ആകാശത്തുവെച്ച് വിമാനത്തിന്റെ എമർജൻസി വാതില്‍ തുറന്നുപോയി, 171 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്നുയർന്ന വിമാനത്തിന് അടിയന്തര ലാൻഡിങ്

പറന്നുയർന്ന പിന്നാലെ ആകാശത്തുവെച്ച് വാതില്‍ തുറന്നുപോയതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ മധ്യഭാഗത്തെ വാതില്‍ പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തുറന്നുപോകുകയായിരുന്നു. വിമാനത്തിന്റെ വാതില്‍ പൂര്‍ണമായി തുറന്നുകിടക്കുന്നതും അടിയന്തര ലാന്‍ഡിങിന് തയ്യാറെടുക്കുന്ന യാത്രക്കാരുടേയും ദൃശ്യങ്ങൾ പുറത്തുവന്നു. 171 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിങ് 737-9 മാക്‌സ് വിമാനത്തിലായിരുന്നു സംഭവം. പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് കാലിഫോര്‍ണിയയിലെ ഓണ്‍ടാരിയോയിലേക്ക് പോയ എ.എസ് 1282 നമ്പര്‍ വിമാനത്തതിലാണ് ഈ സംഭവം ഉണ്ടായത്. ആർക്കും അപകടമില്ല. വിമാനം സുരക്ഷിതമായി പോര്‍ട്ട്‌ലാന്‍ഡ് വിമാനത്താവളത്തില്‍ തിരിച്ചിറക്കിയെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും അലാസ്‌ക എയര്‍ലൈന്‍സ് അറിയിച്ചു.
അന്വേഷണം നടക്കുകയാണെന്ന് യു.എസ് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും എക്‌സില്‍ കുറിച്ചു. സംഭവസമയത്ത് വിമാനം പരമാവധി 16325 അടി ഉയരത്തിലായിരുന്നുവെന്നും അപകടം മനസ്സിലായതോടെ പോര്‍ട്‌ലാന്‍ഡിലേക്ക് തിരികെ പറന്നെന്നും തത്സമയ എയര്‍ക്രാഫ്റ്റ് മൂവ്‌മെന്റ് മോണിറ്ററായ ഫ്‌ലൈറ്റ് ട്രേഡര്‍ 24 സാമൂഹികമാധ്യത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























