക്ടോബർ ഏഴിലെ ആക്രമണ ശേഷം ഗസയിൽ ഇസ്രായേൽ പൂർണ്ണ തോതിലുള്ള ആക്രമണങ്ങൾ തുടരുകയാണ് തിക്തഫലമായ 2.3 ദശലക്ഷം നിവാസികൾ ഭവനരഹിരായി ക്യാമ്പുകളിലാണ്. പക്ഷേ ക്യാമ്പുകളിലഭയം പ്രാപിച്ചവരെയും ഇസ്രായേൽ സൈന്യം കൂട്ടകുരുതി ചെയ്യുന്നു. യുദ്ധത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ ഇതിനകം 21672 പലസ്തീനികളുടെ ജീവൻ കവർന്നെടുക്കപ്പെട്ടു ഗസയിലെ ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായത്തിൽ 56000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (1 hour ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (3 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (5 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends