Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

2019ൽ തുടങ്ങിയ കുടി പക..! പാകിസ്ഥാനെ കിടക്കുന്ന ഇറാൻ..വളർന്ന് തലയ്ക്ക് മുകളിൽ നിൽക്കുന്ന ജെയ്‌ഷ് അല്‍ അദ്ല്‍..!

18 JANUARY 2024 04:11 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

പാകിസ്ഥാനിലെ ഇറാൻ അതിർത്തിയോട് ചേർന്ന് ചൊവ്വാഴ്ച ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികളുൾപ്പടെ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനെത്തുടർന്ന് ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് പാകിസ്ഥാൻ ഇറാന് മുന്നറിയിപ്പ് നൽകി. ഇറാനും പാകിസ്ഥാനും തമ്മിലുള്ള വൈരി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

പാകിസ്ഥാനെതിരേ പ്രവര്‍ത്തിക്കാന്‍ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പ്പ്‌സിന്(ഐആര്‍ജിസി) കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്ന് 2019ലാണ് പതിനായിരക്കണക്കിന് ഇറാനിയന്‍കാരും ഇറാനിലെ റെവലൂഷനറി ഗാര്‍ഡ്‌സിന്റെ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ജഫ്രിയും മുന്‍ ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയോട് ആവശ്യപ്പെട്ടത്.
വിഘടനവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാന്റെ നിലപാടാണ് ഇതിന് കാരണം.

 

 

 

 

ജെയ്‌ഷ് അല്‍ അദ്ല്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 27 റെവലൂഷണറി ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്താന്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇറാന്‍ സൈനിക ഉദ്യോഗസ്ഥന്‍. സൗദി അറേബ്യയുടെ പിന്തുണയോടെ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. ഈ ഭീകരസംഘടനകള്‍ക്ക് അഭയം നല്‍കുന്നതിന് പാകിസ്ഥാന് തക്കമറുപടി നല്‍കും. അതിനുള്ള മറുപടി വളരെ വലുതായിരിക്കും, സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാവരോടുമായി ജഫ്രി പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ടു ചെയ്തിരുന്നു.

പാകിസ്ഥാൻ സൈന്യത്തെയും പാക് ചാരസംഘടനയായ ഐഎസ്‌ഐയെയുമാണ് ജഫ്രി കുറ്റപ്പെടുത്തിയത്. ഇറാന്‍ വിരുദ്ധ ഭീകരവാദികള്‍ക്കെതിരേ പാകിസ്ഥാൻ കര്‍ശന നടപടി സ്വീകരിക്കണമെന്ന് 2019-ല്‍ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ ഫോണ്‍ കോളില്‍ ഇറാന്‍ മുന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി ആവശ്യപ്പെട്ടിരുന്നു. ഇറാന്‍-പാകിസ്ഥാൻ ബന്ധം നശിപ്പിക്കാന്‍ നിക്ഷിപ്ത താത്പര്യമുള്ള മറ്റ് രാജ്യങ്ങളെ പാകിസ്ഥാന്റെ മണ്ണില്‍ വളരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള ആക്രമണത്തിന് ഉത്തരവാദികളായ ജിഹാദി സംഘടനകളെ സഹായിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന യുഎസിനെയും സൗദിഅറേബ്യയെും ഇസ്രയേലിനെയും യുഎഇയെയും സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

 

അഞ്ച് വര്‍ഷത്തിന് ശേഷം ഇബ്രാഹിം റൈസിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ സര്‍ക്കാര്‍ തീവ്രവാദപ്രവര്‍ത്തനം നടത്താനുള്ള ഭീകരസംഘടനയുടെ ഇടപെടല്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ജിഹാദി സംഘടനയായ ജെയ്ഷ് അല്‍ അദ്‌ലിന്റെ പാകിസ്ഥാനിലെ ആസ്ഥാനം രാജ്യത്തിന്റെ സായുധസേന തുടര്‍ച്ചയായ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇറാന്‍ സര്‍ക്കാരിന്റെ നടപടികള്‍ ശൂന്യതയില്‍ നിന്ന് സംഭവിച്ചതല്ല. ജെയ്ഷ്-അല്‍-അദ്‌ലിന്റെ ആസ്ഥാനമെന്ന് ഇറാന്‍ വിശ്വസിക്കുന്ന പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയെ ലക്ഷ്യമിട്ടാണ് ചൊവ്വാഴ്ച രാത്രി ഇറാന്‍ ആക്രമണം നടത്തിയത്. 2023ല്‍ തുടക്കത്തിലും ഡിസംബറിലും ഈ മാസം തുടക്കത്തിലും റാസ്‌കിലെ ഇറാന്‍ സേനയെ ലക്ഷ്യമിട്ട് തീവ്രവാദിസംഘടന ആക്രമണം നടത്തിയിരുന്നു.

 

 

ജെയ്‌ഷ്-അല്‍ അദ്ല്‍ എന്ന ഭീകരസംഘടന

2010-ല്‍ അബ്ദുല്‍മാലിക് റിഗിയെ വധിച്ചതിന് ശേഷം ജെയ്ഷ്-അല്‍-അദ്ലും ഇറാനിയന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുമെന്ന് ഇറാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഷിയ ഇറാനിലെ സുന്നി മുസ്ലിങ്ങള്‍ക്ക് മെച്ചപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി പോരാടുന്നതിനായാണ് ജുന്‍ദല്ല എന്ന സംഘടന രൂപീകരിച്ചതെന്ന് റിഗി അവകാശപ്പെട്ടിരുന്നു. ഇറാനിലെ ഷിയ മുസ്ലിങ്ങള്‍ക്കുള്ള അവകാശങ്ങള്‍ സുന്നി വിഭാഗത്തിനും നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇറാനില്‍ സുന്നികളും ഷിയകളും തമ്മിലുള്ള വിവേചനം ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് (യുഎസ്‌ഐപി) പ്രകാരം റിഗിയെ വധിച്ചതിന് ശേഷം ജുന്‍ദല്ലയില്‍ നിന്ന് ഉയര്‍ന്നുവന്ന നിരവധി പിളര്‍പ്പ് സംഘടനകളില്‍ ഒന്നാണ് ജെയ്ഷ്-അല്‍-അദ്ല്‍. ജുന്‍ദല്ലയുടെ പിന്‍ഗാമിയായി ഇറാന്‍ ഗവണ്‍മെന്റ് അതിനെ അംഗീകരിക്കുന്നു, ഇറാന്‍ പോലെ യുഎസും ജപ്പാനും ന്യൂസിലന്‍ഡും ഇതിനെ തീവ്രവാദ സംഘടനയായി മുദ്രകുത്തിയെങ്കിലും സൗദി അറേബ്യയും യുഎസും ജുന്‍ദല്ലയുടെ പ്രധാന പിന്തുണക്കാരാണെന്നാണ് ആരോപിക്കുന്നത്.

പച്ചനിറത്തിലാണ് ജെയ്ഷ് അല്‍ അദ്‌ലിന്റെ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതില്‍ സംഘടനയുടെ പേര് അറബിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. സലാഹുദിന്‍ ഫാറൂഖിയും മുല്ല ഒമറുമായിരുന്നു സംഘത്തിന്റെ പ്രധാന നേതാക്കള്‍. പാക്കിസ്ഥാനിലെ അല്‍ ഖ്വയ്ദയുമായും ഈ സംഘത്തിന് ബന്ധമുണ്ട്. കൂടാതെ സിറിയയിലെ സുന്നി പ്രതിപക്ഷത്തെയും ഇറാനിയന്‍ കുര്‍ദിഷ് വിഘടനവാദികളെയും പിന്തുണയ്ക്കുന്നതായി പറയപ്പെടുന്നു. ഇവര്‍ ഇറാനും പാകിസ്ഥാനും ഇടയില്‍ അതിര്‍ത്തി കടന്നുള്ള പരിശോധനകള്‍ നടത്തുകയും ഇറാനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ പ്രദേശം ഒരു താവളമായി ഉപയോഗിക്കുകയും ചെയ്യുന്നു.

 

 

2013 ഒക്ടോബര്‍, 2015 ഏപ്രില്‍, 2017 ഏപ്രില്‍ മാസങ്ങളില്‍ ഇറാനിയന്‍ അതിര്‍ത്തി സുരക്ഷാസേനക്കാരുടെ മരണത്തിന് കാരണമായ ആക്രമണങ്ങള്‍ നടത്തി സംഘടന അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സംഘടനയുടെ രൂപീകരണം പ്രഖ്യാപിക്കുകയും ചെയ്തു.

മറ്റ് ബലൂച് വിമത ഗ്രൂപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, ജെയ്ഷുല്‍ അദ്ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ യൂട്യൂബില്‍ സജീവമായി പങ്കിടാറുണ്ട്. ഇറാനും ഇസ്ലാമാബാദും ആക്രമണങ്ങളില്‍ പരസ്പരം കുറ്റപ്പെടുത്താറുണ്ടെങ്കിലും ഇരുവശത്തുനിന്നുമുള്ള ഔദ്യോഗിക സേന ഇക്കാര്യത്തില്‍ ഇടപെടുന്നത് വിരളമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (5 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (5 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (5 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (6 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (6 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (6 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (6 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (7 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (7 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (8 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (9 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (10 hours ago)

Malayali Vartha Recommends