Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഇസ്രയേലിന്റെ പതനം പ്രവചിച്ച സദ്ദാം ഒളിച്ചത് ഹമാസ് തുരങ്കങ്ങളില്‍;അമേരിക്ക ഇറക്കിയ ഒന്നരലക്ഷം പട്ടാളക്കാരുടെയും അത്യാധുനിക റഡാര്‍ സംവിധാനങ്ങളെയും വെട്ടിച്ച് 235 ദിവസം അദ്ദേഹം കഴിഞ്ഞത് അദ്ദൗര്‍ കിടങ്ങില്‍,അലാ നാമിഖ് എന്ന സാധാരണക്കാരനും സദ്ദാം ഹുസൈനും തമ്മില്‍ എന്തായിരുന്നു ബന്ധം,കൊലക്കയറില്‍ നിന്ന് സദ്ദാം വിളിച്ച് പറഞ്ഞു അമേരിക്കയ്ക്കു മരണം ഇസ്രയേലിനു മരണം പലസ്തീന്‍ നീണാന്‍ വാഴട്ടെ

08 JANUARY 2024 08:33 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

2006 ഡിസംബര്‍ 30. പുലര്‍ച്ചെ ആറുമണിക്ക്, സൂര്യോദയത്തിനു മുന്‍പ് മധ്യപൂര്‍വേഷ്യയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി കാല്‍നൂറ്റാണ്ട് ഇറാഖിനെ അടക്കി ഭരിച്ച സദ്ദാം ഹുസൈന്റെ കഴുത്തില്‍ കൊലക്കയര്‍ മുറുകി .. പ്രതിക്കൂട്ടില്‍ അക്ഷോഭ്യനായി നില്‍ക്കുന്ന സദ്ദാമിനെ ലോകം കണ്ടു . സദ്ദാം ഭരണകാലത്ത് 1982ല്‍ ദുജൈല്‍ നഗരത്തില്‍ 148 കുര്‍ദ് വംശജരായ ഷിയാ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസിലായിരുന്നു വധശിക്ഷ. അറബ് ചരിത്രത്തിലെ കറുത്ത ദിനമായാണ് സദ്ദാം അനുകൂലികള്‍ ഈ ദിനത്തെ കാണുന്നത്....

സദ്ദാമിന്റെ ശിക്ഷ നടപ്പാക്കുന്നതിനു നേതൃത്വം നല്‍കിയത് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുവഫഖ് അല്‍റുബായി ആയിരുന്നു. അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങള്‍ക്ക് റുബായി സാക്ഷിയായിരുന്നു. ഉറച്ച മനസോടെ, പതറാത്ത കാലുകളോടെയായിരുന്നു സദ്ദാം കൊലക്കയറിലേക്കു നടന്നതെന്നു അല്‍റുബായി ഓര്‍ക്കുന്നു. പശ്ചാതാപത്തിന്റെയും ഭയത്തിന്റേയും കണിക പോലും ആ മുഖത്തു കാണാനായില്ല. വെളുത്ത വി നെക് ടീ ഷര്‍ട്ടും കറുത്ത ജാക്കറ്റുമായിരുന്നു ധരിച്ചത്. കയ്യില്‍ ഒരു ഖുറാന്‍ പിടിച്ചിരുന്നു. ജഡ്ജിയുടെ മുറിയില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, അമേരിക്കയ്ക്കു മരണം, ഇസ്രയേലിനു മരണം, പലസ്തീന്‍ നീണാന്‍ വാഴട്ടെ, പേര്‍ഷ്യന്‍ പുരോഹിതര്‍ക്കു മരണം.

തുടര്‍ന്ന് തൂക്കിലേറ്റാനുള്ള മുറിയിലേക്കു കൊണ്ടുപോയി. തൂക്കു കയറിലേക്കു ഒന്നു നോക്കിയ സദ്ദാം പറഞ്ഞു. ഡോക്ടര്‍ ഇത് ആണുങ്ങള്‍ക്കുള്ളതാണ്. പിന്നെ ബന്ധനസ്ഥനായ അദ്ദേഹത്തെ തൂക്കുകയറിനടുത്തെത്തിച്ചു. തൂക്കിലേറ്റുന്നതിനു മുന്‍പ് സദ്ദാമിന്റെ സത്യവാചകം. 'അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല. മുഹമ്മദ് അവന്റെ പ്രവാചകനാകുന്നു' കൊലക്കയര്‍ മുറുക്കും മുന്‍പ് അദ്ദേഹം പറഞ്ഞ വാക്കുകള്‍. വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്റെ ഒരു കോപ്പി ചോദിച്ചുവാങ്ങിയ സദ്ദാം നെഞ്ചോടു ചേര്‍ത്തുവച്ചു പ്രാര്‍ഥിച്ചശേഷം അതു മടക്കിനല്‍കി. രണ്ടാമത്തെ വാചകം പൂര്‍ത്തിയാക്കാനായില്ല. ആദ്യം ലിവര്‍ വലിച്ചത് താന്‍ തന്നെയായിരുന്നു. എന്നാല്‍ ശരിയാകാത്തതിനാല്‍ മറ്റൊരാള്‍ വലിച്ചു. സദ്ദാം മരണത്തിലേക്ക്.

മൃതദേഹം പ്രധാനമന്ത്രി നൂറി അല്‍മാലിക്കിയുടെ വീട്ടിലേക്കായിരുന്നു കൊണ്ടുപോയത്. പിന്നീട് മൃതദേഹവുമായി ഹെലികോപ്റ്ററില്‍ പറന്നു. ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുമായി അടുത്ത ബന്ധമുള്ള താന്‍ സദ്ദാമിന്റെ ഭരണകാലത്ത് നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ തൂക്കുകയറിനുമുന്നില്‍ നിന്ന സദ്ദാമിനോടു തനിക്കു പക തോന്നിയില്ലെന്നും റുബായി പറയുന്നു. വധശിക്ഷ കഴിഞ്ഞ് പതിനേഴുവര്‍ഷം പിന്നിടുമ്പോള്‍ അവസാനനാളുകളിലെ എട്ടുമാസം അമേരിക്കയുടെ കണ്ണില്‍പ്പെടാതെ അദ്ദേഹത്തെ ഒളിവില്‍ പാര്‍പ്പിച്ച അലാ നാമിഖ് എന്ന ഇറാഖി കര്‍ഷകന്‍ ആ കഥ പറയുന്നത് ഇങ്ങനെ .

2003 മാര്‍ച്ചില്‍ അധികാരഭ്രഷ്ടനാക്കപ്പെട്ട സദ്ദാം, ഇറാഖില്‍ അമേരിക്ക ഇറക്കിയ ഒന്നരലക്ഷം പട്ടാളക്കാരുടെയും അത്യാധുനിക റഡാര്‍ സംവിധാനങ്ങളുടെയും കണ്ണു വെട്ടിച്ച് 235 ദിവസം കഴിഞ്ഞു കൂടിയത് ജന്മദേശമായ തിക്രിത്തിനടുത്ത അല്‍ഔജയില്‍ നിന്ന് എട്ടുകിലോമീറ്ററകലെ, ടൈഗ്രിസ് നദീതീരത്തെ അദ്ദൗര്‍ എന്ന കൃഷിക്കളത്തിലെ കിടങ്ങിലാണ്. അപ്പോള്‍ സദ്ദാമിന്റെ തലയ്ക്കു വില 25 ദശലക്ഷം ഡോളര്‍ ആണ്.

അലാ നാമിഖ് എന്ന സാധാരണക്കാരനായ ഇറാഖി ഗ്രാമീണനാണ് സദ്ദാമിനെ അമേരിക്കയുടെ കയ്യില്‍ പെടാതെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചത് .അല നാമിഖിന്റെ സഹോദരനായ ഖൈസ് ആണ് ഒരു ദിവസം സന്ധ്യയ്ക്ക് ഒരു വിശിഷ്ടാതിഥി അലയുടെ കൃഷിക്കളത്തില്‍ വരുന്നുണ്ടെന്നു അനുജനെ വിളിച്ചു പറയുന്നത് . അതിഥിക്ക് കൊടുക്കാനായി കൃഷിക്കളത്തില്‍ വിളഞ്ഞ പഴങ്ങള്‍ എടുത്തുവെച്ചു അലാ. ഇരുള്‍ വീണുതുടങ്ങിയപ്പോള്‍ സഹോദരന്‍ പറഞ്ഞെത്തിയ അതിഥിയുടെ മുഖത്തേക്ക് അലാ സൂക്ഷിച്ചുനോക്കി. സംഭ്രമത്തോടെ പിന്നെയും പിന്നെയും നോക്കി മുഖം ഉറപ്പുവരുത്തിയതോടെ അലാ നാമിഖ് ഞെട്ടിത്തരിച്ചു നിന്നു. ഇതു അവരുടെ പ്രിയപ്പെട്ട റഈസാണെന്ന തിരിച്ചറിവില്‍ അലാ പരിഭ്രാന്തനായി .. പക്ഷെ സ്‌നേഹത്തോടെ സദ്ദാമിന് ഭക്ഷണം വിളമ്പി. കൃഷിക്കളത്തില്‍ വിളഞ്ഞ പഴങ്ങള്‍ നല്‍കി. നിസ്‌കരിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു. ഓതാന്‍ ഖുര്‍ആന്‍ കൊടുത്തു. പ്രസിഡന്റ് സദ്ദാം ഹുസൈനെയാണ് ഒളിവില്‍ താമസിപ്പിക്കുന്നതെന്ന് അലാ നാമിഖിനു പുറമേ സഹോദരന്‍ ഖൈസിനും സദ്ദാമിന്റെ വലംകൈയും ബാത്ത് പാര്‍ട്ടി നേതാവുമായ മുഹമ്മദ് ഇബ്രാഹിമിനും മാത്രമേ അറിയാമായിരുന്ന രഹസ്യമായി കാത്തു സൂക്ഷിച്ചു.

ഇറാഖിന്റെ ആകാശത്തിനു ചുറ്റും പോര്‍വിമാനങ്ങള്‍ കഴുകന്‍ കണ്ണുകളുമായി സദ്ദാമിനെത്തേടി വട്ടംചുറ്റിയപ്പോള്‍ അലാ തന്റെ മുറ്റത്ത് എട്ടടി നീളവും അഞ്ചടി വീതിയുമുള്ള മണ്‍ഗുഹ വെട്ടി . പ്രാണവായു ലഭിക്കാന്‍ ഗുഹയ്ക്കു മുകളില്‍ വിരിഞ്ഞ പൂക്കളുള്ള ചെടിച്ചട്ടികള്‍ വച്ചു മൂടി. സദ്ദാമിനെ 'റഈസ് ' അഥവാ പ്രെസിഡന്‍ഡ് എന്നു തന്നെയാണ് അലാ വിളിച്ചുപോന്നത്. നീണ്ടു ജട കുത്തിയ സദ്ദാമിന്റെ മുടി മുറിക്കുന്നതും താടി ഷേവ് ചെയ്ത് കൊടുക്കുന്നതും സോപ്പ് തേച്ച് കുളിപ്പിക്കുന്നതുമെല്ലാം അലാ നാമിഖ് തന്നെ . അസുഖം വരുമ്പോള്‍ നാടന്‍ ചികില്‍സ നല്‍കുന്നതും അലാ. വിശ്വസ്തനായ കെയര്‍ടേക്കറായി പെരുമാറുമ്പോള്‍ അലാ ആത്മാര്‍ഥമായും കരുതിയത് ഇന്നല്ലെങ്കില്‍ നാളെ ഇതേ റഈസ് തന്നെ ഇറാഖിന്റെ ഭരണത്തില്‍ തിരിച്ചുവരുമെന്നും അന്നും താനായിരിക്കും അദ്ദേഹത്തിന്റെ വലംകൈ എന്നുമാണ്. പ്രധാനമന്ത്രിയായും പ്രസിഡന്റായും ഇരുപത്തഞ്ചു വര്‍ഷം അടക്കിവാണ, ഇറാഖിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത ഭരണാധികാരിയെയാണ് ആരുടെയും കണ്ണില്‍പ്പെടാതെ താന്‍ സംരക്ഷിച്ചതെന്ന് അഭിമാനത്തോടെ അലാ പറയുമ്പോള്‍ ഇപ്പോഴും ആ മിഴികളില്‍ കണ്ണീര്‍ത്തിളക്കമുണ്ട്.

തിക്രിത്ത് ഗ്രാമത്തിലെ കൃഷിക്കളത്തിലേക്ക് അപൂര്‍വമായി എത്തുന്ന സന്ദര്‍ശകനാണ് മുഹമ്മദ് ഇബ്രാഹിം. അയാള്‍ കൊണ്ടുവന്ന ചില കടലാസുകള്‍ സദ്ദാം വായിക്കുകയും ഒപ്പ് വയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പഴയൊരു ടേപ്പ്‌റിക്കാര്‍ഡറില്‍ സദ്ദാമിന്റെ പ്രസംഗം റിക്കാര്‍ഡ് ചെയ്ത് പുറത്തു വിട്ടത് പിറ്റേന്ന് ഇറാഖിലെ ജനങ്ങള്‍ കേട്ട് അദ്ഭുതം കൊള്ളുന്നുണ്ട്. വീണ്ടും അധികാരത്തില്‍ താന്‍ തിരിച്ചെത്തുമെന്നു തന്നെയാണ് അവസാനം വരെ സദ്ദാം വിശ്വസിച്ചിരുന്നതെന്ന് ആ വാക്കുകളില്‍ നിന്നറിയാം. 2003 ഡിസംബര്‍ 13ന് അലയുടെ കൃഷിക്കളത്തിനു മീതെ വിമാനങ്ങള്‍ തലങ്ങും വിലങ്ങും പറന്നു. സാറ്റലൈറ്റ് സംവിധാനം അലാ നാമിഖിന്റെ ഫാം ഹൗസിലേക്ക് പട്ടാളത്തിനു വഴികാണിച്ചു. മലിനജല ടാങ്കുകളുടെ രൂപത്തില്‍ കുന്നും മലയും താണ്ടി പട്ടാളവണ്ടികള്‍ കുതിച്ചെത്തി..ഒന്നരലക്ഷം പട്ടാളക്കാര്‍ തന്റെ കൃഷിയിടം വളഞ്ഞു ,ഹെലികോപ്റ്ററുകള്‍ തലയ്ക്കുമുകളില്‍ ഇരമ്പിയാര്‍ത്തു .ഇതോടെ അലായ്ക്കും അടി പതറി .. 2003 ഡിസംബര്‍ 13ന് അലി നാമിഖിന്റെ കൃഷിക്കളത്തിലെ മണ്‍ഗുഹയില്‍ നിന്ന് അമേരിക്കന്‍ ഭടന്മാര്‍ സദ്ദാമിനെ പിടികൂടി. പട്ടാളത്തിനു വഴികാട്ടിയായി. കൈകളില്‍ വിലങ്ങു വീണ മുഹമ്മദ് ഇബ്രാഹിമുമുണ്ടായിരുന്നു. ആയിടയ്ക്കാണ് മുഹമ്മദ് ഇബ്രാഹിം പിടിയിലാകുന്നതും സദ്ദാം എവിടെയെന്ന ചോദ്യത്തിന് അയാളില്‍ നിന്നുള്ള ഉത്തരം സേനകള്‍ക്കു ലഭിക്കുന്നതും.

എല്ലാം അവസാനിച്ചു. സദാമിന്റെ രഹസ്യ അറ ഉള്‍പ്പടെ അലയുടെ കൃഷിക്കളം അമേരിക്കന്‍ സൈന്യം ഉഴുതു മറിച്ചു. അപ്പോഴും എട്ടുമാസം അതീവശ്രദ്ധയോടെ സംരക്ഷിച്ചുപോന്ന പ്രസിഡന്റ് പരാജയപ്പെട്ട പോരാളിയായി മടങ്ങുന്നതായിരുന്നു അലായെ വേദനിപ്പിച്ചത് . കൈവിലങ്ങുകളുമായി റഈസ് നീങ്ങുന്നത് കണ്ടപ്പോള്‍ പട്ടാളവണ്ടിയിലേക്ക് തള്ളപ്പെട്ട അലാ നാമിഖ് ഉറക്കെ കരഞ്ഞു. സദ്ദാമിന് അഭയം കൊടുത്തതിന്റെ പേരില്‍ രണ്ടു വര്‍ഷം അലാ ജയില്‍ ശിക്ഷ അനുഭവിച്ചു. കുപ്രസിദ്ധമായ അബുഗാരിബ് ജയിലിലെ കൊടിയ പീഡനങ്ങള്‍ക്കും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ഇരമ്പിയ ആഗോള പ്രതിഷേധത്തെത്തുടര്‍ന്ന് ജയില്‍ അടച്ചുപൂട്ടേണ്ടി വന്നപ്പോള്‍ അലായ്ക്കു മോചനം കിട്ടി. ഓപ്പറേഷന്‍ റെഡ് ഡോണ്‍ എന്നു പേരിട്ടാണു സദ്ദാമിനു വേണ്ടി അമേരിക്കയുടെ തിരച്ചില്‍ ശക്തമാക്കിയത്. അലാ നാമിഖ് സജ്ജീകരിച്ച മണ്‍ഗുഹയെ പിന്നീട് അമേരിക്കന്‍ സൈന്യം 'സ്‌പൈഡര്‍ ഹോള്‍ ' എന്നും വിളിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (2 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (3 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (4 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (4 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (4 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (4 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (5 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (6 hours ago)

Malayali Vartha Recommends