Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

വടക്കൻ, മധ്യ അറബിക്കടൽ മുതൽ ഏദൻ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന മേഖല....പത്തിലധികം മുൻനിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ.... മറൈൻ കമാൻഡോകളുമായാണ് കപ്പലുകൾ വിന്യസിച്ചിട്ടുള്ളത്.... അറബിക്കടലിലേക്ക് ആറോളം യുദ്ധക്കപ്പലുകൾ കൂടി അധികമായി വിന്യസിച്ചിട്ടുള്ളത്...

09 JANUARY 2024 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

വടക്കൻ, മധ്യ അറബിക്കടൽ മുതൽ ഏദൻ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന മേഖലയിൽ പത്തിലധികം മുൻനിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. മറൈൻ കമാൻഡോകളുമായാണ് കപ്പലുകൾ വിന്യസിച്ചിട്ടുള്ളത്. അറബിക്കടലിലേക്ക് ആറോളം യുദ്ധക്കപ്പലുകൾ കൂടി അധികമായി വിന്യസിച്ചിട്ടുള്ളത്. അറബിക്കടലിന്റെ വടക്ക്-മധ്യ ഭാഗം മുതൽ ഏദൻ ഉൾക്കടൽ നീണ്ടു കിടക്കുന്ന മേഖലയിലേക്കാണ് സമുദ്ര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ യുദ്ധക്കപ്പലുകൾ അയച്ചത്. ഇതോടെ മേഖലയിൽ സുരക്ഷയ്‌ക്കായി വിന്യസിച്ചിരിക്കുന്ന കപ്പലുകളുടെ എണ്ണം പത്തായി. ചരക്കു ഗതാഗത കപ്പലുകൾക്ക് നേരെ ഡ്രോണാക്രമണങ്ങളും കടൽക്കൊള്ളക്കാരുടെ ഭീഷണിയും ശക്തമായതിന് പിന്നാലെയാണ് നീക്കം.കടൽപാതകളിൽ ഇത്തരത്തിലുള്ള ഭീഷണികൾ വ്യാപിച്ചതോടെയാണ് നാവികസേനയും അറബിക്കടലിൽ തങ്ങളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാൻ തീരുമാനിക്കുന്നത്. മേഖലയിൽ നിരീക്ഷണവും പ്രതിരോധവും വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

ഡിസംബറിൽ ചെങ്കടലിൽ യുഎസ് നേതൃത്വത്തിൽ ആരംഭിച്ച ബഹുരാഷ്ട്ര 'ഓപ്പറേഷൻ പ്രോസ്പിരിറ്റി ഗാർഡിയനിൽ' ചേരുന്നതിൽ നിന്ന് ഇന്ത്യ നേരത്തെ വിട്ട് നിന്നിരുന്നു. യെമനിലെ ഹൂതി വിമതർ സിവിലിയൻമാർക്കും സൈനിക കപ്പലുകൾക്കുമെതിരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമേരിക്കയുടെ നീക്കം.ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് മോർമുഗാവ് എന്നീ ഗൈഡഡ്-മിസൈൽ ഡിസ്‌ട്രോയറുകളും,ഐഎൻഎസ് തൽവാർ, ഐഎൻഎസ് തർകാഷ് തുടങ്ങിയ മൾട്ടി റോൾ ഫ്രിഗേറ്റുകളും പുതുതായി വിന്യസിച്ചവയിൽ ഉൾപ്പെടുന്നു.നാവികസേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്തമായി നിരീക്ഷണം ഏകോപിപ്പിക്കുന്നു.പി-8I ദീർഘദൂര സമുദ്ര പട്രോളിംഗ് വിമാനങ്ങളും MQ-9B സീ ഗാർഡിയൻ ഡ്രോണുകളും ഉപയോഗിച്ചാണ് പതിവ് ഐഎസ്ആർ (ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം) ദൗത്യങ്ങൾ നടത്തുന്നത്.

ഇവ രണ്ടും പടിഞ്ഞാറൻ തീരത്ത് നിന്ന് ഇലക്‌ട്രോ-ഒപ്‌റ്റിക് & അഡ്വാൻസ്‌ഡ് സെൻസറുകൾ ഉപയോഗിച്ച് ഉയർന്ന റെസല്യൂഷൻ ഇമേജറിയുടെ 'ലൈവ് ഫീഡുകൾ' നൽകാൻ കഴിവുള്ളവയാണ്. ഈ മാസം ആദ്യം എംവി ലീല നോർഫോക്ക് എന്ന വ്യാപാരക്കപ്പലിന് നേരെയുണ്ടായ ആക്രമണശ്രമം ഐഎൻഎസ് ചെന്നൈയും അതിലെ കമാൻഡോസും ചേർന്ന് തടഞ്ഞിരുന്നു.കപ്പലിലെ 21 ജീവനക്കാരെ സുരക്ഷിതരാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഏദൻ ഉൾക്കടലിൽ കടൽക്കൊള്ളക്കാരെ തടയുന്നതിനായി ഇന്ത്യൻ യുദ്ധക്കപ്പലുകൾ തുടർച്ചയായി പട്രോളിംഗ് നടത്തുന്നുണ്ട്. 2008 ഒക്ടോബർ മുതൽ 110ഓളം യുദ്ധക്കപ്പലുകളെ ഇത്തരത്തിൽ വിന്യസിച്ചിരുന്നു.കടല്‍രക്ഷാദൗത്യങ്ങളില്‍ ഏറെ നിര്‍ണായകപങ്ക് വഹിക്കുന്നത് ‘മാര്‍ക്കോസ്’ എന്ന മറൈൻ കമാൻഡോ വിഭാഗമാണ്. കൊച്ചി നാവികസേനാ താവളത്തിലെ ഡൈവിങ് സ്കൂളിലാണ് ‘മാര്‍ക്കോസ്’ കമാൻഡോകളുടെ പ്രധാന പരിശീലനം.

 

ലോകത്തിലെ ഏറ്റവും മികച്ച പത്ത് കമാൻഡോ വിഭാഗങ്ങളില്‍ ഒന്നായിട്ടാണ് ഇന്ത്യൻ നാവികസേനയുടെ ‘മാര്‍ക്കോസ്’ വിലയിരുത്തപ്പെടുന്നത്. ആകാശത്തുനിന്ന് പാരച്യൂട്ടില്‍ കപ്പലുകളിലേക്കും മറ്റും ഇറങ്ങാൻ വൈദഗ്ധ്യമുള്ള കമാൻഡോ സംഘമാണ് ‘മാര്‍ക്കോസ്’. 20 വയസ്സില്‍ താഴെയുള്ള അസാധാരണ ധൈര്യവും ആത്മവിശ്വാസവുമുള്ള യുവാക്കളെയാണ് ‘മാര്‍ക്കോസി’ലേക്ക് തിരഞ്ഞെടുക്കുന്നത്.തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ മുതിർന്ന ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി നടക്കുന്ന ഏറ്റുമുട്ടലിനിടെ ഇതാദ്യമായാണ് ഒരു കമാൻഡർ കൊല്ലപ്പെടുന്നതെന്നും ഹിസ്ബുള്ള പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വിസാം ഹസ്സൻ തവിൽ എന്ന കമാൻഡറെയാണ് ഇസ്രായേൽ വധിച്ചത്.ഇസ്രായേൽ അതിർത്തിയോട് ചേർന്നുള്ള ഭാഗത്ത് ഹിസ്ബുള്ളയുടെ പ്രധാന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഇയാളാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. 2020ൽ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിക്കും ഹിസ്ബുള്ളയുടെ പ്രധാന നേതാക്കൾക്കൊപ്പം ഒപ്പമുള്ള വിസാം ഹസന്റെ ചിത്രങ്ങളും ഹിസ്ബുള്ള പുറത്തുവിട്ടിട്ടുണ്ട്.

 

ഒക്ടോബർ 7ന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം, കൊല്ലപ്പെടുന്ന ഹിസ്ബുള്ളയിലെ ഏറ്റവും ഉയർന്ന നേതാവാണ് വിസാം ഹസൻ. ഹമാസിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ യുദ്ധത്തിന് ഇറങ്ങിയത്.2006ൽ ഇസ്രായേൽ സൈനികരെ തട്ടിക്കൊണ്ടു പോയതിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.ഗസ്സയിൽ ആസൂത്രിത വംശഹത്യ തുടരുന്ന ഇസ്രായേലിന്റെ പുതിയ ക്രൂരതയുടെ വിവരം പുറത്ത്. ഗസ്സ സിറ്റിക്ക് കിഴക്ക് അൽ തുഫക്ക് സമീപത്തെ ശ്മശാനം ഇടിച്ചുനിരത്തുകയും ഏകദേശം 1100 ഖബറുകൾ വികൃതമാക്കിയതായും സർക്കാറിന്റെ മീഡിയ ഓഫിസ് അറിയിച്ചു.ഖബറുകളിലെ മണ്ണ് നീക്കുകയും മൃതദേഹങ്ങൾ ഇസ്രായേലി സൈനിക വാഹനങ്ങളിൽ മോഷ്ടിച്ചു കൊണ്ടുപോവയുകയും ചെയ്തിട്ടുണ്ട്.

ഖബറുകൾ വികൃതമാക്കുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്തു. മരിച്ചവരോടും ശ്മശാനത്തോടും തികഞ്ഞ അവഹേളനമാണ് സൈന്യം കാണിച്ചത്.പുതുതായി ഖബറടക്കിയ 150ഓളം രക്തസാക്ഷികളുടെ മൃതദേഹങ്ങളാണ് ഇസ്രായേൽ സേന മോഷ്ടിച്ചതെന്നും മീഡിയ ഓഫിസ് അറിയിച്ചു. മൃതദേഹങ്ങൾ കുഴിച്ചെടുത്ത് അജ്ഞാത സ്ഥലത്തേക്കാണ് കൊണ്ടുപോയത്. ഇത് അവയവങ്ങൾ മോഷ്ടിക്കാനാണെന്നാണ് സംശയിക്കുന്നത്.ഇസ്രായേലിന്റെ ക്രൂരതയും ഗസ്സക്ക് നേരെ തുടരുന്ന ആസൂത്രിത വംശഹത്യയും അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ ഇടപെടണമെന്നും മീഡിയ ഓഫിസ് വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

 

മുമ്പും ഇസ്രായേൽ സേന ഇത്തരത്തിൽ മൃതദേഹങ്ങളിൽനിന്ന് അവയവങ്ങൾ മോഷ്ടിച്ചതായും ശ്മശാനങ്ങൾ തകർത്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 80 പേരുടെ അവയങ്ങൾ മോഷ്ടിച്ചശേഷം മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കൈമാറിയെന്ന്ഡിസംബർ 27ന് സർക്കാർ മീഡിയ ഓഫിസ് അറിയിച്ചിരുന്നു.മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധമായിരുന്നു. ഇവരുടെ പേരും മറ്റു വിവരങ്ങളും കൈമാറാനും ഇസ്രായേൽ തയാറായിരുന്നില്ല.ഇസ്രാ​യേൽ മൂന്ന് മാസമായി ഗസ്സക്ക് മേൽ വൻതോതിൽ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 122 ഫലസ്തീനികൾ മരിക്കുകയും 256 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇതോടെ ആകെ മരണസംഖ്യ 22,722 ആയി. കൂടാതെ 58,166 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സയിലെ ആരോഗ്യ മന്ത്രലായം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (2 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (2 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (3 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (3 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (4 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (4 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (4 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (5 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (5 hours ago)

Malayali Vartha Recommends