Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

നെതന്യാഹു യുദ്ധം അവസാനിപ്പിച്ചാലും മൊസാദ് അടങ്ങില്ല;ഹമാസിന്റെ യഥാര്‍ത്ഥ ലക്ഷ്യം എന്ത് അത് ചൂഴ്‌ന്നെടുത്ത് ഇസ്രയേല്‍ ചാരസംഘടന,ഹമാസ് ഭീകര കൂട്ടത്തെ വെച്ച് കളിക്കുന്ന ഇറാനേയും തൂക്കുമെന്ന് മൊസാദ് തലവന്‍,ഹിസ്ബുള്ള-ഹൂതി സംഘത്തേയും ഇറക്കിയിരിക്കുന്നതിന് പിന്നില്‍ വന്‍ ലക്ഷ്യം,എല്ലാം പൊളിച്ചടുക്കാന്‍ ഇറങ്ങി ചാരന്മാര്‍

15 JANUARY 2024 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

മുറിയെടുത്ത് താമസിച്ചു ! ട്രംപിനെ കാത്തിരുന്നു ! സീക്രട്ട് സർവീസിനെ ഞെട്ടിച്ചു! അക്രമിയാര്?

ട്രംപിന്റെ തല ചിതറിക്കാൻ ഇറാന്റെ ക്വട്ടേഷന്‍, വെടിവയ്പ് ! വെടിയൊച്ച കേട്ട ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ട്രംപിനെ വളഞ്ഞു.. പരിപാടിയില്‍ പങ്കെടുത്തവര്‍ പരിഭ്രാന്തരായി ചിതറിയോടി..

തോല്‍പ്പിക്കാനാകുന്നില്ല... ഹോർമുസ് കടലിടുക്കിൽ ഇറാൻസേന വച്ചിട്ടുള്ള ബോംബുകെണി നീക്കാൻ കുറഞ്ഞത് 6 മാസം

വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച.... യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സര്‍വീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

മൊസാദിന്റെ അത്മാഭിമാനത്തില്‍ അടിച്ച ഹമാസ് ഇനി ഭൂമിയില്‍ വേണ്ട. ഈ ഉറച്ച തീരുമാനത്തിലാണ് ഇസ്രയേല്‍ ചാരസംഘടന. യുദ്ധം നിര്‍ത്താന്‍ ഇനി നെതന്യാഹു തയ്യാറായാലും മൊസാദ് പിന്‍വാങ്ങില്ല. ഇസ്രയേല്‍ മാത്രമാണ് ഹമാസിന്റെ ലക്ഷ്യമെന്ന് കരുതുന്ന രാജ്യങ്ങള്‍ ചില വസ്തുതകള്‍ തിരിച്ചറിയുക. ഹമാസിന് വേണ്ടി വാദിക്കുന്ന അറബ് രാഷ്ട്രങ്ങളും ഇതറിയണം എന്നിട്ട് മറുപടി പറയുക. മധ്യേഷ്യ , ആഫ്രിക്ക, യൂറോപ്പ് എല്ലാവരും അവരുടെ ലിസ്റ്റില്‍ ഉണ്ട്. ഹമാസിന്റെ വന്‍ ലക്ഷ്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി മൊസാദ്.

പലസ്തീന്റെ ആഭ്യന്തര കാര്യത്തില്‍ മാത്രം ഇടപെടുന്ന ഒരു സംഘടനയല്ല മറിച്ച് ഇസ്ലാമിക് സ്റ്റേറ്റ് പോലെ, അല്‍ ഖൈദ പോലെ ലോകമാകെ വ്യാപിക്കാനുദ്ദേശിക്കുന്ന ഒരു തീവ്രവാദ സംഘടനയാണ് ഹമാസ് എന്ന് വെളിപ്പെടുത്തി ഇസ്രായേല്‍ സൈന്യം. ലോകമെമ്പാടുമുള്ള സാധാരണക്കാരെ ആക്രമിക്കാന്‍ ഹമാസ് വിദേശത്ത് പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി തെളിയിക്കുന്ന 'ഗണ്യമായ' വിവരങ്ങള്‍ തുടര്‍ച്ചയായ രഹസ്യാന്വേഷണ ശ്രമങ്ങളിലൂടെ വെളിപ്പെട്ടതായി മൊസാദും ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയും ഇസ്രായേല്‍ പ്രതിരോധ സേനയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായേല്‍, ജൂത, പാശ്ചാത്യ രാജ്യങ്ങളെ 'ഏത് വിലകൊടുത്തും' ആക്രമിക്കാന്‍ ലക്ഷ്യമിടുന്ന ഇറാന്റെ ആഗോള ഭീകര പ്രവര്‍ത്തനത്തില്‍ നിന്ന് ഹമാസ് 'പ്രചോദനം' നേടിയിരിക്കുകയാണെന്ന് മൊസാദ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹമാസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സമഗ്രവും ആഴത്തിലുള്ളതുമായ ചിത്രം, പ്രവര്‍ത്തന മേഖലകള്‍, ആക്രമണ ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനം നടപ്പിലാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ലഭിച്ചതായി ഇസ്രായേല്‍ സുരക്ഷാ ഏജന്‍സികള്‍ പറഞ്ഞു. ലെബനനിലെ ഹമാസ് കമാന്‍ഡര്‍മാര്‍ മുതല്‍ ഏറ്റവും ഒടുവില്‍ നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന അവസാന ആക്രമണകാരികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. സ്വീഡനിലെ ഇസ്രായേല്‍ എംബസി ആക്രമിക്കാനുള്ള ഉദ്ദേശ്യം, ആളില്ലാ വിമാനങ്ങള്‍ ഏറ്റെടുക്കല്‍, യൂറോപ്പിലെ ക്രിമിനല്‍ സംഘടനകളില്‍ നിന്നുള്ള സഹായം തുടങ്ങിയ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ മാസം, ഡാനിഷ്, ജര്‍മ്മന്‍ അധികാരികള്‍ യൂറോപ്യന്‍ മണ്ണില്‍ സിവിലിയന്മാരെ ആക്രമിക്കാന്‍ ഹമാസിന് വേണ്ടി പ്രവര്‍ത്തിച്ച ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടു കൂടി, ഇസ്രായേല്‍ ആദ്യമേ പറയുന്നത് പോലെ ഇത് ഇസ്രയേലിന്റെ മാത്രം യുദ്ധമല്ലാതായി തീര്‍ന്നിരിക്കുകയാണ്

ഹമാസ് തീവ്രവാദികള്‍ സ്വയം ചൊറിഞ്ഞു പണി വാങ്ങിയതാണ് ഇപ്പോള്‍ ഗസ്സയില്‍ കാണുന്ന ദുരിതങ്ങളെല്ലാം. തിരിച്ചടിയില്‍ ഗസ്സാ നഗരം മുഴുവന്‍ വാസയോഗ്യം അല്ലാതായി. ഗസ്സയിലെ ജനങ്ങള്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യേണ്ട അവസ്ഥയും ഉണ്ടായി. ഗസ്സയില്‍ ഇനി ഹാമാസിനെ കാലു കുത്താന്‍ അനുവദിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ഇവിടെ സിറ്റി പുനര്‍നിര്‍മ്മിച്ച ശേഷം മറ്റൊരു ഭരണകൂടത്തെ സൃഷ്ടിക്കുക എന്നതാണ് ഇസ്രയേല്‍ നിലപാട്. ഹമാസ് നേതാക്കളെ തീര്‍ത്തേ അടങ്ങൂവെന്നും ഇസ്രയേല്‍ നിലപാട് ആവര്‍ത്തിക്കുന്നു.

അന്താരാഷ്ട്ര കോടതി ഉള്‍പ്പെടെ ആരുപറഞ്ഞാലും യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിവരയിട്ടു പറഞ്ഞു. ലക്ഷ്യം നേടുംവരെ ഗസ്സ യുദ്ധം തുടരുമെന്നും അന്താരാഷ്ട്ര എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ലെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേല്‍ അതിക്രമത്തിനെതിരെ പ്രതികരിക്കുന്ന ഇറാനെയും ഹൂതികളെയും ഉന്നമിട്ട് നെതന്യാഹുവിന്റെ പ്രതികരണം. വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര കോടതിയെ സമീപിച്ച ദക്ഷിണാഫ്രിക്കക്കെതിരെയും നേരത്തേ ഇസ്രയേല്‍ രംഗത്തുവന്നിരുന്നു. വെസ്റ്റ് ബാങ്കിലും തീ പടര്‍ത്താനാണ് ഹമാസ് നീക്കമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഗസ്സ യുദ്ധത്തിന്റെ നൂറാം ദിവസമായ ഇന്നലെ 125 പേരാണ് മരണപ്പെട്ടത്. ഗസ്സയില്‍ തകര്‍ക്കപ്പെട്ട വീടുകളുടെ മാത്രം എണ്ണം 3.59 ലക്ഷം കവിഞ്ഞു. ഇന്നലെയും വ്യാപക ആക്രമണങ്ങളാണ് നടന്നത്. വെസ്റ്റ് ബാങ്കിലും മൂന്ന് പേരെ ഇസ്രയേല്‍ സുരക്ഷാ സേന കൊലപ്പെടുത്തി. ഫലസ്തീന്‍ ജനതക്കെതിരായ കടന്നുകയറ്റം അവസാനിപ്പിക്കാതെ ചര്‍ച്ചക്ക് പ്രസക്തിയില്ലെന്ന് അല്‍ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പ്രതികരിച്ചു.

തെല്‍അവീവ്, അഷ്‌ദോദ് നഗരങ്ങള്‍ക്കു നേരെ അല്‍ഖസ്സാം ബ്രിഗേഡ് നിരവധി റോക്കറ്റുകള്‍ അയച്ചു. ഗസ്സയില്‍ ഇസ്രയേല്‍ സൈനികസാന്നിധ്യമുള്ളിടത്തു നിന്നാണ് അല്‍ഖസ്സാം ബ്രിഗേഡ് റോക്കറ്റുകള്‍ തൊടുത്തുവിട്ടത്. ലബനാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തില്‍ 5 സൈനികര്‍ക്ക് പരിക്കേറ്റതായും ഒരു സ്ത്രീ കൊല്ലപ്പെട്ടതായും ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഇതിനുള്ള പ്രത്യാക്രമണമെന്നോണം ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ വ്യാപക ബോംബാക്രമണം നടന്നു. അതിനിടെ ഗസ്സയില്‍ വെടിനിര്‍ത്തലും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രവും ആവശ്യപ്പെട്ട് ചൈനയും രംഗത്തുവന്നു. ഗസ്സ അധിനിവേശത്തിന്റെ നൂറാം ദിവസത്തില്‍ കൈറോയില്‍ ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രിയോടൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967ലെ അതിര്‍ത്തി മാനദണ്ഡമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയില്‍ സിവിലിയന്‍ കൂട്ടക്കൊല നൂറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ അടിയന്തരമായി വെടിനിര്‍ത്തണമെന്ന് ഇരുവരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ആ ആവശ്യം ഇസ്രയേല്‍ തള്ളുകയാണ് ഉണ്ടായത്. കരയുദ്ധം ആരംഭിച്ചതുമുതല്‍ 1,106 സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ സേന അറിയിച്ചു. 240 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗസ്സ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി മേധാവി ഫിലിപ്പെ ലസാരിനി മുന്നറിയിപ്പ് നല്‍കി. അതേസമയം, ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം ഇനിയും തടസ്സപ്പെടുത്തുകയാണെങ്കില്‍ ഹൂതികളെ വീണ്ടും ആക്രമിക്കാന്‍ മടിക്കില്ലെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറണ്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (58 minutes ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (1 hour ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (1 hour ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (2 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (2 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (2 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (2 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (3 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (4 hours ago)

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവം: അദ്ധ്യാപകനായ ഭര്‍ത്താവ് കസ്റ്റഡിയില്‍  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യത  (4 hours ago)

കലിയടങ്ങും വരെ കുത്തി!! കുടൽമാല പുറത്തെത്തിയിട്ടും ക്ഷമിക്കാതെ വിഷ്ണു കൊലപാതകത്തിന് കാരണം!!  (4 hours ago)

ബീച്ച് ക്രിക്കറ്റ്: കാഫിറ്റ് പ്രീമിയർ ലീഗിന് തുടക്കം...  (4 hours ago)

അമ്മയെ ഞാൻ വെട്ടി സാറേ പെറ്റത്തള്ളയെ വെട്ടി തിന്നിട്ട് ക്രിസ്റ്റിയുടെ അട്ടഹാസം... അച്ഛൻ ആശുപത്രിൽ,തന്തയെ കൊല്ലണം  (5 hours ago)

Malayali Vartha Recommends