ഇറാനും ഹിസ്ബുള്ളയ്ക്കും തിരിച്ചടി നൽകി ഇസ്രയേലിന്റെ മിന്നൽ ഓപ്പറേഷൻ... സിറിയൻ തലസ്ഥാനമായ ഡമസ്‌കസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡിലെ അഞ്ച് സൈനിക ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ടു...

ഇറാനും ഹിസ്ബുള്ളയ്ക്കും തിരിച്ചടി നൽകി ഇസ്രയേലിന്റെ മിന്നൽ ഓപ്പറേഷൻ. സിറിയൻ തലസ്ഥാനമായ ഡമസ്‌കസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡിലെ അഞ്ച് സൈനിക ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ടു. റെസിഡൻഷ്യൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇറാന്റെ രഹസ്യാന്വേഷണ കേന്ദ്രത്തിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ഹുജ്ജത്തുല്ല ഒമിദ്‌വാർ, അലി അഗസാദിഹ്, ഹുസൈൻ മുഹമ്മദി, സയ്യിദ് കരീമി, മുഹമ്മദ് അമിൻ സമദി എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ നാലു നില കെട്ടിടം പൂർണമായി തകർന്നു. ഏതാനും സിറിയക്കാരും കൊല്ലപ്പെട്ടതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ മാസം ഡമസ്‌കസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സിറിയയിലെ ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡറായിരുന്ന സഈദ് റാസി മൂസവി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഇറാഖിലെ കേന്ദ്രത്തിന് നേരെ ഇറാൻ വ്യോമാക്രമണം നടത്തി. ഇതിന് തിരിച്ചടി എന്നോണമാണ് ഇപ്പോൾ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡിലെ അഞ്ച് സൈനിക ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ട സംഭവത്തോടെ മേഖലയിൽ സംഘർഷം മൂർച്ഛിച്ചു. ഇസ്രയേൽ നടത്തിയത് കുറ്റകൃത്യമാണെന്നാണ് ഇറാന്റെ പ്രതികരണം. ഇതിന് തിരിച്ചടി ഉറപ്പെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം അൽ റഈസി വ്യക്തമാക്കി.
കഴിഞ്ഞമാസം ഡമസ്‌കസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സിറിയയിലെ ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡറായിരുന്ന സഈദ് റാസി മൂസവി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ക്രൂരതക്ക് തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ഇറാൻ റവല്യൂഷനറി ഗാർഡ് മേധാവി ജനറൽ ഹുസൈൻ സലാമിയും പ്രതികരിച്ചു. ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഇറാഖിലെ കേന്ദ്രത്തിന് നേരെ കഴിഞ്ഞ ദിവസം ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു.
ഇറാഖിൽ അൽ അസദ് വ്യോമതാവളത്തിനു നേർക്ക് ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റൻസ് വിഭാഗം നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് രണ്ട് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ഒരു ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കുണ്ട്. സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് പെന്റഗൺ അറിയിച്ചു.
https://www.facebook.com/Malayalivartha


























