ഹമാസിനെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയെ തരിപ്പണമാക്കാൻ... ഇസ്രായേലിന്റെ പദ്ധതി മുന്നേറുന്നു...പത്തു ദിസത്തിനുള്ളില്‍ ലെബനോനിലെ എല്ലാ ഹിസ്ബുള്ള നേതാക്കളെയും, വകവരുത്താനുള്ള, നീക്കത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ മൂന്നു മുന്‍നിര നേതാക്കളെ വകവരുത്തി...

പെട്ടന്നുണ്ടായ പ്രകോപനമല്ല ഇസ്രായേല്‍ ഹിസ്ബുള്ളയ്ക്കു നേരെ തിരിയുന്ന സാഹചര്യത്തിലെത്താന്‍ വഴിതെളിച്ചത്. ഗാസായുദ്ധം തുടങ്ങിയശേഷം ഹിസ്ബുള്ള ഇസ്രയേലിനുനേരേ തുടര്‍ച്ചയായി റോക്കറ്റ്, മിസൈല്‍ ആക്രമണങ്ങള്‍ ഇവര്‍ നടത്തിവരികയാണ്. അരൂരിയുടെ കൊലപാതകവും തുടര്‍ന്നുള്ള പോര്‍ വിളികളും പ്രതികാരവും കൂടുതല്‍ പ്രശ്നങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കുമെന്ന് പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതയേഹ് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഇസ്രായേല്‍- ഹമാസ് പോരാട്ടത്തില്‍ ഇതുവരെ 23,000 പേരാണ് കൊല്ലപ്പെട്ടത്. 57,296 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് നേതാവ് സാലിഹ് അല്‍ അറൂരിയുടെ കൊലപാകത്തില്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ ഗാസയ്ക്കു പുറത്തേക്ക് വ്യാപിക്കാനുള്ള സാധ്യതകള്‍ ശക്തമായത്. ഹമാസിന്റെ സഖ്യകക്ഷി കൂടിയായ തങ്ങളുടെ ശക്തി കേന്ദ്രമായ ദഹിയേയില്‍ ആക്രമണം നടത്തിയത് ഇസ്രയേലാണെന്നും ആക്രമണം ലെബനന്റെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ് ഹിസ്ബുള്ള ആരോപിക്കുന്നു.ഹമാസിനൊപ്പം യുദ്ധം ചെയ്യുന്ന ഇസ്ലാമിക് ജിഹാദിന്റെ സായുധവിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സും ഇസ്രായേല്‍ സൈന്യവും തമ്മില്‍ ഗാസയുടെ വിവിധഭാഗങ്ങളില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗാസാ യുദ്ധം ഈ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി പ്രഖ്യാപിച്ചിരിക്കെ പലസ്തീനികള്‍ക്ക് വരാനിരിക്കുന്ന വന്‍ദുരന്തവും ആള്‍നാശവുമാണെന്ന് വ്യക്തമായിരിക്കുന്നു.ഹിസ്ബുള്ള കമാന്‍ഡര്‍ വിസാം തവില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇസ്രായേലിനു കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഹിസ്ബുള്ള അറിയിച്ചു. ഗാസയ്ക്കു നേരെയും ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. 24 മണിക്കൂറിനിടെ ഗാസയില്‍ 120 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അല്‍ അരൂരിയുടെ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഇസ്രയേല്‍ ലെബനന്‍ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ പ്രാദേശിക ഹിസ്ബുള്ള ഉദ്യോഗസ്ഥനായ ഹുസൈന്‍ യാസ്ബെക്കും സംഘത്തിലെ മറ്റ് എട്ട് അംഗങ്ങളും കൊല്ലപ്പെടുകയും ചെയ്തു. ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചാല്‍ ലെബനോനെ ഗാസയാക്കുമെന്ന ഭീഷണി മുന്നറിയിപ്പ് മുന്‍പ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























