Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇറാൻ-പാക്കിസ്ഥാൻ ബന്ധം കൂടുതൽ വഷളാകുന്നു. ഇറാന്റെ ആക്രമണത്തിന് പാക്കിസ്ഥാനും തിരിച്ചടി നൽകി കൊണ്ട് രംഗത്തെത്തി... തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് കടന്നുകയറി ആക്രമണം നടത്തിയ ഇറാന് തിരിച്ചടി നൽകിയെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ രംഗത്തുവന്നു..

18 JANUARY 2024 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ഇറാൻ-പാക്കിസ്ഥാൻ ബന്ധം കൂടുതൽ വഷളാകുന്നു. ഇറാന്റെ ആക്രമണത്തിന് പാക്കിസ്ഥാനും തിരിച്ചടി നൽകി കൊണ്ട് രംഗത്തെത്തി. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് കടന്നുകയറി ആക്രമണം നടത്തിയ ഇറാന് തിരിച്ചടി നൽകിയെന്ന അവകാശവാദവുമായി പാക്കിസ്ഥാൻ രംഗത്തുവന്നു. ഇറാന്റെ പ്രദേശങ്ങളിലുള്ള ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണം നടത്തിയെന്നാണ് പാക് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ വിഷയത്തിൽ ഇതുവരെ ഇറാൻ പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഇറാൻ ആക്രമണം നടത്തി ഒരുദിവസം പിന്നിട്ടപ്പോഴായിരുന്നു തിരിച്ചടി.

അതേസമയം വിഷയത്തിൽ നിലപാട് അറിയിച്ചു ഇന്ത്യയും രംഗത്തെത്തി. പാക്കിസ്ഥാനെതിരായ ഇറാന്റെ മിസൈൽ ആക്രമണം ആ രണ്ടു രാജ്യങ്ങളെ മാത്രം ബാധിക്കുന്ന വിഷയമാണെന്നാണ് ഇന്ത്യ നിലപാട് സ്വീകരിച്ചത്. പതിരോധത്തിന്റെ ഭാഗമായി ഓരോ രാജ്യങ്ങളും സ്വീകരിക്കുന്ന നടപടികൾ മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഭീകരവാദത്തോട് യാതൊരുവിധ സന്ധിയുമില്ലെന്ന നിലപാട് അധികൃതർ ആവർത്തിച്ചു.

 

 

''ഇത് ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭീകരവാദത്തോട് യാതൊരു സന്ധിയുമില്ല എന്നതാണ് നിലപാട്. സ്വയരക്ഷയ്ക്കും പ്രതിരോധത്തിനുമായി രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികൾ ഇന്ത്യ മനസ്സിലാക്കുന്നു.'' വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് സ്ത്രീകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജെയ്ഷ് അൽ - അദ്ൽ എന്ന ഇറാനിയൻ ഭീകരഗ്രൂപ്പിന്റെ താവളങ്ങൾക്ക് നേരെ നടന്ന ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാക്കി. ഇറാനിലെ തങ്ങളുടെ അംബാസഡറെ പാക്കിസ്ഥാൻ തിരികെ വിളിച്ചു. നാട്ടിലേക്ക് പോയ ഇറാൻ അംബാസഡർ തിരികെ വരുന്നതും വിലക്കി.

 

 

 

പാക് വിദേശ മന്ത്രാലയം ശക്തമായ പ്രതിഷേധം ഇറാനെ അറിയിക്കുകയും ചെയ്തു.സ്വതന്ത്ര ബലൂചിസ്ഥാന് വേണ്ടി വാദിക്കുന്ന തദ്ദേശീയ സുന്നി മുസ്ലിം തീവ്രവാദി ഗ്രൂപ്പായ ജെയ്ഷ് അൽ - അദ്ൽ ഇറാനിലും പാക്കിസ്ഥാനിലും നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ബലൂചിസ്ഥാനിലെ പഞ്ച്ഗുഡിൽ തീവ്രവാദികളുടെ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. ബോംബുകൾ വഹിച്ച ആറ് ഡ്രോണുകളും റോക്കറ്റുകളുമാണ് ഇറാൻ പ്രയോഗിച്ചത്.

ആക്രമണത്തിൽ ഒരു പള്ളിയും തകർന്നു. ഇസ്രയേൽ - ഗസ്സ സംഘർഷം തുടരുന്നതിനിടെ ഫലസ്തീനികളെ അനുകൂലിച്ച് ഇറാൻ സിറിയയിലും ഇറാക്കിലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് പാക്കിസ്ഥാനിലും കടന്നാക്രമിച്ചത്. തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിനുള്ള തിരിച്ചടിയാണെന്ന് ഇറാൻ പറയുന്നു. ജെയ്ഷ് അൽ - അദ്ലിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഇറാൻ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.

 

 

 

പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവാർ ഉൽ ഹഖ് കക്കറും ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ - അബ്ദൊള്ളഹയാനും സ്വിറ്റ്‌സർലൻഡിൽ ലോക സാമ്പത്തിക ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തുകയും പേർഷ്യൻ ഗൾഫിൽ ഇരുരാജ്യങ്ങളുടെയും നാവിക സേന സംയുക്ത സൈന്യകാഭ്യാസം നടത്തുകയും ചെയ്യുന്നതിനിടെയാണ് ആക്രമണം. അതിർത്തിയിൽ ആക്രമണങ്ങൾ നടത്തുന്ന തീവ്രവാദികൾക്ക് അഭയം നൽകുന്നെന്ന് ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുന്നത് പതിവാണ്.900 കിലോമീറ്റർ വരുന്ന ഇറാൻ - പാക്കിസ്ഥാൻ അതിർത്തി വളരെക്കാലമായി സംഘർഷ ഭരിതമാണ്.

തിങ്കളാഴ്ച വൈകിട്ടു വടക്കൻ ഇറാഖിലെ കുർദിസ്ഥാൻ നഗരമായ ഇർബിലിലും വടക്കൻ സിറിയയിലെ ഐഎസ് താവളങ്ങളിലും ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ചു കുർദിഷ് പ്രധാനമന്ത്രി മസ്‌റൂർ ബർസാനി ഇറാഖ് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഇന്നലെയാണു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

ഇറാഖിലെ അർധ സ്വയംഭരണ മേഖലയാണു കുർദിസ്ഥാൻ. കുർദ് തലസ്ഥാനനഗരമായ ഇർബിലിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനമാണു ബോംബിട്ടു തകർത്തതെന്നാണ് ഇറാന്റെ വാദം. മിസൈലാക്രമണത്തിൽ പ്രമുഖ കുർദിഷ് വ്യവസായി പേഷ്‌റോ ദിസായിയും അദ്ദേഹത്തിന്റെ കൈക്കുഞ്ഞുമടക്കം 4 പേരാണു കൊല്ലപ്പെട്ടത്. കുർദുകൾ പരമ്പരാഗതമായി പാശ്ചാത്യശക്തികൾക്കൊപ്പമാണ്.

 

 

2003ൽ സദ്ദാം ഹുസൈൻ അധികാരഭ്രഷ്ടനായശേഷം ശക്തിപ്രാപിച്ച ഷിയാ സംഘടനകളിലൂടെ ഇറാഖ് രാഷ്ട്രീയത്തിലും ഭരണത്തിലും ഇറാനു നിർണായക സ്വാധീനമാണുള്ളത്. പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി അധികാരത്തിലെത്തിയത് ഇറാൻ അനുകൂല ഷിയ സംഘടനകളുടെ പിന്തുണയോടെയാണ്.

എന്നാൽ, രാജ്യത്തിനകത്തു നടത്തിയ ആക്രമണം മൂലം ഇറാൻവിരുദ്ധ നിലപാടെടുക്കാൻ സർക്കാർ നിർബന്ധിതമായി. വ്യോമാതിർത്തി ലംഘിച്ച ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നു പാക്കിസ്ഥാനും മുന്നറിയിപ്പു നൽകി. ജയ്‌ഷെ അൽ അദ്ൽ എന്ന ഭീകരസംഘടനയുടെ ബലൂച് പഞ്ച്ഗറിലെ 2 താവളങ്ങളും തകർത്തുവെന്നാണ് ഇറാൻ വ്യക്തമാക്കിയത്.

കഴിഞ്ഞമാസം ഇറാന്റെ തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്തൻ ബലൂചിസ്ഥാനിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 11 പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് അടക്കം ഇറാൻ അതിർത്തി മേഖലയിൽ സമീപകാലത്തു നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങൾക്കു പിന്നിൽ പാക്ക് ഭീകരസംഘടനയാണെന്നാണ് ഇറാൻ ആരോപിക്കുന്നത്. മിസൈൽ ആക്രമണങ്ങളിൽ 2 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടെന്നു പാക്കിസ്ഥാൻ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (5 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (6 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (6 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (6 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (7 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (7 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (8 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (9 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends