Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇറാന്റെ മസ്തകത്തിൽ ആണി അടിക്കാൻ യു എസ്; ഫലസ്തീൻ യാഥാർഥ്യമാക്കും; ഹമാസിനെ തീർക്കും !!!

12 JANUARY 2024 06:45 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ലോകത്തിലെ ഏക ജൂതരാഷ്ട്രമാണ് ഇസ്രായേൽ. ഇന്ന് ഇസ്രായേൽ എന്ന് നമ്മൾ വിളിക്കുന്ന അതേ ഭൂഭാഗം തന്നെയാണ് പലസ്തീനി മുസ്ലീങ്ങളുടെയും ജന്മനാട്. ഇസ്രായേൽ എന്ന പേരുകേട്ടാൽ തന്നെ നമുക്കോർമ്മവരിക വർഷങ്ങളായി അവിടെ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ചാണ്. ജൂതരും മുസ്ലീങ്ങളും തമ്മിലുള്ള തീരാത്ത ശത്രുതയെക്കുറിച്ചാണ്. അതിസങ്കീർണ്ണമാണ് അവർക്കിടയിലുള്ള ഭിന്നതയുടെ ചരിത്രം.

തമ്മിൽ നടത്തിയ അധിനിവേശങ്ങളുടെ, പരസ്പരം പ്രവർത്തിച്ച അതിക്രമങ്ങളുടെ, ഗറില്ലായുദ്ധങ്ങളുടെ ചരിത്രം ആരെയും അതിശയിപ്പിക്കുന്നതാണ് . എന്നാൽ നമ്മൾ ഓർക്കേണ്ട സത്യം യഹൂദരും മുസ്ലീങ്ങളും ജന്മനാൽ ശത്രുക്കളൊന്നും അല്ലായിരുന്നു എന്നതാണ് . ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടങ്ങൾ ഒരിക്കലും മതത്തിന്റെ പേരിലുള്ളതും ആയിരുന്നില്ല. പിന്നെ ഇവർ തമ്മിൽ എന്തുണ്ടായി? എങ്ങനെ പരസ്പരം പോരടിക്കുന്ന കീരിയും പാമ്പും പോലെ ഇവർ ബാധ ശത്രുക്കളായി?

1920 വരെ ജറുസലേം ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധീനതയിൽ ആയിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ഓട്ടോമൻ സാമ്രാജ്യത്തെ തോൽപിച്ച ബ്രിട്ടൻ ജെറുസലേം തങ്ങളുടെ അധീനതയിലാക്കി. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലാണ് ഭൂഗോളത്തിന്റെ പലഭാഗത്തായി ചിതറിക്കിടന്ന ജൂതർക്ക് സ്വന്തമായി ഒരു രാഷ്ട്രം വേണമെന്നുള്ള ചിന്തയുണ്ടാകുന്നത്. അവർക്ക് മറ്റുള്ള മതങ്ങളോട് വിശേഷിച്ച് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. സ്വന്തമായി ഒരു രാഷ്ട്രം വേണം. ഈ ഭൂഗോളത്തിൽ ജൂതമതത്തിന്റേതായി ഒരു ശാദ്വലഭൂമി. അങ്ങനെ ഒരു വാഗ്ദത്തഭൂമിക്കായുള്ള അവരുടെ മുന്നേറ്റത്തെ ലോകം 'സയണിസം' എന്ന് വിളിച്ചു.  


ഇവർ തമ്മിലുള്ള യുദ്ധം ഒരു തുണ്ട് ഭൂമിക്കുവേണ്ടിയായിരുന്നു. നടന്നത് രണ്ടു ഘട്ടങ്ങളിലായും. ആദ്യം നടന്നത് അറബ്-ഇസ്രായേൽ യുദ്ധം, രണ്ടാമത് ഇസ്രായേൽ-പലസ്തീൻ യുദ്ധവും. ആദ്യത്തെ യുദ്ധം രണ്ടു മതങ്ങൾക്കിടയിൽ രാഷ്ട്രസ്ഥാപനവുമായി ബന്ധപ്പെട്ടുനടന്നത്. രണ്ടാമത്തേത് രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ബ്രിട്ടീഷ് ഭരണം അവസാനിച്ച കാലത്ത് പൊട്ടിപ്പുറപ്പെട്ടതും. അന്ന് അറബികൾ വൈദേശിക ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം തേടിക്കൊണ്ടിരുന്നു. ലോകത്തിന്റെ പലകോണുകളിലായി ചിതറിക്കിടന്ന ജൂതരാകട്ടെ, പലവിധ പീഡനങ്ങളാൽ വലഞ്ഞ് സ്വന്തമായി ഒരു രാജ്യമുണ്ടാക്കാൻ ഒരുമ്പെട്ടിറങ്ങിയ കാലവും.

 



പലസ്തീനും ഇസ്രയേലും തമ്മിൽ എന്നും സംഘർഷങ്ങൾ ഉണ്ടായിട്ട്ണ്ട്. അവർക്ക് സന്ധിചെയ്യാൻ പറ്റാത്തതായി പല വിഷയങ്ങളുമുണ്ട്. പലസ്തീൻ അഭയാർത്ഥികൾ , വെസ്റ്റ് ബാങ്കിലെ ജൂതകയ്യേറ്റങ്ങൾ , ജറുസലേം ,പങ്കിടലിൽ ഉള്ള അവ്യക്തത . എല്ലാറ്റിനും പുറമേ, പലസ്തീൻ എന്ന ഒരു പരമാധികാര രാഷ്ട്രം തങ്ങളുടെ അതിർത്തിയിൽ വരുന്നതിനോടുള്ള ഇസ്രായേലിന്റെ പ്രകടമായ എതിർപ്പ് . അങ്ങനെ ഒരു തരത്തിലും സംഘർഷങ്ങൾക്ക് അയവുവരാത്ത, പ്രശ്‌നപരിഹാരത്തിന് യാതൊരു പ്രതീക്ഷകളും ഇല്ലാത്ത സാഹചര്യത്തിലാണ്, ഇപ്പോൾ  യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുതിയൊരു പരിഹാരവുമായി വന്നിട്ടുള്ളത്.  

പ്രാദേശിക ബന്ധങ്ങൾ സാധാരണ നിലയിലാക്കാനും ഇറാനെ ഒറ്റപ്പെടുത്താനും ഇസ്രയേലിന് മുന്നിലുള്ള ഏറ്റവും നല്ല മാർഗം ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കുക എന്നതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.

 

 

‘ഒന്നുകിൽ ഇസ്രഈലിന് പ്രാദേശിക രാജ്യങ്ങളിൽ നിന്നും യു.എസിൽ ഇന്നും സുരക്ഷാ വാഗ്ദാനങ്ങളോടെ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാം, അല്ലെങ്കിൽ ഇറാന്റെ പിന്തുണയോടെയുള്ള ഹമാസിന്റെയും ഹൂത്തികളുടെയും ഹിസ്ബുള്ളയുടെയും തീവ്രവാദം കണ്ടുകൊണ്ടിരിക്കുന്നത് തുടരാം,’ ബ്ലിങ്കൻ പറഞ്ഞു.   ഈജിപ്തിൽ സന്ദർശനം നടത്തിയ ബ്ലിങ്കൻ കെയ്റോയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇത് പറഞ്ഞത്.

തുർക്കി, ഗ്രീസ്, ജോർദാൻ, ഖത്തർ, സൗദി അറേബ്യ, ഇസ്രഈൽ, വെസ്റ്റ് ബാങ്ക്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ ഒരാഴ്ച നീണ്ട പര്യടനം നടത്തുകയാണ് ബ്ലിങ്കൻ.   ഇറാനെയും കൂട്ടാളികളെയും ഒറ്റപ്പെടുത്താനുള്ള ഏക മാർഗം ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുക എന്നതാണെന്ന് ബ്ലിങ്കൻ പറഞ്ഞു.   ഇസ്രഈലിനെതിരായി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സൗത്ത് ആഫ്രിക്ക കേസ് ഫയൽ ചെയ്തതിനെ പിന്തുണച്ചുകൊണ്ട് അറബ് ലീഗ് പ്രസ്താവന പുറത്തുവിട്ടതിന് പിന്നാലെയാണ് ബ്ലിങ്കന്റെ ഈജിപ്ത് സന്ദർശനം.  

 

ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസ് പക്ഷപാതമില്ലാതെ പരിഗണിക്കണമെന്നും യു.എസിന്റെ സമ്മർദത്തിന് വഴങ്ങരുതെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ഇറാൻ ആവശ്യപ്പെട്ടു .  യു.എസിന്റെ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങരുത്,’ എന്നാണു ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് നാസർ കനാനി പറയുന്നത് .  ഗസയിലെ യുദ്ധമുഖത്ത് പരാജയം നേരിട്ട ഇസ്രഈലും യു.എസും രാഷ്ട്രീയ, മാധ്യമ മേഖലകളിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹമാസിന്റെ ഒക്ടോബർ ഏഴിന് നടന്ന  അൽ അഖ്സ സ്റ്റോം ഓപ്പറേഷന്റെ  പ്രധാന നേട്ടം, ഇസ്രഈലിന് അനുകൂലമായി ആഗോള തലത്തിൽ വ്യാജ വാർത്തകൾ പടച്ച ഇസ്രഈൽ – യു.എസ് മാധ്യമ കുത്തക തകർന്നു എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 



ഇതിനിടെ  പൊതുമേഖല സ്ഥാപനങ്ങൾ ഇസ്രഈലിനെ ബഹിഷ്കരിക്കുന്നതും ഉപരോധിക്കുന്നതും വിലക്കിക്കൊണ്ടുള്ള ബിൽ യു.കെ പാർലമെൻറ് പാസാക്കി. യു.കെ പാർലമെന്റ് ലോവർഹൗസ് ആയ ഹൗസ് ഓഫ് കോമൺസാണ് ബില്ല് പാസാക്കിയത്.   ഗസയിൽ ഇസ്രഈൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ എതിർത്തുകൊണ്ട് നിരവധി ബഹിഷ്കരണ ക്യാമ്പയിനുകളും ഉപരോധങ്ങളും യു.കെയിൽ പൊതുമേഖല സ്ഥാപനങ്ങൾ നടത്തിയിരുന്നു.

ഇത് വിലക്കിക്കൊണ്ടുള്ള ബില്ലാണ് പാർലമെന്റ് പാസാക്കിയത്.  എന്നാൽ ഈ ബില്ലിനെതിരെ ഫലസ്തീൻ അനുകൂല ഗ്രൂപ്പുകളും മനുഷ്യാവകാശ സംഘടനകളും വിമർശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ വിചാരണ ആരംഭിക്കുന്നതിനു   തൊട്ടുമുൻപ് ആണ്   യു.കെ പാർലമെന്റ് ബിൽ പാസാക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (3 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (3 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (4 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (4 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (4 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (4 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (4 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (5 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (5 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (6 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (7 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (8 hours ago)

Malayali Vartha Recommends