Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇസ്രയേലിന്റെ പതനം പ്രവചിച്ച സദ്ദാം ഒളിച്ചത് ഹമാസ് തുരങ്കങ്ങളില്‍;അമേരിക്ക ഇറക്കിയ ഒന്നരലക്ഷം പട്ടാളക്കാരുടെയും അത്യാധുനിക റഡാര്‍ സംവിധാനങ്ങളെയും വെട്ടിച്ച് 235 ദിവസം അദ്ദേഹം കഴിഞ്ഞത് അദ്ദൗര്‍ കിടങ്ങില്‍,അലാ നാമിഖ് എന്ന സാധാരണക്കാരനും സദ്ദാം ഹുസൈനും തമ്മില്‍ എന്തായിരുന്നു ബന്ധം,കൊലക്കയറില്‍ നിന്ന് സദ്ദാം വിളിച്ച് പറഞ്ഞു അമേരിക്കയ്ക്കു മരണം ഇസ്രയേലിനു മരണം പലസ്തീന്‍ നീണാന്‍ വാഴട്ടെ

08 JANUARY 2024 08:33 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

2006 ഡിസംബര്‍ 30. പുലര്‍ച്ചെ ആറുമണിക്ക്, സൂര്യോദയത്തിനു മുന്‍പ് മധ്യപൂര്‍വേഷ്യയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി കാല്‍നൂറ്റാണ്ട് ഇറാഖിനെ അടക്കി ഭരിച്ച സദ്ദാം ഹുസൈന്റെ കഴുത്തില്‍ കൊലക്കയര്‍ മുറുകി .. പ്രതിക്കൂട്ടില്‍ അക്ഷോഭ്യനായി നില്‍ക്കുന്ന സദ്ദാമിനെ ലോകം കണ്ടു . സദ്ദാം ഭരണകാലത്ത് 1982ല്‍ ദുജൈല്‍ നഗരത്തില്‍ 148 കുര്‍ദ് വംശജരായ ഷിയാ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസിലായിരുന്നു വധശിക്ഷ. അറബ് ചരിത്രത്തിലെ കറുത്ത ദിനമായാണ് സദ്ദാം അനുകൂലികള്‍ ഈ ദിനത്തെ കാണുന്നത്....

സദ്ദാമിന്റെ ശിക്ഷ നടപ്പാക്കുന്നതിനു നേതൃത്വം നല്‍കിയത് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മുവഫഖ് അല്‍റുബായി ആയിരുന്നു. അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങള്‍ക്ക് റുബായി സാക്ഷിയായിരുന്നു. ഉറച്ച മനസോടെ, പതറാത്ത കാലുകളോടെയായിരുന്നു സദ്ദാം കൊലക്കയറിലേക്കു നടന്നതെന്നു അല്‍റുബായി ഓര്‍ക്കുന്നു. പശ്ചാതാപത്തിന്റെയും ഭയത്തിന്റേയും കണിക പോലും ആ മുഖത്തു കാണാനായില്ല. വെളുത്ത വി നെക് ടീ ഷര്‍ട്ടും കറുത്ത ജാക്കറ്റുമായിരുന്നു ധരിച്ചത്. കയ്യില്‍ ഒരു ഖുറാന്‍ പിടിച്ചിരുന്നു. ജഡ്ജിയുടെ മുറിയില്‍ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, അമേരിക്കയ്ക്കു മരണം, ഇസ്രയേലിനു മരണം, പലസ്തീന്‍ നീണാന്‍ വാഴട്ടെ, പേര്‍ഷ്യന്‍ പുരോഹിതര്‍ക്കു മരണം.

തുടര്‍ന്ന് തൂക്കിലേറ്റാനുള്ള മുറിയിലേക്കു കൊണ്ടുപോയി. തൂക്കു കയറിലേക്കു ഒന്നു നോക്കിയ സദ്ദാം പറഞ്ഞു. ഡോക്ടര്‍ ഇത് ആണുങ്ങള്‍ക്കുള്ളതാണ്. പിന്നെ ബന്ധനസ്ഥനായ അദ്ദേഹത്തെ തൂക്കുകയറിനടുത്തെത്തിച്ചു. തൂക്കിലേറ്റുന്നതിനു മുന്‍പ് സദ്ദാമിന്റെ സത്യവാചകം. 'അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല. മുഹമ്മദ് അവന്റെ പ്രവാചകനാകുന്നു' കൊലക്കയര്‍ മുറുക്കും മുന്‍പ് അദ്ദേഹം പറഞ്ഞ വാക്കുകള്‍. വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആന്റെ ഒരു കോപ്പി ചോദിച്ചുവാങ്ങിയ സദ്ദാം നെഞ്ചോടു ചേര്‍ത്തുവച്ചു പ്രാര്‍ഥിച്ചശേഷം അതു മടക്കിനല്‍കി. രണ്ടാമത്തെ വാചകം പൂര്‍ത്തിയാക്കാനായില്ല. ആദ്യം ലിവര്‍ വലിച്ചത് താന്‍ തന്നെയായിരുന്നു. എന്നാല്‍ ശരിയാകാത്തതിനാല്‍ മറ്റൊരാള്‍ വലിച്ചു. സദ്ദാം മരണത്തിലേക്ക്.

മൃതദേഹം പ്രധാനമന്ത്രി നൂറി അല്‍മാലിക്കിയുടെ വീട്ടിലേക്കായിരുന്നു കൊണ്ടുപോയത്. പിന്നീട് മൃതദേഹവുമായി ഹെലികോപ്റ്ററില്‍ പറന്നു. ഇറാഖ് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുമായി അടുത്ത ബന്ധമുള്ള താന്‍ സദ്ദാമിന്റെ ഭരണകാലത്ത് നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ തൂക്കുകയറിനുമുന്നില്‍ നിന്ന സദ്ദാമിനോടു തനിക്കു പക തോന്നിയില്ലെന്നും റുബായി പറയുന്നു. വധശിക്ഷ കഴിഞ്ഞ് പതിനേഴുവര്‍ഷം പിന്നിടുമ്പോള്‍ അവസാനനാളുകളിലെ എട്ടുമാസം അമേരിക്കയുടെ കണ്ണില്‍പ്പെടാതെ അദ്ദേഹത്തെ ഒളിവില്‍ പാര്‍പ്പിച്ച അലാ നാമിഖ് എന്ന ഇറാഖി കര്‍ഷകന്‍ ആ കഥ പറയുന്നത് ഇങ്ങനെ .

2003 മാര്‍ച്ചില്‍ അധികാരഭ്രഷ്ടനാക്കപ്പെട്ട സദ്ദാം, ഇറാഖില്‍ അമേരിക്ക ഇറക്കിയ ഒന്നരലക്ഷം പട്ടാളക്കാരുടെയും അത്യാധുനിക റഡാര്‍ സംവിധാനങ്ങളുടെയും കണ്ണു വെട്ടിച്ച് 235 ദിവസം കഴിഞ്ഞു കൂടിയത് ജന്മദേശമായ തിക്രിത്തിനടുത്ത അല്‍ഔജയില്‍ നിന്ന് എട്ടുകിലോമീറ്ററകലെ, ടൈഗ്രിസ് നദീതീരത്തെ അദ്ദൗര്‍ എന്ന കൃഷിക്കളത്തിലെ കിടങ്ങിലാണ്. അപ്പോള്‍ സദ്ദാമിന്റെ തലയ്ക്കു വില 25 ദശലക്ഷം ഡോളര്‍ ആണ്.

അലാ നാമിഖ് എന്ന സാധാരണക്കാരനായ ഇറാഖി ഗ്രാമീണനാണ് സദ്ദാമിനെ അമേരിക്കയുടെ കയ്യില്‍ പെടാതെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചത് .അല നാമിഖിന്റെ സഹോദരനായ ഖൈസ് ആണ് ഒരു ദിവസം സന്ധ്യയ്ക്ക് ഒരു വിശിഷ്ടാതിഥി അലയുടെ കൃഷിക്കളത്തില്‍ വരുന്നുണ്ടെന്നു അനുജനെ വിളിച്ചു പറയുന്നത് . അതിഥിക്ക് കൊടുക്കാനായി കൃഷിക്കളത്തില്‍ വിളഞ്ഞ പഴങ്ങള്‍ എടുത്തുവെച്ചു അലാ. ഇരുള്‍ വീണുതുടങ്ങിയപ്പോള്‍ സഹോദരന്‍ പറഞ്ഞെത്തിയ അതിഥിയുടെ മുഖത്തേക്ക് അലാ സൂക്ഷിച്ചുനോക്കി. സംഭ്രമത്തോടെ പിന്നെയും പിന്നെയും നോക്കി മുഖം ഉറപ്പുവരുത്തിയതോടെ അലാ നാമിഖ് ഞെട്ടിത്തരിച്ചു നിന്നു. ഇതു അവരുടെ പ്രിയപ്പെട്ട റഈസാണെന്ന തിരിച്ചറിവില്‍ അലാ പരിഭ്രാന്തനായി .. പക്ഷെ സ്‌നേഹത്തോടെ സദ്ദാമിന് ഭക്ഷണം വിളമ്പി. കൃഷിക്കളത്തില്‍ വിളഞ്ഞ പഴങ്ങള്‍ നല്‍കി. നിസ്‌കരിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു. ഓതാന്‍ ഖുര്‍ആന്‍ കൊടുത്തു. പ്രസിഡന്റ് സദ്ദാം ഹുസൈനെയാണ് ഒളിവില്‍ താമസിപ്പിക്കുന്നതെന്ന് അലാ നാമിഖിനു പുറമേ സഹോദരന്‍ ഖൈസിനും സദ്ദാമിന്റെ വലംകൈയും ബാത്ത് പാര്‍ട്ടി നേതാവുമായ മുഹമ്മദ് ഇബ്രാഹിമിനും മാത്രമേ അറിയാമായിരുന്ന രഹസ്യമായി കാത്തു സൂക്ഷിച്ചു.

ഇറാഖിന്റെ ആകാശത്തിനു ചുറ്റും പോര്‍വിമാനങ്ങള്‍ കഴുകന്‍ കണ്ണുകളുമായി സദ്ദാമിനെത്തേടി വട്ടംചുറ്റിയപ്പോള്‍ അലാ തന്റെ മുറ്റത്ത് എട്ടടി നീളവും അഞ്ചടി വീതിയുമുള്ള മണ്‍ഗുഹ വെട്ടി . പ്രാണവായു ലഭിക്കാന്‍ ഗുഹയ്ക്കു മുകളില്‍ വിരിഞ്ഞ പൂക്കളുള്ള ചെടിച്ചട്ടികള്‍ വച്ചു മൂടി. സദ്ദാമിനെ 'റഈസ് ' അഥവാ പ്രെസിഡന്‍ഡ് എന്നു തന്നെയാണ് അലാ വിളിച്ചുപോന്നത്. നീണ്ടു ജട കുത്തിയ സദ്ദാമിന്റെ മുടി മുറിക്കുന്നതും താടി ഷേവ് ചെയ്ത് കൊടുക്കുന്നതും സോപ്പ് തേച്ച് കുളിപ്പിക്കുന്നതുമെല്ലാം അലാ നാമിഖ് തന്നെ . അസുഖം വരുമ്പോള്‍ നാടന്‍ ചികില്‍സ നല്‍കുന്നതും അലാ. വിശ്വസ്തനായ കെയര്‍ടേക്കറായി പെരുമാറുമ്പോള്‍ അലാ ആത്മാര്‍ഥമായും കരുതിയത് ഇന്നല്ലെങ്കില്‍ നാളെ ഇതേ റഈസ് തന്നെ ഇറാഖിന്റെ ഭരണത്തില്‍ തിരിച്ചുവരുമെന്നും അന്നും താനായിരിക്കും അദ്ദേഹത്തിന്റെ വലംകൈ എന്നുമാണ്. പ്രധാനമന്ത്രിയായും പ്രസിഡന്റായും ഇരുപത്തഞ്ചു വര്‍ഷം അടക്കിവാണ, ഇറാഖിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത ഭരണാധികാരിയെയാണ് ആരുടെയും കണ്ണില്‍പ്പെടാതെ താന്‍ സംരക്ഷിച്ചതെന്ന് അഭിമാനത്തോടെ അലാ പറയുമ്പോള്‍ ഇപ്പോഴും ആ മിഴികളില്‍ കണ്ണീര്‍ത്തിളക്കമുണ്ട്.

തിക്രിത്ത് ഗ്രാമത്തിലെ കൃഷിക്കളത്തിലേക്ക് അപൂര്‍വമായി എത്തുന്ന സന്ദര്‍ശകനാണ് മുഹമ്മദ് ഇബ്രാഹിം. അയാള്‍ കൊണ്ടുവന്ന ചില കടലാസുകള്‍ സദ്ദാം വായിക്കുകയും ഒപ്പ് വയ്ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പഴയൊരു ടേപ്പ്‌റിക്കാര്‍ഡറില്‍ സദ്ദാമിന്റെ പ്രസംഗം റിക്കാര്‍ഡ് ചെയ്ത് പുറത്തു വിട്ടത് പിറ്റേന്ന് ഇറാഖിലെ ജനങ്ങള്‍ കേട്ട് അദ്ഭുതം കൊള്ളുന്നുണ്ട്. വീണ്ടും അധികാരത്തില്‍ താന്‍ തിരിച്ചെത്തുമെന്നു തന്നെയാണ് അവസാനം വരെ സദ്ദാം വിശ്വസിച്ചിരുന്നതെന്ന് ആ വാക്കുകളില്‍ നിന്നറിയാം. 2003 ഡിസംബര്‍ 13ന് അലയുടെ കൃഷിക്കളത്തിനു മീതെ വിമാനങ്ങള്‍ തലങ്ങും വിലങ്ങും പറന്നു. സാറ്റലൈറ്റ് സംവിധാനം അലാ നാമിഖിന്റെ ഫാം ഹൗസിലേക്ക് പട്ടാളത്തിനു വഴികാണിച്ചു. മലിനജല ടാങ്കുകളുടെ രൂപത്തില്‍ കുന്നും മലയും താണ്ടി പട്ടാളവണ്ടികള്‍ കുതിച്ചെത്തി..ഒന്നരലക്ഷം പട്ടാളക്കാര്‍ തന്റെ കൃഷിയിടം വളഞ്ഞു ,ഹെലികോപ്റ്ററുകള്‍ തലയ്ക്കുമുകളില്‍ ഇരമ്പിയാര്‍ത്തു .ഇതോടെ അലായ്ക്കും അടി പതറി .. 2003 ഡിസംബര്‍ 13ന് അലി നാമിഖിന്റെ കൃഷിക്കളത്തിലെ മണ്‍ഗുഹയില്‍ നിന്ന് അമേരിക്കന്‍ ഭടന്മാര്‍ സദ്ദാമിനെ പിടികൂടി. പട്ടാളത്തിനു വഴികാട്ടിയായി. കൈകളില്‍ വിലങ്ങു വീണ മുഹമ്മദ് ഇബ്രാഹിമുമുണ്ടായിരുന്നു. ആയിടയ്ക്കാണ് മുഹമ്മദ് ഇബ്രാഹിം പിടിയിലാകുന്നതും സദ്ദാം എവിടെയെന്ന ചോദ്യത്തിന് അയാളില്‍ നിന്നുള്ള ഉത്തരം സേനകള്‍ക്കു ലഭിക്കുന്നതും.

എല്ലാം അവസാനിച്ചു. സദാമിന്റെ രഹസ്യ അറ ഉള്‍പ്പടെ അലയുടെ കൃഷിക്കളം അമേരിക്കന്‍ സൈന്യം ഉഴുതു മറിച്ചു. അപ്പോഴും എട്ടുമാസം അതീവശ്രദ്ധയോടെ സംരക്ഷിച്ചുപോന്ന പ്രസിഡന്റ് പരാജയപ്പെട്ട പോരാളിയായി മടങ്ങുന്നതായിരുന്നു അലായെ വേദനിപ്പിച്ചത് . കൈവിലങ്ങുകളുമായി റഈസ് നീങ്ങുന്നത് കണ്ടപ്പോള്‍ പട്ടാളവണ്ടിയിലേക്ക് തള്ളപ്പെട്ട അലാ നാമിഖ് ഉറക്കെ കരഞ്ഞു. സദ്ദാമിന് അഭയം കൊടുത്തതിന്റെ പേരില്‍ രണ്ടു വര്‍ഷം അലാ ജയില്‍ ശിക്ഷ അനുഭവിച്ചു. കുപ്രസിദ്ധമായ അബുഗാരിബ് ജയിലിലെ കൊടിയ പീഡനങ്ങള്‍ക്കും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ഇരമ്പിയ ആഗോള പ്രതിഷേധത്തെത്തുടര്‍ന്ന് ജയില്‍ അടച്ചുപൂട്ടേണ്ടി വന്നപ്പോള്‍ അലായ്ക്കു മോചനം കിട്ടി. ഓപ്പറേഷന്‍ റെഡ് ഡോണ്‍ എന്നു പേരിട്ടാണു സദ്ദാമിനു വേണ്ടി അമേരിക്കയുടെ തിരച്ചില്‍ ശക്തമാക്കിയത്. അലാ നാമിഖ് സജ്ജീകരിച്ച മണ്‍ഗുഹയെ പിന്നീട് അമേരിക്കന്‍ സൈന്യം 'സ്‌പൈഡര്‍ ഹോള്‍ ' എന്നും വിളിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends