ചെങ്കടലിൽ ചരക്കു കപ്പൽ റാഞ്ചാൻ ഹൂത്തികൾ നടത്തിയ ശ്രമം...പരാജയപ്പെടുത്തി യുഎസ് സേന...ഹൂത്തികളുടെ മൂന്ന് കപ്പലുകൾ യുഎസ് ആക്രമണത്തിൽ തകർത്തു...ജീവനോടെ കടലിൽ മുക്കി...

ചെങ്കടലിൽ ചരക്കു കപ്പൽ റാഞ്ചാൻ ഹൂത്തികൾ നടത്തിയ ശ്രമം പരാജയപ്പെടുത്തി യുഎസ് സേന. ഹൂത്തികളുടെ മൂന്ന് കപ്പലുകൾ യുഎസ് ആക്രമണത്തിൽ തകർത്തുവെന്ന് സൈന്യം പറഞ്ഞു. ഹെലികോപ്റ്ററിന്റെ സഹായത്തോടുകൂടി ബോട്ടുകൾ കടലിൽ മുക്കുകയായിരുന്നു. പത്തോളം പേരെ പോരാട്ടത്തിൽ നഷ്ടപ്പെട്ടതായി ഹൂത്തികൾ സ്ഥിരീകരിച്ചു.നാല് ചെറു ബോട്ടുകളിലായിട്ടാണ് ഹൂത്തികളെത്തിയത്. ഇതിൽ മൂന്ന് ബോട്ടുകളാണ് തകർത്തതെന്നും യുഎസ് പറഞ്ഞു. അതേസമയം നാലാമത്തെ കപ്പൽ അവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും യുഎസ് കമാൻഡ് അറിയിച്ചു.സിംഗപ്പൂർ കൊടി ഉയർത്തിയ മെർസ്‌കിന്റെ ചരക്ക് കപ്പലിന് നേരെ നാല് ഹൂത്തി ബോട്ടുകളിലെത്തിയവരാണ് ആക്രമണം നടത്തിയത്. കപ്പൽ അപായ സന്ദേശം അയച്ചതിനെ തുടർന്ന് യുഎസ്എസ് ഐസൻഹോവർ, യുഎസ്എസ് ഗ്രേവ്ലി എന്നീ കപ്പലുകൽ നിന്നുള്ള ഹെലികോപ്റ്ററുകൾ സ്ഥലത്തെത്തി.
തുടർന്ന്. ഹൂതി ബോട്ടുകളിലുണ്ടായിരുന്നവരും യുഎസ് സൈനികരും തമ്മിലുണ്ടായ വെടിവെപ്പിനൊടുവിൽ മൂന്ന് ബോട്ടുകൾ മുങ്ങുകയായിരുന്നു.24 മണിക്കൂറിനിടെ ചെങ്കടലിൽ ഇത് രണ്ടാം തവണ ആക്രമണമുണ്ടാവുന്നത്. നേരത്തെ രണ്ട് മിസൈൽ മിസൈലുകൾ ഉപയോഗിച്ചായിരുന്നു ഈ കപ്പലുകളെ നേരിട്ടിരുന്നത് ഇവ യുഎസ് ആക്രമണത്തിൽ തകർത്തിരുന്നു. തന്ത്രപരമായ ചെങ്കടൽ മേഖലയിലെ കപ്പലുകൾ ഗാസയിലെ പലസ്തീനുകാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഹൂത്തികൾ ആക്രമിക്കുന്നത്.ഹൂതി മേഖലയിൽ നിന്ന് രണ്ട് കപ്പൽ വേധ ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചു. രണ്ടും അമേരിക്കൻ നേവി തകർത്തു.അതെ സമയം തുടർച്ചയായ വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടയിലും ഇസ്രയേലിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ യുഎസ് തീരുമാനം. വിദേശരാജ്യത്തിന് ആയുധ വില്‍പ്പന നടത്തണമെങ്കില്‍ ആമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്.
എന്നാല്‍, അടിയന്തര ആവശ്യം പരിഗണിച്ച് അംഗീകാരത്തിന് കാത്തുനില്‍ക്കാതെ യുഎസ് ശേഖരത്തില്‍ നിന്നുതന്നെ ആയുധങ്ങള്‍ നല്‍കിയിരിക്കുകയാണ് ബൈഡന്‍ ഭരണകൂടം.മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ബൈഡന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇസ്രയേലിന് യഥേഷ്ടം ആയുധങ്ങള്‍ നല്‍കുകയാണ് അമേരിക്ക. ഡിസംബര്‍ ഒന്‍പതിന് 10.6 കോടി ഡോളര്‍ വിലവരുന്ന 14,000 ടാങ്ക് ഷെല്ലുകള്‍ നല്‍കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അംഗീകാരം നല്‍കിയിരുന്നു. ഈ ഷെല്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ട ഫ്യൂസുകള്‍, ചാര്‍ജറുകള്‍ ഉള്‍പ്പടെയുള്ള അനുബന്ധ ഉപകരണങ്ങളാണു പുതുതായി നല്‍കുന്നത്. 14.7 കോടി ഡോളറിന്റെ ഇടപാടാണിത്.ഇസ്രയേലിന്റെ സുരക്ഷ അമേരിക്കയെ സംബന്ധിച്ച് പ്രധാനമാണെന്നും സ്വയം പ്രതിരോധിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് അനിവാര്യമാണെന്നും അമേരിക്കന്‍ പ്രതിരോധ ഏജന്‍സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
അതേസമയം, ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുകയാണ്.ശനിയാഴ്ച രാത്രി അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഖാന്‍ യൂനിസ്, നുസൈറത്, ബുറൈജ് അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. വെസ്റ്റ് ബാങ്കിലെ നൂര്‍ ഷമാസ് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ സേന അതിക്രമിച്ചു കയറി. അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രണങ്ങളില്‍ 200ന് മുകളില്‍പ്പേര്‍ കൊല്ലപ്പെട്ടു.ഗാസയിലെ എഴുപത് ശതമാനം കെട്ടിടങ്ങളും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നുവെന്ന് ഹമാസ് ഭരണകൂടം വ്യക്തമാക്കി. ഹമാസ് നേതാവ് യഹ്യ സിന്‍വര്‍ താമസിച്ചിരുന്ന വീടിന്റെ അടിയിലുണ്ടായിരുന്ന തുരങ്കശൃംഖല തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയിലേക്കു സഹായം എത്തിക്കുന്നതു തടസ്സപ്പെടുത്തരുതെന്നു യുഎന്‍ രക്ഷാസമിതി കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടെങ്കിലും കാര്യമായ സഹായം ഇനിയും എത്തിത്തുടങ്ങിയിട്ടില്ല.കഴിഞ്ഞദിവസത്തെ ആക്രമണത്തോടെ, ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,672 ആയി. 56,165പേര്‍ക്കാണ് പരുക്കേറ്റത്.
https://www.facebook.com/Malayalivartha























